Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...


ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...


കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്നു.. അഞ്ചുപേര്‍ അറസ്റ്റില്‍..കാറിനുള്ളില്‍നിന്ന് വാക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്.. ഇവരെ പിന്നീട് ജാമ്യത്തില്‍വിട്ടു..

കഷ്ടപ്പെട്ട് പടുത്തുയർത്തിയ വീട്ടിൽ താമസിച്ച് തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു... എന്നാൽ പുതിയ വീട്ടിലേക്ക് വിരുന്നെത്തിയത് സങ്കടങ്ങളായിരുന്നു... ഒരു വർഷം മുൻപ് കാൻസർ ബാധിച്ച് ബീന മരിച്ചു; തുടർന്നു മക്കൾക്കൊപ്പം കഴിയാൻ, വിദേശത്തെ ജോലി ഉപേക്ഷിച്ച് അമ്പിളി ഓട്ടോറിക്ഷാ ഡ്രൈവറായി! ഇപ്പോൾ കത്തിമുനയിൽ പിടഞ്ഞുവീണ് മകനും പോകുമ്പോൾ പടുത്തുയർത്തിയ വീട്ടിൽ തനിച്ചായി അമ്പിളി കുമാറും അനന്തുവും; കൺമുന്നിൽ സഹോദരനെയും സുഹൃത്തുക്കളെയും കുത്തി വീഴ്ത്തുന്നതു കണ്ട ആഘാതത്തിൽ നിന്നും കരകയറാനാകാതെ അനന്തു...

17 APRIL 2021 11:01 AM IST
മലയാളി വാര്‍ത്ത

പടയണിവെട്ടത്ത് ഉത്സവത്തിനിടയിലെ സംഘർഷത്തിൽ കുത്തേറ്റ് എസ്എഫ്ഐ പ്രവർത്തകനായ പത്താം ക്ലാസ് വിദ്യാർഥി അഭിമന്യു (15) കുത്തേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരുകയാണ്. പത്തിലധികം പേർ ചേർന്നു നടത്തിയ ആക്രമണത്തിലാണ് വിദ്യാർത്ഥിയുടെ മരണം. അതേസമയം സംഭവത്തിൽ രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.

അഭിമന്യൂവിന്റെ ജ്യേഷ്ഠന്‍ അനന്തുവുമായി മുന്‍വൈരാഗ്യമുണ്ടെന്ന് പ്രതി സജയ്ജിത്ത് മൊഴി നല്‍കി. അനന്തുവിനെ ആക്രമിക്കാനാണ് ഉല്‍സവസ്ഥലത്ത് സംഘം ചേര്‍ന്ന് എത്തിയത്.

പിടികൂടുമെന്ന് ഉറപ്പായപ്പോള്‍ ആണ് കീഴടങ്ങിയതെന്നും സജയ്ജിത്ത് മൊഴി നല്‍കി. അമ്പലത്തിന് സമീപം ഇരുട്ടിന്റെ മറവിൽ അഭിമന്യുവിനെയും കൂട്ടുകാരെയും ആക്രമിക്കുകയായിരുന്നു. കുത്തേറ്റ അഭിമന്യു നിലത്തു വീണു.

പരുക്കേറ്റ മറ്റു രണ്ടുപേർ അടുത്തുള്ള ഹോമിയോ ആശുപത്രിയുടെ പടിയിൽ വീഴുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു. ഉത്സവസ്ഥലത്തു ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ എത്തിയാണ് മൂവരെയും ആശുപത്രിയിലേക്കു മാറ്റിയത്.

അഭിമന്യുവിനു വയറിനു പിൻഭാഗത്ത് ആഴത്തിലേറ്റ കുത്താണ് മരണകാരണം. ബുധനാഴ്ച രാത്രി വൈകിയും പ്രദേശം സംഘർഷഭരിതമായിരുന്നു. സംഘർഷത്തിനിടയിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ മർദനമേറ്റു.

ഭാര്യ മരിച്ചതിനു ശേഷം മക്കൾക്കു താങ്ങും തണലുമായി നിന്ന അമ്പിളികുമാറിനു ഇളയ മകൻ അഭിമന്യുവിന്റെ വേർപാട് തീരാനൊമ്പരമായി. വർഷങ്ങളായി വിദേശത്തായിരുന്ന അമ്പിളികുമാർ ഭാര്യ ബീനയുടെ ചികിത്സയ്ക്കായി 2 വർഷം മുൻപാണ് നാട്ടിലെത്തിയത്. കാൻസർ ബാധിതയായിരുന്നു ബീന.

വീടു പുതുക്കിപ്പണിതതും രണ്ടുവർഷം മുൻപാണ്. എന്നാൽ പുതിയ വീട്ടിലേക്കു വിരുന്നെത്തിയതു സങ്കടങ്ങളാണ്. ഒരു വർഷം മുൻപ് ബീന മരിച്ചു. തുടർന്നു മക്കൾക്കൊപ്പം കഴിയാൻ, വിദേശത്തെ ജോലി ഉപേക്ഷിച്ച് അമ്പിളി ഓട്ടോറിക്ഷാ ഡ്രൈവറായി. അഭിമന്യുവിനെയും നഷ്ടമായതോടെ ആകെ തകർന്നിരിക്കുകയാണ് അമ്പിളികുമാർ .

അനുജന്റെ വേർപാടു നേരിട്ടുകണ്ട ആഘാതത്തിൽ നിന്നു കരകയറാനാവാത്ത സ്ഥിതിയിലാണ് അഭിമന്യുവിന്റെ സഹോദരൻ അനന്തു. സംഘർഷത്തിനിടെ അഭിമന്യുവിന്റെ ഒപ്പമുണ്ടായിരുന്ന അനന്തു ഇതുവരെ സാധാരണനില വീണ്ടെടുത്തിട്ടില്ല.

അനന്തുവിനൊപ്പം ഉത്സവപ്പറമ്പിൽ നിൽക്കുമ്പോഴാണു സംഘർഷമുണ്ടായതും അഭിമന്യുവിനു കുത്തേറ്റതും. കൺമുന്നിൽ സഹോദരനെയും സുഹൃത്തുക്കളെയും കുത്തി വീഴ്ത്തുന്നതു കണ്ട ആഘാതത്തിൽ അബോധാവസ്ഥയിലായ അനന്തുവിനെ വീട്ടിൽ നിന്നു തൊട്ടടുത്ത ബന്ധുവീട്ടിലേക്ക് മാറ്റി.

എസ്എഫ്ഐ പ്രവർത്തകർക്കു നേരെ സംഘടിച്ചെത്തിയ ആർഎസ്എസ് പ്രവർത്തകരാണ് ആക്രമിച്ചതെന്നു സിപിഎം ആരോപിച്ചു. സംഭവത്തിൽ പങ്കില്ലെന്നു ബിജെപി, ആർഎസ്എസ് നേതാക്കൾ പറഞ്ഞു. കൊലപാതകത്തിൽ പ്രതിഷേധിച്ച് വള്ളികുന്നം പഞ്ചായത്തിലും ചാരുംമൂട് മേഖലയിലും സിപിഎം ഹർത്താൽ നടത്തി. മുൻപും ഇതേ സംഘങ്ങൾ പലയിടങ്ങളിലായി ഒന്നിലധികം തവണ ഏറ്റുമുട്ടിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.

മരിച്ച അഭിമന്യുവിന്റെ സഹോദരൻ അനന്തു ഡിവൈഎഫ്ഐ പ്രവർത്തകനാണ്. മുൻപും ഇതേ സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷം സംബന്ധിച്ച് അനന്തു ഉൾപ്പെട്ട രണ്ടു കേസുകളുണ്ടെന്നു പൊലീസ് പറഞ്ഞു.

കഴിഞ്ഞതവണ ഉത്സവം നടന്നതിനിടയിലുണ്ടായ സംഘർഷമാണ് ഇതിലൊന്ന്. മറ്റൊന്ന് അടിപിടിക്കേസാണെന്നും രാഷ്ട്രീയബന്ധമില്ലായിരുന്നെന്നും പൊലീസ് പറയുന്നു. ദൃക്സാക്ഷിമൊഴിയനുസരിച്ചല്ല, പരുക്കേറ്റവരിൽ ഒരാളുടെ പിതാവിന്റെ പരാതി അനുസരിച്ചാണു നിലവിൽ അന്വേഷണമെന്നും പൊലീസ് വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (5 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (6 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (6 hours ago)

ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ  (6 hours ago)

ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍  (7 hours ago)

ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...  (8 hours ago)

മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്  (8 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...  (8 hours ago)

ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...  (8 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം  (8 hours ago)

തെലങ്കാനയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ സ്ഫോടനം  (9 hours ago)

PINARAYI VIJAYAN കാരണം വ്യക്തമാക്കി  (9 hours ago)

Dowry torture മരണത്തിന് മുമ്പ് പിതാവിന് വാട്ട്‌സ്ആപ്പിൽ അയച്ചത്  (9 hours ago)

KANNUR അന്വേഷണം ആരംഭിച്ചു  (9 hours ago)

KOZHIKODE കണ്ടെത്താനാവില്ലെന്ന് സന്ദേശം  (10 hours ago)

Malayali Vartha Recommends