വ്യാജപ്രചാരണത്തിൽ പ്രതികരിച്ച് മാവേലിക്കര മാന്നാറിലെ കുടുംബം; മകൾ മാനസിക വിഷമത്തിൽ, വീഡിയോ വൈറലായതോടെ പുറത്തിറങ്ങാൻ വയ്യ
സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിൽ പൊള്ളിയത് ഒരുകുടുംബം. കുളിമുറിയിലെ ഡ്രെയ്‌നേജ് പൈപ്പില്‍ തടസം നേരിട്ട് വെള്ളം നിറഞ്ഞപ്പോഴാണ് ഗൃഹനാഥന്‍ പൈപ്പ് വൃത്തിയാക്കാന്‍ ശ്രമിച്ചതും കൈകുടുങ്ങിപോയതും. മാവേലിക്കര മാന്നാറിലാണ് സംഭവം നടന്നത്. വിഡിയോ പകര്‍ത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചതായിരുന്നു.
എന്നാൽ വീഡിയോ പ്രചരിച്ചത് മറ്റൊരു രീതിയിലായിരുന്നു. കുളിമുറിയിലെ ഡ്രെയ്നേജില്‍ ഭാര്യ അറിയാതെ ഒളിപ്പിച്ച മദ്യം പുറത്തെടുക്കുന്നതിനിടെ കൈകുടുങ്ങിയ മധ്യവയസ്കനെ അഗ്നിശമന സേനാംഗങ്ങള്‍ രക്ഷിക്കുന്നു എന്നായിരുന്നു. സത്യമറിയാതെ നടത്തിയ വ്യാജപ്രചാരണത്തിൽ കുടുങ്ങിയത് ഒരു കുടുംബമായിരുന്നു.
ഭാര്യയ്ക്കുംഭാര്തടവിനും ഇപ്പോൾ ജോലിക്ക് പോക പോലും സാധിക്കുന്നില്ല. മകളുടെ കൂട്ടുകാരുടെ വാട്സ്‌ആപ്പ് ഗ്രൂപ്പുകളിലും ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ കുടുംബം കൂടുതല്‍ സമ്മര്‍ദത്തിലായിരിക്കുകയാണ്.
''ആ വിഡിയോ പ്രചരിച്ച ശേഷം പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. ജോലിക്കു പോലും പോകാന്‍ പറ്റുന്നില്ല. മകളുടെ കൂട്ടുകാര്‍ വിളിച്ചു ചോദിക്കുന്നതിനാല്‍ മകളും മാനസിക വിഷമത്തിലാണ്.''- അമ്മയുടെ വാക്കുകളാണിവ.
ഒളിപ്പിച്ച മദ്യം എടുക്കുന്നതിനിടെയാണ് കൈ കുടുങ്ങിയതെന്ന പ്രചാരണം ശരിയല്ലെന്നു മാവേലിക്കര ആഗ്‌നിശമന ഓഫിസ് അറിയിക്കുകയുണ്ടായി. ഡ്രെയ്നേജ് വൃത്തിയാക്കുന്നതിനിടെ 26-ാം തീയതി രാത്രിയാണ് ഭാര്തതാവിന്റെ കൈ കുടുങ്ങിയത്. വീട്ടുകാര്‍ ശ്രമിച്ചിട്ടും കൈ പുറത്തെടുക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് അഗ്‌നിശമനസേനയെ നാട്ടുകാര്‍ വിവരമറിയിക്കുന്നത്.
തുടര്‍ന്ന് ടൈല്‍സ് അടക്കം മാറ്റി ആളെ രക്ഷപ്പെടുത്തുകയായിരുന്നെന്നും ആഗ്‌നിശമനസേന വ്യകത്മാക്കി. അഗ്‌നിശമനസേനയെ വിളിച്ച അയല്‍ക്കാരും ഇക്കാര്യം ശരിയാണെന്ന് പറയുന്നുണ്ട്. തെറ്റായ പ്രചരണം നടത്തിയത് ആരാണെന്നു വ്യക്തമല്ല. കുടുംബവുമായി ആലോചിച്ചതിനുശേഷം ഇതിനെതിരെ ഉടനെ നിയമനടപടി സ്വീകരിക്കുന്നതാണ്.
''രണ്ടു ദിവസമായി ഡ്രെയ്നേജില്‍ പ്രശ്‌നമുണ്ടായിരുന്നു. പ്ലംബറെ വിളിച്ചിട്ടും എത്തിയില്ല. രണ്ടു കുളിമുറിയിലെയും വെള്ളം ഒരു പൈപ്പിലേക്കാണ് വന്നിരുന്നത്. ഡ്രെയ്നേജ് അടഞ്ഞതോടെ കുളിമുറികളില്‍ വെള്ളം നിറഞ്ഞു. ഡ്രെയ്നേജിന് അകത്ത് എന്തെങ്കിലും തടസം ഉണ്ടോ എന്നു പരിശോധിക്കുന്നതിനിടയിലാണ് കൈ കുടുങ്ങിയത്. വീട്ടുകാര്‍ ശ്രമിച്ചെങ്കിലും സ്റ്റീലിന്റെ ഭാഗമുള്ളതിനാല്‍ കൈ പുറത്തെടുക്കാനായില്ല. തുടര്‍ന്നാണ് അഗ്‌നിശമനസേനയെ വിളിച്ചതും അവര്‍ വന്ന് രക്ഷപ്പെടുത്തിയതും. ആരാണ് തെറ്റായ പ്രചാരണം നടത്തിയതെന്നു വ്യക്തമല്ല. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് കുടുംബവുമായി ആലോചിച്ചു തീരുമാനിക്കും. മദ്യം എടുക്കുന്നതിനിടെയാണ് കൈ കുടുങ്ങിയതെന്ന തെറ്റായ പ്രചാരണം ഉണ്ടായശേഷം പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ്. മകളുടെ കൂട്ടുകാര്‍ വിളിച്ചു ചോദിക്കുന്നതിനാല്‍ മകളും മാനസിക വിഷമത്തിലാണ്.'' മാധ്യമങ്ങളോട് ഭാര്യ പറഞ്ഞു.
https://www.facebook.com/Malayalivartha