ഒരു മതേതര സമൂഹത്തിൽ കൃസ്ത്യൻ - ഹിന്ദു മത വിശ്വാസികൾക്ക് സുരക്ഷ തോന്നുന്നില്ലെങ്കിൽ അതിന് ഉത്തരവാദി സർക്കാർ തന്നെയാണ്... മതേതര സർക്കാർ പരാജയപ്പെടുന്നിടത്ത് സഭകളും സമുദായങ്ങളും ഉണരേണ്ടി വരുകയാണ്.... തങ്ങളുടെ മതത്തിനെ ഇത്ര ഗതികേടിലാക്കുന്ന ഒരുപറ്റം മത സ്നേഹികളെ കാണുമ്പൊൾ പരമ പുച്ഛം തോന്നുന്നു

അവനവന്റെ മതത്തിനെ, അതിന്റെ ദർശനങ്ങളെ നെഞ്ചേറ്റുന്നവരാണ് വിശ്വാസികൾ. അതിനി ഏത് മതമായാലും, ഏത് ദേശമായാലും....
എന്നാൽ വിശ്വാസികൾ എന്ന പേരിൽ കടുത്ത വിഭിന്നതയും തീവ്ര ചിന്താഗതികളുമായി തങ്ങളുടെ മതത്തിനെയും ആ മതത്തിലെ വിശ്വാസികളെയും പൊതു സമൂഹത്തിൽ ഇത്ര താഴ്ത്തിക്കെട്ടുന്ന ഒരു കൂട്ടം ഉണ്ടാകുമ്പോൾ ആ മതത്തിന് തന്നെയാണ് ശാപം. ആ മത വിശ്വാസികൾക്ക് തന്നെയാണ് ശാപം.
പറയുന്നത് മറ്റൊന്നിനെപ്പറ്റിയുമല്ല. ഇസ്ലാംമതത്തെയും മതവിശ്വാസികളെയും പൊതുസമൂഹത്തിൽ മോശമാക്കുന്ന പ്രവൃത്തികളുമായി പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകൾ രംഗത്ത് വരുന്നത് മറ്റേതൊരു മതവിഭാഗത്തേക്കാളും നാശം ഉണ്ടാക്കുക ആ മതത്തിന് തന്നെയായിരിക്കും.
മതത്തിലെ നന്മകളെ വാക്കായും വാചകമായും മുറിച്ച് മുറിച്ച് തങ്ങളുടെ അജണ്ടകൾക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്നവർ ഇന്ന് കൈ വെച്ചിരിക്കുന്നത് പവിത്രമായ വിശ്വാസങ്ങളെയും സംസ്കാരത്തെയുമാണ്.
ജിഹാദ് എന്നത് യുദ്ധം ചെയ്യാനുള്ള ലൈസൻസായി പ്രഖ്യാപിച്ച് തങ്ങൾക്ക് വഴങ്ങാത്തവരെയെല്ലാം കൊന്നു കളഞ്ഞും ഇല്ലാതാക്കിയും ഉന്മൂലനം ചെയ്യുന്ന കൂട്ടർ അഫ്ഗാനിസ്ഥാനിലും ഈയിടെ കേരളത്തിലെ പരവൂർ ബീച്ചിലും കൈ വെച്ചിരിക്കുന്നത് അതെ മതത്തിലെ വിശ്വാസികളെ തന്നെയാണ്.
പൊളിറ്റിക്കൽ ഇസ്ലാമിന്റെ നേട്ടത്തിനായി ജിഹാദും പറഞ്ഞ് കേരളത്തിലെ പെൺപിള്ളേരെ വശീകരിക്കാനും മതം മാറ്റുന്ന ചടങ്ങുകൾ നടത്തി ബ്രെയിൻ വാഷ് ചെയ്ത ട്രാപ്പിലാക്കി വിദേശ രാജ്യങ്ങളിലെ ചാവേറാക്കുന്നത് ജനങ്ങളും ഇത്തരമതസ്ഥരും കേരളത്തിലെ പരമ്പരാഗത മുളിസം മത വിശ്വാസികളും തിരിച്ചറിഞ്ഞിരിക്കുകയാണ്.
അതിന് പിന്നാലെ, ഇസ്ലാം എന്നും നിഷിദ്ധമായി കരുതുന്ന ലഹരി വസ്തുക്കൾ പോലും കച്ചവടം ചെയ്യുന്നതും അതൊക്കെ ഉപയോഗിച്ച് ലഹരിപ്പാർട്ടികൾ നടത്തുന്നതും ഈ കൊറോണക്കാലത്ത് പോലും വ്യാപകമായി റിപ്പോർട്ട് ചെയ്തതാണ്...മത വ്യാപനത്തിനായും ജിഹാദ് നടത്തുന്നതിനും എന്ന പേരിൽ ലൈംഗിക ചൂഷണങ്ങളും ലഹരി കച്ചവടവും കള്ളപ്പണ ഇടപാടുമെല്ലാം ഒരു മതത്തെ തന്നെ പോസമൂഹത്തിൽ മോശമാക്കുന്നവരെയാണ് കേരളം കണ്ടത്.
ഇതൊക്കെ വല്ലാതെ കടന്നു കയറുമ്പോൾ മിണ്ടാതിരിക്കാൻ ഒരു സമൂഹത്തിനും സാധിക്കില്ല. ഒരു സഭയ്ക്കും കയ്യും കെട്ടിയിരിക്കാൻ സാധിക്കില്ല. ഒരു നല്ല ജമാ അത്തിനും നിശബ്ദത പാലിക്കാനാവില്ല.
കൃസ്ത്യൻ സമൂഹം തിരിച്ചറിഞ്ഞ കാര്യങ്ങൾ അവർ അവരുടെ സഭയിൽ ചർച്ച ചെയ്യുന്നിടത്തേക്ക് എത്തിച്ചത് കേരളത്തിലെ സർക്കാരാണ്.
ഒരു മതേതര സമൂഹത്തിൽ കൃസ്ത്യൻ - ഹിന്ദു മത വിശ്വാസികൾക്ക് സുരക്ഷ തോന്നുന്നില്ലെങ്കിൽ അതിന് ഉത്തരവാദി സർക്കാർ തന്നെയാണ്...
മതേതര സർക്കാർ പരാജയപ്പെടുന്നിടത്ത് സഭകളും സമുദായങ്ങളും ഉണരേണ്ടി വരുകയാണ്....
സത്യം വൊലിച്ചു പറഞ്ഞ പാലായിലെ ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കാൻ വന്നവർക്ക് അബദ്ധം പറ്റിയ കാഴചയാണ് പുറത്ത് വന്നത്.
പാലാ ബിഷപ്പ് പറഞ്ഞതെയുള്ളു കേരളത്തിൽ ലൗ ജിഹാദും, നർക്കോട്ടിക് ജിഹാദും നടക്കുന്നുണ്ടെന്ന്,
അപ്പോഴേക്കും തെളിവ് ചോദിക്കലുമായി കുറെയെണ്ണം, തീവ്ര ഇസ്ലാമിസ്റ്റുകൾ ന്യായെകരിക്കാൻ ഇറങ്ങി പുറപ്പെട്ടു കഴിഞ്ഞു.
അങ്ങ് പാലായിൽ മാത്രമല്ല സഭ ചിന്തിച്ചു തുടങ്ങിയത്.
അവരെയൊക്കെ വേണമെങ്കിൽ കൃസംഘി എന്ന് വിളിച്ചോ....
പാലാ ബിഷപ്പിന് പിന്തുണയുമായി ഇരിങ്ങാലക്കുട ബിഷപ്പ് രംഗത്തെത്തിയതോടെ കൃസ്ത്യൻ സഭകളിലെ വ്യാപകമായ തിരിച്ചറിവാണ് പുറത്ത് വരുന്നത്.
ലൗ ജിഹാദും നർക്കോർട്ടിക്ക് ജിഹാദുമുണ്ടെന്ന പാലാരൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനയെ പിന്തുണച്ച് ഇരിങ്ങാലിക്കുട ബിഷപ്പ് പോളി കണ്ണൂക്കാടനാണ് രംഗത്തെത്തിയത്.
ലൗ ജിഹാദിനും നാർക്കോട്ടിക്ക് ജിഹാദിനുമെതിരെ കരുതൽ വേണമെന്ന് ബിഷപ്പുമാർ പറയുകയാണ്. ഒരു ബിഷപ്പിനെ വളഞ്ഞിട്ട് അധിക്ഷേപിക്കാമെന്നും ഭീഷണിപ്പെടുത്തി വായടപ്പിക്കാമെന്നും കരുതുന്നവർക്കാണ് തെറ്റ് പറ്റിയത്.
പാലാ ബിഷപ്പിന്റെ പ്രസ്താവന ചർച്ചയായതിന് പിന്നാലെയാണ് പിന്തുണയുമായി കൂടുതൽ പേർ എത്തിയിരിക്കുന്നത്.
ലവ്ജിഹാദിനും നാർക്കോർട്ടിക് ജിഹാദിനുമെതിരെ കരുതൽ വേണം.
മാതാപിതാക്കൾ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത കാണിക്കണം.
ക്രൈസ്തവ കുടുംബങ്ങളിൽ നാല് കുട്ടികളെങ്കിലും വേണം.
ബിഷപ്പ് പോളി കണ്ണൂക്കാടൻ അങ്ങ് മാലപ്പടക്കം തന്നെ പൊട്ടിച്ചില്ലേ...
നാർക്കോട്ടിക്ക്, ലവ് ജിഹാദുകൾക്ക് കത്തോലിക്കാ പെൺകുട്ടികളെ ഇരയാക്കുകയാണെന്നായിരുന്നു പാലാ ബിഷപ്പിന്റെ പ്രസ്താവന.
ഇത് അതുക്കും മേലെ എത്തി.
ക്രൈസ്തവ കുടുംബങ്ങൾ ജാഗ്രത പാലിക്കണമെന്നും ജിഹാദുകൾക്ക് സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും ബിഷപ്പുമാർ പറഞ്ഞിരുന്നു.
ബിഷപ്പുമാർ ഇതൊക്കെ പറയുമ്പോൾ ഇപ്പുറത്ത് ഏതോ തൊട്ടിച്ചാടി വരെ നാർക്കോട്ടിക് ജിഹാദ് കാലിച്ചതിന്റെ വാർത്ത കൂടി പുറത്തു വരുകയാണ്.
നാര്‍ക്കോട്ടിക് ജിഹാദിന് തെളിവ് ചോദിച്ചവര്‍ വരിവരിയായി വന്നോളൂ ...
ഇതൊക്കെ കാണൂ എന്നാണ് വിശ്വാസികൾ പറയുന്നത്....
കേരളക്കാർ കൊണ്ട് തൊട്ടു.
ഈ ബിഷപ്പുമാർ പറയുമ്പോൾ തന്നെ റെഡിമിടായി തെളിവ് തരുന്നവരായി പോയല്ലോ ഈ കള്ളാ മതതീവ്രവാദികൾ....
ബിഷപ്പ് പറഞ്ഞ് 24 മണിക്കൂർ തികഞ്ഞില്ല; ഇതാ തെളിവ് ചോദിച്ചവർക്ക് എല്ലാമുള്ള മറുപടി....
മതം മാറ്റുക, ദുരുപയോഗിക്കുക, തീവ്രവാദ പ്രവർത്തനങ്ങൾക്ക് കരുവാക്കുക എന്നിങ്ങനെ ബിഷപ്പ് അക്കമിട്ട് പറഞ്ഞു കഴിഞ്ഞപ്പോൾ തന്നെ അടുത്ത വാർത്ത നാം കേൾക്കുന്നത് കോഴിക്കോട്ട് 32 കാരി കൂട്ട ബലാത്സംഗത്തിന് ഇരയായെന്നാണ്.
യുവതിയെ പ്രണയം നടിച്ച് വിളിച്ചു വരുത്തിയ ശേഷം മയക്കു മരുന്ന് നൽകി പീഡിപ്പിക്കുകയായിരുന്നു.
ഒരേ സമയം ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും ഒന്നിച്ചിങ്ങനെ തെളിവായി കൊടുക്കേണ്ടായിരുന്നു ജിഹാദികളെ....
കൊല്ലം സ്വദേശിനിയെ കോഴിക്കോട് അത്തോളിക്കാരൻ അജിനാസാണ് ജിഹാദിപ്പണിക്ക് വിളിച്ചു വരുത്തിയത്.
ടിക് ടോക്, പ്രണയം, വിളിച്ചു വരുത്തൽ, കൂട്ടുകാരൻ ഫഹദിനെയും കൂട്ടൽ, ലഹരി വസ്തുക്കളും മയക്കു മരുന്നും കൊടുക്കൽ.....
എന്തെല്ലാമാണെടോ ഈ മതത്തിൽ നടക്കുന്നത്...
അജിനാസും ഫഹദും പോലെ എത്രയോപേർ പോലീസ് ഇതിനകം അറസ്റ്റ് ചെയ്‌തിരിക്കുന്നു....
മൂന്നാറിൽ നടന്ന ലഹരി പാർട്ടിയുടെ സംഘാടകരും മതത്തിന്റെ മേലങ്കിയണിഞ്ഞവരായിരുന്നു...
ഇതൊക്കെ ഇസ്ലാം മതത്തിനെ തന്നെ ഇല്ലാതാക്കുകയാണ്....
പാലായിലെ ബിഷപ്പിന് നേരെ കുതിര കൈ൬യറുന്നതിന് പകരം സ്വന്തം മതത്തിന്റെ പേരിൽ നടക്കുന്ന ആഭാസന്മാരെ കണ്ടെത്തി ഇല്ലാതാക്കുകയാണ് വിശ്വാസികൾ ചെയ്യേണ്ടത്....
അതിനുള്ള ശ്രമം മതങ്ങളെ സ്നേഹിക്കുന്ന മത പണ്ഡിതന്മാർ നടത്തുകയാണ് വേണ്ടത്....
ഇല്ലെങ്കിൽ ഇതൊക്കെ കൊണ്ട് ചെന്നെത്തിക്കുക വല്ലാത്ത വാരിക്കുഴിയിലേക്കായിരിക്കും....
https://www.facebook.com/Malayalivartha