പുതിയതായ പണി കഴിപ്പിച്ച വീട്ടിലേക്ക് മാറിയത് ദിവസങ്ങൾക്ക് മുൻപ്! വീട്ടിലെ പൂജാ ചടങ്ങുകള്‍ക്ക് ഒരു കുറവും വരുത്തിയിരുന്നില്ല... രണ്ടു മക്കളെയും ക്രൂരമായി അച്ഛനും അമ്മയും ചേർന്ന് കൊലപ്പെടുത്തി; അരുംകൊലകൾക്ക് ശേഷവും നിർത്താതെ പൂജകൾ! രണ്ട് പെണ്‍മക്കളെ കൊലപ്പെടുത്തിയെന്ന സംഭവത്തില്‍ വന്‍ ട്വിസ്റ്റ്... പോലീസ് പിടിയിലായതോടെ പുറത്ത് വരുന്നത്... കാരണം കേട്ട് പകച്ച് അന്വേഷണ സംഘം...
ആന്ധ്രാപ്രദേശില്‍ അമ്മ യുവതികളായ രണ്ട് പെണ്‍മക്കളെ കൊലപ്പെടുത്തിയെന്ന സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. ആന്ധ്ര ചിറ്റൂര്‍ മടനപ്പള്ളി ശിവനഗര്‍ മേഖലയിലെ താമസക്കാരായ അലേഖ്യ (27), സായ് ദിവ്യ (22) എന്നീ യുവതികള്‍ അമ്മയുടെ കയ്യാല്‍ കൊല്ലപ്പെട്ടു എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട് വന്നത്.
വ്യായാമത്തിനായുപയോഗിക്കുന്ന എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഈ സംഭവത്തിലെ കൂടുതല്‍ വിശദാംശങ്ങള്‍ എത്തുമ്ബോള്‍ ലഭിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. യുവതികളുടെ മാതാപിതാക്കള്‍ ചേര്‍ന്നാണ് കൊല നടത്തിയതെന്നാണ് ഏറ്റവും പുതിയ വിവരം. അമിതവിശ്വാസികളായ കുടുംബം മക്കള്‍ പുനര്‍ജനിക്കുമെന്ന വിശ്വാസത്തിലാണ് അവിവാഹിതരായ യുവതികളെ കൊലപ്പെടുത്തിയതെന്നാണ് ലഭിക്കുന്ന സൂചന.
പൊലീസ് നല്‍കുന്ന വിവരം അനുസരിച്ച് കൊല്ലപ്പെട്ട യുവതികളുടെ പിതാവ് എന്‍ പുരുഷോത്തം നായിഡു മാടനപ്പള്ളി ഗവ.വുമണ്‍സ് കോളജ് വൈസ് പ്രിന്‍സിപ്പളാണ്. അമ്മ പത്മജ ഒരു സ്വകാര്യ സ്ഥാപനത്തിലെ പ്രിന്‍സിപ്പളും.
കൊല്ലപ്പെട്ട മൂത്തമകള്‍ അലേഖ്യ ഭോപ്പാലിലെ ഒരു കോളജില്‍ നിന്നും ബിരുദാനന്തര ബിരുദ പഠനം നടത്തി വരികയാണ്. ഇളയമകള്‍ സായ് ദിവ്യ ബിബിഎ പഠനം പൂര്‍ത്തിയാക്കിയ ശേഷം എ.ആര്‍.റഹ്‌മാന്‍ മ്യൂസിക് അക്കാദമിയില്‍ നിന്നും സംഗീതം പഠിച്ചു വരികയായിരുന്നു.
ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് ഇവര്‍ ശിവനഗറില്‍ പുതിയതായ പണി കഴിപ്പിച്ച വീട്ടിലേക്ക് മാറിയത്. പ്രദേശവാസികള്‍ പറയുന്നതനുസരിച്ച് ഇവരുടെ വീട്ടില്‍ പൂജാ ചടങ്ങുകള്‍ പതിവായിരുന്നു. കൊലപാതകം നടന്ന ദിവസവും ഇവിടെ പൂജ അരങ്ങേറിയിരുന്നു . ഇതിനു ശേഷം ഇളയ മകള്‍ സായ് വിദ്യയെ ഒരു ത്രിശൂലം ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൂത്തമകള്‍ അലേഖ്യയെയും കൊലപ്പെടുത്തി.
വായില്‍ ഒരു ചെമ്പ് പാത്രം തിരുകി വച്ച ശേഷം വ്യായാമത്തിനുപയോഗിക്കുന്ന ഡംബെല്‍ ഉപയോഗിച്ച് മര്‍ദ്ദിച്ചാണ് അലേഖ്യയെ കൊലപ്പെടുത്തിയത്. കൊലപാതകങ്ങള്‍ നടത്തിയ ശേഷം പിതാവ് തന്നെ ഒരു സുഹൃത്തിനെ വിളിച്ച് വിവരം പറഞ്ഞു. ഇതറിഞ്ഞ് സ്ഥലത്തെത്തിയ ഇയാള്‍ നല്‍കിയ വിവരം വച്ചാണ് പൊലീസും സംഭവസ്ഥലത്തെത്തിയത് എന്നാണ് ഡിഎസ്പി രവി മനോഹര ചരി അറിയിച്ചത്. പുരുഷോത്തമിന്റെ കുടുംബം കടുത്ത വിശ്വാസികളായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
'മക്കള്‍ വീണ്ടും ജീവിച്ച് വരുമെന്ന വിശ്വാസത്തിലാണ് അവര്‍ കൊല നടത്തിയതെന്നാണ് പ്രാഥമികമായി കരുതുന്നത്. കുട്ടികളുടെ മാതാവ് പത്മജയാണ് കൊലപാതകങ്ങള്‍ നടത്തിയത്. പിതാവും ഈ സമയം അവര്‍ക്കൊപ്പമുണ്ടായിരുന്നു'. പൊലീസ് വ്യക്തമാക്കി. ഇവര്‍ മാനസികപ്രശ്‌നങ്ങള്‍ ഉള്ളവരാണെന്ന സംശയവും പൊലീസ് ഉന്നയിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha