Widgets Magazine
13
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത...


ശുഭാംശു ശുക്‌ള ചൊവ്വാഴ്ച വൈകുന്നേരം ഭൂമിയില്‍ തിരിച്ചെത്തും... അമേരിക്കയില്‍ കാലിഫോര്‍ണിയയ്ക്ക് സമീപമുള്ള തീരത്ത് പസഫിക് സമുദ്രത്തിലാണ് ശുഭാംശുവും സംഘവും യാത്ര ചെയ്യുന്ന ഡ്രാഗണ്‍ പേടകം പതിക്കുക


'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..


ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..


ആർ. ബിന്ദു ഒറ്റപ്പെട്ടു... സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മന്ത്രിയെ വിളിച്ചുവരുത്തി, ശ്രദ്ധയോടെ നീങ്ങാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്...കീം പരീക്ഷണം പാളിയതോടെ സഹമന്ത്രിമാരും മന്ത്രി ബിന്ദുവിനെ കൈവിട്ട മട്ടാണ്..

ഇട്ട് മൂടാനുള്ള സ്വതിന്റെ അഹങ്കാരം..!ലക്ഷങ്ങൾ മുടക്കി ഇലക്ട്രിക്ക് ഉപഗരങ്ങൾ വാങ്ങി നശിപ്പിക്കുക വിനോദം.. ചോദ്യം ചെയ്ത് അമ്മയുടെ ഫോൺ വറ ചട്ടിയിൽ ഇട്ട് വറത്തെടുത്തു..!തിരുവല്ല സ്വദേശിയായ അച്ചാമ്മയും കുടുംബവും 12 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മരടില്‍ അപ്പാര്‍ട്ട്‌മെന്റ് വാങ്ങി താമസം ആരംഭിച്ചത്.... 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് എബ്രഹാം മരിച്ചു... മറ്റൊരു മകള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ്ആ ത്മഹത്യ ചെയ്തതു... പ്രതി വിനോദിന്റെ രീതികൾ ഇങ്ങനെ

08 JULY 2023 05:40 PM IST
മലയാളി വാര്‍ത്ത

മരടില്‍ മകന്റെ വെട്ടേറ്റ് മാതാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി. തുരുത്തി അമ്പലത്തിന് സമീപത്തുള്ള ബ്ലൂകൗണ്ട് അപ്പാര്‍ട്ട്‌മെന്റില്‍ കഴിഞ്ഞ ദിവസമാണ് കാഞ്ഞിരവേലില്‍ അച്ചാമ്മയെ മകന്‍ വിനോദ് എബ്രഹാം വെട്ടിക്കൊലപ്പെടുത്തിയത്. എറണാകുളം ഗവ മെഡിക്കല്‍ കോളേജില്‍ വച്ച് മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്തതിന് ശേഷം ലേക്ഷോര്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.ഓസ്‌ട്രേലിയന്‍ പൗരത്വമുള്ള മകള്‍ വിനീത എത്തിയതിന് ശേഷം മാത്രമെ സംസ്‌കാര നടപടികള്‍ ആരംഭിക്കുക. സംഭവം നടന്ന അപ്പാര്‍ട്ട്‌മെന്റ് പൊലീസ് പൂട്ടി സീല്‍ വച്ചു. ലക്ഷങ്ങള്‍ വിലയുള്ള ഗൃഹോപകരണങ്ങള്‍ നശിപ്പിച്ചിട്ടുണ്ട്. മുറിയാകെ അലങ്കോലപ്പെട്ട നിലയിലാണ്.

 

 

 

സീലിംഗ് ഫാനുകള്‍ ഉള്‍പ്പടെയുള്ളവ നശിപ്പിച്ചിട്ടുണ്ട്. അച്ചാമ്മയുടെ മൊബൈല്‍ ഫോണ്‍ കറിച്ചട്ടിയിലിട്ട് വറുത്ത് നിലയിലാണ് കണ്ടെടുത്തത്.തിരുവല്ല സ്വദേശിയാണ് അച്ചാമ്മയും കുടുംബവും 12 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മരടില്‍ അപ്പാര്‍ട്ട്‌മെന്റ് വാങ്ങി താമസം ആരംഭിച്ചത്. 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് എബ്രഹാം മരിച്ചു. മറ്റൊരു മകള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആത്മഹത്യ ചെയ്തത്. പ്രതി വിനോദ് എല്‍ എല്‍ ബി ബിരുദധാരിയാണ്. എന്നാല്‍ പ്രാക്ടീസ് ചെയ്തിരുന്നില്ല. മിക്ക ദിവസങ്ങളിലും പുറത്ത് നിന്ന് ഭക്ഷണം വരുത്തുകയാണ് ചെയ്യാറ്. ഇലക്ട്രോണിക് സാധനങ്ങള്‍ വാങ്ങി നശിപ്പിക്കലായിരുന്നു വിനോദിന്റെ ശീലം.

 

 

 

വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. വാതില്‍ തകര്‍ക്ക് അകത്ത് കയറിയപ്പോഴാണ് അച്ചാമ്മയുടെ മൃതദേഹം കണ്ടത്. കത്തി വീശി അക്രമാസക്തനായ വിനോദിനെ കീഴപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മനോദൗര്‍ബല്യത്തിന് ചികിത്സ തേടുന്നയാളാണ് വിനോദെന്ന് പൊലീസ് പറഞ്ഞു.അതേസമയം, സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. എസ് ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് നഗരസഭ അധ്യക്ഷന്‍ ആന്റണി ആശാന്‍ പറമ്പില്‍, കൗണ്‍സിലര്‍ ഷീജ സാന്‍കുമാര്‍ എന്നിവര്‍ രംഗത്തെത്തിയിരുന്നു. മകന്‍ തന്നെ വീട്ടില്‍ പൂട്ടിയിട്ടിരിക്കുകയാണെന്ന് രാവിലെ അച്ചാമ്മ ഫോണ്‍ വിളിച്ച് അറിയിച്ചിരുന്ന കൗണ്‍സിലര്‍ പറഞ്ഞിരുന്നു.

 

 


കൗണ്‍സിലര്‍ വിളിച്ചു പറഞ്ഞതു പ്രകാരം മരട് പൊലീസ് ഉച്ചയോടെ എത്തിയെങ്കിലും വീടിനകത്തു പ്രവേശിക്കാന്‍ സാധിച്ചില്ല. പ്രശ്‌നമൊന്നുമില്ലെന്നു വിനോദ് പറഞ്ഞതു വിശ്വസിച്ച് പൊലീസ മടക്കുകയായിരുന്നു. വീട്ടിനുള്ളില്‍ ശബ്ദം കേട്ടതോടെ വീണ്ടും പൊലീസ് അറിയിച്ചത് പ്രകാരം വന്നു.
വീട് തുറക്കണമെങ്കില്‍ എഴുതിത്തരണമെന്ന് പൊലീസ് പറഞ്ഞതനുസരിച്ച് റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഉടന്‍ കത്തു നല്‍കി. എന്നാല്‍ തുറക്കാന്‍ പറ്റാതിരുന്നതോടെ അഗ്‌നിരക്ഷാസേനയുടെ സഹായം തേടി. വൈകിട്ടെങ്കിലും വീട് തുറന്നിരുന്നെങ്കില്‍ അച്ചാമ്മയുടെ ജീവന്‍ നഷ്ടപ്പെടില്ലായിരുന്നു എന്നാണ് അയല്‍വാസികള്‍ പറയുന്നത്.എന്നാല്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് എസ് ഐ റിജിന്‍ എം തോമസ് പറഞ്ഞത്.

 

 

'കൊലപാതകം തടയുന്നതില്‍ വീഴ്ച സംഭവിച്ചിട്ടില്ല, കതക് കൊളിച്ച് വീടിനുള്ളില്‍ കയറണമെങ്കില്‍ കത്ത് വേണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല. എന്തിന്റെ അടിസ്ഥാനത്തിലാണ് റസിഡന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ കത്ത് തന്നതെന്ന് വ്യക്തമല്ലെന്ന് എസ് ഐ പറഞ്ഞു. എന്നാല്‍ ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ സംഭവത്തെ പറ്റി അന്വേഷിക്കാന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് പിയെ നിയോഗിച്ചിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ കെ സേതുരാമന്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ  (3 minutes ago)

സംസ്ഥാനത്ത് നിപ വൈറസ് ഭീഷണി വീണ്ടും സജീവം...  (21 minutes ago)

വാതകം ചോര്‍ന്ന് മലയാളിയുള്‍പ്പെടെ രണ്ട് ജീവനക്കാര്‍ മരിച്ചു  (33 minutes ago)

പാലക്കാട് പൊല്‍പ്പുള്ളി കാര്‍ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തില്‍  (1 hour ago)

കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത...  (1 hour ago)

കുളിയ്ക്കാന്‍ ഇറങ്ങിയ രണ്ട് കുട്ടികള്‍  (1 hour ago)

ബഹിരാകാശ നിലയത്തില്‍ നിന്ന് തിങ്കളാഴ്ച വൈകിട്ട് ഇന്ത്യന്‍ സമയം  (1 hour ago)

തിരുവനന്തപുരം നഗരൂരില്‍ മൂന്ന് നില കെട്ടിടത്തില്‍ തീപിടിച്ചു  (7 hours ago)

വയറ്റില്‍ കോടികളുടെ മയക്കുമരുന്ന് ഗുളികയുമായി നെടുമ്പാശേരിയില്‍ ദമ്പതികള്‍ പിടിയില്‍  (7 hours ago)

ബിജെപിയുടെ അപരനാമം വാഷിങ് മെഷീന്‍ എന്നാണെന്ന് എം എ ബേബി  (7 hours ago)

എഎഐബി റിപ്പോര്‍ട്ടിനെതിരെ എയര്‍ലൈന്‍ പൈലറ്റ്‌സ് അസോസിയേഷന്‍  (7 hours ago)

ജെഎസ്‌കെ സിനിമയുടെ പുതിയ പതിപ്പിലെ മാറ്റങ്ങള്‍ സിബിഎഫ്‌സി അംഗീകരിച്ചു  (8 hours ago)

നിമിഷപ്രിയയുടെ മോചനം: വക്കാലത്ത് സമര്‍പ്പിച്ച് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍  (8 hours ago)

നാലുകിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍  (9 hours ago)

വാഗമണില്‍ കാര്‍ ചാര്‍ജിങ് സ്‌റ്റേഷനിലേക്ക് ഇടിച്ചുകയറി നാലുവയസ്സുകാരന് ദാരുണാന്ത്യം  (9 hours ago)

Malayali Vartha Recommends