Widgets Magazine
24
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്: അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം; തെളിവുകള്‍ നശിപ്പിക്കരുത്: കർശന ഉപാധികളോടെ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം...


പ്രധാനമന്ത്രി പ്രസംഗം നിർത്തി ഒരുനിമിഷം എല്ലാവരും ഞെട്ടി.. മോദിയും ഒരു കൊച്ചു ബാലനും തമ്മിലുണ്ടായ ഹൃദ്യമായ നിമിഷം..സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു.. എസ്പിജി ഉദ്യോഗസ്ഥരോട് നിർദ്ദേശം..


ഹൃദയാഘാതം മൂലം അച്ഛൻ മരിച്ചപ്പോഴും വീട്ടിൽ വച്ച് ഗ്രീമയെ അപമാനിച്ചു: അയര്‍ലന്‍ഡില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ഗ്രീമയുടെ ഭാഗ്യക്കേട് കാരണമെന്ന് ഉണ്ണികൃഷ്ണൻ കുറ്റപ്പെടുത്തി: അമ്മയുടെയും മകളുടെയും ആത്മഹത്യയിൽ ബന്ധുക്കളുടെ പ്രതികരണം പുറത്ത്...


സംസ്ഥാനത്ത് കാലാവസ്ഥ മുന്നറിയിപ്പുകളുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്...നിലവിൽ മത്സ്യത്തൊഴിലാളി ജാഗ്രതയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്..


പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ കനത്ത മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യത..ഇതിനൊപ്പം ഇടിമിന്നലോടു കൂടിയ മഴയും ശക്തമായ കാറ്റും അനുഭവപ്പെടാൻ സാധ്യത..

എന്തിനീ ക്രൂരത... വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയെ കൂപ്പ് കുത്തിച്ചപ്പോള്‍ ഗ്യാലറികളില്‍ നിന്നും ആരാധകര്‍ അലറി വിളിച്ചത് സഞ്ജൂ സഞ്ജൂ എന്ന് മാത്രം; സ്വന്തം നാട്ടില്‍ നാട്ടുകാരുടെ മുമ്പില്‍ വെള്ളം ചുമക്കേണ്ടി വന്ന പന്ത്രണ്ടാമനായ സഞ്ജു സാംസന്‍ മലയാളികളുടെ വേദനയാകുമ്പോള്‍

09 DECEMBER 2019 12:22 PM IST
മലയാളി വാര്‍ത്ത

സ്വന്തം കാണികളുടെ മുമ്പില്‍ കളിക്കാന്‍ കഴിയുക എന്നത് ഏതൊരു കളിക്കാരനെ സംബന്ധിച്ചും വലിയ പ്രാധാന്യമാണ്. അതും പോകട്ടെ കളിപ്പിച്ചതുമില്ല വെള്ളം ചുമപ്പിക്കുകയെന്നു വച്ചാല്‍ അതൊരു അഭിമാനമല്ല അപമാനമായിട്ടാണ് പലരും കാണുന്നത്. നാട്ടുകാരുടെ മുന്നില്‍ വെള്ളം ചുമക്കാന്‍ പറഞ്ഞതിന് ക്യാപ്റ്റനോട് കലഹിച്ച് ടീമില്‍നിന്ന് പുറത്തുപോയ ഒരു താരമുണ്ടായിരുന്നു ഇന്ത്യക്ക്. കൊല്‍ക്കത്ത രാജകുമാരന്‍ സാക്ഷാല്‍ സൗരവ് ഗാംഗുലി. അന്ന് ടീമില്‍ പന്ത്രണ്ടാമനായിരുന്ന ഗാംഗുലിയോട് ബാറ്റ് ചെയ്യുന്നവര്‍ക്ക് വെള്ളം എത്തിച്ചു നല്‍കാനായിരുന്നു ക്യാപ്റ്റന്‍ അസ്ഹറുദ്ദീന്റെ നിര്‍ദേശം. എന്നാല്‍, താന്‍ കളിക്കുന്നത് കാണാനെത്തിയ സ്വന്തം നാട്ടുകാരുടെ മുന്നില്‍ 'വാട്ടര്‍ബോയ്' ആയി കളത്തിനിറങ്ങാന്‍ ആ ചെറുപ്പക്കാരന്റെ ആത്മാഭിമാനം അനുവദിച്ചില്ല.

താന്‍ ടീമില്‍ കയറിയത് വെള്ളം ചുമക്കാനല്ലെന്ന് ഗാംഗുലി തുറന്നടിച്ചു. ഇതോടെ ധിക്കാരപരമായ പെരുമാറ്റത്തിന് ടീമില്‍ നിന്ന് പുറത്താക്കപ്പെട്ട താരമാണ് ഇന്നത്തെ ബി.സി.സി.ഐ പ്രസിഡന്റ്. ഇന്നലെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ പതിനായിരക്കണക്കിന് വരുന്ന സ്വന്തം നാട്ടുകാരുടെ മുന്നില്‍ വെള്ളം ചുമന്ന് ഓടേണ്ടിവന്ന സഞ്ജുവിന്റെ മനസ്സ് മറ്റാര്‍ക്ക് മനസ്സിലായില്ലെങ്കിലും ദാദക്ക് അറിയാന്‍ കഴിയും. പക്ഷേ, എതിര്‍ക്കാന്‍ ഗാംഗുലിയെപ്പോലൊരു തന്‍േറടം സഞ്ജുവിനുണ്ടാകണമെന്നില്ല. കാരണം ഈ 25കാരന്‍, തീരദേശവാസി പന്ത് തട്ടിപ്പഠിച്ചത് ഗോഡ്ഫാദര്‍മാരില്ലാതെയാണ്.

ബംഗ്ലാദേശിനെതിരായ മൂന്ന് ടി20യിലും വെള്ളം ചുമക്കാന്‍ വിധിക്കപ്പെട്ട സഞ്ജുവിന് ലോക്കല്‍ ബോയി എന്ന പരിഗണന നല്‍കി കാര്യവട്ടത്തിറക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇന്നലെ ഭൂരിഭാഗം പേരും. കാര്യവട്ടത്ത് ഇതേ പിച്ചില്‍ അവസാനമായി നടന്ന ഇന്ത്യ എദക്ഷിണാഫ്രിക്ക എ മത്സരത്തില്‍ 48 പന്തില്‍ 91 റണ്‍സാണ് സഞ്ജു അടിച്ചുകൂട്ടിയത്. വിജയ് ഹസാരെ ട്രോഫിയില്‍ 129 പന്തില്‍ 212 റണ്ണെടുത്ത് ഏറ്റവും കൂടുതല്‍ ഫസ്റ്റ് ക്ലാസ് റണ്‍സെടുക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആയി. എന്നിട്ടും ഇന്ത്യന്‍ സീനിയര്‍ ടീമില്‍ ആ കൈക്കരുത്ത് പരീക്ഷിക്കാന്‍ പരിശീലകന്‍ രവിശാസ്ത്രിയും ക്യാപ്റ്റന്‍ കോഹ്‌ലിയും നാളിതുവരെ മെനക്കെട്ടിട്ടില്ല.

കാത്തിരുന്ന് സ്വന്തം നാട്ടിലെത്തിയ ടി20 മത്സരത്തിലും സഞ്ജു സാംസണ്‍ കളിക്കില്ലെന്നത് ആരാധകരെ കുറച്ചൊന്നുമല്ല നിരാശയിലാഴ്ത്തിയത്. മത്സരത്തിന് മുന്‍പ് വരെ സഞ്ജു പ്ലെയിങ് ഇലവനിലുണ്ടാകുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. ടോസിന് മുന്‍പ് സഞ്ജു ഗ്രൗണ്ടില്‍ പരിശീലനത്തിനിറങ്ങിയപ്പോള്‍ ആരാധകര്‍ ആ പ്രതീക്ഷ കയ്യടികളും ആര്‍പ്പുവിളികളുമായി ഉയര്‍ത്തി.

പരിശീലനത്തിനിറങ്ങിയ ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവുമധികം കയ്യടി നേടിയത് സഞ്ജുവാണ്. സഞ്ജുവിന് ലഭിച്ച കയ്യടി കണ്ട് പരിശീലകന്‍ രവി ശാസ്ത്രി പോലും അമ്പരന്നു. ക്യാപ്റ്റന്‍ വിരാട് കോലിക്കുപോലും നല്‍കാത്ത സ്വീകരണമാണ് ആരാധകര്‍ സഞ്ജുവിന് കാര്യവട്ടത്ത് നല്‍കിയത്.

സഞ്ജു..സഞ്ജു... പരിശീലനസമയത്ത് ഗാലറിയില്‍ നിന്ന് ഉച്ചത്തില്‍ ആര്‍പ്പുവിളികളുയര്‍ന്നു. ഇതുകണ്ട് ചിരിച്ചുകൊണ്ട് ആരാധകരെ അഭിവാദ്യം ചെയ്തു സഞ്ജു. നടന്നുനീങ്ങുന്നതിനിടെ രവിശാസ്ത്രി സഞ്ജുവിന്റെ തോളില്‍ കയ്യിട്ട് ചേര്‍ത്തുപിടിച്ചു. ആരാധകരെ നോക്കി സഞ്ജുവിനെ ഇടിക്കുന്നപോലെ ആംഗ്യം കാട്ടിയ രവിശാസ്ത്രി സഞ്ജുവിനെ പുറത്തുതട്ടി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സഞ്ജുവാകട്ടെ പതിവുപോലെ ചിരിച്ചു. എന്നാല്‍ സകല പ്രതീക്ഷകളേയും അസ്ഥാനത്താക്കി സഞ്ജുവിനെ പന്ത്രണ്ടാമനാക്കി കുപ്പിവെള്ളം ചുമപ്പിച്ചു. ഓരോ തവണ സഞ്ജു ഗ്രൗണ്ടില്‍ വന്നപ്പോഴും ജനം സഞ്ജുവിന് വേണ്ടി ആര്‍ത്തു വിളിച്ചു. ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ നിന്നും ഒരിക്കല്‍ക്കൂടി മലയാളി താരം സഞ്ജു സാംസണ്‍ ഒഴിവാക്കപ്പെട്ടത് വലിയ പ്രതിഷേധങ്ങള്‍ക്കു ഇടയാക്കിക്കഴിഞ്ഞു. എന്തായാലും സഞ്ജുവിന്റെ വേദന മലയാളികള്‍ ഏറ്റുവാങ്ങുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവജാത ശിശുവിനെ തട്ടിപ്പറിച്ച് കിണറ്റിലിട്ട് കുരങ്ങന്‍  (6 hours ago)

അമ്മയുടെയും മകളുടെയും ആത്മഹത്യയില്‍ ങര്‍ത്താവ് ഉണ്ണികൃഷ്ണന്റെ അറസ്റ്റ് മുംബൈയിലെത്തി രേഖപ്പെടുത്തി  (6 hours ago)

രണ്ടാം ട്വന്റി 20 മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ മറികടന്ന് ഇന്ത്യ  (6 hours ago)

ബാല്‍ക്കണിയില്‍ നിന്നും കുട്ടി വീഴാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (7 hours ago)

കേരളത്തിന്റെ മാറ്റം തിരുവനന്തപുരത്ത് നിന്ന് തുടങ്ങും: വികസനത്തിന് പുതിയ ദിശാബോധം വന്നെന്ന് പ്രധാനമന്ത്രി  (7 hours ago)

ജോസ് കെ മാണിയെ യുഡിഎഫില്‍ എത്തിക്കണമെന്ന് രാഹുല്‍ ഗാന്ധി  (7 hours ago)

വന്ദേഭാരത് തടയാന്‍ ട്രാക്കില്‍ മരത്തടികളും സിമന്റ് തൂണുകളും നിരത്തിവച്ച് അപകടമുണ്ടാക്കാന്‍ ശ്രമം  (7 hours ago)

യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച 17 കാരി ഉള്‍പ്പെട്ട നാലംഗ സംഘം പിടിയില്‍  (8 hours ago)

കെ.പി.ശങ്കരദാസ് മെഡിക്കല്‍ കോളജില്‍ നിന്ന് ജയില്‍ ആശുപത്രിയിലെ സെല്ലിലേക്ക്  (8 hours ago)

ബിജെപിയിലെ ഗ്രൂപ്പിസമാണോ മേയറെ ഒഴിവാക്കുന്നതിന് പിന്നിലെന്ന് മന്ത്രി വി.ശിവന്‍കുട്ടി  (8 hours ago)

പാലക്കാട് യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്  (9 hours ago)

ഗണേഷ് കുമാറിന്റെ വിവാദ പ്രസ്താവനയില്‍ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍; ഗണേഷിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാക്കള്‍  (10 hours ago)

പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതില്‍ നിന്ന് തന്റെ പേര് വെട്ടിയതല്ലെന്ന് മേയര്‍ വിവി രാജേഷ്  (10 hours ago)

പത്തനംതിട്ട കലക്ടറുടെ വാഹനം അപകടത്തില്‍പ്പെട്ടു  (11 hours ago)

Malayali Vartha Recommends