'റണ്‍സിനായി വിശന്നാവും സ്മിത്ത് ഈ സീസണില്‍ ഇറങ്ങുന്നത്. ഞങ്ങള്‍ക്ക് ഇതൊരു അവസരമാണ്. ടോപ് ത്രീയില്‍ എവിടെയെങ്കിലുമാവും അവസരം....' രാജസ്ഥാന്‍ റോയല്‍സ് വിട്ട് ഐ.പി.എല്‍ പുതിയ സിസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഭാഗമായി ഓസീസ് താരം സ്റ്റീവ് സ്മിത്ത്, ബാറ്റിംഗ് പൊസിഷന്‍ ഏതെന്ന് പറഞ്ഞ് പരിശീലകന്‍ റിക്കി പോണ്ടിംഗ്
ഐപിഎൽ ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. കടുത്ത പോരാട്ടത്തിനായി എല്ലാവരും ഒരുങ്ങിക്കഴിഞ്ഞു. ഇപ്പോഴിതാ രാജസ്ഥാന്‍ റോയല്‍സ് വിട്ട് ഐ.പി.എല്‍ പുതിയ സിസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഭാഗമായ ഓസീസ് താരം സ്റ്റീവ് സ്മിത്തിന്റെ ബാറ്റിംഗ് പൊസിഷന്‍ ഏതെന്ന് പറഞ്ഞ് പരിശീലകന്‍ റിക്കി പോണ്ടിംഗ് രംഗത്ത് എത്തിയിരിക്കുകയാണ്. സ്മിത്തിന് ടോപ് ത്രീയില്‍ അവസരം നല്‍കുമെന്നാണ് പോണ്ടിംഗ് പറയുന്നത്.
'ദീര്‍ഘ നാളുകളായി ഒരു ഫ്രാഞ്ചൈസിയില്‍ത്തന്നെ കളിക്കുന്നതിനാലാണ് അവനെ ഒഴിവാക്കിയതെന്നാണ് സത്യത്തില്‍ വിശ്വസിക്കുന്നത്. റണ്‍സിനായി വിശന്നാവും സ്മിത്ത് ഈ സീസണില്‍ ഇറങ്ങുന്നത്. ഞങ്ങള്‍ക്ക് ഇതൊരു അവസരമാണ്. ടോപ് ത്രീയില്‍ എവിടെയെങ്കിലുമാവും അവസരം. തിളങ്ങിയാല്‍ ഞങ്ങള്‍ക്കത് മഹത്തായ കാര്യമായിരിക്കും'- പോണ്ടിങ് വ്യക്തമാക്കുകയുണ്ടായി.
'അടുത്ത വര്‍ഷം വലിയ താരലേലം നടക്കാനുണ്ട്. അതിനാല്‍ത്തന്നെ സ്മിത്തിനെ സംബന്ധിച്ച് ഈ വര്‍ഷം മികച്ച സീസണായാല്‍ അവന്റെ മൂല്യം അടുത്ത സീസണില്‍ വളരെ വലുതായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്. സ്മിത്തിനെ ഡല്‍ഹിയുടെ പ്ലേയിങ് ഇലവനില്‍ കാണുകയെന്നത് മഹത്തായ കാര്യമാണ്. കളിക്കാന്‍ സാധിച്ചില്ലെങ്കിലും ഇത്രയും പ്രതിഭാശാലിയായ താരം ഒപ്പമുള്ളത് ടീമിന് ഗുണം ചെയ്യും' പോണ്ടിംഗ് പറഞ്ഞു.
2.2 കോടി രൂപയ്ക്കാണ് സ്മിത്തിനെ ഡല്‍ഹി ടീമിലെത്തിച്ചത് തന്നെ. ഏപ്രില്‍ 9 നാണ് ഐ.പി.എല്ലിന് തുടക്കമാകുന്നത്. ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഐപിഎല്‍ 14 ആം സീസണിന് കൊടിയേറാന്‍ ഇനി ഒരു ദിവസം കൂടെ. ചെന്നൈ ചിദംബരം സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം നടക്കുക. വിരാട് കോഹ്ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും രോഹിത് ശര്‍മ്മ നയിക്കുന്ന മുന്‍ സീസണിലെ ചാമ്ബ്യന്മാരുമായ മുംബൈ ഇന്ത്യന്‍സും തമ്മിലാണ് ഉദ്‌ഘാടന മത്സരം. വൈകുന്നേരം 7.30യ്ക്കാണ് മത്സരം ആരംഭിക്കുന്നത്.
ഇതുകൂടാതെ കോവിഡ് പ്രതിസന്ധിയില്‍ കഴിഞ്ഞ വര്‍ഷം യുഎഇയില്‍ വെച്ചായിരുന്നു മത്സരം നടന്നത്. കോവിഡ് ആശങ്ക പരത്തുന്നുണ്ടെങ്കിലും ഏറെ പ്രതീക്ഷയോടെയാണ് ഏവരും ഇത്തവണ ഇന്ത്യയില്‍ തിരികെയെത്തിയ ഐപിഎല്‍ മത്സരത്തെ നോക്കിക്കാണുന്നത് തന്നെ. ചില താരങ്ങള്‍ക്കു കോവിഡ് ബാധിച്ചത് ആശങ്ക പരത്തിയിരുന്നെങ്കിലും ബയോബബ്ള്‍ സുരക്ഷ ഒരുക്കി കടുത്ത നിയന്ത്രണത്തിലാണ് താരങ്ങള്‍ മത്സരത്തിനായി ഒരുങ്ങുന്നത്.
https://www.facebook.com/Malayalivartha