Widgets Magazine
21
Oct / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഈ മാസം 24 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്തെ മഴയിലും ഇടിമിന്നലും ജാഗ്രത വേണമെന്ന് മന്ത്രി...


പത്തനംതിട്ടയിലെ എന്‍എസ്എസ് പരിപാടിയില്‍ മുഖ്യാതിഥിയായി രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയത് കൃത്യമായ രാഷ്ട്രീയ സന്ദേശം; രാഹുലിനെ എങ്ങനെ നിയന്ത്രിക്കാമെന്നതിലേയ്ക്ക് നീങ്ങുന്ന സിപിഎമ്മിന്റെ അണിയറ നീക്കങ്ങൾ...


അതിശക്തമായ മഴ..തെക്ക് പടിഞ്ഞാറാൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു..അടുത്ത 36 മണിക്കൂറിൽ തീവ്രന്യൂനമർദമായി ശക്തി പ്രാപിച്ചേക്കും..ചൊവ്വാഴ്ചയും ബുധനാഴ്ചയും മഴയിൽ വർധനവ് ഉണ്ടാകും..


കരഞ്ഞാല്‍ നേത്രഗോളങ്ങള്‍ പുറത്തേയ്ക്ക് വരുന്ന അപൂർവ രോഗം; അദ്വൈതയ്ക്ക് ആയുസ്സ് കൊടുക്കുന്ന കരുതൽ: യൂസഫ് അലി 10 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു...


ടെക്നോപാർക്ക് പീഡനക്കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; സ്ത്രീകളെ പീഡിപ്പിക്കുന്നതും, മോഷണം നടത്തുന്നതും പ്രതിയുടെ സ്ഥിരം രീതി: ഷാഡോ പോലീസ് കാടുകയറിയ സ്ഥലത്ത് പ്രതിയെ കണ്ടെത്തുമ്പോൾ ഒപ്പം മറ്റൊരു സ്ത്രീയും...

ആവേശം കൂടിയപ്പോള്‍ കളിനിയമം മറന്ന പന്ത് സ്റ്റംപിനു മുന്നില്‍ കയറി പന്തു പിടിച്ചു, ഫലമോ ഒരു ഔട്ടിന് ഉള്ള അവസരം പാഴായി!

08 NOVEMBER 2019 01:52 PM IST
മലയാളി വാര്‍ത്ത

ഇത്രയേറെ മത്സരങ്ങളില്‍ തുടര്‍ച്ചയായി നിറം മങ്ങിയിട്ടും സമകാലിക ഇന്ത്യന്‍ ക്രിക്കറ്റില്‍ പന്തിനോളം അവസരം കിട്ടിയ മറ്റാരെങ്കിലുമുണ്ടോയെന്ന് സംശയമാണ്. ഡല്‍ഹി ട്വന്റിയില്‍ അനവസരത്തില്‍ ഡിആര്‍എസ് വിളിക്കാന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ പ്രേരിപ്പിച്ചതും ശിഖര്‍ ധവാന്റെ റണ്ണൗട്ടിനു ഹേതുവായതും കൊണ്ടെല്ലാം ആരാധകരുടെ കണ്ണിലെ കരടായി മാറിയിരിക്കയാണ് പന്ത്. രാജ്‌കോട്ടിലും ആ 'പതിവു' തെറ്റിച്ചില്ല. വിക്കറ്റ് കീപ്പിങ്ങിന്റെ ബാലപാഠം പോലും മറന്ന് ഉറപ്പുള്ള സ്റ്റംപിങ് അവസരം കളഞ്ഞുകുളിച്ച താരം, പലപ്പോഴും പന്തിന്റെ ദിശയറിയാതെ കാഴ്ചക്കാരനായും മാറി.

പന്തിന്റെ പിഴവുകള്‍ ഏറിയതോടെ, ട്വന്റി20 ലോകകപ്പിനു മുന്നോടിയായി മഹേന്ദ്രസിങ് ധോണിയെ വിക്കറ്റ് കീപ്പറായി തിരിച്ചുകൊണ്ടുവരണമെന്ന പ്രചാരണം ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ ശക്തമായി. ധോണിയില്ലെങ്കില്‍ ദിനേഷ് കാര്‍ത്തിക്കായാലും മതിയെന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. വിക്കറ്റ് കീപ്പറെന്ന നിലയില്‍ ഋഷഭ് പന്തിന്റെ മികവിനെ സംശയിക്കുന്നവര്‍ക്ക് കൂടുതല്‍ ശക്തിയോടെ അടിക്കാന്‍ വടി നല്‍കുന്നതാണ് രാജ്‌കോട്ട് ട്വന്റി20യില്‍ വരുത്തിയ ചില പിഴവുകള്‍.

ഇന്നിംഗ്‌സിന്റെ ആറാം ഓവറിലെ മൂന്നാം പന്തില്‍ വിക്കറ്റ് കീപ്പിങ്ങിന്റെ ബാലപാഠം മറന്നുപോയതു തന്നെ അതില്‍ പ്രധാനം.  ബംഗ്ലദേശ് ഓപ്പണര്‍ ലിട്ടണ്‍ ദാസിനെ സ്റ്റംപു ചെയ്തു പുറത്താക്കാനുള്ള ശ്രമത്തിനിടെയാണ് പന്ത് നിയമം തെറ്റിച്ചത്. ഈ സമയത്ത് 5.2 ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ 43 റണ്‍സ് എന്ന നിലയിലായിരുന്നു ബംഗ്ലദേശ്. ഇന്ത്യ ഏതുവിധേനയും ഒരു വിക്കറ്റ് വീഴ്ത്താന്‍ ശ്രമിക്കുന്ന സമയം. ലിട്ടണ്‍ ദാസ് 13 പന്തില്‍ 17 റണ്‍സോടെയും മുഹമ്മദ് നയിം 19 പന്തില്‍ 26 റണ്‍സോടെയും ക്രീസില്‍. യുസ്വേന്ദ്ര ചെഹലെറിഞ്ഞ ഓവറിലെ മൂന്നാം പന്ത് നേരിട്ട ലിട്ടണ്‍ ദാസ് ചെഹലിനെ കയറി കളിക്കാന്‍ ശ്രമിച്ചത് പാളിപ്പോയി. ഋഷഭ് പന്ത് ആ പന്ത് പിടിച്ചെടുക്കുമ്പോള്‍ ക്രീസിന് ഏറെ വെളിയിലായിരുന്നു ലിട്ടണ്‍ ദാസ്. പന്ത് സ്റ്റംപിളക്കി. ഇന്ത്യന്‍ താരങ്ങള്‍ ആഘോഷവും തുടങ്ങി.

അപ്പോഴാണ് ലിട്ടണ്‍ ദാസ് ക്രീസിന് ഏറെ വെളിയിലാണെന്ന് ഉറപ്പുണ്ടായിട്ടും ഔട്ടാണോ എന്ന കാര്യത്തില്‍ അംപയര്‍മാര്‍ക്കു സംശയം തോന്നിയത്. അങ്ങനെ ടെലിവിഷന്‍ റീപ്ലേ പരിശോധിച്ചപ്പോഴാണ് പന്തിന്റെ 'കുപ്രസിദ്ധമായ' നിയമലംഘനം വെളിച്ചത്തായത്. ബോളര്‍ എറിയുന്ന പന്ത് സ്റ്റംപിനു പിന്നില്‍നിന്നു മാത്രമേ വിക്കറ്റ് കീപ്പര്‍ പിടിക്കാന്‍ പാടുള്ളുവെന്നിരിക്കെ, ലിട്ടണ്‍ ദാസിനെ പുറത്താക്കാനുള്ള ആവേശത്തില്‍ വിക്കറ്റ് കീപ്പര്‍ പന്ത് സ്റ്റംപു കടക്കും മുന്‍പേ പന്തു പിടിച്ചു! എന്നിട്ട് ലിട്ടണ്‍ ദാസിനെ സ്റ്റംപും ചെയ്തു. എന്തു കാര്യം! തേഡ് അംപയര്‍ ആ ഔട്ട് തീരുമാനം റദ്ദാക്കി. മാത്രമല്ല, പന്ത് നോബോളും വിളിച്ചു! ചെഹലിന്റെ അടുത്ത രണ്ടു പന്തും ബൗണ്ടറി കടത്തിയാണ് ലിട്ടണ്‍ ദാസ് 'ലൈഫ്' ആഘോഷിച്ചത്. വാഷിങ്ടണ്‍ സുന്ദര്‍ എറിഞ്ഞ തൊട്ടടുത്ത ഓവറില്‍ രോഹിത് ശര്‍മയും ലിട്ടണ്‍ ദാസിനെ കൈവിട്ടതോടെ ബംഗ്ലദേശിന് 'ഇരട്ടി സന്തോഷം'!

അഞ്ചാം ഓവറിലെ പിഴവു തിരുത്തി ഒടുവില്‍ പന്തു തന്നെയാണ് ലിട്ടണ്‍ ദാസിനെ പുറത്താക്കിയതും. ചെഹല്‍ എറിഞ്ഞ എട്ടാം ഓവറില്‍ പന്തിന്റെ നേരിട്ടുള്ള ഏറില്‍ ലിട്ടണ്‍ ദാസ് റണ്ണൗട്ടായി. 21 പന്തില്‍ നാലു ഫോര്‍ സഹിതം 29 റണ്‍സെടുത്ത ലിട്ടണ്‍ ദാസ്, ഓവറിലെ രണ്ടാം പന്ത് കളിച്ച ശേഷം റണ്ണിനായി ശ്രമിച്ചതാണ് വിനയായത്. പന്ത് എവിടെയാണെന്ന് ലിട്ടണ്‍ ദാസ് കണ്ടില്ലെങ്കിലും അതു കണ്ടിരുന്ന മുഹമ്മദ് നയീം മറുവശത്ത് നിന്ന് അനങ്ങിയില്ല. ലിട്ടണ്‍ ദാസ് ക്രീസില്‍ തിരിച്ചെത്തും മുന്‍പേ പന്തു പിടിച്ചെടുത്ത ഋഷഭ് നേരിട്ടുള്ള ഏറില്‍ സ്റ്റംപിളക്കി.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിഹാറില്‍ നിരവധി വികസനങ്ങള്‍ ചെയ്തുവെന്ന് നിതീഷ് കുമാര്‍  (6 minutes ago)

തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പിവി അന്‍വര്‍  (16 minutes ago)

ഡല്‍ഹിയില്‍ മലിനീകരണ നിയന്ത്രണത്തെച്ചൊല്ലി എഎപി സമ്മര്‍ദം ചെലുത്തിയെന്ന് പരിസ്ഥിതി മന്ത്രി  (26 minutes ago)

ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു  (1 hour ago)

നാലാം ക്ലാസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍  (1 hour ago)

അഹമ്മദാബാദിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂമിയിടപാട് നടത്തി ലുലു ഗ്രൂപ്പ്  (1 hour ago)

സ്വന്തം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വീട്ടിലിരുന്ന് തന്നെ ആധാറിലെ തെറ്റുകള്‍ തിരുത്താം  (2 hours ago)

നിനക്കൊക്കെ വേണേല്‍ പഠിച്ചാല്‍ മതി !! ഇടുക്കി ഗവ. നഴ്‌സിങ് കോളജ് പൂട്ടിക്കുമെന്ന് സഖാവ് വര്‍ഗീസിന്റെ കൊലവിളി ; കോളേജ് പണിതത് വര്‍ഗീസിന്റെ തറവാട്ട് കാശില്‍ നിന്നാണോ പൂട്ടിക്കുമെന്ന് പറയാന്‍ !! വിരട്ടൊക  (2 hours ago)

അഞ്ചാം ക്ലാസുകാരനെ പിവിസി പൈപ്പ് കൊണ്ട് മര്‍ദിച്ച് പ്രിന്‍സിപ്പല്‍  (2 hours ago)

നല്ല കാര്യത്തില്‍ എല്ലാവരും ഒത്തുചേര്‍ന്ന് അതിന്റെ ഭാഗമാവുക : വ്യാപാരികളെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍  (3 hours ago)

കുത്തക ഭീമന്മാരെ വളര്‍ത്തി പാവപ്പെട്ടവന്റെ വയത്തടിക്കുന്നോ ; ഉദ്ഘാടനം ചെയ്യാന്‍ എത്തിയ പിണറായിയെ വളഞ്ഞ് ജനം ഇരച്ചുകയറി !! പ്രതിഷേധക്കാരെ അടിച്ചൊതുക്കി പോലീസിന്റെ നരനായാട്ട്; ഇത്തരം പ്രതിഷേധ പ്രഹസനങ്ങള  (3 hours ago)

46 ആയുഷ് ആശുപത്രികളില്‍ ഫിസിയോതെറാപ്പി യൂണിറ്റുകള്‍; മുഴുവന്‍ സര്‍ക്കാര്‍ ഹോമിയോപ്പതി ആശുപത്രികളിലും ഫിസിയോതെറാപ്പി യൂണിറ്റുകള്‍  (3 hours ago)

ഈ മാസം 24 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്തെ മഴയിലും ഇടിമിന്നലും ജാഗ്രത വേണമെന്ന് മന്ത്രി...  (3 hours ago)

46 ആയുഷ് ആശുപത്രികളില്‍ ഫിസിയോതെറാപ്പി യൂണിറ്റുകള്‍; മുഴുവന്‍ സര്‍ക്കാര്‍ ഹോമിയോപ്പതി ആശുപത്രികളിലും ഫിസിയോതെറാപ്പി യൂണിറ്റുകള്‍  (4 hours ago)

തൃശൂരില്‍ താന്‍ നേരിട്ട ഒരു പ്രശ്‌നത്തെക്കുറിച്ച് എംഎല്‍എയോട് ഉര്‍വശി പറഞ്ഞത്  (4 hours ago)

Malayali Vartha Recommends