Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..


റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന് വോട്ട് ചെയ്യാനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം നിരസിച്ച് കോടതി...


  ഐതിഹാസിക ചന്ദ്രദൗത്യം വിജയകരമായി പൂർത്തിയാക്കിയ ആർട്ടെമിസ് 2ലെ ഓറിയോൺ പേടകം മടക്കയാത്ര ആരംഭിച്ചു...

എന്തിനീ ക്രൂരത... വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയെ കൂപ്പ് കുത്തിച്ചപ്പോള്‍ ഗ്യാലറികളില്‍ നിന്നും ആരാധകര്‍ അലറി വിളിച്ചത് സഞ്ജൂ സഞ്ജൂ എന്ന് മാത്രം; സ്വന്തം നാട്ടില്‍ നാട്ടുകാരുടെ മുമ്പില്‍ വെള്ളം ചുമക്കേണ്ടി വന്ന പന്ത്രണ്ടാമനായ സഞ്ജു സാംസന്‍ മലയാളികളുടെ വേദനയാകുമ്പോള്‍

09 DECEMBER 2019 12:22 PM IST
മലയാളി വാര്‍ത്ത

സ്വന്തം കാണികളുടെ മുമ്പില്‍ കളിക്കാന്‍ കഴിയുക എന്നത് ഏതൊരു കളിക്കാരനെ സംബന്ധിച്ചും വലിയ പ്രാധാന്യമാണ്. അതും പോകട്ടെ കളിപ്പിച്ചതുമില്ല വെള്ളം ചുമപ്പിക്കുകയെന്നു വച്ചാല്‍ അതൊരു അഭിമാനമല്ല അപമാനമായിട്ടാണ് പലരും കാണുന്നത്. നാട്ടുകാരുടെ മുന്നില്‍ വെള്ളം ചുമക്കാന്‍ പറഞ്ഞതിന് ക്യാപ്റ്റനോട് കലഹിച്ച് ടീമില്‍നിന്ന് പുറത്തുപോയ ഒരു താരമുണ്ടായിരുന്നു ഇന്ത്യക്ക്. കൊല്‍ക്കത്ത രാജകുമാരന്‍ സാക്ഷാല്‍ സൗരവ് ഗാംഗുലി. അന്ന് ടീമില്‍ പന്ത്രണ്ടാമനായിരുന്ന ഗാംഗുലിയോട് ബാറ്റ് ചെയ്യുന്നവര്‍ക്ക് വെള്ളം എത്തിച്ചു നല്‍കാനായിരുന്നു ക്യാപ്റ്റന്‍ അസ്ഹറുദ്ദീന്റെ നിര്‍ദേശം. എന്നാല്‍, താന്‍ കളിക്കുന്നത് കാണാനെത്തിയ സ്വന്തം നാട്ടുകാരുടെ മുന്നില്‍ 'വാട്ടര്‍ബോയ്' ആയി കളത്തിനിറങ്ങാന്‍ ആ ചെറുപ്പക്കാരന്റെ ആത്മാഭിമാനം അനുവദിച്ചില്ല.

താന്‍ ടീമില്‍ കയറിയത് വെള്ളം ചുമക്കാനല്ലെന്ന് ഗാംഗുലി തുറന്നടിച്ചു. ഇതോടെ ധിക്കാരപരമായ പെരുമാറ്റത്തിന് ടീമില്‍ നിന്ന് പുറത്താക്കപ്പെട്ട താരമാണ് ഇന്നത്തെ ബി.സി.സി.ഐ പ്രസിഡന്റ്. ഇന്നലെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ പതിനായിരക്കണക്കിന് വരുന്ന സ്വന്തം നാട്ടുകാരുടെ മുന്നില്‍ വെള്ളം ചുമന്ന് ഓടേണ്ടിവന്ന സഞ്ജുവിന്റെ മനസ്സ് മറ്റാര്‍ക്ക് മനസ്സിലായില്ലെങ്കിലും ദാദക്ക് അറിയാന്‍ കഴിയും. പക്ഷേ, എതിര്‍ക്കാന്‍ ഗാംഗുലിയെപ്പോലൊരു തന്‍േറടം സഞ്ജുവിനുണ്ടാകണമെന്നില്ല. കാരണം ഈ 25കാരന്‍, തീരദേശവാസി പന്ത് തട്ടിപ്പഠിച്ചത് ഗോഡ്ഫാദര്‍മാരില്ലാതെയാണ്.

ബംഗ്ലാദേശിനെതിരായ മൂന്ന് ടി20യിലും വെള്ളം ചുമക്കാന്‍ വിധിക്കപ്പെട്ട സഞ്ജുവിന് ലോക്കല്‍ ബോയി എന്ന പരിഗണന നല്‍കി കാര്യവട്ടത്തിറക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇന്നലെ ഭൂരിഭാഗം പേരും. കാര്യവട്ടത്ത് ഇതേ പിച്ചില്‍ അവസാനമായി നടന്ന ഇന്ത്യ എദക്ഷിണാഫ്രിക്ക എ മത്സരത്തില്‍ 48 പന്തില്‍ 91 റണ്‍സാണ് സഞ്ജു അടിച്ചുകൂട്ടിയത്. വിജയ് ഹസാരെ ട്രോഫിയില്‍ 129 പന്തില്‍ 212 റണ്ണെടുത്ത് ഏറ്റവും കൂടുതല്‍ ഫസ്റ്റ് ക്ലാസ് റണ്‍സെടുക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആയി. എന്നിട്ടും ഇന്ത്യന്‍ സീനിയര്‍ ടീമില്‍ ആ കൈക്കരുത്ത് പരീക്ഷിക്കാന്‍ പരിശീലകന്‍ രവിശാസ്ത്രിയും ക്യാപ്റ്റന്‍ കോഹ്‌ലിയും നാളിതുവരെ മെനക്കെട്ടിട്ടില്ല.

കാത്തിരുന്ന് സ്വന്തം നാട്ടിലെത്തിയ ടി20 മത്സരത്തിലും സഞ്ജു സാംസണ്‍ കളിക്കില്ലെന്നത് ആരാധകരെ കുറച്ചൊന്നുമല്ല നിരാശയിലാഴ്ത്തിയത്. മത്സരത്തിന് മുന്‍പ് വരെ സഞ്ജു പ്ലെയിങ് ഇലവനിലുണ്ടാകുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. ടോസിന് മുന്‍പ് സഞ്ജു ഗ്രൗണ്ടില്‍ പരിശീലനത്തിനിറങ്ങിയപ്പോള്‍ ആരാധകര്‍ ആ പ്രതീക്ഷ കയ്യടികളും ആര്‍പ്പുവിളികളുമായി ഉയര്‍ത്തി.

പരിശീലനത്തിനിറങ്ങിയ ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവുമധികം കയ്യടി നേടിയത് സഞ്ജുവാണ്. സഞ്ജുവിന് ലഭിച്ച കയ്യടി കണ്ട് പരിശീലകന്‍ രവി ശാസ്ത്രി പോലും അമ്പരന്നു. ക്യാപ്റ്റന്‍ വിരാട് കോലിക്കുപോലും നല്‍കാത്ത സ്വീകരണമാണ് ആരാധകര്‍ സഞ്ജുവിന് കാര്യവട്ടത്ത് നല്‍കിയത്.

സഞ്ജു..സഞ്ജു... പരിശീലനസമയത്ത് ഗാലറിയില്‍ നിന്ന് ഉച്ചത്തില്‍ ആര്‍പ്പുവിളികളുയര്‍ന്നു. ഇതുകണ്ട് ചിരിച്ചുകൊണ്ട് ആരാധകരെ അഭിവാദ്യം ചെയ്തു സഞ്ജു. നടന്നുനീങ്ങുന്നതിനിടെ രവിശാസ്ത്രി സഞ്ജുവിന്റെ തോളില്‍ കയ്യിട്ട് ചേര്‍ത്തുപിടിച്ചു. ആരാധകരെ നോക്കി സഞ്ജുവിനെ ഇടിക്കുന്നപോലെ ആംഗ്യം കാട്ടിയ രവിശാസ്ത്രി സഞ്ജുവിനെ പുറത്തുതട്ടി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സഞ്ജുവാകട്ടെ പതിവുപോലെ ചിരിച്ചു. എന്നാല്‍ സകല പ്രതീക്ഷകളേയും അസ്ഥാനത്താക്കി സഞ്ജുവിനെ പന്ത്രണ്ടാമനാക്കി കുപ്പിവെള്ളം ചുമപ്പിച്ചു. ഓരോ തവണ സഞ്ജു ഗ്രൗണ്ടില്‍ വന്നപ്പോഴും ജനം സഞ്ജുവിന് വേണ്ടി ആര്‍ത്തു വിളിച്ചു. ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ നിന്നും ഒരിക്കല്‍ക്കൂടി മലയാളി താരം സഞ്ജു സാംസണ്‍ ഒഴിവാക്കപ്പെട്ടത് വലിയ പ്രതിഷേധങ്ങള്‍ക്കു ഇടയാക്കിക്കഴിഞ്ഞു. എന്തായാലും സഞ്ജുവിന്റെ വേദന മലയാളികള്‍ ഏറ്റുവാങ്ങുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന  (39 minutes ago)

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു  (1 hour ago)

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...  (1 hour ago)

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...  (1 hour ago)

ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്....  (1 hour ago)

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (1 hour ago)

വെടിനിർത്തൽ കത്തിച്ച് കടലിൽ തള്ളി ഇസ്രായേൽ...!` ഗ്യാപ്പ് കിട്ടിയാൽ ഉടൻ സ്ഫോടനം..!കാഞ്ചി വലിക്കാൻ റെഡി IRGC വെണ്ണീറാവും.ചുടലക്കാട് നിറഞ്ഞു  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.  (1 hour ago)

മട്ടന്നൂരിൽ കല്ലേറ് .  (1 hour ago)

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....  (2 hours ago)

വെറും10 മിനിറ്റ് ലെബനൻ 'ഭും '  (2 hours ago)

അർത്തുങ്കൽ ബൈപാസിന് സമീപമുണ്ടായ വാഹനാപകടത്തിൽ മണ്ണഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..  (2 hours ago)

ഇറാൻ ആക്രമണത്തെത്തുടർന്ന് അടച്ചിട്ടിരുന്ന ബഹ്‌റൈൻ വ്യോമാതിർത്തി വീണ്ടും തുറക്കുന്നതായി ഗതാഗത, വാർത്താവിനിമയ മന്ത്രാലയം  (3 hours ago)

റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന് വോട്ട് ചെയ്യാനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം നിരസിച്ച് കോടതി...  (3 hours ago)

Malayali Vartha Recommends