ശ്വാസതടസ്സത്തെ തുടർന്ന് 18 വർഷമായി ആസ്മയ്ക്ക് മരുന്നു കഴിക്കുന്നു: ഒടുവിൽ തൊണ്ടയിൽ കണ്ടെത്തിയത് പേനയുടെ അദ്ദേഹത്തിന്റെ ഭാഗം : യുവാവിന് സംഭവിച്ചത്
പതിനെട്ടുവർഷമായി അസ്വസ്ഥത ഉളവാക്കി കൊണ്ടുള്ള ശ്വാസതടസ്സം. ആസ്മ എന്ന് കരുതി 18 വർഷത്തോളം മരുന്ന് കഴിച്ചു....ഒടുവിൽ കാരണം കണ്ടെത്തിയപ്പോൾ ഞെട്ടിത്തരിച്ച് ആരോഗ്യ വിദഗ്ധർ... പേനയുടെ ക്യാപായിരുന്നു സൂരജ് എന്ന ചെറുപ്പക്കാരനെ ഇത്രയും വലിയ ആരോഗ്യ പ്രശ്നത്തിലേക്ക് തള്ളിവിട്ടത്.
ആലുവ പൊയ്ക്കാട്ടുശേരി സ്വദേശി സൂരജാണ് ഈ വലിയ ദുരന്തം നേരിട്ടത്. കുറേ വർഷങ്ങളായി കടുത്ത ശ്വാസംമുട്ടും കഫക്കെട്ടും അനുഭവിക്കുകയായിരുന്നു സൂരജ്. വർഷങ്ങളായി ആസ്മയെന്നു കരുതി ഇതിനൊക്കെ മരുന്നു കഴിക്കുകയായിരുന്നു ഇദ്ദേഹം. 2003ൽ ആയിരുന്നു ആ സംഭവം നടന്നത്. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ പേന ഉപയോഗിച്ചു വിസിലടിക്കാൻ ശ്രമിക്കുമ്പോഴാണു ബോൾ പേനയുടെ നിബിനോടു ചേർന്ന ഭാഗം തൊണ്ടയ്ക്ക് അകത്ത് പോയത്, ആശുപത്രിയിൽ എത്തിച്ച് അന്നുതന്നെ എക്സ്റേ പരിശോധന നടത്തിയിരുന്നു പക്ഷേ ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചില്ല.
ഇതിനിടയിൽ അദ്ദേഹത്തിന് കഴിഞ്ഞ ഡിസംബറിൽ കോവിഡ് ബാധിച്ചു. കോവിഡ് മാറിയശേഷം അതു ശ്വാസകോശത്തെ ബാധിച്ചിട്ടുണ്ടോ എന്നറിയാൻ അമൃത ആശുപത്രിയിൽ വിദഗ്ധ പരിശോധന നടത്തിയതായിരുന്നു തന്റെ ജീവിതത്തിൽ വഴിത്തിരിവായത്. വലതുവശത്തെ ശ്വാസകോശത്തിന്റെ താഴ്ഭാഗത്തായി കുടുങ്ങിക്കിടക്കുന്ന പണ്ടു കാണാതായ പേനയുടെ അഗ്രം തൊണ്ടയിൽ കണ്ടെത്തുകയായിരുന്നു. റിജിഡ് ബ്രോങ്കോസ്‌കോപ്പിയിലൂടെ ഇന്റർവെൻഷനൽ പൾമണോളജി ചീഫ് ഡോ.ടിങ്കു ജോസഫ്, കാർഡിയാക് അനസ്‌തേഷ്യോളജിസ്റ്റ് ഡോ. തുഷാര മഠത്തിൽ എന്നിവരുടെ നേതൃത്വത്തിലാണ് ഈ സാധനം പുറത്തെടുത്തത് .
https://www.facebook.com/Malayalivartha