ഓട്ടോറിക്ഷ ഓടിക്കലും കൂലിപ്പണിയും ഉപജീവനം; രാഷ്ട്രീയത്തിൽ പെട്ടെന്ന് വളർന്നു; ഇടയ്ക്കു ജീവിതത്തെ തകർത്തെറിഞ്ഞ് മക്കളുടെ മുങ്ങി മരണം; കടുത്ത വിഷാദ രോഗത്തിൽലകപ്പെട്ടപ്പോൾ മടക്കി കൊണ്ട് വന്നത് 'ആ വ്യക്തി'; വിഷാദത്തിൽ നിന്നും രക്ഷപ്പെടാൻ മുഴുരാഷ്ട്രീയത്തിലേക്ക്; ഷിൻഡയുടെ അവസാന പിറന്നാളാഘോഷം ശ്രദ്ധിച്ചിരുനെങ്കിൽ താക്കറെയ്‌ക്ക് തിരിച്ചടിയുണ്ടാകില്ലായിരുന്നു; കളിയാക്കലുകളെ അതിജീവിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രിയായ ഏക്നാഥ് ഷിൻഡെയുടെ ജീവിതം
മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ കഴിഞ്ഞ ദിവസം വമ്പൻ അട്ടിമറികളും അപ്രതീക്ഷിത സംഭവ വികാസങ്ങളും നടന്നിരുന്നു. ഏക്നാഥ് ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിക്കസേരയിൽ ആരോഹണം ചെയ്തിരിക്കുകയാണ്. ഉദ്ധവ് താക്കറെയുടെ നെഞ്ചത്ത് ആണ് ആ കസേര ഇട്ടിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം.
ഒരു പക്ഷേ ഷിൻഡെ കഴിഞ്ഞ പിറന്നാളാഘോഷിച്ചത് എങ്ങനെയായിരുന്നു എന്ന കാര്യം ശ്രദ്ധിച്ചിരുന്നെങ്കിൽ ഉദ്ധവിന് ഈ ഗതി ഉണ്ടാകില്ലായിരുന്നു. അത് പറയാൻ കാരണമുണ്ട്. കഴിഞ്ഞ ഫെബ്രുവരി 9നായിരുന്നു ഷിൻഡെയുടെ 58ാം പിറന്നാൾ. ആ സമയം താനെയിൽ ചിലയിടങ്ങളിൽ 'ഭാവി മുഖ്യമന്ത്രി' എന്ന പേരിൽ പോസ്റ്ററുകൾ അങ്ങോളമിങ്ങോളം വയ്ക്കുകയുണ്ടായി.
2019ലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ താനെയിലെ ശിവസൈനികർ അദ്ദേഹത്തെ പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് പോസ്റ്ററുകളും ബാനറുകളും സ്ഥാപിക്കുകയും ഉണ്ടായി. ഇത് ഭാവിയിൽ നടക്കാനുള്ള മന്ത്രിയാരോഹണത്തിന്റെ സൂചനയായിരുന്നുവെന്നതാണ് വളരെ ശ്രദ്ധേയമായ കാര്യം. അത് താക്കറെ മനസിലാക്കിയിരുന്നെങ്കിൽ ഒരു പക്ഷേ ഈ സംഭവ വികാസങ്ങൾ ഉണ്ടാകില്ലായിരുന്നു.
*ഏക്നാഥ് ഷിൻഡയുടെ ജീവിതംമറാത്തയിലെ സാധാരണ കുടുംബത്തിലാണ് അദ്ദേഹത്തിന്റെ ജനനം. പതിനൊന്നാം ക്ലാസിൽ പഠിത്തം നിറുത്തേണ്ടി വന്നു. 1980കളിൽ കിസാൻ നഗറിലെ ശാഖാ പ്രമുഖനായ സമയം മുതൽ അദ്ദേഹം ശിവസേനാംഗമായി മാറി.
ഓട്ടോറിക്ഷ ഓടിച്ചും കൂലിപ്പണി ചെയ്തും ഉപജീവനം 1997ൽ താനെ മുനിസിപ്പൽ കോർപ്പറേഷൻ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. രാഷ്ട്രീയത്തിലും ശിവസേനയിലും ഏക്നാഥ് ഷിൻഡെ എന്ന വ്യക്തി ഒഴിച്ച് കൂടാനാകാത്ത വ്യക്തിയായി മാറി.
ബാൽതാക്കറെയുടെ അരുമ ശിഷ്യനായ ആനന്ദ് ദിഘെയുടെ ശിഷ്യനായിരുന്നു അദ്ദേഹം. പെട്ടെന്നായിരുന്നു ഷിൻഡെയുടെ വളർച്ച. 2000 ജൂൺ രണ്ടിനായിരുന്നു വ്യക്തി ജീവിതത്തിൽ അദ്ദേഹത്തെ തളർത്തിയ സംഭവമുണ്ടായത്.
ഷിൻഡെയുടെ ജന്മഗ്രാമത്തിലെത്തിയ മകൻ ദിപേഷ് (11), മകൾ ശുഭദ (7) എന്നിവർ തടാകത്തിൽ ബോട്ടിംഗ് നടത്തുന്നതിനിടെ മുങ്ങി മരിച്ചു. മക്കളുടെ മരണം താങ്ങാനാകാതെ മാസങ്ങളോളം വിഷാദരോഗത്തിലാണ്ടു പോയി. ആനന്ദ് ദിഘെയാണ് ഷിൻഡയെ തിരിച്ച് കൊണ്ട് വന്നത്.
മുഴുവൻ സമയ രാഷ്ട്രീയ ജീവിതത്തിലേക്ക് പിന്നെ ഇറങ്ങിയത് ഒരു രക്ഷപ്പെടലായിരുന്നു. താനെ ജില്ലയിൽ നിന്ന് 2004, 2009, 2014, 2019 വർഷങ്ങളിൽ നാല് തവണ നിയമസഭയിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 2014ലാണ് അദ്ദേഹം പ്രതിപക്ഷ നേതാവായി മാറിയത് . താനെ മുനിസിപ്പൽ കോർപ്പറേഷനിൽ രണ്ട് തവണ അംഗമായി.
തന്നെക്കാൾ പ്രായവും അനുഭവപരിചയവും കുറഞ്ഞവർ ശിവസേനയിലും ഭരണത്തിലും മുന്നേറുന്നത് ഉദ്ധവ് താക്കറെയ്ക്ക് സഹിക്കാനായില്ല. ഇതാണ് രണ്ടുപേരും പിരിയാൻ കാരണമായത്. ബി.ജെ.പിയുമായുള്ള ബന്ധം ഉദ്ധവ് അവസാനിപ്പിച്ചപ്പോൾ അത് ഷിൻഡെയ്ക്ക് താങ്ങാനായില്ല.
ശിവസേനയുടെ തീവ്രഹിന്ദുത്വ നിലപാട് ബലി കഴിച്ച് കോൺഗ്രസും എൻ.സി.പിയുമായി സഖ്യമുണ്ടാക്കിയതിലും യോജിക്കാനായില്ല. തീവ്രഹിന്ദുത്വ നിലപാടും രാഷ്ട്രീയ ആഭിമുഖ്യവും സൂക്ഷിക്കുന്ന വ്യക്‌തിയാണ് ഷിൻഡെ. . ഓട്ടോറിക്ഷക്കാരൻ കൈവണ്ടിക്കാരന് എന്നിങ്ങനെയുള്ള ആക്ഷേപങ്ങളിൽ നിന്നും കരകയറിയാണ് മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തിയിരിക്കുന്നത്. ലതയാണ് ഭാര്യ. ഓർത്തോപീഡിക് സർജനും എം.പിയുമായ ഡോ. ശ്രീകാന്ത് ഷിൻഡെ മകനാണ്.
https://www.facebook.com/Malayalivartha