മുടികൊഴിച്ചില്‍ കൂടുന്നുണ്ടോ? പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾക്ക്! കോവിഡിനെ അതിജീവിച്ചവരില്‍ സംഭവിക്കുന്നത്... പുറത്ത് വരുന്ന പഠനങ്ങൾ ഇങ്ങനെ...
ലോകത്ത് കോവിഡ് മഹാമാരി പടർന്ന് ഒരു വർഷം പിന്നിട്ടിരിക്കുകയാണ്. കോവിഡിനെ ചെറുക്കാൻ വാക്സിനുകളും രംഗത്തെത്തി. എങ്കിലും കോവിഡ് ബാധിച്ച് ഭേദമായവരിലും ദീർഘകാല സങ്കീർണതകൾ കാണുന്നതായി റിപ്പോർട്ടുകളുണ്ട്.
കടുത്ത ക്ഷീണം, പേശികൾക്ക് തളർച്ച, ഉറക്കത്തിലെ പ്രശ്നങ്ങൾ, ഉത്‌കണ്ഠ, വിഷാദം തുടങ്ങിയ സങ്കീർണതകളാണ് പൊതുവേ കാണുന്നത്. എന്നാൽ ദീർഘകാല സങ്കീർണതകളിൽ മുടികൊഴിച്ചിലും കാണുന്നുവെന്നാണ് അടുത്തിടെ നടത്തിയ പഠനങ്ങൾ തെളിയിക്കുന്നത്.
കോവിഡ് ബാധിച്ച് പിന്നീട് ഭേദമായവരിൽ ആഴ്ചകളോ മാസങ്ങളോ കഴിഞ്ഞാലും ചില ആരോഗ്യപ്രശ്നങ്ങൾ കണ്ടുവരാറുണ്ട്. ഇവയെയാണ് ദീർഘകാല സങ്കീർണതകൾ എന്ന് പറയുന്നത്.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ആന്റ് കെയർ എക്സലൻസ് അഭിപ്രായപ്പെടുന്നത് കോവിഡിന്റെ ദീർഘകാല സങ്കീർണതകൾ 12 ആഴ്ചയിൽ കൂടുതൽ നിലനിൽക്കുന്നുണ്ടെന്നാണ്.
ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ അഭിപ്രായത്തിൽ അഞ്ചിലൊരു കൊറോണ രോഗികളും അഞ്ച് ആഴ്ചയോ അതിൽ കൂടുതലോ കാലം രോഗലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്നാണ്.
കോവിഡ് ഭേദമായി ആറുമാസത്തിന് ശേഷവും രോഗലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്നും അവരിൽ പലരിലും മുടികൊഴിച്ചിൽ വലിയ തോതിൽ കാണുന്നുണ്ടെന്നും അടുത്തിടെ പ്രസിദ്ധീകരിച്ച ലാൻസറ്റ് പഠനത്തിൽ പറയുന്നു.
മുടികൊഴിച്ചിൽ അഥവ അലോപേഷ്യ പല കാരണങ്ങൾ കൊണ്ടും ലോകത്തിന്റെ പല ഭാഗത്ത് നിന്നുമുള്ള ആളുകളിൽ കാണാറുണ്ട്.
ഇത് കൊറോണ വൈറസിന്റെ ലക്ഷണങ്ങളിലൊന്നായി കാണാമെന്നാണ് അടുത്തിടെ നടത്തിയ കണ്ടെത്തലിൽ പറയുന്നത്. കോവിഡ് ഭേദമായവരിൽ കാൽഭാഗത്തോളം ആളുകളിൽ രോഗം ഭേദമായ ശേഷം മുടികൊഴിച്ചിൽ വലിയതോതിൽ ഉണ്ടായതായി ലാൻസറ്റ് ജേണൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ചൈനയിലെ വുഹാനിൽ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട 1655 രോഗികളിലാണ് ഗവേഷകർ പഠനം നടത്തിയത്.
ഇതിൽ 359 പേർ(22 ശതമാനം) പേർ രോഗം ഭേദമായി ആശുപത്രി വിട്ട് ആറുമാസത്തിന് ശേഷം മുടികൊഴിച്ചിലുണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുടികൊഴിച്ചിൽ പുരുഷൻമാരേക്കാൾ സ്ത്രീകളെയാണ് ബാധിച്ചത് എന്നും പഠനത്തിൽ കണ്ടെത്തി.
അതേസമയം, ദീർഘകാല സങ്കീർണതകളായ ഉറക്കമില്ലായ്മ 26 ശതമാനം ആളുകളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉത്‌കണ്ഠയും വിഷാദവും 23 ശതമാനം ആളുകളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതേസമയം തിങ്കളാഴ്ച തുടങ്ങുന്ന രണ്ടാംഘട്ട കോവിഡ് വാക്സിനേഷനുള്ള മാർഗരേഖ പുറത്തിറക്കി.
സംസ്ഥാന ആരോഗ്യവകുപ്പു സെക്രട്ടറിമാരുമായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജേഷ് ഭൂഷണും ഉന്നതാധികാര സമിതിയുടെ (Co-WIN) അധ്യക്ഷൻ ഡോ. ആർ.എസ്. ശർമയും ഇതുസംബന്ധിച്ച് വെള്ളിയാഴ്ച ചർച്ച നടത്തി.60 വയസ്സു കഴിഞ്ഞവർക്കും 45-ന് മുകളിലുള്ള, മറ്റ് രോഗങ്ങളുള്ളവർക്കുമാണ് കുത്തിവെപ്പ് തുടങ്ങുന്നത്.
സ്വകാര്യ ആശുപത്രികളിൽ വാക്സിന് പോകുന്നവർ ചെറിയൊരു തുക കുത്തിവെപ്പ് ചെലവിനായി നൽകണം. അത് എത്രയാണെന്ന് നിശ്ചയിച്ചിട്ടില്ല. തിങ്കളാഴ്ച തുടങ്ങുന്ന രണ്ടാംഘട്ട കോവിഡ് വാക്സിനേഷന് 45-നും 59-നും ഇടയിലുള്ള, മറ്റുരോഗങ്ങളുള്ളവർ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ആവശ്യമാണ്.
കുത്തിവെപ്പെടുക്കാൻ ആധാർ കാർഡ് വോട്ടർ തിരിച്ചറിയൽ കാർഡ് വാക്സിനുവേണ്ടി ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയിട്ടുണ്ടെങ്കിൽ അതിനായി ഉപായോഗിച്ച ഫോട്ടോയുള്ള തിരിച്ചറിയൽ കാർഡ് (ആധാറോ വോട്ടർകാർഡോ ഇല്ലെങ്കിൽ) ആരോഗ്യപ്രവർത്തകർക്കും മുന്നണിപ്പോരാളികൾക്കും തൊഴിൽ രേഖയോ ഔദ്യോഗിക തിരിച്ചറിയൽകാർഡോ രേഖകളിലൊന്ന് ഹാജരാക്കണം.
Co-Win ആപ്പ് വഴിയോ ആരോഗ്യസേതു ആപ്പ് വഴിയോ സ്വന്തമായി രജിസ്റ്റർചെയ്യാം. കുത്തിവെപ്പുകേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന സർക്കാർ, സ്വകാര്യ ആശുപത്രികളുടെ വിവരങ്ങൾ അതിലുണ്ടാവും. കേന്ദ്രവും വാക്സിനെടുക്കാൻ താത്‌പര്യപ്പെടുന്ന ദിവസം, സമയം തുടങ്ങിയവയും രജിസ്റ്റർചെയ്യുമ്പോൾ തിരഞ്ഞെടുക്കാം.
സ്വന്തമായി രജിസ്റ്റർചെയ്യാൻ പറ്റാത്തവർക്ക് ആവശ്യമായ രേഖകളുമായി വാക്സിൻകേന്ദ്രത്തിലേക്കുപോയി അവിടന്ന് രജിസ്റ്റർചെയ്ത് കുത്തിവെപ്പ് നടത്താം.
സംസ്ഥാനസർക്കാരുകൾ കുത്തിവെപ്പിന് മുൻകൂട്ടി നിശ്ചയിക്കുന്ന ദിവസം വാക്സിനെടുക്കാം. ആശാ വർക്കർമാർ, പഞ്ചായത്തംഗങ്ങൾ, വനിതാ സ്വയംസഹായസംഘങ്ങൾ മുതലായവവഴി പരമാവധി ആളുകളെ വാക്സിൻകേന്ദ്രങ്ങളിലെത്തിക്കും.
https://www.facebook.com/Malayalivartha