Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുന്‍ വര്‍ഷങ്ങളിലെ നിയമന ക്രമക്കേടിനെക്കുറിച്ച പരാതിപോലും പരിഗണിക്കാതെയാണ് അന്വേഷണം അവസാനിപ്പിക്കുന്നത്. മേയറുടെ കത്തിന്റെ യഥാര്‍ഥ പകര്‍പ്പ് കണ്ടെത്താനായിട്ടില്ല

03 DECEMBER 2022 11:42 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറുടെ നിയമനക്കത്ത് വിവാദത്തില്‍ അന്വേഷണം വിജിലന്‍സ് അവസാനിപ്പിച്ചു. യഥാര്‍ഥ കത്ത് കണ്ടെത്താനാകാതെ ഇഴഞ്ഞ് ക്രൈംബ്രാഞ്ച് അന്വേഷണവും അവസാനിപ്പിക്കുന്ന ഘട്ടത്തിലാണ്..ആരംഭ ശൂരത്വം എന്ന നിലക്ക് അന്വേഷണം പ്രഖ്യാപിച്ച സി.പി.എമ്മാകട്ടെ എന്ത് അന്വേഷണം ഏത് അന്വേഷണം എന്ന നിലയിലുമായി.

കോര്‍പറേഷനിലെ 295 തസ്തികകളിലേക്ക് പാര്‍ട്ടി അംഗങ്ങളുടെ പട്ടിക ആവശ്യപ്പെട്ട് മേയര്‍ ആര്യ രാജേന്ദ്രന്‍ സി.പി.എം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന് എഴുതിയതെന്ന് പറയുന്ന കത്താണ് വിവാദത്തിന് ആധാരം.കത്ത് തന്റേതല്ലെന്നും അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് മേയര്‍ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ചിന്റെ പ്രാഥമികാന്വേഷണം നടന്നു.

അതിന് പിന്നാലെയാണ് വിജിലന്‍സിന് പരാതി എത്തിയത്. സ്‌പെഷല്‍ യൂനിറ്റ് എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണത്തിനായിരുന്നു വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമിന്റെ നിര്‍ദേശം.പ്രാഥമികാന്വേഷണത്തിനുശേഷം അവസാനിപ്പിക്കുന്ന നിലയിലേക്കാണ് വിജിലന്‍സ് നീങ്ങുന്നത്.

മേയറുടെ വിവാദ കത്ത് പ്രകാരം കോര്‍പ്പറേഷനില്‍ നിയമനം നടന്നിട്ടില്ലെന്നും അതിനാല്‍ സര്‍ക്കാരിന് സാമ്പത്തിക നഷ്ടവും സംഭവിച്ചിട്ടില്ല.അതിനാല്‍ വിജിലന്‍സ് അന്വേഷണ പരിധിയില്‍ ഇത് വരില്ലെന്നും പോലീസ് അന്വേഷണമാണ് ഉചിതമെന്നും വിജിലന്‍സ് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

മുന്‍ വര്‍ഷങ്ങളിലെ നിയമന ക്രമക്കേടിനെക്കുറിച്ച പരാതിപോലും പരിഗണിക്കാതെയാണ് അന്വേഷണം അവസാനിപ്പിക്കുന്നത്. മേയറുടെ കത്തിന്റെ യഥാര്‍ഥ പകര്‍പ്പ് കണ്ടെത്താനായിട്ടില്ല. കത്തെഴുതിയില്ലെന്നാണ് മേയറുടെ മൊഴി.കത്തില്‍ ഒപ്പിട്ടെന്ന് പറയുന്ന ദിവസം മേയര്‍ ഡല്‍ഹിയിലായിരുന്നു.

യഥാര്‍ഥ കത്ത് കണ്ടെത്തി ഒപ്പ് ശരിയാണോയെന്ന് തെളിഞ്ഞാലേ അന്വേഷണം നിലനില്‍ക്കൂ. അതിന് വേണ്ടത് പൊലീസ് അന്വേഷണമാണ്. ആ സാഹചര്യത്തില്‍ വിജിലന്‍സ് അന്വേഷണ പരിധിയില്‍ ഈ വിഷയം വരില്ലെന്നാണ് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടെന്നറിയുന്നു.

സമാനരീതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണവും. ഹൈകോടതിയില്‍ നിലനില്‍ക്കുന്ന കേസിന്റെ പുരോഗതികൂടി നോക്കി മുന്നോട്ട് പോകാനാണ് ക്രൈംബ്രാഞ്ച് നീക്കം.പരാതിക്കാരിയായ മേയര്‍, കോര്‍പറേഷന്‍ ജീവനക്കാര്‍ എന്നിവരുടെയെല്ലാം മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍, ആനാവൂര്‍ നാഗപ്പന്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തുന്ന ഘട്ടത്തിലേക്ക് എത്തിയിട്ടില്ലെന്നും അവര്‍ പറയുന്നു.
കേസന്വേഷണത്തില്‍ മികവ് കാണിക്കുന്ന കേരള പോലീസിന്, കേസ് അട്ടിമറിക്കാനുള്ള 'നിര്‍മിതബുദ്ധി'യും ഉണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് കത്തുവിവാദത്തിലെ അന്വേഷണം.

നിയമനത്തിന് പാര്‍ട്ടിപ്പട്ടിക തേടി തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറുടെയും സ്ഥിരംസമിതി അധ്യക്ഷന്റെയും പേരില്‍ പ്രചരിച്ച രണ്ടുകത്തുകളിലാണ് ക്രൈംബ്രാഞ്ചും വിജിലന്‍സും അന്വേഷണംനടത്തുന്നത്. 'കത്ത് കാണാനില്ലെന്ന' വലിയ കണ്ടുപിടിത്തം നടത്തിയ ക്രൈംബ്രാഞ്ച് സംഘം, കത്ത് സാമൂഹികമാധ്യമത്തില്‍ ആദ്യമിട്ട സി.പി.എം. ഏരിയാ കമ്മിറ്റി അംഗത്തിന്റെ ഏഴയലത്തു പോകാതെയാണ് റിപ്പോര്‍ട്ടുതയ്യാറാക്കിയത്.

24 മണിക്കൂറിനുള്ളില്‍ തെളിയിക്കാവുന്ന കേസാണ് വലിച്ചിഴച്ച് ഇല്ലാതാക്കാന്‍ പോലീസ് ശ്രമിക്കുന്നത്. 295 പേരെ നിയമിക്കുന്നതിന് പാര്‍ട്ടിക്കാരുടെ പട്ടിക തേടി സി.പി.എം. ജില്ലാസെക്രട്ടറി ആനാവൂര്‍ നാഗപ്പന് നല്‍കാന്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ പേരില്‍ തയ്യാറാക്കിയ കത്താണ് പുറത്തുവന്ന ഒന്ന്. ഇത് തയ്യാറാക്കിയത് മേയറല്ലെന്ന് അവരും, തനിക്ക് കിട്ടിയിട്ടില്ലെന്ന് ആനാവൂരും പറഞ്ഞിട്ടുണ്ട്. ഇതിനുശേഷമാണ് ക്രൈംബ്രാഞ്ച് അന്വേഷണംതുടങ്ങുന്നത്.

കത്ത് വിവാദം അന്വേഷിച്ചാല്‍ മതിയെന്ന നിര്‍ദേശം മാത്രമാണ് ക്രൈംബ്രാഞ്ചിന് കിട്ടിയത്. അതിനാല്‍, കേസെടുത്തിട്ടില്ല. മേയര്‍, ആനാവൂര്‍, മേയറുടെ ഓഫീസിലെ രണ്ടു ജീവനക്കാര്‍ എന്നിങ്ങനെ നാലുപേരുടെ മൊഴിയെടുത്താണ് 'കത്ത് കാണാനില്ല' എന്ന നിഗമനത്തില്‍ ക്രൈംബ്രാഞ്ച് എത്തിയത്.

സി.പി.എം. പാര്‍ട്ടി അംഗങ്ങള്‍ മാത്രമുള്ള ഒരു വാട്‌സാപ്പ് ഗ്രൂപ്പിലാണ് ഈ കത്ത് ആദ്യംവന്നത്. അത് പോസ്റ്റ്ചെയ്തത് ഏരിയാ കമ്മിറ്റി അംഗമാണ്. വിവാദമായപ്പോള്‍ ഗ്രൂപ്പില്‍നിന്ന് ഡിലീറ്റ് ചെയ്തു. മേയറും ആനാവൂരും മേയര്‍ ഓഫീസിലെ ജീവനക്കാരും തങ്ങള്‍ക്ക് അറിവില്ലെന്ന് നിഷേധിച്ച കത്തെങ്ങനെ സി.പി.എം. ഏരിയാകമ്മിറ്റി അംഗത്തിന് ലഭിച്ചെന്ന് കണ്ടെത്താന്‍ അദ്ദേഹത്തോട് ചോദിക്കുകയാണ് പ്രാഥമികമായ മാര്‍ഗം. അതുചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (1 minute ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (24 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേയുള്ള തരംഗമാണ് കാണാന്‍ കഴിയുന്നത്; ലോക്‌സഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായ തരംഗമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍  (27 minutes ago)

സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...  (32 minutes ago)

തെരഞ്ഞെടുപ്പിൽ ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുക എന്നതിന് പകരം വോട്ടെടുപ്പ് നടക്കുംമുമ്പ് സ്ഥാനാർത്ഥികളെ തന്നെ വിലക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദുചെയ്യുക എന്നതിലേക്ക് ബിജെ  (36 minutes ago)

യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ...  (38 minutes ago)

നടുവെട്ടിയിരിക്കുകയാണ്; അനങ്ങാൻ വയ്യാത്ത അവസ്ഥയാണ്; ആരോഗ്യപ്രശ്നങ്ങൾ ഉളളതിനാൽ കൊട്ടിക്കലാശത്തിന് സജീവമായി ഉണ്ടാകില്ല എന്ന് തൃശൂർ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി  (41 minutes ago)

ബസ്സിനുള്ളിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ...  (44 minutes ago)

ഗര്‍ഭിണികള്‍, ശിശുക്കള്‍, 5 വയസിന് താഴെയുള്ള കുട്ടികള്‍, പ്രായമായവര്‍, മറ്റ് ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ക്ക് മലമ്പനി ബാധിച്ചാല്‍ സങ്കീര്‍ണമാകാന്‍ സാധ്യത; മലേറിയ അഥവാ മലമ്പനി എത്രയും വേഗം കണ്ടെത്തി ച  (46 minutes ago)

കലാശക്കൊട്ട്, പോളിംഗ് ഡ്യൂട്ടി എന്നിവക്കായി 2200 ൽപരം പോലീസ് ഉദ്യോഗസ്ഥർ : ജില്ലാ പോലീസ് സജ്ജം...  (51 minutes ago)

റഫയ്‌ക്ക് നേരെ കരയാക്രമണം ശക്തമാക്കി ഇസ്രായേൽ; സിവിലിയൻ സുരക്ഷ ഉറപ്പാക്കാതെ റഫ ആക്രമണം പാടില്ലെന്ന നിലപാടിൽ അമേരിക്ക...  (1 hour ago)

ബഹിരാകാശ നിന്ന് യുദ്ധം  (1 hour ago)

കമ്മീഷണർ ഇപ്പോഴും അങ്കിത് അശോക് തന്നെ...  (1 hour ago)

ഇറാന്‍ സംഘം സൗദിയില്‍  (1 hour ago)

ഗോവിന്ദൻ അരയും തലയും മുറുക്കി രംഗത്ത്.  (3 hours ago)

Malayali Vartha Recommends