മക്കള്‍ നഗ്‌നരായി കിടക്കുകയാണ് ആ അവസ്ഥയില്‍ അവരെ ആരും കാണാന്‍ പാടില്ല! പെൺകുട്ടികളുടെ മൃതദേഹം സംസ്ക്കരിക്കുന്ന സ്ഥലത്ത് കണ്ണീരോടെ വിങ്ങിപ്പൊട്ടി ചടങ്ങുകൾ ചെയ്യുന്ന അച്ഛൻ! കൈകൾ കറക്കി, ചുറ്റം നോക്കി ചിരിച്ച് ഒരു ഭാവഭേദവുമില്ലാതെ മനോനില തെറ്റിയ അവസ്ഥയിൽ അമ്മ... ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും അടുത്തിടെയായി യുവതി പങ്കുവച്ച പോസ്റ്റുകൾ ഏറെ ദുരൂഹത; സഹോദരിമാരുടെ പെരുമാറ്റത്തിൽ മാറ്റങ്ങൾ വെളിപ്പെടുത്തി സുഹൃത്തുക്കൾ... പുറത്ത് വരുന്നത് നടുക്കുന്ന വിവരങ്ങൾ...
കേൾക്കുന്ന ആരും നടുങ്ങി പോകുന്ന ദുരന്തമാണ് ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ മഡനപള്ളിയിൽ നിന്നും ഇന്നലെ റിപ്പോർട്ട് ചെയ്തത്. ചിറ്റൂരിലെ സര്‍ക്കാര്‍ കോളജിലെ അസിസ്റ്റന്റ് പ്രൊഫസറായ അച്ഛനെയും സ്വകാര്യ സ്കൂളിലെ പ്രിന്‍സിപ്പലായ അമ്മയും മന്ത്രവാദിയുടെ വാക്ക് കേട്ട് രണ്ട് പെൺമക്കളെ കൊലപ്പെടുത്തുന്നു. എന്നിട്ട് അവരുടെ മൃതദേഹത്തിൽ നിന്നും വസ്ത്രങ്ങള്‍ മാറ്റി പട്ടുതുണിയില്‍ പൊതിഞ്ഞു പൂജാമുറിയില്‍ വച്ചു പൂജ ചെയ്യുന്നു. സൂര്യോദയത്തോടെ ദോഷങ്ങളെല്ലാം തീര്‍ന്ന് മക്കള്‍ തിരികെ വരുമെന്നാണ് വിദ്യാസമ്പന്നരായ മാതാപിതാക്കൾ സ്ഥലത്തെത്തിയ പൊലീസിനോട് വിളിച്ചു പറഞ്ഞത്.
ആന്ധ്ര ചിറ്റൂര്‍ മടനപ്പള്ളി ശിവനഗര്‍ മേഖലയിലെ താമസക്കാരായ അലേഖ്യ (27), സായ് ദിവ്യ (22) എന്നീ യുവതികളാണ് കൊല്ലപ്പെട്ടത്. കലിയുഗം അവസാനിച്ച് സത് യുഗം പിറക്കുമ്ബോള്‍ മക്കള്‍ പുനര്‍ജനിച്ചെത്തുമെന്ന വിശ്വാസത്തില്‍ മാതാപിതാക്കള്‍ മക്കളെ കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഇവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മാടനപ്പള്ളി ഗവ.വുമണ്‍സ് കോളജ് വൈസ് പ്രിന്‍സിപ്പള്‍ എന്‍ പുരുഷോത്തം നായിഡു, ഭാര്യയും. ഒരു സ്വകാര്യ കോളജ് പ്രിന്‍സിപ്പളുമായ പത്മജ എന്നിവരാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇവര്‍ പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.
മക്കളെ കൊലപ്പെടുത്തിയെന്ന ആരോപണം ഇരുവരും നിഷേധിച്ചു. മൂത്തമകള്‍ അലേഖ്യയാണ് ഇളയ സഹോദരി സായ് ദിവ്യയെ കൊലപ്പെടുത്തിയതെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. തുടര്‍ന്ന് തന്നെയും കൊലപ്പെടുത്താന്‍ അമ്മയെ നിര്‍ബന്ധിച്ചു. അങ്ങനെ ചെയ്താല്‍ മാത്രമെ സഹോദരിയുടെ ആത്മാവിനൊപ്പം ഒത്തു ചേര്‍ന്ന് അവളെ മടക്കി കൊണ്ടുവരാന്‍ സാധിക്കു എന്നാണ് മകള്‍ പറഞ്ഞതെന്നാണ് ഇവരുടെ മൊഴി.
തിങ്കളാഴ്ച കലിയുഗം അവസാനിച്ച് സത് യുഗം പിറക്കുമെന്നും അപ്പോഴേക്കും സഹോദരിയുമായി മടങ്ങിവരുമെന്നുമായിരുന്നു അലേഖ്യ പറഞ്ഞത്' യുവതികളുടെ അമ്മയുടെ മൊഴി അനുസരിച്ച് പൊലീസ് പറയുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് രാജ്യത്തെ ഞെട്ടിച്ച കൊലപാതകം അരങ്ങേറിയത്.
ഇളയമകളെ തൃശൂലം ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയ നിലയിലായിരുന്നു. മൂത്തമകളെ ഡംബെല്‍ കൊണ്ട് അടിച്ചാണ് കൊലപ്പെടുത്തിയത്. കൊലപാതക വിവരം അറിഞ്ഞ് പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോള്‍ മക്കള്‍ പുനര്‍ജീവിച്ച് വരുമെന്നും തിങ്കളാഴ്ച വരെ മൃതദേഹം അവിടെത്തന്നെ സൂക്ഷിക്കണമെന്ന് പത്മജ പറഞ്ഞിരുന്നുവെന്നാണ് പൊലീസ് നേരത്തെ അറിയിച്ചത്. പൊലീസ് അകത്തേക്ക് കയറാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞ ഇവര്‍ മക്കള്‍ നഗ്‌നരായി കിടക്കുകയാണെന്നും ആ അവസ്ഥയില്‍ അവരെ കാണാന്‍ പാടില്ലെന്നുമാണ് അറിയിച്ചത്.
പെൺകുട്ടികളുടെ മൃതദേഹം സംസ്ക്കരിക്കുന്ന സ്ഥലത്ത് കണ്ണീരോടെ വിങ്ങിപ്പൊട്ടി ചടങ്ങുകൾ ചെയ്യുന്ന അച്ഛനെയാണ് കാണാനാകുന്നത്. അതേ സമയം അമ്മയുടെ പ്രവൃത്തികൾ ഏറെ വിചിത്രമാണ്. ഒരു ഭാവഭേദവുമില്ലാതെ മനോനില തെറ്റിയ അവസ്ഥയിലാണ് അമ്മ. കൈകൾ കറക്കി, ചുറ്റം നോക്കി ചിരിച്ച് അവർ ഉദ്യോഗസ്ഥർക്കൊപ്പം നടന്നുപോകുന്ന ദൃശ്യങ്ങളാണ് പുറത്ത് വരുന്നത്. കൊല്ലപ്പെട്ട അലോഖ്യയുടെ സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾ പൂജയെ കുറിച്ചും മന്ത്രവാദത്തെയും കുറിച്ചുള്ള കാര്യങ്ങൾ ഇവർക്കും അറിയാരുന്നു എന്ന സൂചനയാണ് നൽകുന്നത്. ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും അടുത്തിടെയായി യുവതി പങ്കുവച്ച പോസ്റ്റുകൾ ഏറെ ദുരൂഹത ഉണ്ടാക്കുന്നതാണ്. സഹോദരിമാരുടെ പെരുമാറ്റത്തിൽ പലവിധ മാറ്റങ്ങളും ഉണ്ടായിരുന്നതായി സുഹൃത്തുക്കളും മൊഴി നൽകിയിട്ടുണ്ട്. വീട്ടിലെ പൂജയും മന്ത്രവാദത്തെ കുറിച്ചും ഇവർക്കും അറിയാമായിരുന്നു എന്ന് ഇത് സൂചിപ്പിക്കുന്നു എന്ന തരത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha