Widgets Magazine
28
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവര് സമർപ്പിച്ച ജാമ്യാപേക്ഷ കോടതി പരിഗണിക്കും...കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക


ക്ഷേമപെൻഷൻ വർദ്ധിക്കുമോ ? രണ്ടാംപിണറായി സർക്കാരിന്റെ അവസാന ബജറ്റ് നാളെ... 2025ലെ സാമ്പത്തിക അവലോകന റിപ്പോർട്ട് ധനമന്ത്രി ഇന്ന് നിയമസഭയിൽ വയ്ക്കും, നാളെ 9 മണിക്കാണ് ബജറ്റ് അവതരിപ്പിക്കുക


ചുഴലിക്കാറ്റിന് പിന്നാലെ കനത്ത മഴ... ആഞ്ഞടിച്ച ഹാരി ചുഴലിക്കാറ്റിന് പിന്നാലെ സിസിലി നഗരം സ്ഥിതി ചെയ്യുന്ന കുന്ന് നാല് കിലോമീറ്ററിലേറെ ദൂരം ഇടിഞ്ഞു... മണ്ണിടിച്ചിൽ ആരംഭിച്ചതിന് പിന്നാലെ 1500ലേറെ പേരെയാണ് മേഖലയിൽ നിന്ന് ഒഴിപ്പിച്ചു, സിസിലിയിൽ അതീവ ഗുരുതര സാഹചര്യമെന്ന് റിപ്പോർട്ടുകൾ


രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയില്‍ കോര്‍ണിയ ട്രാന്‍സ്പ്ലാന്റഷന്‍: അഭിമാനത്തോടെ തിരുവനന്തപുരം ജനറല്‍ ആശുപത്രി


ഉഭയകക്ഷി സമ്മതപ്രകാരം നടന്ന ബന്ധത്തെ ബലാത്സംഗമാക്കി മാറ്റിയതിൽ നടന്ന ഗൂഢാലോചനകൾ ഓരോന്നായി പുറത്ത് വരും: രാഹുൽ എംഎൽഎയ്ക്കെതിരെ വന്ന മൂന്നാമത്തെ പരാതിക്കാരിയെ റിനി 2025 ഓഗസ്റ്റിൽ അങ്ങോട്ട് ബന്ധപ്പെട്ടു; റിനിക്ക് നിഷേധിക്കാൻ ആവില്ല.. തെളിവുകളുമായി ഫെന്നി നൈനാന്‍

വിശ്വസിക്കാന്‍ പറ്റുന്നില്ല; എ.ബി ഡിവില്ലേഴ്‌സ് വര്‍ണവെറിയന്‍; വെളിപ്പെടുത്തലുമായി മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് നോര്‍മന്‍ ആരെന്‍ഡ്‌സെ; സംഭവം നടന്നത് 2015

14 AUGUST 2020 05:14 PM IST
മലയാളി വാര്‍ത്ത

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിലെ സംബന്ധിച്ച വര്‍ണ്ണ വെറിയും വംശീയതയും പുതിയ കാര്യമല്ല. എന്നാല്‍ ലോകം മുഴുവന്‍ ആരാധകരുള്ള എ.ബി ഡിവില്ലേഴ്‌സിനെ പോലെ തികച്ചും മാന്യനായ ഒരു ക്രിക്കറ്റര്‍ ഒരു വര്‍ണ്ണവെറിയനാണെന്ന വെളിപ്പെടുത്തല്‍ അത്ഭുതത്തോടെയാണ് ലോകം കേള്‍ക്കുന്നത്. ഈ സംഭവത്തെ കുറിച്ച് അക്കാലത്തെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് (സി.എസ്.എ) പ്രസിഡന്റായിരുന്ന നോര്‍മന്‍ ആരെന്‍ഡ്‌സെയുടെ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ഒരു ദക്ഷിണാഫ്രിക്കന്‍ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

2015ലെ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ഇന്ത്യന്‍ പര്യടനത്തിനിടെ കറുത്ത വര്‍ഗക്കാരനായ ഖായ സോന്‍ഡോയെ ടീമില്‍ ഉള്‍പ്പെടുത്തിയാല്‍ താന്‍ ഇന്ത്യന്‍ പര്യടനത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ക്യാപ്റ്റനായിരുന്ന എ ബി ഡിവില്ലിയേഴ്‌സ് ഭീഷണി മുഴക്കിയെന്ന് വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പരിക്കേറ്റ ജെ.പി ഡുമിനിക്ക് പകരം പരമ്പരയ്ക്കിടെ സി.എസ്.എയുടെ സെലക്ഷന്‍ പോളിസി അനുസരിച്ച് കറുത്ത വര്‍ഗക്കാരനായ ഖായ സോന്‍ഡോയായിരുന്നു ടീമിലെത്തേണ്ടിയിരുന്നത്. മുംബൈയില്‍ നടക്കാനിരുന്ന അഞ്ചാം ഏകദിനത്തിന്റെ തലേദിവസത്തെ ടീം ഷീറ്റില്‍ സോന്‍ഡോയുടെ പേരുണ്ടായിരുന്നു. താരത്തിന്റെ അരങ്ങേറ്റ മത്സരമാകേണ്ടിയിരുന്ന കളിയായിരുന്നു അത്. എന്നാല്‍ മത്സരത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് താരം ടീമില്‍ നിന്ന് പുറത്തായി. ഈ നടപടി അനീതിയും സി.എസ്.എയുടെ സെലക്ഷന്‍ പോളിസിക്ക് വിരുദ്ധവുമാണെന്നാണ് നോര്‍മന്‍ ആരെന്‍ഡ്‌സെയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

പിന്നീട് ഡുമിനിക്ക് പകരം ദക്ഷിണാഫ്രിക്കയില്‍ നിന്ന് പറന്നെത്തിയ ഡീന്‍ എല്‍ഗാറാണ് ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ഏകദിനത്തില്‍ കളിച്ചത്. അതിനു മുമ്പ് വെറും അഞ്ച് ഏകദിനങ്ങളില്‍ മാത്രമാണ് എല്‍ഗാര്‍ കളിച്ചത്. അതിനു ശേഷം നടന്ന 70 ഏകദിനങ്ങളില്‍ ടീമിലേക്ക് അദ്ദേഹത്തെ പരിഗണിച്ചതു പോലുമില്ല. ആ സംഭവത്തിനു ശേഷം മൂന്നു വര്‍ഷം കഴിഞ്ഞ് 2018ലാണ് പിന്നീട് ഖായ സോന്‍ഡോയ്ക്ക് അരങ്ങേറ്റ മത്സരം ലഭിച്ചത്. 2015ലെ ഇന്ത്യന്‍ പര്യടനത്തിനുള്ള ടീമിലുണ്ടായിരുന്നെങ്കിലും ആ പരമ്പര മുഴുവന്‍ ടീമിന് പുറത്തിരിക്കാനായിരുന്നു സോന്‍ഡോയുടെ വിധി. 2015ലെ ഈ പരമ്പരയ്ക്കു പിന്നാലെ ടീമിലെ കറുത്ത വര്‍ഗക്കാരായ താരങ്ങള്‍ ഉള്‍പ്പെടുന്ന 'ബ്ലാക്ക് പ്ലെയേഴ്‌സ് യൂണിറ്റി' എന്ന ഗ്രൂപ്പ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന് കത്തയക്കുകയും ചെയ്തിരുന്നു. വര്‍ഗ മാനദണ്ഡമനുസരിച്ചുള്ള സംവരണ തീരുമാനപ്രകാരം കറുത്തവര്‍ഗക്കാരെ ടീമിലെടുക്കുന്നുണ്ടെങ്കിലും അവരെ വെള്ളം ചുമക്കുന്നവരായി മാത്രമേ കാണാന്‍ സാധിക്കുന്നുള്ളൂ എന്നായിരുന്നു സോന്‍ഡോയുടെ ഉദാഹരണം ചൂണ്ടിക്കാട്ടി കത്തില്‍ പറഞ്ഞിരുന്നത്.

മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ആഷ്‌വെല്‍ പ്രിന്‍സും പിന്നീട് ഈ സംഭവത്തോട് പ്രതികരിച്ചിരുന്നു. 2015 ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനെതിരായ മത്സരത്തില്‍ കറുത്ത വര്‍ഗക്കാരനായ വെര്‍നോണ്‍ ഫിലാന്‍ഡറെ കളിപ്പിക്കേണ്ടി വന്നതിനെ കുറിച്ച് ഡിവില്ലിയേഴ്‌സ് തന്റെ ആത്മകഥയില്‍ ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. മത്സരത്തില്‍ കൈല്‍ ആബട്ടിനെ കളിപ്പിക്കാനായിരുന്നു ക്യാപ്റ്റനായിരുന്ന ഡിവില്ലിയേഴ്‌സ് താത്പര്യപ്പെട്ടത്. എന്നാല്‍ സി.എസ്.എയുടെ സെലക്ഷന്‍ പോളിസി അനുസരിച്ച് ഫിലാന്‍ഡറെ ടീമിലെടുക്കേണ്ടി വരികയായിരുന്നു. ഇതോടെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിനെ ചുറ്റിപ്പറ്റി വംശീയതയുമായി ബന്ധപ്പെട്ട് വീണ്ടും വിവാദം കൊഴുക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദ്യം അറസ്റ്റിലായ കട്ടിളപ്പാളി കേസിലാണ് തന്ത്രി ജാമ്യാപേക്ഷ നൽകിയിട്ടുള്ളത്...  (9 minutes ago)

  രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ... പത്തനംതിട്ട സെഷൻസ് കോടതി ഇന്ന് വിധി പറയും...  (28 minutes ago)

രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്യും  (46 minutes ago)

രണ്ടാംപിണറായി സർക്കാരിന്റെ അവസാന ബജറ്റ് നാളെ...  (1 hour ago)

കണ്ണീർക്കാഴ്ചയായി... മലയാളി യുവാവിന് ഒമാനിലെ ഫുജൈറയിൽ ദാരുണാന്ത്യം  (1 hour ago)

കാസർകോട് സഹകരണ ബാങ്ക് ജീവനക്കാരനായ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ...  (1 hour ago)

നഗരത്തിലെ സ്‌കൂളുകൾക്ക് അവധി നൽകി...  (1 hour ago)

ഓമാനില്‍ മലയാളി യുവാവിനെ ട്രക്കിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

അനുമതി ഇല്ലാതെ ഫഌ്‌സ് ബോര്‍ഡുകളും ബാനറുകളും കൊടിതോരണങ്ങളും: പിഴയായി ബിജെപി അടയ്‌ക്കേണ്ടത് 19.97 ലക്ഷം രൂപ  (9 hours ago)

ആസിഡ് ആക്രമണ കേസിലെ പ്രതികളുടെ ശിക്ഷ കടുപ്പിക്കാത്തത് എന്തുകൊണ്ടെന്ന് സുപ്രീം കോടതി  (9 hours ago)

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് കയര്‍ത്ത് സിദ്ധരാമയ്യ  (9 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടെന്നാണ് പാര്‍ട്ടിയുടെ തീരുമാനമെങ്കില്‍ എല്ലാവര്‍ക്കും ബാധകമാണെന്ന് ഷാഫി പറമ്പില്‍ എംപി. പാലക്കാട്ട് ഇത്തവണ മികച്ച തന്നെ കളത്തിലിറങ്ങും  (9 hours ago)

നയരൂപീകരണ യോഗത്തില്‍ പങ്കെടുക്കാത്തത് വൈകി ക്ഷണിച്ചതുകൊണ്ട്: സിപിഎമ്മിലേക്കു പോകുന്നുവെന്ന അഭ്യൂഹം വാര്‍ത്തകളിലൂടെയാണ് അറിഞ്ഞതെന്ന് ശശി തരൂര്‍  (9 hours ago)

വിളപ്പിൽശാല സ്വദേശി ബിസ്മിറിൻ്റെ മരണത്തിൽ ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. മന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചു  (9 hours ago)

ദുബായിൽ നല്ല വെടിക്കെട്ട് മഴ ശക്തമായ കാറ്റ്, ആലിപ്പഴ വർഷം റോഡുകളിൽ വള്ളം കളി നടത്താം വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കുക കാലാവസ്ഥ അസ്ഥിരമായി തുടരുന്നു  (9 hours ago)

Malayali Vartha Recommends