Widgets Magazine
10
Dec / 2023
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും കടുവാപ്പേടി... യുവാവിന്റെ ദാരുണ മരണത്തിനിടയാക്കിയ കടുവയെ പിടികൂടാന്‍ വനംവകുപ്പ്; ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന്; വയനാട്ടില്‍ എട്ടുവര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് ഏഴുപേര്‍, ഈ വര്‍ഷം മാത്രം രണ്ടുപേര്‍


വലിയൊരു വിടവ്... നടന്നു വളര്‍ന്ന വഴിയിലൂടെ കാനത്തിന്റെ അന്ത്യയാത്രപ്രിയ; വിലാപ യാത്ര കാനത്തെത്തി; അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കേരളം ഇന്ന് വിട നല്‍കും; കാനത്തെ തറവാട്ട് വളപ്പിലാണ് സംസ്‌കാര ചടങ്ങുകള്‍


ശബരിമല നിറഞ്ഞ് ഭക്തര്‍... ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ നടപ്പിലാക്കിയ തിരുപ്പതി മോഡല്‍ ക്യൂവിന്റെ പരീക്ഷണം വിജയമെന്ന് അവകാശപ്പെട്ടെങ്കിലും അതിലും രക്ഷയില്ല; ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്; നിയന്ത്രിക്കാന്‍ വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് പരിധി കുറച്ചു


കണ്ണീരോടെ വിട... അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കേരളം ഇന്ന് വിട നല്‍കും... ഔദ്യോഗിക ബഹുമതികളോടെ നടക്കുന്ന സംസ്‌കാര ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും പങ്കെടുക്കും


സിപിഎം സെക്രട്ടറി എം വി ഗോവിന്ദനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്ന് പ്രതി സ്വപ്ന സുരേഷിനോട് ഹൈക്കോടതി...

ഉമ്മന്‍ചാണ്ടി ഉടനെ പരിഹാരം കണ്ടു സര്‍ക്കാര്‍ ചെലവില്‍ സി.പി.എം...പ്രതിപക്ഷത്തിന്റെ തന്തയ്ക്ക് വിളിക്കുന്നു

20 NOVEMBER 2023 11:54 AM IST
മലയാളി വാര്‍ത്ത

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്കപരിപാടി വലിയ വിജയമായിരുന്നു. രാവിലെ മുതല്‍ അടുത്ത ദിവസം രാവിലെ വരെ ഊണും ഉറക്കവും ഉപേക്ഷിച്ച് നിന്നാണ് അദ്ദേഹം ജനങ്ങളുടെ പരാതികള്‍ കേട്ടതും പരിഹാരം കണ്ടതും. അന്ന് അതിനെ പരസ്യമായി പരിഹസിക്കുകയും എതിര്‍ക്കുകയും ചെയ്തിരുന്നവരാണ് സി.പി.എം നേതാക്കള്‍. വില്ലേജ് ഓഫീസര്‍മാരുടെ പണി മുഖ്യമന്ത്രി നേരിട്ട് ചെയ്യുന്നു. ഉദ്യോഗസ്ഥരെ കൊണ്ട് പണിയെടുപ്പിക്കാതെ മുഖ്യമന്ത്രി നേരിട്ടിറങ്ങി അവരുടെ പണിയെടുക്കുകയാണെന്ന് ആക്ഷേപിച്ചു. അതേ സി.പി.എം നേതൃത്വം നല്‍കുന്ന സര്‍ക്കാരിലെ മന്ത്രിമാരെല്ലാം ജനങ്ങളെ കാണാനായി കാരവനില്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. നവകേരള സദസ്സിനെത്തുന്ന ജനങ്ങള്‍ക്ക് മുഖ്യമന്ത്രിയേയും മന്ത്രിമാരെയും നേരിട്ട് കാണാന്‍ പോലും കഴിയില്ല. കൗണ്ടറിലെത്തി പരാതി നല്‍കി മടങ്ങാം. 45 ദിവസത്തിനകം പരിഹാരം കാണുമെന്നാണ് പറയുന്നത്.

 

 

 

 

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ആര്‍ക്കും നേരിട്ട് കണ്ട് പരാതി നല്‍കാനും കാര്യങ്ങള്‍ ബോധ്യപ്പെടുത്താനും കഴിയുമായിരുന്നു. ഉമ്മന്‍ചാണ്ടിയെ പരിഹസിച്ച ശേഷം അദ്ദേഹം നടത്തിയ ജനസമ്പര്‍ക്ക പരിപാടി മറ്റൊരു രീതിയില്‍ നടത്തുകയാണ് സി.പി.എം നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ചെയ്യുന്നത്. സര്‍ക്കാര്‍ പരിപാടി സി.പി.എം പരിപാടിയാക്കി മാറ്റുകയും ചെയ്യുന്നു. ജനപ്രതിനിധികളല്ലാത്ത ഇ.പി ജയരാജനും പി.കെ ശ്രീമതി ടീച്ചറും അടക്കമുള്ളവര്‍ നവകേരള സദസ്സിന്റെ ഭാഗമാകുന്നത് എങ്ങനെയാണ്. അതുകൊണ്ടാണ് സര്‍ക്കാര്‍ ചെലവില്‍ പ്രതിപക്ഷത്തിന്റെ തന്തയ്ക്ക് വിളിക്കുന്ന പരിപാടിയായി നവകേരള സദസ്സ് തരംതാഴ്‌ന്നെന്ന് കെ.മുരളീധരന്‍ എം.പി ആരോപിച്ചത്. ചെലവ് ഒഴിവാക്കാനാണ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും കാരവന്‍ പോലുള്ള ബസ്സില്‍ പോകുന്നതെന്ന് പറയുന്നു. എന്നാല്‍ ഈ ബസ്സിന് മുന്നിലും പുറകിലും അകമ്പടിക്ക് അടക്കം എത്ര വാഹനങ്ങളാണ് ഉള്ളതെന്ന് എണ്ണിനോക്കണം. അന്നേരമറിയാം ചെലവ് ഇരിട്ടായോ എന്ന്.

മുഖ്യമന്ത്രിയുടെയോ, മന്ത്രിമാരുടെ കയ്യില്‍ നേരിട്ട് നിവേദനം പോലും കൊടുക്കാനായില്ലെങ്കില്‍ പിന്നെ നവകേരള സദസ്സ് കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്. സി.പി.എമ്മുകാരുടെയും അവരുടെ പ്രാദേശിക ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സമ്മര്‍ദ്ദവും ഭീഷണിയും കൊണ്ടാണ് ഭൂരിപക്ഷം പേരും നവകേരള സദസ്സിനെത്തുന്നതെന്ന് പരക്കെ ആക്ഷേപമുണ്ട്. എത്തുന്നവരിലേറെയും തൊഴിലുറപ്പ് തൊഴിലാളികള്‍, അങ്കണവാടി ഹെല്‍പ്പര്‍മാര്‍, ഹരിതകര്‍മസേന പ്രവര്‍ത്തകര്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവരാണ്. പരിപാടിയില്‍ പങ്കെടുത്തില്ലെങ്കില്‍ പ്രത്യഘാതം എന്തായിരിക്കുമെന്ന് വാട്‌സാപ്പിലൂടെ നടത്തിയ ഭീഷണിയും പറത്തുവന്നിരുന്നു. അതുകൊണ്ട് ഈ പരിപാടി കൊണ്ട് സാധാരണ ജനങ്ങള്‍ക്കോ, സംസ്ഥാനത്തിനോ എന്ത് നേട്ടാണ് ലഭിക്കുന്നതെന്ന് അറിയില്ല. സാധാരണ സര്‍ക്കാര്‍ പരിപാടികളില്‍ രാഷ്ട്രീയം പറയാറില്ല. എന്നാല്‍ ഇവിടെ അത് മാത്രമാണ് ചര്‍ച്ച ചെയ്യുന്നത്. പ്രതിക്ഷം ദുഷ്ടലാക്കോടെ പ്രവര്‍ത്തിക്കുകയാണെന്ന് വരെ മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ആദ്യ ദിനം ആയിരത്തിലധികം പരാതികളാണ് ലഭിച്ചത്. ഇതിനൊക്കെ പരിഹാരം കാണാനായില്ലെങ്കില്‍ സര്‍ക്കാരിനും സി.പി.എമ്മിനും വലിയ തിരിച്ചടിയായിരിക്കും നേരിടേണ്ടിവരുക. ഉമ്മന്‍ചാണ്ടി ജനസമ്പര്‍ക്ക പരിപാടി നടത്തിയ കാലത്ത് ഓരോ ദിവസത്തെ പരാതികളും തീര്‍പ്പ് കല്‍പ്പിച്ചവയും പുറത്ത് വിട്ടിരുന്നു. വലിയ നിയമപ്രശ്‌നം ഇല്ലാത്തവ ഒഴികെയുള്ള പരാതികളെല്ലാം ഉടനടി പരിഹരിച്ചിരുന്നു. അതുകൊണ്ടാണ് അദ്ദേഹം അന്തരിച്ചപ്പോള്‍ ജനം ഒഴുകിയെത്തിയത്.

 

 

 

പ്രതിപക്ഷം ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ നവകേരള സദസ്സുമായി സഹകരിക്കുന്നില്ല എന്നതും സര്‍ക്കാരിന് തിരിച്ചടിയാണ്. തദ്ദേശ സ്ഥാപനങ്ങളിലെ തനത്ഫണ്ടില്‍ നിന്ന് പണം നല്‍കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ നയാപൈസ തരില്ലെന്ന് കണ്ണൂര്‍ നഗരസഭ അടക്കം വ്യക്തമാക്കി കഴിഞ്ഞു. കേന്ദ്ര-സംസ്ഥാന പദ്ധതികളടക്കമുള്ള നിരവധി കാര്യങ്ങള്‍, സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണം തുടങ്ങിയ നിരവധി കാര്യങ്ങളില്‍ തീരുമാനം എടുക്കാനുള്ളപ്പോഴാണ് സര്‍ക്കാര്‍ സംവിധാനം മുഴുവനും ഉപയോഗിച്ച് നവകേരള സദസ്സ് നടത്തുന്നത്. അതും ഒരു മാസത്തോളം പരിപാടി നീണ്ട് നില്‍ക്കും. അതിലൂടെ ഉണ്ടാകുന്ന സാമ്പത്തിക-സമയ നഷ്ടങ്ങളെ കുറിച്ച് ഭരണനേതൃത്വം ചിന്തിക്കുന്നേയില്ല. സര്‍ക്കാരിനെയും മന്ത്രിമാരെയും ഉപദേശിക്കുന്നത് ആരാണെങ്കിലും അവര്‍ക്ക് സംസ്ഥാനത്തിന്റെ വികസനത്തെ കുറിച്ച് യാതൊരു ദീര്‍ഘവീക്ഷണവുമില്ല. ഉണ്ടായിരുന്നെങ്കില്‍ ഇത്രയും വലിയ ധനപ്രതിസന്ധി ഉള്ളപ്പോള്‍ ഇതുപോലുള്ള പരിപാടികള്‍ നടത്തുമോ? അതേസമയം ഹഡില്‍ പോലെയുള്ള അന്താരാഷ്ട്ര സ്റ്റാര്‍ട്ടപ്പ് പരിപാടികള്‍ നടത്തിയത് വലിയ നേട്ടമാണ്. പക്ഷെ, അത് വേണ്ടരീതിയില്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ സര്‍ക്കാരിനായില്ല.

ഒരു മാസത്തോളം മുഖ്യമന്ത്രിയും മന്ത്രിമാരും ഭരണസിരാകേന്ദ്രത്തില്‍ നിന്ന് മാറി നില്‍ക്കുക എന്ന് പറയുമ്പോള്‍ ഭരണം നിശ്ചലം എന്നാണ് അര്‍ത്ഥമാക്കുന്നത്. മുഖ്യമന്ത്രിയും അതത് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരും പങ്കെടുക്കുന്ന രീതിയില്‍ നവകേരള സദസ്സ് സംഘടിപ്പിച്ചിരുന്നെങ്കില്‍ ഇത്രയും ചെലവുണ്ടാകുമായിരുന്നില്ല. ഒരോ ജില്ലകളിലെയും അല്ലെങ്കില്‍ നിയമസഭാ മണ്ഡലങ്ങളിലെയും പരിപാടികള്‍ തമ്മില്‍ ഇടവേളകളും അനിവാര്യമായിരുന്നു. ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടും സര്‍ക്കാരും സി.പി.എമ്മും മുഖ്യമന്ത്രിയും നേരിടുന്ന ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധതിരിച്ച് മുഖച്ഛായ വീണ്ടെടുക്കാനുള്ള ശ്രമം മാത്രമാണ് നവകേരള സദസ്സ്. അതിന് വേണ്ടി പണവും സമയവും പാഴാക്കുന്നു. ക്ഷേമപെന്‍ഷന്‍, ലൈഫ് പദ്ധതി, മെച്ചപ്പെട്ട പൊതുവിതരണ സംവിധാനം തുടങ്ങി സാധാരണക്കാരന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള കാര്യങ്ങള്‍ മാത്രം ചെയ്താല്‍ ജനമനസ്സില്‍ ഇടംനേടാന്‍ സര്‍ക്കാരിന് കഴിയും. എന്നാല്‍ അതിന് തയ്യാറാകാതെ ഇമ്മാതിരി ആള്‍ക്കൂട്ട പരിപാടികള്‍ സംഘടിപ്പിക്കുന്നതിന്റെ യുക്തി എന്താണെന്ന് ആലോചിച്ചിട്ട് എത്തും പിടിയും കിട്ടുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയില്‍ അയ്യപ്പ ഭക്തജനങ്ങള്‍ക്ക് ആവശ്യമായ കൂടുതല്‍ അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും അടിയന്തരമായി തയ്യാറാകണം ; ദേവസ്വം മന്ത്രി ഏകോപന ചുമതല ഏറ്റെടുക്കണമെന്ന് കെപിസിസി  (1 hour ago)

ഈ മണ്ഡല കാലത്ത് ശബരിമലയിൽ ആവശ്യമായ ഒരു മുന്നൊരുക്കവും സർക്കാർ നടത്തിയിരുന്നില്ല; അയ്യപ്പഭക്തരോടുള്ള സംസ്ഥാന സർക്കാരിന്റെ പക തുടരുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (1 hour ago)

ഗാസ്സയിൽ അടിയന്തര വെടിനിർത്തൽ വേണമെന്ന നിലപാടിൽ മാറ്റമില്ല; തുറന്നടിച്ച് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്  (1 hour ago)

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ; പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്  (1 hour ago)

ഒരു മനുഷ്യന്റെ മൗലികമായ അവകാശങ്ങള്‍ ഇന്നല്ലെങ്കില്‍ നാളെ കിട്ടുമെന്ന് സ്വപ്‌നം കണ്ട് കഴിയുകയാണ് തിരുവാര്‍പ്പ് ഗ്രാമത്തിലെ ഇറമ്പം പ്രദേശത്തെ ജനങ്ങള്‍; ലോകം കൗതുകത്തോടെ കണ്ട് ആസ്വദിച്ച തിരുവാര്‍പ്പ് മലര  (1 hour ago)

സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അന്തിമോപചാരം അർപ്പിച്ച് നാട്; മുഖ്യമന്ത്രി പിണറായി വിജയൻ കാനത്തെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു  (1 hour ago)

ഇന്ന് രണ്ടു ജില്ലകളിൽ മഞ്ഞ അലേർട്ട്; കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പ്; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്  (2 hours ago)

വെള്ളം പോലും കിട്ടുന്നില്ല, 20 മണിക്കൂര്‍ വരെ ഇരുമുടി കെട്ടുമായി ക്യൂ നില്‍ക്കേണ്ട അവസ്ഥ, ശബരിമലയില്‍ ഭക്തര്‍ക്ക് നിവര്‍ത്തിയില്ലാത്ത സ്ഥിതി, മുഖ്യമന്ത്രി ഇടപെടണമെന്ന് രമേശ് ചെന്നിത്തല..!!!  (2 hours ago)

ദുബൈയിൽ നിന്ന് സുഹൃത്തുക്കൾക്കൊപ്പം എത്തി, ഒമാനിൽ കൊല്ലം സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു  (2 hours ago)

യുഎഇയിൽ മൂടൽ മഞ്ഞിന് സാധ്യത, റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു, വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്  (2 hours ago)

കപ്പൽ യാത്ര ആസ്വദിക്കാനായി പ്രവാസികൾ തയ്യാറായിക്കൊള്ളൂ, യാത്രാകപ്പലിന്റെ പരീക്ഷണ സർവീസ് മാർച്ചിൽ തുടങ്ങും, ജൂലൈ മുതൽ പൂർണതോതിൽ കപ്പൽ സർവീസ് സജ്ജമാകും, സർവീസിന് ടെൻഡർ വിളിക്കാനുള്ള കേന്ദ്ര സർക്കാറിന്റ  (3 hours ago)

വിവാഹ ബന്ധം വേർപെടുത്തുന്നതിനെക്കുറിച്ച് വരെ ഭർതൃവീട്ടുകാർ സംസാരിക്കുന്നുണ്ട്... ഇതിന് പിന്നാലെയാണ് ഭർത്താവിന്റെ അമ്മാവൻ ഹനീഫ, ഷബ്‌നയെ അടിക്കുന്നത്. ..ഈ സംഭവത്തിന് പിന്നാലെയാണ് ഷബ്‌ന ജീവനൊടുക്കിയത്...  (3 hours ago)

ആദിവാസി യുവാവിന് ചികിത്സ വൈകിയെന്ന ആരോപണം, മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് നിർദ്ദേശം നൽകി  (3 hours ago)

അഴിമതി+തമ്മിലടി= ഇടത് വലത് കേരളം പിടിക്കാന്‍ ബി.ജെ.പി മോദിയും ഷായും ജനുവരിയിലെത്തും  (5 hours ago)

അന്വേഷണ സംഘം പ്രതികളുമായി ഈ ഫാം ഹൗസിലേക്ക്, പത്മകുമാരിന്റെ ഫാം ഹൗസിൽ തെളിവെടുപ്പ്, കുട്ടിയെ തട്ടിക്കൊണ്ടുപോകാനായി ഉപയോഗിച്ച കാറിന്റെ വ്യാജ നമ്പർ പ്ലേറ്റുകൾ കണ്ടെത്തിയത് ഇവിടെ, നിർണായക തെളിവെടുപ്പ് പു  (5 hours ago)

Malayali Vartha Recommends