Widgets Magazine
12
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം മികച്ച പോളിം​ഗോടെ പൂർത്തിയായി.... എല്ലാ ജില്ലകളിലും പോളിം​ഗ് 70 ശതമാനം കടന്നു, ഏറ്റവും കൂടുതൽ പോളിം​ഗ് രേഖപ്പെടുത്തിയത് വയനാട്


15 ദിവസത്തിന് ശേഷം ഒളിവില്‍ നിന്ന് പുറത്ത് വന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ രാഹുലിനെ പൂവൻ കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയർത്തി, കൂവി വിളിച്ച് പ്രതിഷേധിച്ച് ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ: കേസ് കോടതിയുടെ മുമ്പിൽ: സത്യം പുറത്ത് വരും... ഞെട്ടിച്ച് രാഹുലിന്റെ റീ-എൻട്രി


പരാതിക്കാരി ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചതെന്ന് രണ്ടാം പ്രതി ജോബി ജോസഫ്: മരുന്നുകളുടെ ഗുരുതര സ്വഭാവത്തെക്കുറിച്ച് തനിക്കറിയിലായിരുന്നു: തിരുവനന്തപുരം ജില്ലാ സെക്ഷൻ കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ...


തൊഴിൽ ക്ലേശം വർദ്ധിക്കുകയും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും


ശശി തരൂര്‍ വേറെ ലെവല്‍... സവർക്കർ പുരസ്കാരം ഏറ്റു വാങ്ങാതെ ശശി തരൂര്‍ കോണ്‍ഗ്രസിനെ രക്ഷിച്ചു, അവാര്‍ഡ് വാങ്ങാന്‍ ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജയചന്ദ്രൻ മാത്രം

വിശ്വസിക്കാന്‍ പറ്റുന്നില്ല; എ.ബി ഡിവില്ലേഴ്‌സ് വര്‍ണവെറിയന്‍; വെളിപ്പെടുത്തലുമായി മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് നോര്‍മന്‍ ആരെന്‍ഡ്‌സെ; സംഭവം നടന്നത് 2015

14 AUGUST 2020 05:14 PM IST
മലയാളി വാര്‍ത്ത

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിലെ സംബന്ധിച്ച വര്‍ണ്ണ വെറിയും വംശീയതയും പുതിയ കാര്യമല്ല. എന്നാല്‍ ലോകം മുഴുവന്‍ ആരാധകരുള്ള എ.ബി ഡിവില്ലേഴ്‌സിനെ പോലെ തികച്ചും മാന്യനായ ഒരു ക്രിക്കറ്റര്‍ ഒരു വര്‍ണ്ണവെറിയനാണെന്ന വെളിപ്പെടുത്തല്‍ അത്ഭുതത്തോടെയാണ് ലോകം കേള്‍ക്കുന്നത്. ഈ സംഭവത്തെ കുറിച്ച് അക്കാലത്തെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് (സി.എസ്.എ) പ്രസിഡന്റായിരുന്ന നോര്‍മന്‍ ആരെന്‍ഡ്‌സെയുടെ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ഒരു ദക്ഷിണാഫ്രിക്കന്‍ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

2015ലെ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ഇന്ത്യന്‍ പര്യടനത്തിനിടെ കറുത്ത വര്‍ഗക്കാരനായ ഖായ സോന്‍ഡോയെ ടീമില്‍ ഉള്‍പ്പെടുത്തിയാല്‍ താന്‍ ഇന്ത്യന്‍ പര്യടനത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ക്യാപ്റ്റനായിരുന്ന എ ബി ഡിവില്ലിയേഴ്‌സ് ഭീഷണി മുഴക്കിയെന്ന് വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പരിക്കേറ്റ ജെ.പി ഡുമിനിക്ക് പകരം പരമ്പരയ്ക്കിടെ സി.എസ്.എയുടെ സെലക്ഷന്‍ പോളിസി അനുസരിച്ച് കറുത്ത വര്‍ഗക്കാരനായ ഖായ സോന്‍ഡോയായിരുന്നു ടീമിലെത്തേണ്ടിയിരുന്നത്. മുംബൈയില്‍ നടക്കാനിരുന്ന അഞ്ചാം ഏകദിനത്തിന്റെ തലേദിവസത്തെ ടീം ഷീറ്റില്‍ സോന്‍ഡോയുടെ പേരുണ്ടായിരുന്നു. താരത്തിന്റെ അരങ്ങേറ്റ മത്സരമാകേണ്ടിയിരുന്ന കളിയായിരുന്നു അത്. എന്നാല്‍ മത്സരത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് താരം ടീമില്‍ നിന്ന് പുറത്തായി. ഈ നടപടി അനീതിയും സി.എസ്.എയുടെ സെലക്ഷന്‍ പോളിസിക്ക് വിരുദ്ധവുമാണെന്നാണ് നോര്‍മന്‍ ആരെന്‍ഡ്‌സെയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

പിന്നീട് ഡുമിനിക്ക് പകരം ദക്ഷിണാഫ്രിക്കയില്‍ നിന്ന് പറന്നെത്തിയ ഡീന്‍ എല്‍ഗാറാണ് ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ഏകദിനത്തില്‍ കളിച്ചത്. അതിനു മുമ്പ് വെറും അഞ്ച് ഏകദിനങ്ങളില്‍ മാത്രമാണ് എല്‍ഗാര്‍ കളിച്ചത്. അതിനു ശേഷം നടന്ന 70 ഏകദിനങ്ങളില്‍ ടീമിലേക്ക് അദ്ദേഹത്തെ പരിഗണിച്ചതു പോലുമില്ല. ആ സംഭവത്തിനു ശേഷം മൂന്നു വര്‍ഷം കഴിഞ്ഞ് 2018ലാണ് പിന്നീട് ഖായ സോന്‍ഡോയ്ക്ക് അരങ്ങേറ്റ മത്സരം ലഭിച്ചത്. 2015ലെ ഇന്ത്യന്‍ പര്യടനത്തിനുള്ള ടീമിലുണ്ടായിരുന്നെങ്കിലും ആ പരമ്പര മുഴുവന്‍ ടീമിന് പുറത്തിരിക്കാനായിരുന്നു സോന്‍ഡോയുടെ വിധി. 2015ലെ ഈ പരമ്പരയ്ക്കു പിന്നാലെ ടീമിലെ കറുത്ത വര്‍ഗക്കാരായ താരങ്ങള്‍ ഉള്‍പ്പെടുന്ന 'ബ്ലാക്ക് പ്ലെയേഴ്‌സ് യൂണിറ്റി' എന്ന ഗ്രൂപ്പ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന് കത്തയക്കുകയും ചെയ്തിരുന്നു. വര്‍ഗ മാനദണ്ഡമനുസരിച്ചുള്ള സംവരണ തീരുമാനപ്രകാരം കറുത്തവര്‍ഗക്കാരെ ടീമിലെടുക്കുന്നുണ്ടെങ്കിലും അവരെ വെള്ളം ചുമക്കുന്നവരായി മാത്രമേ കാണാന്‍ സാധിക്കുന്നുള്ളൂ എന്നായിരുന്നു സോന്‍ഡോയുടെ ഉദാഹരണം ചൂണ്ടിക്കാട്ടി കത്തില്‍ പറഞ്ഞിരുന്നത്.

മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ആഷ്‌വെല്‍ പ്രിന്‍സും പിന്നീട് ഈ സംഭവത്തോട് പ്രതികരിച്ചിരുന്നു. 2015 ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനെതിരായ മത്സരത്തില്‍ കറുത്ത വര്‍ഗക്കാരനായ വെര്‍നോണ്‍ ഫിലാന്‍ഡറെ കളിപ്പിക്കേണ്ടി വന്നതിനെ കുറിച്ച് ഡിവില്ലിയേഴ്‌സ് തന്റെ ആത്മകഥയില്‍ ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. മത്സരത്തില്‍ കൈല്‍ ആബട്ടിനെ കളിപ്പിക്കാനായിരുന്നു ക്യാപ്റ്റനായിരുന്ന ഡിവില്ലിയേഴ്‌സ് താത്പര്യപ്പെട്ടത്. എന്നാല്‍ സി.എസ്.എയുടെ സെലക്ഷന്‍ പോളിസി അനുസരിച്ച് ഫിലാന്‍ഡറെ ടീമിലെടുക്കേണ്ടി വരികയായിരുന്നു. ഇതോടെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിനെ ചുറ്റിപ്പറ്റി വംശീയതയുമായി ബന്ധപ്പെട്ട് വീണ്ടും വിവാദം കൊഴുക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓട്ടോ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന  (1 hour ago)

ശിക്ഷാവിധി മൂന്നരയ്ക്ക്  (1 hour ago)

സ്വർണവിലയിൽ വർദ്ധനവ്....  (1 hour ago)

രൂപക്ക് റെക്കോഡ് തകർച്ച...  (3 hours ago)

കൂറ്റന്‍ ദിശാ ഫലകത്തിന്റെ ലോഹപാളി വീണ് സ്‌കൂട്ടര്‍ യാത്രക്കാരന്റെ ...  (3 hours ago)

‌മെഡിക്കൽ വിദ്യാർഥികൾ സഞ്ചരിച്ച കാർ നിർത്തിയിട്ടിരുന്ന തടി ലോറിയിലേക്ക് ഇടിച്ചു കയറി വിദ്യാർഥിനിക്ക് ദാരുണാന്ത്യം  (3 hours ago)

പ്രതികളിൽ പലരും പൊട്ടിക്കരഞ്ഞു ദയ യാചിച്ചും ജഡ്ജിക്കു മുന്നിൽ...  (4 hours ago)

രജനീകാന്തിന് ഇന്ന് 75ാം പിറന്നാൾ.  (4 hours ago)

ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ നൽകിയ ജാമ്യാപേക്ഷയിൽ ഇന്ന് വിധി  (4 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ അടൂരിലെ വീട്ടിലേക്ക്? ഹൈക്കോടതി നിലപാട് നിർണായകം; വീട്ടിൽ പോലീസ് സുരക്ഷ വർധിപ്പിച്ചു  (5 hours ago)

ബസ് അപകടത്തില്‍ ഒമ്പതുമരണം...  (5 hours ago)

യുവാവ് ഹൃദയാഘാതം മൂലം മരിച്ചു....  (5 hours ago)

കനത്ത മൂടൽമഞ്ഞിന് സാധ്യത  (5 hours ago)

മുൻകൂർ ജാമ്യ ഹർജിയിൽ 17 ന് പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവ്  (6 hours ago)

ശിവരാജ് പാട്ടീൽ അന്തരിച്ചു  (6 hours ago)

Malayali Vartha Recommends