കണ്ണൂരിൽ റോഡരികില്‍ ഇളനീര്‍ വില്‍ക്കുന്ന ഷബീര്‍ രഹസ്യമായി മറ്റൊരു ബിസിനസ് കൂടി തുടങ്ങി! പോലീസ് കണ്ണിൽപ്പെട്ടതോടെ സംഭവിച്ചത് മറ്റൊന്ന്; കഞ്ചാവ് റെയ്ഡിനെത്തിയ ഉദ്യോഗസ്ഥനെ വില്‍പ്പനക്കാരന്‍ ചെയ്ത ക്രൂരത! മുതുകില്‍ വെട്ടേറ്റ് പ്രാണവേദനയോടെ സിവില്‍ എക്സൈസ് ഓഫീസര്‍ നിഷാദ്; ഒടുക്കം ഷബീറിനെ പൂട്ടി പോലീസ്
കഞ്ചാവ് റെയ്ഡിനെത്തിയ ഉദ്യോഗസ്ഥനെ വില്‍പ്പനക്കാരന്‍ ആക്രമിച്ചു. എക്സൈസ് ഉദ്യോഗസ്ഥനെ കഞ്ചാവ് വില്‍പ്പനക്കാരന്‍ ചവിട്ടിവീഴ്ത്തി മുതുകില്‍ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
പാപ്പിനിശ്ശേരി എക്സൈസ് ഓഫീസിലെ സിവില്‍ എക്സൈസ് ഓഫീസര്‍ നിഷാദിനാണ് (46) വെട്ടേറ്റത്. പ്രതി യോഗശാലയ്ക്ക് സമീപത്തെ ഇളനീര്‍ വില്‍പ്പനക്കാരന്‍ ദയാ മന്‍സിലില്‍ ഷബീറിനെ (36) കണ്ണപുരം പൊലീസ് അറസ്റ്റുചെയ്തു.
സാരമായി പരിക്കേറ്റ ഓഫീസറെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പാപ്പിനിശ്ശേരി-പിലാത്തറ കെ എസ് ടി പി റോഡിലെ കല്യാശ്ശേരി കണ്ണപുരം യോഗശാലയില്‍ വാഴാഴ്ച രാവിലെ 11.30-ഓടെയണ് സംഭവം.
റോഡരികില്‍ ഇളനീര്‍ വില്‍ക്കുന്ന ഷബീര്‍ രഹസ്യമായി മയക്കുമരുന്ന് വില്‍ക്കുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. പലതവണ റെയ്ഡിന് ചെന്നെങ്കിലും തൊണ്ടിസാധനം കിട്ടാത്തതിനാല്‍ അറസ്റ്റുചെയ്യാനായില്ല.
വ്യാഴാഴ്ച രാവിലെ വീണ്ടും ചെന്നപ്പോള്‍ കഞ്ചാവ് പ്ലാസ്റ്റിക് കവറില്‍ ചെറിയ പൊതികളാക്കി ബാഗില്‍ വെച്ചത് എക്സൈസ് സംഘം കണ്ടെത്തി. ഇതോടെ കുപിതനായ ഷബീര്‍ ഇളനീര്‍ വെട്ടാനുപയോഗിക്കുന്ന വാക്കത്തിയുമായി ഉദ്യോഗസ്ഥര്‍ക്കുനേരേ തിരിഞ്ഞു.
പകച്ചുപോയ സംഘം പിന്നോട്ട് മാറുന്നതിനിടെ നിഷാദിനെ ഇയാള്‍ ചവിട്ടിവീഴ്ത്തി.
വീഴ്ചയില്‍ വലതുകാല്‍മുട്ടിന്റെ ചിരട്ട തകര്‍ന്ന നിഷാദിന്റെ മുതുകില്‍ വെട്ടുകയായിരുന്നു. ഷബീര്‍ കഞ്ചാവ് ലഹരിയിലായിരുന്നുവെന്ന് സംശയിക്കുന്നു.
ബഹളത്തിനിടെ ഇയാള്‍ 50 മീറ്ററോളം ഓടി. സമീപത്ത് പട്രോളിങ് നടത്തുകയായിരുന്ന പൊലീസും എക്സൈസ് സംഘവും ചേര്‍ന്ന് ഷബീറിനെ കീഴ്‌പ്പെടുത്തി കണ്ണപുരം സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
https://www.facebook.com/Malayalivartha