Widgets Magazine
31
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....


അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.... ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീഴുകയായിരുന്നു


കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ... രമേശ്‌ ചെന്നിത്തല


55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി

ഇട്ട് മൂടാനുള്ള സ്വതിന്റെ അഹങ്കാരം..!ലക്ഷങ്ങൾ മുടക്കി ഇലക്ട്രിക്ക് ഉപഗരങ്ങൾ വാങ്ങി നശിപ്പിക്കുക വിനോദം.. ചോദ്യം ചെയ്ത് അമ്മയുടെ ഫോൺ വറ ചട്ടിയിൽ ഇട്ട് വറത്തെടുത്തു..!തിരുവല്ല സ്വദേശിയായ അച്ചാമ്മയും കുടുംബവും 12 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മരടില്‍ അപ്പാര്‍ട്ട്‌മെന്റ് വാങ്ങി താമസം ആരംഭിച്ചത്.... 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് എബ്രഹാം മരിച്ചു... മറ്റൊരു മകള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ്ആ ത്മഹത്യ ചെയ്തതു... പ്രതി വിനോദിന്റെ രീതികൾ ഇങ്ങനെ

08 JULY 2023 05:40 PM IST
മലയാളി വാര്‍ത്ത

മരടില്‍ മകന്റെ വെട്ടേറ്റ് മാതാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി. തുരുത്തി അമ്പലത്തിന് സമീപത്തുള്ള ബ്ലൂകൗണ്ട് അപ്പാര്‍ട്ട്‌മെന്റില്‍ കഴിഞ്ഞ ദിവസമാണ് കാഞ്ഞിരവേലില്‍ അച്ചാമ്മയെ മകന്‍ വിനോദ് എബ്രഹാം വെട്ടിക്കൊലപ്പെടുത്തിയത്. എറണാകുളം ഗവ മെഡിക്കല്‍ കോളേജില്‍ വച്ച് മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്തതിന് ശേഷം ലേക്ഷോര്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.ഓസ്‌ട്രേലിയന്‍ പൗരത്വമുള്ള മകള്‍ വിനീത എത്തിയതിന് ശേഷം മാത്രമെ സംസ്‌കാര നടപടികള്‍ ആരംഭിക്കുക. സംഭവം നടന്ന അപ്പാര്‍ട്ട്‌മെന്റ് പൊലീസ് പൂട്ടി സീല്‍ വച്ചു. ലക്ഷങ്ങള്‍ വിലയുള്ള ഗൃഹോപകരണങ്ങള്‍ നശിപ്പിച്ചിട്ടുണ്ട്. മുറിയാകെ അലങ്കോലപ്പെട്ട നിലയിലാണ്.

 

 

 

സീലിംഗ് ഫാനുകള്‍ ഉള്‍പ്പടെയുള്ളവ നശിപ്പിച്ചിട്ടുണ്ട്. അച്ചാമ്മയുടെ മൊബൈല്‍ ഫോണ്‍ കറിച്ചട്ടിയിലിട്ട് വറുത്ത് നിലയിലാണ് കണ്ടെടുത്തത്.തിരുവല്ല സ്വദേശിയാണ് അച്ചാമ്മയും കുടുംബവും 12 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മരടില്‍ അപ്പാര്‍ട്ട്‌മെന്റ് വാങ്ങി താമസം ആരംഭിച്ചത്. 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് എബ്രഹാം മരിച്ചു. മറ്റൊരു മകള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആത്മഹത്യ ചെയ്തത്. പ്രതി വിനോദ് എല്‍ എല്‍ ബി ബിരുദധാരിയാണ്. എന്നാല്‍ പ്രാക്ടീസ് ചെയ്തിരുന്നില്ല. മിക്ക ദിവസങ്ങളിലും പുറത്ത് നിന്ന് ഭക്ഷണം വരുത്തുകയാണ് ചെയ്യാറ്. ഇലക്ട്രോണിക് സാധനങ്ങള്‍ വാങ്ങി നശിപ്പിക്കലായിരുന്നു വിനോദിന്റെ ശീലം.

 

 

 

വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. വാതില്‍ തകര്‍ക്ക് അകത്ത് കയറിയപ്പോഴാണ് അച്ചാമ്മയുടെ മൃതദേഹം കണ്ടത്. കത്തി വീശി അക്രമാസക്തനായ വിനോദിനെ കീഴപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മനോദൗര്‍ബല്യത്തിന് ചികിത്സ തേടുന്നയാളാണ് വിനോദെന്ന് പൊലീസ് പറഞ്ഞു.അതേസമയം, സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. എസ് ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് നഗരസഭ അധ്യക്ഷന്‍ ആന്റണി ആശാന്‍ പറമ്പില്‍, കൗണ്‍സിലര്‍ ഷീജ സാന്‍കുമാര്‍ എന്നിവര്‍ രംഗത്തെത്തിയിരുന്നു. മകന്‍ തന്നെ വീട്ടില്‍ പൂട്ടിയിട്ടിരിക്കുകയാണെന്ന് രാവിലെ അച്ചാമ്മ ഫോണ്‍ വിളിച്ച് അറിയിച്ചിരുന്ന കൗണ്‍സിലര്‍ പറഞ്ഞിരുന്നു.

 

 


കൗണ്‍സിലര്‍ വിളിച്ചു പറഞ്ഞതു പ്രകാരം മരട് പൊലീസ് ഉച്ചയോടെ എത്തിയെങ്കിലും വീടിനകത്തു പ്രവേശിക്കാന്‍ സാധിച്ചില്ല. പ്രശ്‌നമൊന്നുമില്ലെന്നു വിനോദ് പറഞ്ഞതു വിശ്വസിച്ച് പൊലീസ മടക്കുകയായിരുന്നു. വീട്ടിനുള്ളില്‍ ശബ്ദം കേട്ടതോടെ വീണ്ടും പൊലീസ് അറിയിച്ചത് പ്രകാരം വന്നു.
വീട് തുറക്കണമെങ്കില്‍ എഴുതിത്തരണമെന്ന് പൊലീസ് പറഞ്ഞതനുസരിച്ച് റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഉടന്‍ കത്തു നല്‍കി. എന്നാല്‍ തുറക്കാന്‍ പറ്റാതിരുന്നതോടെ അഗ്‌നിരക്ഷാസേനയുടെ സഹായം തേടി. വൈകിട്ടെങ്കിലും വീട് തുറന്നിരുന്നെങ്കില്‍ അച്ചാമ്മയുടെ ജീവന്‍ നഷ്ടപ്പെടില്ലായിരുന്നു എന്നാണ് അയല്‍വാസികള്‍ പറയുന്നത്.എന്നാല്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് എസ് ഐ റിജിന്‍ എം തോമസ് പറഞ്ഞത്.

 

 

'കൊലപാതകം തടയുന്നതില്‍ വീഴ്ച സംഭവിച്ചിട്ടില്ല, കതക് കൊളിച്ച് വീടിനുള്ളില്‍ കയറണമെങ്കില്‍ കത്ത് വേണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല. എന്തിന്റെ അടിസ്ഥാനത്തിലാണ് റസിഡന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ കത്ത് തന്നതെന്ന് വ്യക്തമല്ലെന്ന് എസ് ഐ പറഞ്ഞു. എന്നാല്‍ ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ സംഭവത്തെ പറ്റി അന്വേഷിക്കാന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് പിയെ നിയോഗിച്ചിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ കെ സേതുരാമന്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

2026നെ വരവേറ്റ് കിരിബാത്തി ദ്വീപ്  (47 minutes ago)

അന്തരിച്ച ശാന്തകുമാരിയമ്മ മാതൃ സ്നേഹത്തിൻ്റെ കാര്യത്തിൽ മലയാളികൾക്കാകെ എന്നും ഓർക്കാവുന്ന പുണ്യ ദേവതയായിരിക്കും; അനുസ്മരിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (7 hours ago)

ശബരിമല യുവതിപ്രവേശന വിഷയം അടക്കം പരിഗണിക്കാൻ ഒമ്പത് അംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാൻ സാധ്യത തേടി സുപ്രീം കോടതി  (7 hours ago)

തീവണ്ടിതട്ടി മരിച്ച എൻജിനിയറിങ് വിദ്യാർഥിക്ക് വിട നൽകി നാട്  (7 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്..  (8 hours ago)

തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു  (8 hours ago)

അടുത്ത തിങ്കളാഴ്ചയും ഫെബ്രുവരി ആറിനും ​ക്ഷേത്രനട രാവിലെ നേരത്തെ അടയ്ക്കും  (8 hours ago)

പാർവതിദേവിയുടെ നടതുറപ്പ്‌ ഉത്സവം ജനുവരി രണ്ടുമുതൽ 13 വരെ  (9 hours ago)

ഒരു ഗവേഷക വിദ്യാർഥിക്ക് പ്രതിവർഷം 1,20,000 രൂപ വീതമാണ് നൽകുന്നത്...  (9 hours ago)

ക്രിസ്മസ് അവധിക്ക് സുഹൃത്തുക്കളും കുടുംബങ്ങളുമായി ബഹ്‌റൈനിൽ...  (9 hours ago)

അധിക സര്‍വീസുമായി കൊച്ചി മെട്രോ... ആലുവയില്‍ നിന്നും തൃപ്പൂണിത്തുറയില്‍ നിന്നുമുള്ള അവസാന സര്‍വീസുകള്‍ പുലര്‍ച്ചെ 1.30-ന് പുറപ്പെടും  (9 hours ago)

സത് സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബത്തിൽ നിന്നും ബന്ധുക്കളിൽ നിന്നും വലിയ തോതിലുള്ള ഗുണാനുഭവങ്ങൾ  (10 hours ago)

പതിനെട്ടാം പടിക്ക് മുന്നിൽ തളർന്നുവീണ വയോധികയായ തീർത്ഥാടകയ്ക്ക് രക്ഷകരായി പോലീസും ഫയർഫോഴ്സും  (10 hours ago)

ജി. ശാന്തകുമാരി നിര്യാതയായി... സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് തിരുവനന്തപുരത്തെ വസതിയിൽ  (10 hours ago)

ഗ​വി​യി​ലേ​ക്ക് ഉ​ല്ലാ​സ​യാ​ത്ര പോ​യ സ്പെ​ഷ്യ​ൽ സ​ർ​വീ​സ് ബസാണ് തീപിടിച്ചത്, ആർക്കും പരുക്കുകളില്ല  (10 hours ago)

Malayali Vartha Recommends