പത്മകുമാറിന്റെ ആറര ഏക്കറിലെ ഫാമിന് സമീപം ദുരൂഹത നിറച്ച്, ആ കാഴ്ച:- കൂട്ടിയിട്ട ചെരുപ്പുകളിലെ സത്യം പുറത്ത്...
ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിരിക്കെ, പത്മകുമാറിന്റെ ആറര ഏക്കറിലെ ഫാമിൽ നിന്ന് വീണ്ടും ദുരൂഹതകൾ നിറഞ്ഞ റിപ്പോർട്ടുകൾ പുറത്ത് വരുന്നു. പത്മകുമാറിന്റെ ഫാമിന് സമീപം നിരവധി ഇൻജെക്ഷൻ ബോട്ടിലുകൾ കണ്ടെത്തി. ഇത് നായ്ക്കൾക്ക് നൽകി വന്നതാണോ, എന്നത് സംബന്ധിച്ച് അവ്യക്തത നിലനിൽക്കുന്നുണ്ട്. ഒരു യൂട്യൂബ് ചാനലിലൂടെയാണ് ദൃശ്യങ്ങൾ പുറത്തായത്. സമീപ വാസികൾ തന്നെയാണ് ഇത് ചൂണ്ടി കാണിച്ച് സംശയം പ്രകടിപ്പിച്ചതും. സാമ്പത്തിക പ്രതിസന്ധിയുണ്ടായിട്ടും ഫാം വിൽക്കാനോ നന്നായി നോക്കിനടത്താനോ പത്മകുമാർ തയ്യാറായിരുന്നില്ല.
ഈ സാഹചര്യത്തിൽ ദിവസങ്ങൾക്ക് മുമ്പ് ഫാമിന്റെ മതിൽക്കെട്ടിന് പുറത്ത് ചെറിയ പെൺകുട്ടികളുടെ ചെരുപ്പുകൾ കണ്ടെത്തിയതും, ഏറെ ചർച്ചയായി മാറിയിരുന്നു. ഇവിടെ നിരവധി നായ്ക്കളെ പത്മകുമാറും, മകളും വളർത്തിയിരുന്നു. പുറമെ നിന്നും ആരെങ്കിലും ഇവിടെ എത്തിയാൽ ആക്രമിക്കാൻ തക്ക, ശൗര്യം നായ്ക്കൾക്ക് ഉണ്ട്. ഇത് മറയാക്കി ഇവിടെ മറ്റ് പലതും പ്രതികൾ ലക്ഷ്യമിട്ടിരുന്നോ എന്നത് സംശയമാണ്.
ആറും, എട്ടും വയസിനു പ്രായമുള്ള പെൺകുട്ടികളുടെ മാത്രം ചെരുപ്പുകൾ ഇവിടെ എങ്ങനെ എത്തി എന്നത്, സംശയമാണ്. ഈ ഫാം ഹൗസിലേയ്ക്ക് പ്രവേശിക്കാൻ മൂന്ന് വഴികളാണ് ഉള്ളത്. കൊടും കാടുപോലെ വ്യാപിച്ചുകിടക്കുന്ന പ്രദേശത്ത് ഒരാളെ കൊന്നാൽ പോലും പുറത്ത് ഒരാളും അറിയില്ലെന്നതാണ് സത്യം. കേരളക്കരയെ ഞെട്ടിച്ച തട്ടിക്കൊണ്ട് പോകൽ പ്രതികളുടെ സങ്കേതം, ആയതുകൊണ്ട് തന്നെ മണ്ണിൽ പുതഞ്ഞ നിലയിൽ കൂട്ടിയിട്ട ഈ ചെരുപ്പുകൾ ദുരൂഹത വർധിപ്പിക്കുന്നതാണെന്ന്, ഇവർ സംശയം പങ്കിടുന്നു.
പത്മകുമാറിന്റെ വീട്ടിലേതാണെന്ന് പറയാൻ, ഇവിടെ കുട്ടികളില്ല. പെൺകുട്ടികളുടെ ചെരുപ്പ് മാത്രമാണ് കാണാൻ കഴിയുന്നതും. വലിയ ആളുകളുടെ ചെരുപ്പും ഇക്കൂട്ടത്തിൽ ഇല്ല. ഇവിടേയ്ക്ക് ഒരു പക്ഷെ പോലീസ് അന്വേഷണം എത്തിയിട്ടുണ്ടാകില്ല എന്നും, കേരളാ പോലീസ് ഇത് അന്വേഷിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്.
എന്നാൽ അനിതകുമാരിയെ ഫാമിലേയ്ക്ക് തെളിവെടുപ്പിന് എത്തിച്ചപ്പോഴും ഈ ചെരുപ്പുകളിലേയ്ക്ക് അന്വേഷണം എത്തിയിരുന്നില്ല. ഫാമിലെ മരങ്ങൾ ആടാതിരിക്കാൻ ചെരുപ്പുകൾ കെട്ടിവച്ചതെന്നാണ് അന്വേഷണ സംഘം പറയുന്നത്.
https://www.facebook.com/Malayalivartha