Widgets Magazine
27
Jul / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാരീസില്‍ ഒളിംപിക്‌സിന് വര്‍ണാഭമായ തുടക്കം....സെയ്ന്‍ നദിക്കരയില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ ആദ്യമെത്തിയത് ഗ്രീക്ക് ടീം ,സെന്‍ നദിയിലൂടെ 80 ബോട്ടുകളിലായി കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റ് നടന്നു, ബാഡ്മിന്റണ്‍ താരം പി വി സിന്ധുവും അചന്ത ശരത്കമലുമാണ് ഇന്ത്യക്ക് വേണ്ടി മാര്‍ച്ച് പാസ്റ്റില്‍ പതാകയേന്തിയത്


തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് തസ്തികയിൽ അപേക്ഷിക്കാം. പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തസ്തികകളിലാണ് നിയമനം


ലക്ഷ്മണ ഷിരൂരിൽ കട നടത്തുന്നത് 35 വർഷമായി; മണ്ണിടിച്ചിലുണ്ടായതിന്റെ തലേന്ന് സ്ഥലം ഒഴിയണമെന്ന് നോട്ടീസ് ലഭിച്ചു:- അപകട ദിവസം റെഡ് അലർട്ടിനെ തുടർന്ന് സ്കൂൾ അവധി ആയതിനാൽ മക്കളും ഭാര്യയും കടയിൽ:- നിമിഷനേരം കൊണ്ട് എല്ലാം തരിപ്പണമായി..


ഗംഗാവലിപ്പുഴയിൽ അടിയൊഴുക്ക് ശക്തമായതിനാൽ തിരച്ചിൽ നീണ്ടേക്കുമെന്ന് ആശങ്കയുണ്ട്.. സാഹചര്യം അനുകൂലമായാൽ പുഴയിലിറങ്ങി തിരച്ചിൽ നടത്തുമെന്നു സൈന്യം അറിയിച്ചു...

എസ്.എഫ്.ഐ വളരുന്നു പടവലങ്ങ പോലെ... താഴേക്ക് സി.പി.എമ്മിന് അങ്കലാപ്പ്

27 NOVEMBER 2023 12:55 PM IST
മലയാളി വാര്‍ത്ത

More Stories...

നേപ്പാളിൽ ഉണ്ടായ മണ്ണിടിച്ചിലിൽപ്പെട്ട് രണ്ട് ബസുകൾ നദിയിലേക്ക് മറിഞ്ഞു; ബസ്സിലുണ്ടായിരുന്ന 63 പേരും നദിയിൽ ഒലിച്ചുപോയെന്ന് റിപ്പോർട്ട്:- വിവരം പുറത്തറിയിച്ചത് ദുരന്ത സമയത്ത് ബസിൽ നിന്ന് ചാടിരക്ഷപ്പെട്ട മൂന്ന് യാത്രക്കാർ....

കരുവന്നൂർ കേസിലെ വിശദാംശങ്ങളും കരുവന്നൂർ ബാങ്കിലെ മിനിറ്റ്സുകളും അടിയന്തരമായി ലഭ്യമാക്കണം; ത്യശൂർ ജില്ലാ കമ്മിറ്റിക്ക് നിർദ്ദേശവുമായി സി പി എം കേന്ദ്ര കമ്മിറ്റി; കരുവന്നൂർ വിഷയത്തിൽ പാർട്ടിക്ക് ഗുരുതര പിഴവുണ്ടായതായി ദേശീയ നേത്യത്വം

വിദേശത്ത് പോകുന്നതിനു മുന്നേ നാട്ടിൽ ചെയ്തിരുന്നത് ആ ജോലി;കടങ്ങള്‍ എല്ലാം തീര്‍ത്ത് സ്വന്തമായി ഒരു വീട് വയ്ക്കണമെന്ന ആഗ്രഹവുമായി ഏഴു മാസം മുന്‍പ് കുവൈത്തിലേക്ക്;തിരിച്ച് വരുന്നത് ചേതനയറ്റ്‌; ചങ്കു പൊട്ടി കുടുംബം

അപടകത്തിൽ അസ്വഭാവികതകൾ ഇല്ല...!

റിസർവ് ബാങ്കുവഴി കടപ്പത്രങ്ങളിലൂടെയാണ് കടമെടുക്കാൻ ഒരുങ്ങി സർക്കാർ...വെള്ളിയാഴ്ച വിജ്ഞാപനമിറക്കിയാലേ 28ന് കടമെടുക്കാൻ കഴിയൂ.... ഈ സാമ്പത്തിക വർഷത്തെ കേരളത്തിന്റെ കടമെടുക്കൽ പരിധിയിൽ ഔദ്യോഗിക അംഗീകാരം കേന്ദ്രം നൽകിയിട്ടില്ല..

സി.പി.എമ്മിന്റെ റിക്രൂട്ടിംഗ് സംഘടനകളില്‍ പ്രധാനപ്പെട്ടത് വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ്.എഫ്.ഐ ആണ്. സംസ്ഥാനത്തെ 14 സര്‍വ്വകലാശാലകളും അടക്കിഭരിക്കുന്നത് ഇവരാണ്. സി.പി.എം ഭാവി വാഗ്ദാനങ്ങളെ കണ്ടെത്തുന്നത് എസ്.എഫ്.ഐയിലെ മികച്ച സംഘാടകരില്‍ നിന്നാണ്. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അടക്കം വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെ കടന്ന് വന്നവരാണ്. എസ്.എഫ്.ഐ രൂപീകരിച്ച ശേഷവും നിരവധി നേതാക്കളെ പാര്‍ട്ടിക്ക് ലഭിച്ചു. ജയ്ക്ക് സി. തോമസ് വരെ ശക്തരായ നേതാക്കള്‍ അങ്ങനെ കടന്ന് വന്നവരാണ്.  കാലിക്കറ്റ്, എം.ജി, കേരളാ യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പുകളില്‍ ഇത്തവണയും വിജയം ആവര്‍ത്തിച്ചെങ്കിലും പല തട്ടകങ്ങളിലും എസ്.എഫ്.ഐക്ക് തിരിച്ചടി കിട്ടിയിരിക്കുകയാണ്.  സംഘടനാ സംവിധാനത്തിന്റെ വീഴ്ചയാണെന്നാണ് സി പി എം വിലയിരുത്തുന്നത്. ഈ സാഹചര്യത്തില്‍ തെറ്റുതിരുത്തലും നേതൃതല അഴിച്ചുപണിയുമൊക്കെ ഉണ്ടാകുമെന്ന സൂചനയുണ്ട്. തുടര്‍ഭരണം പാര്‍ട്ടിയിലെന്ന പോലെ എസ്.എഫ്.ഐയേയും ബാധിച്ചു. പല നേതാക്കന്മാരും പക്വതയില്ലാതെ പെരുമാറുന്നു. പൊതുസമൂഹവും വിദ്യാര്‍ത്ഥികളും ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടെന്ന കാര്യം എസ്.എഫ്.ഐയുടെ തലപ്പത്തുള്ളവര്‍ മറക്കുന്നു. അവര്‍ തലമറന്ന് എണ്ണ തേക്കുകയാണ്.

 

 



കാലിക്കറ്റ്, എംജി സര്‍വ്വകലാശാല യൂണിയനുകള്‍ക്ക് പിന്നാലെ കേരളയിലും ഇത്തവണ കെഎസ്യു വലിയ മുന്നേറ്റം നടത്തി. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലെ കെ.എസ്.യുവിന്റെ വിജയത്തില്‍ എസ്.എഫ്.ഐ അമ്പരന്ന് പോയി.  തിരുവനന്തപുരം ലോ കോളേജ് പോലുള്ള തട്ടകങ്ങളില്‍ എസ്എഫ്ഐ പിന്നോക്കം പോയി. ലോ കോളേജില്‍ ചില എസ്.എഫ്.ഐ നേതാക്കളും പ്രവര്‍ത്തകരും കാണിച്ച് കൂട്ടിയ കാര്യങ്ങള്‍ അനുഭാവികളായ വിദ്യാര്‍ത്ഥികള്‍ക്ക് പോലും ഇഷ്ടപ്പെട്ടില്ല. അധ്യാപകരുമായി വരെ ചില നേതാക്കള്‍ ഏറ്റുമുട്ടുന്ന സാഹചര്യമുണ്ടായി. സംഘടനാ നേതൃത്വം അനാവശ്യമായ നിരവധി വിവാദങ്ങളുണ്ടാക്കി. സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ കാര്യങ്ങള്‍ വേണ്ടവണ്ണം പഠിക്കാതെയും മനസ്സിലാക്കാതെയും മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയ പ്രതികരണങ്ങള്‍ തിരിച്ചടിയുണ്ടാക്കി. മഹാരാജാസ് കോളേജില്‍ ജയിച്ചവരുടെ പട്ടികയില്‍ പരീക്ഷ എഴുതാത്ത ആര്‍ഷോയുടെ പേര് വന്നത് വലിയ വിവാദമായിരുന്നു. അത് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്തത് അതിലും വലിയ വിവാദമായി. റിപ്പോര്‍ട്ടര്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് സര്‍ക്കാര്‍ കേസെടുത്തു. ഇത്തരം കാര്യങ്ങളുണ്ടായാല്‍ കൈകാര്യം ചെയ്യുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാഷ് വെല്ലുവിളിച്ചു. അടുത്ത ദിവസം മലക്കംമറിയുകയും ചെയ്തു. എന്തായാലും  പിണറായി സര്‍ക്കാര്‍ ലേഖികയ്‌ക്കെതിരെ എടുത്ത കേസ് അവസാനം കോടതി എടുത്ത് തോട്ടിലെറിഞ്ഞു. എസ്.എഫ്.ഐക്കുണ്ടായ നാണക്കേട് മറയ്ക്കാന്‍ വനിതാ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ ആരാണ് ഗൂഢാലോചന നടത്തിയതെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. എസ്.എഫ്.ഐക്കെതിരെ വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ ഒരു കൂട്ടം എസ്.എഫ്.ഐക്കാര്‍ ഏഷ്യാനെറ്റിന്റെ കൊച്ചി ഓഫീസില്‍ ഇരച്ചുകയറി അഴിഞ്ഞാടിയിരുന്നു. അതിനെതിരെ കേസെടുത്തെങ്കിലും ഒന്നും സംഭവിച്ചില്ല.

 



എസ്.എഫ്.ഐ നേതാവായിരുന്ന കെ. വിദ്യ വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി എറണാകുളം മഹാരാജാസ് കോളേജില്‍ ഇന്റര്‍വ്യൂവിന് ചെന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കേസെടുത്തെങ്കിലും അതും പിണറായി സര്‍ക്കാര്‍ മുക്കി. കായംകുളം എം.എസ്.എം കോളേജില്‍ ഡിഗ്രി തോറ്റ എസ്.എഫ്.ഐ നേതാവ് ഉത്തരേന്ത്യയിലെ ഏതോ സര്‍വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റുമായി പി.ജിക്ക് ചേര്‍ന്നത് വലിയ നാണക്കേടാണ് ഉണ്ടാക്കിയത്. ഈ നേതാവിനെ പിന്തുണച്ച്  പി.എം ആര്‍ഷോ ആദ്യം രംഗത്തെത്തിയിരുന്നു. എന്നാല്‍ പോലീസും സര്‍വ്വകലാശാലയും നടത്തിയ അന്വേഷണത്തില്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. എം.എസ്.എം കോളജിനെതിരെ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് കേരള സര്‍വകലാശാല. കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ നിന്ന് യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി വിജയിച്ച വിദ്യാര്‍ത്ഥിനിക്ക് പകരം മറ്റൊരു വിദ്യാര്‍ത്ഥി നേതാവ് ജയിച്ചെന്ന് വ്യാജ രേഖയുണ്ടാക്കിയതും ഏറെ കോളിളക്കം സൃഷ്ടിച്ചു. ഇതേ തുടര്‍ന്ന് നേതാവിനെ പുറത്താക്കിയിരുന്നു. തിരുവനന്തപുരം ജില്ലയിലെ പ്രാദേശിക സി.പി.എം നേതാവിന്റെ മകനെ സംസ്‌കൃത കോളേജിലിട്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ച വിവരം ഏറെ ഞെട്ടലോടെയാണ് പാര്‍ട്ടിക്കാര്‍ പോലും കേട്ടത്. നേമത്തെ ലഹരിവിരുദ്ധ പരിപാടിക്ക് ശേഷം എസ്.എഫ്.ഐ പ്രവര്‍ത്തകരും ചില നേതാക്കളും മദ്യലഹരിയില്‍ സംഘര്‍ഷമുണ്ടാക്കിയിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ക്കെതിരെ നടപടിയും എടുത്തു. തുടര്‍ഭരണം കിട്ടിയതോടെ വിദ്യാര്‍ത്ഥികളുടെ കാതലായ വിഷയങ്ങളിലൊന്നും എസ്.എഫ്.ഐ ഇടപെടുന്നേയില്ല. കോളേജ്, യൂണിവേഴ്‌സിറ്റി ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച് എസ്.എഫ്.ഐയുടെ മുന്‍ നേതാക്കള്‍ നടത്തുന്ന അക്രമങ്ങളെ കുറിച്ച് വ്യാപകമായ പരാതകളുയരുന്നുണ്ട്. ഇവരെ ചോദ്യം ചെയ്യുന്നവരെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയുമാണ് പതിവ്. ക്യാമ്പസുകളിലും ഇക്കൂട്ടരുടെ സാനിധ്യം സജീവമാണ്. പാളയത്തെ യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ കേന്ദ്രീകരിച്ച് തൊട്ടപ്പന്‍ എന്ന വട്ടപ്പേരില്‍ അറിയപ്പെടുന്ന മുന്‍ എസ്.എഫ്.ഐക്കാരനും സംഘവും നടത്തിയ അക്രമങ്ങളെ കുറിച്ച് നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നെങ്കിലും പേടിച്ച് ആരും പരാതി നല്‍കാന്‍ തയ്യാറായില്ല.

 



പിണറായി സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ചയും വിദ്യാര്‍ത്ഥി സംഘടനാ സംവിധാനത്തെ ആലസ്യത്തിലും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്കും തിരിച്ചുവിട്ടെന്ന ആക്ഷേപം ശക്തമാണ്. സംഘടനാ നേതൃത്വം അനാവശ്യ വിവാദങ്ങളില്‍ ഉള്‍പ്പെട്ടതും വലിയ തിരിച്ചടിയായെന്ന വിമര്‍ശനവുമുണ്ട്. മാര്‍ക്ക് ലിസ്റ്റ് ആരോപണവും വ്യാജരേഖ വിവാദങ്ങളും നേതൃത്വത്തിനെതിരായ അവമതിപ്പുണ്ടാക്കിയിട്ടുണ്ട്. എല്ലാം വിശദമായി ചര്‍ച്ച ചെയ്ത് പോരായ്മകള്‍ പരിഹരിച്ച് സംഘടനയെ ശക്തിപ്പെടുക്കാനുള്ള നീക്കത്തിലാണ് സി പി എം.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ സിനിമ ചിത്രീകരണത്തിനിടെയുണ്ടായ കാറപകടത്തില്‍ അഞ്ചു പേര്‍ക്ക് പരിക്ക്...  (17 minutes ago)

സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥ പ്രവചനം.... കണ്ണൂര്‍, കാസര്‍കോട് തീരങ്ങള്‍ക്ക് പ്രത്യേക ജാഗ്രത, ഉയര്‍ന്ന തിരമാലകള്‍ക്കും കടല്‍ കൂടുതല്‍ പ്രക്ഷുബ്ദ്ധമാകാനും സാധ്യത  (30 minutes ago)

ഒരുമിച്ച് യാത്രയായി.... കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ദമ്പതികള്‍ കാറിനുള്ളില്‍ തീകൊളുത്തി മരിച്ചു  (1 hour ago)

സ്‌കൂള്‍ ബാഗുകളുടെ ഭാരം സംബന്ധിച്ച് വ്യാപക പരാതി... സ്‌കൂളുകളില്‍ ബാഗില്ലാ ദിനങ്ങള്‍ നടപ്പാക്കാന്‍ ആലോചനയുണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി  (1 hour ago)

നീറ്റ് യുജി പരീക്ഷയുടെ പുതുക്കിയ ഫലം എന്‍ടിഎ പ്രസിദ്ധീകരിച്ചു.... പുതുക്കിയ ഫലത്തില്‍ മലയാളി അടക്കം 17 വിദ്യാര്‍ഥികള്‍ ഒന്നാം റാങ്ക് നേടി, കണ്ണൂര്‍ സ്വദേശി ശ്രീനന്ദ് ഷര്‍മില്‍ ആണ് പുതുക്കിയ ഫലത്തില്‍  (2 hours ago)

പരവൂരില്‍ മകന്റെ മര്‍ദനമേറ്റ് കിടപ്പുരോഗിയായ അച്ഛന്‍ മരിച്ചു.... സംഭവത്തില്‍ മകന്‍ അറസ്റ്റില്‍  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നിതി ആയോഗ് യോഗം ഇന്ന് ചേരും.... ബജറ്റില്‍ അവഗണന എന്നാരോപിച്ച് ഇന്ത്യ സഖ്യത്തിലെ മുഖ്യമന്ത്രിമാര്‍ യോഗം ബഹിഷ്‌കരിക്കും   (2 hours ago)

പാരീസില്‍ ഒളിംപിക്‌സിന് വര്‍ണാഭമായ തുടക്കം....സെയ്ന്‍ നദിക്കരയില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ ആദ്യമെത്തിയത് ഗ്രീക്ക് ടീം ,സെന്‍ നദിയിലൂടെ 80 ബോട്ടുകളിലായി കായിക താരങ്ങളുടെ മാര  (2 hours ago)

പതിനൊന്നാം ദിവസവും നിരാശ, കാലാവസ്ഥ വെല്ലുവിളിയായി നില്‍ക്കുന്നു ! ശനിയാഴ്ച കൂടുതല്‍ സംവിധാനങ്ങളോടെ ശക്തമായ തെരച്ചില്‍ നടത്തും, കാത്തിരിപ്പ് വീണ്ടും നീളുന്നു പ്രതീക്ഷകള്‍ അവസാനിച്ച് കേരളം  (9 hours ago)

റമ്മി കളിയില്‍ ഭ്രാന്ത്, ആഢംബര ജീവിതത്തില്‍ വല്ലാത്ത ഭ്രമം ! മണപ്പുറം സ്ഥാപനത്തില്‍ നിന്ന് 20 കോടി തട്ടിയെടുത്ത ധന്യ ചില്ലറക്കാരിയല്ല ; ആഢംബര വാഹനമടക്കം മൂന്നു വാഹനങ്ങളാണ് ഇവര്‍ക്കുള്ളത്,ഓണ്‍ലൈന്‍ റമ  (9 hours ago)

മകന്റെ ക്രൂരമര്‍ദ്ദനമേറ്റ് കിടപ്പുരോഗിയായ പിതാവ് മരിച്ചു  (9 hours ago)

രാമനഗര ജില്ലയുടെ പേര് 'ബെംഗളൂരു സൗത്ത്' എന്ന് പുനര്‍നാമകരണം ചെയ്യാന്‍ കര്‍ണാടക സര്‍ക്കാര്‍  (10 hours ago)

കാറിനുള്ളില്‍ ദമ്പതികളെ വെന്തുമരിച്ച നിലയില്‍ കണ്ടെത്തി  (10 hours ago)

മാലിന്യത്തില്‍ മുങ്ങിക്കുളിച്ച് കൊച്ചി, കോര്‍പറേഷനെ കുടഞ്ഞ് ഹൈക്കോടതി ! കൊച്ചിയില്‍ പലയിടത്തും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുന്നുകൂടിക്കിടക്കുന്നുവെന്ന് കോടതി പറഞ്ഞു...ശ്രീലങ്ക എങ്ങനെയാണ് മാലിന്യം നിര്  (10 hours ago)

സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം നീറ്റ് യു.ജി പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു  (10 hours ago)

Malayali Vartha Recommends