Widgets Magazine
01
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവനടി നൽകിയ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത് അറസ്റ്റിൽ...


പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്... തിരുവനന്തപുരത്ത് റോഡ് ഷോയിലും തിരുവല്ലയിലെ പൊതുപരിപാടിയിലും പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും


ട്രെയിനുകൾക്ക് നേരെയുള്ള കല്ലേറ്.. യാത്രക്കാരിയായ വിദ്യാർഥിനിക്ക് പരുക്കേറ്റു... കല്ലേറിൽ പെൺകുട്ടിയുടെ താടിയെല്ലും പല്ലും തകർന്നു.. നാല് പല്ലുകള്‍ നഷ്ടപ്പെടുകയും ചെയ്തു..


ലബനോന്റെ പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ ഇസ്രായേലിന്റെ തന്ത്രപരമായ നീക്കം.. പ്രധാനമന്ത്രി ബിന്യാമിന്‍ നെതന്യാഹു സൈന്യത്തിന് നിര്‍ദേശം നല്‍കി.. 56,000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്...


സ്വന്തം ഭാര്യയെ ലൈംഗികവിൽപനയ്‌ക്ക് ഉപയോഗിച്ചു..120 പുരുഷന്മാർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.., ഓൺലൈനിലൂടെ ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിച്ചു.. 20 വർഷം തടവ് ശിക്ഷ വിധിച്ചു..

വിശ്വസിക്കാന്‍ പറ്റുന്നില്ല; എ.ബി ഡിവില്ലേഴ്‌സ് വര്‍ണവെറിയന്‍; വെളിപ്പെടുത്തലുമായി മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് നോര്‍മന്‍ ആരെന്‍ഡ്‌സെ; സംഭവം നടന്നത് 2015

14 AUGUST 2020 05:14 PM IST
മലയാളി വാര്‍ത്ത

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിലെ സംബന്ധിച്ച വര്‍ണ്ണ വെറിയും വംശീയതയും പുതിയ കാര്യമല്ല. എന്നാല്‍ ലോകം മുഴുവന്‍ ആരാധകരുള്ള എ.ബി ഡിവില്ലേഴ്‌സിനെ പോലെ തികച്ചും മാന്യനായ ഒരു ക്രിക്കറ്റര്‍ ഒരു വര്‍ണ്ണവെറിയനാണെന്ന വെളിപ്പെടുത്തല്‍ അത്ഭുതത്തോടെയാണ് ലോകം കേള്‍ക്കുന്നത്. ഈ സംഭവത്തെ കുറിച്ച് അക്കാലത്തെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് (സി.എസ്.എ) പ്രസിഡന്റായിരുന്ന നോര്‍മന്‍ ആരെന്‍ഡ്‌സെയുടെ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ഒരു ദക്ഷിണാഫ്രിക്കന്‍ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

2015ലെ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ഇന്ത്യന്‍ പര്യടനത്തിനിടെ കറുത്ത വര്‍ഗക്കാരനായ ഖായ സോന്‍ഡോയെ ടീമില്‍ ഉള്‍പ്പെടുത്തിയാല്‍ താന്‍ ഇന്ത്യന്‍ പര്യടനത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ക്യാപ്റ്റനായിരുന്ന എ ബി ഡിവില്ലിയേഴ്‌സ് ഭീഷണി മുഴക്കിയെന്ന് വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പരിക്കേറ്റ ജെ.പി ഡുമിനിക്ക് പകരം പരമ്പരയ്ക്കിടെ സി.എസ്.എയുടെ സെലക്ഷന്‍ പോളിസി അനുസരിച്ച് കറുത്ത വര്‍ഗക്കാരനായ ഖായ സോന്‍ഡോയായിരുന്നു ടീമിലെത്തേണ്ടിയിരുന്നത്. മുംബൈയില്‍ നടക്കാനിരുന്ന അഞ്ചാം ഏകദിനത്തിന്റെ തലേദിവസത്തെ ടീം ഷീറ്റില്‍ സോന്‍ഡോയുടെ പേരുണ്ടായിരുന്നു. താരത്തിന്റെ അരങ്ങേറ്റ മത്സരമാകേണ്ടിയിരുന്ന കളിയായിരുന്നു അത്. എന്നാല്‍ മത്സരത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് താരം ടീമില്‍ നിന്ന് പുറത്തായി. ഈ നടപടി അനീതിയും സി.എസ്.എയുടെ സെലക്ഷന്‍ പോളിസിക്ക് വിരുദ്ധവുമാണെന്നാണ് നോര്‍മന്‍ ആരെന്‍ഡ്‌സെയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

പിന്നീട് ഡുമിനിക്ക് പകരം ദക്ഷിണാഫ്രിക്കയില്‍ നിന്ന് പറന്നെത്തിയ ഡീന്‍ എല്‍ഗാറാണ് ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ഏകദിനത്തില്‍ കളിച്ചത്. അതിനു മുമ്പ് വെറും അഞ്ച് ഏകദിനങ്ങളില്‍ മാത്രമാണ് എല്‍ഗാര്‍ കളിച്ചത്. അതിനു ശേഷം നടന്ന 70 ഏകദിനങ്ങളില്‍ ടീമിലേക്ക് അദ്ദേഹത്തെ പരിഗണിച്ചതു പോലുമില്ല. ആ സംഭവത്തിനു ശേഷം മൂന്നു വര്‍ഷം കഴിഞ്ഞ് 2018ലാണ് പിന്നീട് ഖായ സോന്‍ഡോയ്ക്ക് അരങ്ങേറ്റ മത്സരം ലഭിച്ചത്. 2015ലെ ഇന്ത്യന്‍ പര്യടനത്തിനുള്ള ടീമിലുണ്ടായിരുന്നെങ്കിലും ആ പരമ്പര മുഴുവന്‍ ടീമിന് പുറത്തിരിക്കാനായിരുന്നു സോന്‍ഡോയുടെ വിധി. 2015ലെ ഈ പരമ്പരയ്ക്കു പിന്നാലെ ടീമിലെ കറുത്ത വര്‍ഗക്കാരായ താരങ്ങള്‍ ഉള്‍പ്പെടുന്ന 'ബ്ലാക്ക് പ്ലെയേഴ്‌സ് യൂണിറ്റി' എന്ന ഗ്രൂപ്പ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന് കത്തയക്കുകയും ചെയ്തിരുന്നു. വര്‍ഗ മാനദണ്ഡമനുസരിച്ചുള്ള സംവരണ തീരുമാനപ്രകാരം കറുത്തവര്‍ഗക്കാരെ ടീമിലെടുക്കുന്നുണ്ടെങ്കിലും അവരെ വെള്ളം ചുമക്കുന്നവരായി മാത്രമേ കാണാന്‍ സാധിക്കുന്നുള്ളൂ എന്നായിരുന്നു സോന്‍ഡോയുടെ ഉദാഹരണം ചൂണ്ടിക്കാട്ടി കത്തില്‍ പറഞ്ഞിരുന്നത്.

മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ആഷ്‌വെല്‍ പ്രിന്‍സും പിന്നീട് ഈ സംഭവത്തോട് പ്രതികരിച്ചിരുന്നു. 2015 ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനെതിരായ മത്സരത്തില്‍ കറുത്ത വര്‍ഗക്കാരനായ വെര്‍നോണ്‍ ഫിലാന്‍ഡറെ കളിപ്പിക്കേണ്ടി വന്നതിനെ കുറിച്ച് ഡിവില്ലിയേഴ്‌സ് തന്റെ ആത്മകഥയില്‍ ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. മത്സരത്തില്‍ കൈല്‍ ആബട്ടിനെ കളിപ്പിക്കാനായിരുന്നു ക്യാപ്റ്റനായിരുന്ന ഡിവില്ലിയേഴ്‌സ് താത്പര്യപ്പെട്ടത്. എന്നാല്‍ സി.എസ്.എയുടെ സെലക്ഷന്‍ പോളിസി അനുസരിച്ച് ഫിലാന്‍ഡറെ ടീമിലെടുക്കേണ്ടി വരികയായിരുന്നു. ഇതോടെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിനെ ചുറ്റിപ്പറ്റി വംശീയതയുമായി ബന്ധപ്പെട്ട് വീണ്ടും വിവാദം കൊഴുക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വർണ വിപണിയിൽ ഉണർവ്.... പവന് 1200 രൂപയുടെ വർദ്ധനവ്  (9 minutes ago)

  മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ആലപ്പുഴ ജില്ലയിൽ വിവിധ ഇടങ്ങളിൽ പര്യടനം നടത്തും...  (22 minutes ago)

പാചകവാതക ക്ഷാമം രാജ്യത്ത് രൂക്ഷമായിരിക്കെ ഇരുട്ടടിയായി വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ വർദ്ധനവ്, ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക നിരക്കിൽ മാറ്റമില്ല  (36 minutes ago)

കുവൈത്തിലെ ശുഐബ ജല ശുദ്ധീകരണ ശാലയ്ക്ക് നേരെ തിങ്കളാഴ്ച പുലർച്ചെ നടന്ന ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട തമിഴ്‌നാട് സ്വദേശി സന്താന സെൽവം കൃഷ്ണന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി  (45 minutes ago)

മുഴുവൻ ജില്ലകളിലും ഗ്രീൻ അലർട്ട്; നേരിയ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്  (54 minutes ago)

സംവിധായകനും മുൻ ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്‌ജിത്തിനെ കസ്റ്റഡിയിലെടുത്ത കേസിൽ അറസ്റ്റ് രേഖപ്പെടുത്തി  (1 hour ago)

തമിഴ്‌നാട് അതിർത്തിയോട് ചേർന്നുള്ള വനമേഖലയായ ചെമ്പനരുവിയിൽ തേൻ വിൽപ്പനയ്ക്കായി പോയ മധ്യവയസ്കൻ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ... സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (2 hours ago)

മൂന്നു ദിവസം ബാങ്കുകളിലെ സാമ്പത്തിക ഇടപാടുകള്‍ തടസ്സപ്പെടും  (2 hours ago)

ഗുജറാത്ത് ടൈറ്റൻസിനെ കീഴടക്കി കഴിഞ്ഞ വർഷത്തെ റണ്ണറപ്പുമാരായ പഞ്ചാബ് കിങ്സ്  (2 hours ago)

ഓടുന്ന ട്രെയിനിന് കല്ലെറിഞ്ഞ് യാത്രക്കാരെ പരിക്കേൽപ്പിക്കുന്നവർക്കെതിരെ നടപടി... പത്തുവർഷം മുതൽ ജീവപര്യന്തം വരെ തടവുശിക്ഷ കിട്ടാം  (2 hours ago)

ഹോങ്കോങ്ങിനെ തോല്‍പ്പിച്ച് ഇന്ത്യ  (3 hours ago)

സംവിധായകൻ രഞ്ജിത്തിനെ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു...  (3 hours ago)

തൊഴിൽ വിജയവും ആരോഗ്യ നേട്ടവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

ആതിര കൊലപാതകം പ്രതി ചെല്ലാനം ജോൺസന്റെ റിമാന്റ് നീട്ടി  (3 hours ago)

സംവിധായകൻ രഞ്ജിത് അറസ്റ്റിൽ...  (3 hours ago)

Malayali Vartha Recommends