Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാതിവ്രത്യം തെളിയിക്കാന്‍ ഭർത്താവിന്റെ അറ്റകൈ പ്രയോഗം... സംഭവത്തിന്റെ ദൃശ്യങ്ങള്‍ യുവാവ് മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു! കരഞ്ഞു നിലവിളിക്കുന്ന ഭാര്യയുടെ വീഡിയോ വൈറലായതോടെ കിട്ടിയത് മുട്ടൻപണി! ഭര്‍ത്താവ് അറസ്റ്റില്‍

24 FEBRUARY 2021 01:01 PM IST
മലയാളി വാര്‍ത്ത

പാതിവ്രത്യം തെളിയിക്കാന്‍ ഭാര്യയുടെ കൈ തിളച്ച എണ്ണയില്‍ മുക്കാന്‍ നിര്‍ബന്ധിച്ച ഭര്‍ത്താവിനെതിരേ മഹാരാഷ്ട്ര പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം യുവതി ഭര്‍ത്താവിനോട് വഴക്കിട്ട് വീട്ടില്‍നിന്ന് ഇറങ്ങിപ്പോയിരുന്നു. നാലു ദിവസത്തിന് ശേഷമാണ് ഇവര്‍ തിരികെ എത്തിയത്.

ബസ് കാത്തുനിന്നപ്പോള്‍ രണ്ടുപേര്‍ തന്നെ തട്ടിക്കൊണ്ടുപോയെന്നും നാലുദിവസം ബന്ദിയാക്കിയെന്നും സ്ത്രീ പറഞ്ഞു. എന്നാല്‍ ഭാര്യയുടെ വാക്കുകള്‍ വിശ്വസിക്കാന്‍ ഭര്‍ത്താവ് തയ്യാറായില്ല.

തുടര്‍ന്നാണ് പാതിവൃത്യം തെളിയിക്കാന്‍ കൈ തിളച്ച എണ്ണയില്‍ മുക്കാന്‍ നിര്‍ബന്ധിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇയാള്‍ മൊബൈലില്‍ പകര്‍ത്തി. സമൂഹമാധ്യമങ്ങളില്‍ വീഡിയോ വന്‍തോതില്‍ പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായി.

അവര്‍ അവളെ ഒന്നും ചെയ്തില്ലെന്നും പറയുന്നു. എന്റെ ഭാര്യ സത്യമാണോ പറയുന്നതെന്ന് അറിയണം. അതിനുവേണ്ടിയാണ് ഇത് ചെയ്യുന്നതെന്ന്' ഭര്‍ത്താവ് വിഡിയോയില്‍ പറയുന്നുണ്ട്. തിളച്ച എണ്ണയില്‍ കൈമുക്കിയതോടെ ഭാര്യ കരയുന്നതും കൈ പച്ചവെള്ളത്തില്‍ മുക്കുന്നതും വീഡിയോയില്‍ കാണാമായിരുന്നു.

ഇന്ത്യയിൽ ഗാർഹിക പീഡനം വളരെ കൂടുതലാണ് ഇപ്പോൾ. ശാരീരിക ആക്രമണമോ പ്രഹരമോ (അടിക്കുക, തൊഴിക്കുക, കടിക്കുക, തള്ളിമാറ്റുക, പിടിച്ചുവെക്കുക, കൈകൊണ്ട് അടിക്കുക, എറിയുക, തുടർച്ചയായ പ്രഹരങ്ങൾ ഏൽപ്പിക്കുകയോ അങ്ങനെ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയോ ചെയ്യുക, ലൈംഗിക പീഡനം/ ബലാത്സംഗം, നിയന്ത്രിക്കുകയോ ആധിപത്യം സ്ഥാപിക്കുകയോ ചെയ്യുക, വിരട്ടിയൊതുക്കുക, നിരന്തരം ഒളിച്ച് പിന്തുടരുക (stalking), പെട്ടെന്ന് തിരിച്ചറിയാനാവാത്ത പീഡനം (ഉദാ, അവഗണന) എന്നിവയും സാമ്പത്തിക സ്രോതസ്സ് തടയുക എന്നിവ ഗാർഹിക പീഡനത്തിന്റെ പലരൂപങ്ങളാണ്.

അപകടത്തിൽപ്പെടുത്തുക, ബലം പ്രയോഗിച്ച് എന്തെങ്കിലും ചെയ്യിക്കുക, തട്ടിക്കൊണ്ടുപോവുക, നിയമവിരുദ്ധമായി തടവിൽ വെക്കുക, അതിക്രമിച്ച് കയറുക, നിരന്തരം ഉപദ്രവിക്കുക എന്നിവയും ഗാർഹിക പീഡനത്തിൽ പെടുന്നു.

ഭയപ്പെടുത്തുക, വേദനിപ്പിക്കുക, മുറിവേൽപ്പിക്കുക, മറ്റു ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുക, ശാരീരിക അപകടം ഉണ്ടാക്കുക എന്നീ ലക്ഷ്യങ്ങളോടെ ചെയ്യുന്ന ശാരീരിക ഇടപെടലുകൾ ആണ് ശാരീരിക പീഡനത്തിൽ വരുന്നത്.

 

ഭീഷണി, വിരട്ടൽ, നിയന്ത്രിക്കൽ, ഒറ്റപ്പെടുത്തൽ, നിയന്ത്രണത്തിലൂടെ വ്യക്തി സ്വാതന്ത്ര്യത്തിന് തടസ്സങ്ങൾ സൃഷ്ടിക്കുക തുടങ്ങിയ മറ്റു പീഡനസ്വഭാവങ്ങളുടെ മൂർദ്ധന്യാവസ്ഥയിലാവാം ശാരീരിക പീഡനം സംഭവിക്കുന്നത്.

വൈദ്യസഹായം നിഷേധിക്കുക, ഉറങ്ങാൻ അനുവദിക്കാതിരിക്കുക, നിർബന്ധമായി മരുന്നുകളോ മദ്യമോ കഴിപ്പിക്കുക എന്നിവയും ശാരീരിക പീഡനമാണ്. ഇരയെ വൈകാരികമായി ആക്രമിക്കാനായി കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ മുറിവേൽപ്പിക്കുന്നതും ശാരീരിക അതിക്രമത്തിൽപ്പെടും.

പുരുഷന്മാർ കൊല്ലപ്പെടുന്ന കേസുകളേക്കാൾ സ്ത്രീകളുടെ കൊല്ലപ്പെടുന്ന കേസുകളിൽ വലിയൊരുപങ്കും ഗാർഹിക പീഡനത്തിന്റെ ഭാഗമായി സംഭവിക്കുന്നതാണ്.

അമേരിക്കയിലെ സ്ത്രീകളുടെ കൊലപാതകങ്ങളിൽ അൻപത് ശതമാനവും നിലവിലുള്ള പങ്കാളിയോ മുൻ പങ്കാളിയോ ആണ് പ്രതി.

ഇംഗ്ലണ്ടിൽ കൊലചെയ്യപ്പെടുന്ന പുരുഷന്മാരിൽ 6 ശതമാനം അടുത്ത പങ്കാളിയുടെ കയ്യാൽ കൊലചെയ്യപ്പെടുമ്പോൾ സ്ത്രീകളുടെ കാര്യത്തിൽ ഇത് 37 ശതമാനമാണ്.

ക്യാനഡ, ആസ്ത്രേലിയ, സൌത്ത് ആഫ്രിക്ക, ഇസ്രായേൽ, അമേരിക്ക എന്നിവിടങ്ങളിൽ 40 ശതമാനത്തിനും 70 ശതമാനത്തിനും ഇടയിൽ സ്ത്രീകൾ അടുത്ത പങ്കാളികളാൽ കൊലചെയ്യപ്പെടുന്നു.

ലോകാരോഗ്യസംഘടനയുടെ കണക്കു പ്രകാരം ആഗോളതലത്തിൽ ഏതാണ്ട് 38% സ്ത്രീകളുടെ കൊലപാതകങ്ങളും അടുത്ത പങ്കാളികളാണ് ചെയ്യുന്നത്.

ഗർഭിണിയായിരിക്കുമ്പോൾ ഒരു സ്ത്രീ പീഡിപ്പിക്കപ്പെടാൻ കൂടുതൽ സാദ്ധ്യതയുണ്ട്. മുൻപേ നിലനിൽക്കുന്ന പീഡനം ഗർഭകാലത്ത് അമ്മയുടെയും ഗർഭസ്ഥ ശിശുവിന്റെയും ആരോഗ്യത്തെയും ഗുരുതരമായി ബാധിക്കാവുന്ന തരത്തിൽ കൂടുതൽ തീവ്രമാവുകയും ചെയ്യും.

ജനിക്കാനിരിക്കുന്ന തന്റെ കുഞ്ഞിനെ അപായപ്പെടുത്താൻ ആഗ്രഹിക്കാത്ത പീഡകൻ ഗർഭകാലത്ത് അല്പം പിൻവലിയാനും സാദ്ധ്യതയുണ്ട്. പ്രസവത്തിനു ശേഷം ഉടനുള്ള കാലയളവിൽ ഗാർഹിക പീഡനത്തിൽ നിന്നുള്ള അപകടസാദ്ധ്യത കൂടുന്നു.

ആസിഡ് ആക്രമണങ്ങൾ ആക്രമണത്തിന്റെ തീവ്രതയേറിയ രൂപമാണ്. അന്ധതയും സ്ഥിരമായ വടുക്കളും ഉൾപ്പെടെ ഗുരുതരമായ ഹാനിവരുന്ന തരത്തിൽ ഇരയുടെ മുഖത്തിനു നേരെ ആസിഡ് എറിഞ്ഞ് പരിക്കേൽപ്പിക്കുന്നു.

ലൈംഗിക ബന്ധത്തിനായുള്ള അഭ്യർഥനയോ പ്രണയാഭ്യർഥനയോ നിരസിക്കുന്ന സ്ത്രീകൾക്കെതിരെയുള്ള പ്രതികാരമായി ധാരാളമായി പ്രയോഗിക്കപ്പെടുന്ന ആക്രമണമാണിത്.

മദ്ധ്യപൂർവേഷ്യയിലും ലോകത്തിന്റെ മറ്റുഭാഗങ്ങളിലും നടക്കുന്ന ആസൂത്രണം ചെയ്യപ്പെട്ട ഗാർഹിക കൊലപാതകങ്ങളാണ് ദുരഭിമാനക്കൊലകൾ. ഇര കുടുംബത്തിന്റെയോ സമുദായത്തിന്റെയോ അഭിമാനം തകരാൻ കാരണമായി എന്ന വിശ്വാസമാണ് ദുരഭിമാനക്കൊലയ്ക്ക് കാരണം.

കുടുംബം നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിന് സമ്മതിക്കാതിരിക്കുക, ലൈംഗിക അതിക്രമത്തിന് ഇരയാവുക, വിവാഹമോചനം ആവശ്യപ്പെടുക, ആരോപിക്കപ്പെടുന്ന പരപുരുഷഗമനം എന്നീ കുറ്റങ്ങളാണ് ദുരഭിമാനക്കൊലയിലേക്ക് നയിക്കുന്നത്.

 

ലോകത്തിന്റെ ചില ഭാഗങ്ങളിൽ, വിവാഹരാത്രിയിൽ കന്യകയല്ലെന്ന് കണ്ടുപിടിക്കപ്പെട്ടാൽ നവവധു ക്രൂരമായ ആക്രമണങ്ങൾക്കും ദുരഭിമാനക്കൊലയ്ക്കും വിധേയയാകും.

നവവധുവിനെ തീവെച്ചു കൊല്ലുന്നതും സ്ത്രീധനക്കൊലപാതകങ്ങളും വിവാഹത്തിനു ശേഷം സ്ത്രീധന സംബന്ധമായി ഭർത്താവിന്റെയും ബന്ധുക്കളുടെയും അതൃപ്തിക്ക് ഇരയാകുന്നതു കാരണം ഉണ്ടാകുന്ന കൊലകളാണ്.

സ്ത്രീധന പീഡനം തെക്കേ ഏഷ്യയിൽ, പ്രത്യേകിച്ച് ഇന്ത്യയിൽ ആണ് കൂടുതലായി നടക്കുന്നത്. ദേശീയ ക്രൈം റിക്കോർഡ്സ് ബ്യൂറോയുടെ കണക്കു പ്രകാരം 2011 ഇൽ 8618 സ്ത്രീധന മരണങ്ങൾ ഇന്ത്യയിൽ നടന്നു. പക്ഷെ അനൌദ്യോഗിക കണക്കുകൾ ഇതിന്റെ മൂന്നിരട്ടിയോളം വരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ക്ക് അനുമതി നല്‍കി ഹൈക്കോടതി  (1 minute ago)

ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യ; പ്രിന്‍സിപ്പലിന്റെ മുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (6 minutes ago)

ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസില്‍ 10 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി  (14 minutes ago)

ഒരു നാട് മുഴുവന്‍ കണ്ണീരില്‍: വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകരും നാട്ടുകാരും; ഞങ്ങളും പോകേണ്ടതായിരുന്നു  (24 minutes ago)

വാല്‍പ്പാറയില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് വീണജോര്‍ജ്  (26 minutes ago)

അനുശ്രീയും മഹീന്ദ്ര ഥാര്‍ ഗാരേജിലെത്തിച്ചു  (35 minutes ago)

മൊബൈല്‍ ഷോറൂമില്‍ കവര്‍ച്ച നടത്തിയ യുവാവ് പിടിയില്‍  (54 minutes ago)

വാല്‍പ്പാറ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയുടെ ഓഫീസ്  (1 hour ago)

പൊള്ളാച്ചി ആശുപത്രിയിലെത്തി സാഹചര്യം വിലയിരുത്തി മന്ത്രി കൃഷ്ണന്‍ കുട്ടി  (1 hour ago)

കേരളത്തെ കണ്ണീരിലാഴ്ത്തിയ വാല്‍പ്പാറ അപകടം: കജീവന്‍ നഷ്ടമായത് മലപ്പുറത്തെ ജി എല്‍ പി സ്‌കൂളിലെ പ്രധാനാധ്യാപികയടക്കം 9 പേര്‍ക്ക്  (1 hour ago)

ശോഭാ സുരേന്ദ്രനെതിരായ പ്രചാരണം അടിസ്ഥാനരഹിതമെന്ന് ബിജെപി  (2 hours ago)

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്ന് കെ. സുധാകരന്‍  (2 hours ago)

വാല്‍പ്പാറ അപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി  (2 hours ago)

വനിതാ സംവരണ ബില്‍ ഭേദഗതി ലോക്‌സഭയില്‍ പരാജയപ്പെട്ടു  (4 hours ago)

ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറന്നതായി ഇറാന്‍  (4 hours ago)

Malayali Vartha Recommends