Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...


ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...


കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്നു.. അഞ്ചുപേര്‍ അറസ്റ്റില്‍..കാറിനുള്ളില്‍നിന്ന് വാക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്.. ഇവരെ പിന്നീട് ജാമ്യത്തില്‍വിട്ടു..

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 72 ആം ജന്മദിനത്തിന് ഇന്ത്യയിൽ എത്തിച്ചത് എട്ട് നമീബിയൻ കാട്ടുചീറ്റകളെയാണ്...ഏഴു പതിറ്റാണ്ടിനു ശേഷം ചീറ്റകളെ ഇന്ത്യൻ മണ്ണിലേക്ക് കൊണ്ടു വരുമ്പോൾ മോദി നൽകുന്ന സന്ദേശം വ്യക്തമാണ് ,അതെ,ഇന്ത്യ കുതിക്കുകയാണ്..ചീറ്റയെപോലെ...

21 SEPTEMBER 2022 03:39 PM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 72 ആം ജന്മദിനത്തിന് ഇന്ത്യയിൽ എത്തിച്ചത് എട്ട് നമീബിയൻ കാട്ടുചീറ്റകളെയാണ് . അഞ്ചു പെണ്ണും മൂന്നാണും..ഏഴു പതിറ്റാണ്ടിനു ശേഷം ചീറ്റകളെ ഇന്ത്യൻ മണ്ണിലേക്ക് കൊണ്ടു വരുമ്പോൾ മോദി നൽകുന്ന സന്ദേശം വ്യക്തമാണ് ,അതെ,ഇന്ത്യ കുതിക്കുകയാണ് ചീറ്റയെപോലെ

ഒരു കാലത്ത് ഇന്ത്യയിൽ ധാരാളം ഉണ്ടായിരുന്ന ജീവിയാണ് ചീറ്റപ്പുലി. എന്നാൽ പിന്നീട് ഇവ ഇന്ത്യയിൽ നിന്ന് പൂർണ്ണമായും ഇല്ലാതാക്കപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യൻ സർക്കാർ നമീബിയയിൽ നിന്ന് ചീറ്റയെ ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത്.

നമീബിയയിൽ നിന്ന് ഇന്ത്യയിലെത്തിച്ച എട്ട് ചീറ്റപ്പുലികളെയും സെപ്റ്റംബർ 17-ന് തൻ്റെ ജന്മദിനത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശിലെ കുനോ നാഷനൽ പാർക്കിൽ തുറന്നുവിട്ടു. അപ്പോൾ ഇനി ചീറ്റകൾ സന്തോഷമായി കുനോ നാഷനൽ പാർക്കിൽ വിഹരിക്കട്ടെ ..നമുക്കല്പം ചരിത്രം നോക്കാം

ഇന്ത്യയിൽ ചീറ്റയ്ക്ക് വംശനാശം വന്നതായി 1952ൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു. അമിത വേട്ടയാടൽമൂലമാണു ചീറ്റകൾ ഇല്ലാതായത്. ഇന്ത്യയിൽ നിന്ന് പൂർണ്ണമായും വംശനാശം സംഭവിച്ചു പോയ ഒരേയൊരു മാംസഭുക്കാണ് ചീറ്റ. രാജ്യത്ത് അവശേഷിച്ചിരുന്ന മൂന്ന് ചീറ്റകളെ മധ്യപ്രദേശിലെ കൊറിയയിലുള്ള മഹാരാജാ രാമാനുജ് പ്രതാപ് സിംഗ് ദേവ് 1947-ൽ കൊന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്.

ഇന്ത്യയിൽ ചീറ്റകളെ രാജാക്കന്മാർ വളർത്തുമൃഗങ്ങളാക്കി, വേട്ടയാടുന്നതിന് ഉപയോഗിച്ചിരുന്നു എന്നറിയാമോ ..?. ചിലർ അവയെ 'ഹണ്ടിംഗ് ലിയോപാർഡ്സ്' എന്നാണ് വിളിച്ചിരുന്നത്

മുഗളന്മാരാണ് ചീറ്റകളെ വളർത്തിയിരുന്നത് . അതിനു പിന്നിലുമുണ്ടൊരു കഥ.. ജലാലുദ്ദീന്‍ മുഹമ്മദ് അക്ബർ എന്ന അക്ബർ ചക്രവർത്തിക്ക് വെറും പതിമൂന്ന് വയസ്സുള്ളപ്പോഴാണ് ആദ്യമായി ഒരു ചീറ്റയെ നേരിൽ കണുന്നത് .

1555ല്‍ പഞ്ചാബിലെ മച്ചിവാരയില്‍ സൂരികളുമായുണ്ടായ യുദ്ധത്തില്‍ മുഗള്‍ സാമ്രാജ്യത്തിനായിരുന്നു ജയം. അന്ന് സൂരികളില്‍ നിന്നും മുഗള്‍ പടനായകരിലൊരാളായ വാലി ബെഗ് പിടിച്ചെടുത്തതായിരുന്നു ഫത്തേബാസ് എന്ന ചീറ്റപ്പുലിയെ. മുഗള്‍ സാമ്രാജ്യത്തിന്റെ ഭാവി ചക്രവര്‍ത്തിക്കു മുന്നില്‍ കാഴ്ച വസ്തുവായിട്ടാണ് ഫത്തേബാസിനെ വാലിബെഗ് സമർപ്പിച്ചത്
ഫത്തേബാസിനെ ഇഷ്ടപ്പെട്ട അക്ബർ അതിനെ കോട്ടയ്ക്കുള്ളില്‍ താമസിപ്പിക്കാന്‍ തീരുമാനിച്ചു. ചീറ്റപ്പുലിയുടെ സൂക്ഷിപ്പുകാരന് ഫത്തേഖാന്‍ എന്ന സ്ഥാനപ്പേരും നല്‍കി......

ചീറ്റപ്പുലിയെ മുഗളര്‍ വിളിച്ചിരുന്നത് 'യൂസ്' എന്നായിരുന്നു. പേര്‍ഷ്യന്‍ വാക്കായിരുന്നു അത്. ഇന്ത്യയിലേയും പേര്‍ഷ്യയിലേയും (ഇറാന്‍) അറബ്യേയിലേയും കൊട്ടരാങ്ങളില്‍ ചീറ്റപ്പുലികളെ വളര്‍ത്തിയിരുന്നു. ഫത്തേബാസിന് ശേഷം അക്ബറുടെ കോട്ടയിൽ ആയിരത്തിലധികം ചീറ്റകളെത്തി.

ഇവയിൽ അക്ബറിന് പ്രിയം മദൻകലിയോടായിരുന്നു. 1571-ൽ പാകിസ്താനിലെ ലഹോറിനുസമീപം ധാരാളം ചീറ്റകളുണ്ടെന്നറിഞ്ഞ് അക്ബറും സംഘവും വേട്ടയ്ക്കിറങ്ങി. ആറു മിടുമിടുക്കൻ ചീറ്റകളെ പിടിച്ചുകൊണ്ടുവന്നു .അഴകും വേഗവുംകൊണ്ട് അക്ബറിനെ അതഭുതപ്പെടുത്തയാ മിടുക്കന് അക്ബർ പേരിട്ടു-‘മദൻ കലി’. മദൻകലിക്ക് സ്വന്തം കൈകൾകൊണ്ടായിരുന്നു അക്ബർ തീറ്റകൊടുത്തിരുന്നത്....

1572-ൽ രാജസ്ഥാനിലെ സാംഗനീറിൽ വേട്ടയ്ക്കായി ചക്രവർത്തിയിറങ്ങിയപ്പോൾ ഒരു കൃഷ്ണമൃഗത്തിനുപിന്നാലെ ഓടിയ ചിത്തരഞ്ജൻ എന്ന ചീറ്റ 25 അടി അപ്പുറത്തേയ്ക്ക് ഒന്നരക്കുന്തത്തിന്റെ ഉയരത്തിൽ പൊങ്ങിയ കൃഷ്ണമൃഗത്തിനൊപ്പം ഉയർന്നുചാടി അതിനെ പിടികൂടി... അതോടെ ചിത്തരഞ്ജനെ ചീറ്റക്കൂട്ടത്തിന്റെ രാജാവായി പ്രഖ്യാപിച്ചു. ചിത്തരഞ്ജൻ കടന്നുപോകുമ്പോൾ അകമ്പടിയായി വലിയ ചെണ്ട കൊട്ടണമെന്നും കല്പിച്ചു.......

അക്ബറിനു ശേഷം ജഹാംഹീർ 1608-ൽ അജ്‌മേർ സന്ദർശിച്ചപ്പോൾ രാജാ വീർസിങ് ദേവ് വെള്ള ചീറ്റപ്പുലിയെ ജഹാംഗീറിനു സമ്മാനിച്ചിരുന്നു എന്നും ചരിത്രം പറയുന്നു. ഇണക്കിവളർത്തുന്ന ചീറ്റകൾ ഇണചേരുന്നത് അപൂർവങ്ങളിൽ അപൂർവമാണ്...... അതുകൊണ്ടുതന്നെ അക്ബറിന്റെ കാലത്തു ആയിരത്തോളം ചീറ്റകളുണ്ടായിരുന്നിട്ടും പുത്തൻ തലമുറ ഉണ്ടായില്ല. എന്നാൽ ജഹാംഗീറിന്റെ കാലത്തു മൂന്നു ചീറ്റ കുട്ടികൾ ഒരിക്കൽ ഉണ്ടായതായി പറയുന്നുണ്ട്.

 

 

ടിപ്പു സുൽത്താൻ 16 ചീറ്റകളെ വളർത്തിയിരുന്നതായി രേഖകളുണ്ട്. ടിപ്പുവിന്റെ പതനശേഷം ഇതിൽ മൂന്നെണ്ണത്തിനെ ഇംഗ്ലണ്ടിലേക്ക് കിങ് ജോർജ്‌ മൂന്നാമന്റെ കൊട്ടാരത്തിലേക്ക് കൊണ്ടുപ്പോയി

ഏതാനും നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് വരെ ഉപേക്ഷിക്കപ്പെട്ട് കിടന്ന ഇന്ത്യയിലെ പുല്‍മേടുകള്‍ ചീറ്റകളുടെ വാസകേന്ദ്രമായിരുന്നു. രാജാക്കന്‍മാരുടെ വേട്ടയാടലിനൊപ്പം ഇത്തരം തുറസ്സായഭൂമി കൃഷിയിടങ്ങളായി മാറ്റിയപ്പോള്‍ ചീറ്റയുടെ വംശനാശം തുടങ്ങി .ബ്രിട്ടീഷ്‌ഭരണകാലത്തും ചീറ്റകൾ വ്യാപകമായി വേട്ടയാടപ്പെട്ടു. ചീറ്റകളെ കൊല്ലുന്നവർക്ക് ബ്രിട്ടീഷ് സർക്കാർ പണം കൊടുത്തിരുന്നു. 1870 മുതൽ 1925 വരെ 70 ചീറ്റകളെ കൊന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്

ഇപ്പോൾ മോഡി ഇന്ത്യയിലേക്ക് കൊണ്ടുവന്ന ചീറ്റകൾ ഏഷ്യൻ ചീറ്റയല്ല, ആഫ്രിക്കൻ ചീറ്റയാണ് . ഏഷ്യൻ ചീറ്റ എന്ന വംശം നിലവിൽ ഇറാനിൽമാത്രമാണുള്ളത്. ആകെ ഇരുപതിൽത്താഴെമാത്രമേ ചീറ്റകളുള്ളൂ എന്നതിനാൽ ചീറ്റയെ ഇന്ത്യക്ക് കൈമാറാൻ ഇറാൻ തയ്യാറായില്ല...

. ആഫ്രിക്കൻ ഭൂപ്രദേശത്തിന് ഏതാണ്ട് സമാനമായ കാലാവസ്ഥയാണ് മധ്യപ്രദേശിലെ കുനോയിൽ എന്നതിനാൽ ചീറ്റകൾക്ക് പ്രശ്നമുണ്ടാകില്ല എന്നാണു വന്യജീവി സ്പെഷ്യലിസ്റ്റായ അഡ്രിയൻ ട്രോഡിഫ് പറഞ്ഞത്

കുനോ ദേശീയ ഉദ്യാനത്തിന് ചുറ്റുമായി സഹേരിയ എന്ന ആദിവാസി സമൂഹത്തിന്റെ 54 ഗ്രാമങ്ങളാണ് ഉള്ളത് കൃഷിയും കന്നുകാലി വളര്‍ത്തലും കൂലിപ്പണിയുമായി കഴിയുന്നവരാണിവര്‍. ... ചീറ്റയെത്തുന്നതോടെ വന്യജീവി ടൂറിസത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നാകും കുനോ. അതോടെ ടൂറിസം സഹേരിയക്കാര്‍ക്ക് ഉപജീവനമാര്‍ഗ്ഗമാകും എന്നും അതോടെ ഗ്രാമവാസികൾ ചീറ്റകളെ സ്നേഹിക്കും എന്നുമാണ്ഇപ്പോഴത്തെ കണക്ക് കൂട്ടൽ

മോദി ഓരോ സമയത്തും തന്റെ പ്രവർത്തിയിലൂടെ ഓരോ സന്ദേശങ്ങൾ നൽകാറുണ്ട്.. ഇപ്പോൾ ചീറ്റയെ ഇന്ത്യയിലേയ്ക്ക് എത്തിച്ചതും തരുന്ന സന്ദേശം ഇത് തന്നെയാണ് ...ഇന്ത്യ കുതിക്കുകയാണ്, ചീറ്റയെപോലെ .. നയിക്കാൻ അമരത്തു താൻ ഉണ്ട് എന്ന് തന്നെ ആണ് മോദി നൽകുന്ന സന്ദേശം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (5 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (6 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (6 hours ago)

ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ  (6 hours ago)

ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍  (7 hours ago)

ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...  (8 hours ago)

മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്  (8 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...  (8 hours ago)

ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...  (8 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം  (8 hours ago)

തെലങ്കാനയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ സ്ഫോടനം  (9 hours ago)

PINARAYI VIJAYAN കാരണം വ്യക്തമാക്കി  (9 hours ago)

Dowry torture മരണത്തിന് മുമ്പ് പിതാവിന് വാട്ട്‌സ്ആപ്പിൽ അയച്ചത്  (9 hours ago)

KANNUR അന്വേഷണം ആരംഭിച്ചു  (9 hours ago)

KOZHIKODE കണ്ടെത്താനാവില്ലെന്ന് സന്ദേശം  (10 hours ago)

Malayali Vartha Recommends