Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ - രമേശ് ചെന്നിത്തല: സിപിഎം- ബിജെപി അന്തര്‍ധാര പുറത്തായി...


നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു; താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ: ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ നാളെ കോടതിയിൽ ഹാജരാക്ക്: പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ, കടകംപള്ളി സുരേന്ദ്രൻ...


കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ല: ചെറിയാൻ ഫിലിപ്പ്


" പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല; സിപിഎം സൈബർ ഗ്രൂപ്പുകളിൽ കൊലവിളി: പിണറായിയിൽ യുവാവിന്റെ കൈപ്പത്തി തകർന്നത്, പടക്കം പൊട്ടിയതാണെന്ന് എഫ്ഐആർ...


ഭക്തർക്ക് സുരക്ഷാ നിർദേശങ്ങളുമായി കേരള പൊലീസ്...

ആവേശം കൂടിയപ്പോള്‍ കളിനിയമം മറന്ന പന്ത് സ്റ്റംപിനു മുന്നില്‍ കയറി പന്തു പിടിച്ചു, ഫലമോ ഒരു ഔട്ടിന് ഉള്ള അവസരം പാഴായി!

08 NOVEMBER 2019 01:52 PM IST
മലയാളി വാര്‍ത്ത

ഇത്രയേറെ മത്സരങ്ങളില്‍ തുടര്‍ച്ചയായി നിറം മങ്ങിയിട്ടും സമകാലിക ഇന്ത്യന്‍ ക്രിക്കറ്റില്‍ പന്തിനോളം അവസരം കിട്ടിയ മറ്റാരെങ്കിലുമുണ്ടോയെന്ന് സംശയമാണ്. ഡല്‍ഹി ട്വന്റിയില്‍ അനവസരത്തില്‍ ഡിആര്‍എസ് വിളിക്കാന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ പ്രേരിപ്പിച്ചതും ശിഖര്‍ ധവാന്റെ റണ്ണൗട്ടിനു ഹേതുവായതും കൊണ്ടെല്ലാം ആരാധകരുടെ കണ്ണിലെ കരടായി മാറിയിരിക്കയാണ് പന്ത്. രാജ്‌കോട്ടിലും ആ 'പതിവു' തെറ്റിച്ചില്ല. വിക്കറ്റ് കീപ്പിങ്ങിന്റെ ബാലപാഠം പോലും മറന്ന് ഉറപ്പുള്ള സ്റ്റംപിങ് അവസരം കളഞ്ഞുകുളിച്ച താരം, പലപ്പോഴും പന്തിന്റെ ദിശയറിയാതെ കാഴ്ചക്കാരനായും മാറി.

പന്തിന്റെ പിഴവുകള്‍ ഏറിയതോടെ, ട്വന്റി20 ലോകകപ്പിനു മുന്നോടിയായി മഹേന്ദ്രസിങ് ധോണിയെ വിക്കറ്റ് കീപ്പറായി തിരിച്ചുകൊണ്ടുവരണമെന്ന പ്രചാരണം ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ ശക്തമായി. ധോണിയില്ലെങ്കില്‍ ദിനേഷ് കാര്‍ത്തിക്കായാലും മതിയെന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. വിക്കറ്റ് കീപ്പറെന്ന നിലയില്‍ ഋഷഭ് പന്തിന്റെ മികവിനെ സംശയിക്കുന്നവര്‍ക്ക് കൂടുതല്‍ ശക്തിയോടെ അടിക്കാന്‍ വടി നല്‍കുന്നതാണ് രാജ്‌കോട്ട് ട്വന്റി20യില്‍ വരുത്തിയ ചില പിഴവുകള്‍.

ഇന്നിംഗ്‌സിന്റെ ആറാം ഓവറിലെ മൂന്നാം പന്തില്‍ വിക്കറ്റ് കീപ്പിങ്ങിന്റെ ബാലപാഠം മറന്നുപോയതു തന്നെ അതില്‍ പ്രധാനം.  ബംഗ്ലദേശ് ഓപ്പണര്‍ ലിട്ടണ്‍ ദാസിനെ സ്റ്റംപു ചെയ്തു പുറത്താക്കാനുള്ള ശ്രമത്തിനിടെയാണ് പന്ത് നിയമം തെറ്റിച്ചത്. ഈ സമയത്ത് 5.2 ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ 43 റണ്‍സ് എന്ന നിലയിലായിരുന്നു ബംഗ്ലദേശ്. ഇന്ത്യ ഏതുവിധേനയും ഒരു വിക്കറ്റ് വീഴ്ത്താന്‍ ശ്രമിക്കുന്ന സമയം. ലിട്ടണ്‍ ദാസ് 13 പന്തില്‍ 17 റണ്‍സോടെയും മുഹമ്മദ് നയിം 19 പന്തില്‍ 26 റണ്‍സോടെയും ക്രീസില്‍. യുസ്വേന്ദ്ര ചെഹലെറിഞ്ഞ ഓവറിലെ മൂന്നാം പന്ത് നേരിട്ട ലിട്ടണ്‍ ദാസ് ചെഹലിനെ കയറി കളിക്കാന്‍ ശ്രമിച്ചത് പാളിപ്പോയി. ഋഷഭ് പന്ത് ആ പന്ത് പിടിച്ചെടുക്കുമ്പോള്‍ ക്രീസിന് ഏറെ വെളിയിലായിരുന്നു ലിട്ടണ്‍ ദാസ്. പന്ത് സ്റ്റംപിളക്കി. ഇന്ത്യന്‍ താരങ്ങള്‍ ആഘോഷവും തുടങ്ങി.

അപ്പോഴാണ് ലിട്ടണ്‍ ദാസ് ക്രീസിന് ഏറെ വെളിയിലാണെന്ന് ഉറപ്പുണ്ടായിട്ടും ഔട്ടാണോ എന്ന കാര്യത്തില്‍ അംപയര്‍മാര്‍ക്കു സംശയം തോന്നിയത്. അങ്ങനെ ടെലിവിഷന്‍ റീപ്ലേ പരിശോധിച്ചപ്പോഴാണ് പന്തിന്റെ 'കുപ്രസിദ്ധമായ' നിയമലംഘനം വെളിച്ചത്തായത്. ബോളര്‍ എറിയുന്ന പന്ത് സ്റ്റംപിനു പിന്നില്‍നിന്നു മാത്രമേ വിക്കറ്റ് കീപ്പര്‍ പിടിക്കാന്‍ പാടുള്ളുവെന്നിരിക്കെ, ലിട്ടണ്‍ ദാസിനെ പുറത്താക്കാനുള്ള ആവേശത്തില്‍ വിക്കറ്റ് കീപ്പര്‍ പന്ത് സ്റ്റംപു കടക്കും മുന്‍പേ പന്തു പിടിച്ചു! എന്നിട്ട് ലിട്ടണ്‍ ദാസിനെ സ്റ്റംപും ചെയ്തു. എന്തു കാര്യം! തേഡ് അംപയര്‍ ആ ഔട്ട് തീരുമാനം റദ്ദാക്കി. മാത്രമല്ല, പന്ത് നോബോളും വിളിച്ചു! ചെഹലിന്റെ അടുത്ത രണ്ടു പന്തും ബൗണ്ടറി കടത്തിയാണ് ലിട്ടണ്‍ ദാസ് 'ലൈഫ്' ആഘോഷിച്ചത്. വാഷിങ്ടണ്‍ സുന്ദര്‍ എറിഞ്ഞ തൊട്ടടുത്ത ഓവറില്‍ രോഹിത് ശര്‍മയും ലിട്ടണ്‍ ദാസിനെ കൈവിട്ടതോടെ ബംഗ്ലദേശിന് 'ഇരട്ടി സന്തോഷം'!

അഞ്ചാം ഓവറിലെ പിഴവു തിരുത്തി ഒടുവില്‍ പന്തു തന്നെയാണ് ലിട്ടണ്‍ ദാസിനെ പുറത്താക്കിയതും. ചെഹല്‍ എറിഞ്ഞ എട്ടാം ഓവറില്‍ പന്തിന്റെ നേരിട്ടുള്ള ഏറില്‍ ലിട്ടണ്‍ ദാസ് റണ്ണൗട്ടായി. 21 പന്തില്‍ നാലു ഫോര്‍ സഹിതം 29 റണ്‍സെടുത്ത ലിട്ടണ്‍ ദാസ്, ഓവറിലെ രണ്ടാം പന്ത് കളിച്ച ശേഷം റണ്ണിനായി ശ്രമിച്ചതാണ് വിനയായത്. പന്ത് എവിടെയാണെന്ന് ലിട്ടണ്‍ ദാസ് കണ്ടില്ലെങ്കിലും അതു കണ്ടിരുന്ന മുഹമ്മദ് നയീം മറുവശത്ത് നിന്ന് അനങ്ങിയില്ല. ലിട്ടണ്‍ ദാസ് ക്രീസില്‍ തിരിച്ചെത്തും മുന്‍പേ പന്തു പിടിച്ചെടുത്ത ഋഷഭ് നേരിട്ടുള്ള ഏറില്‍ സ്റ്റംപിളക്കി.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍  (8 hours ago)

ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ആദ്യഘട്ടം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്; 60 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി  (9 hours ago)

പരീക്ഷയ്ക്ക് വൈകിയെത്തിയതില്‍ മനംനൊന്ത് 14 കാരന്‍ ജീവനൊടുക്കി  (9 hours ago)

ബുര്‍ഖ ധരിക്കാതെ പുറത്തിറങ്ങിയ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തി ഭര്‍ത്താവ്  (10 hours ago)

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ ഭാര്യ ചികിത്സയിലിരിക്കെ മരിച്ചു  (10 hours ago)

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ഡ്രൈവര്‍ അറസ്റ്റില്‍  (10 hours ago)

ശബരിമല വിഷയത്തില്‍ അറസ്റ്റിലായ മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ എസ് ശ്രീകുമാര്‍ റിമാന്‍ഡില്‍  (11 hours ago)

7 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം: ആകെ 282 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്.  (11 hours ago)

വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ - രമേശ് ചെന്നിത്തല: സിപിഎം- ബിജെപി അന്തര്‍ധാര പുറത്തായി...  (11 hours ago)

ക്യാമ്പസിന്റെ തിളക്കവുമായി ആഘോഷം ട്രയിലർ എത്തി.  (12 hours ago)

നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു; താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ: ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ ന  (12 hours ago)

കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ല: ചെറിയാൻ ഫിലിപ്പ്  (12 hours ago)

" പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല; സിപിഎം സൈബർ ഗ്രൂപ്പുകളിൽ കൊലവിളി: പിണറായിയിൽ യുവാവിന്റെ കൈപ്പത്തി തകർന്നത്, പടക്കം പൊട്ടിയതാണെന്ന് എഫ്ഐആർ...  (12 hours ago)

എന്‍.ക്യു.എ.എസ്. അംഗീകാരത്തിന് മൂന്ന് വര്‍ഷത്തെ കാലാവധി; മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുന:പരിശോധന; സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്‌  (13 hours ago)

കേരളത്തിലെ ഭിന്നശേഷി മേഖലയിലെ സമഗ്രമായ പ്രവർത്തനങ്ങൾ, രാജ്യത്തിനു തന്നെ മാതൃകയാക്കാവുന്ന പദ്ധതികൾ; ഭിന്നശേഷി സർഗ്ഗോത്സവം 2026 ജനുവരി 19 മുതൽ 21 വരെ തലസ്ഥാനനഗരിയിൽ അരങ്ങേറുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു  (13 hours ago)

Malayali Vartha Recommends