Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പശ്ചിമേഷ്യൻ സംഘർഷം രാജ്യത്തുളവാക്കുന്ന പ്രത്യാഘാതങ്ങളും അതു തരണം ചെയ്യാനുള്ള പദ്ധതികളും ചർച്ച ചെയ്യാൻ മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി....


സങ്കടക്കാഴ്ചയായി... റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വ്യാപാരിക്ക് ദാരുണാന്ത്യം....


സംസ്ഥാനത്ത് നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധനയും പത്രിക പിൻവലിക്കാനുള്ള സമയ പരിധിയും ഇന്നലെ അവസാനിച്ചു... സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൻറെ മത്സര രംഗത്ത് ആകെ 890 സ്ഥാനാർത്ഥികൾ , ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരരം​ഗത്തുള്ളത് കൊടുവള്ളിയിൽ


ആറന്മുള നിയമസഭാ മണ്ഡലത്തില്‍ പോരാട്ടം കടുക്കുന്നു... അബിന്‍ വര്‍ക്കി പ്രചരണത്തില്‍ മുമ്പോട്ട് പോവുകയാണ്..കോളേജില്‍ വോട്ട് ചോദിക്കാനെത്തിയ അബിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടയാനെത്തി..പിന്നീട് സംഭവിച്ചത്..


ബന്ദർ അബ്ബാസിൽ ആക്രമണം.. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) നാവിക കമാൻഡർ അലിറേസ ടങ്സീരി കൊല്ലപ്പെട്ടു.. , ഹോർമുസ് കടലിടുക്ക് അടയ്ച്ച പടത്തലവൻ..

'ഇന്ത്യന്‍ ജ്ഴ്സിയില്‍ കളിക്കുന്ന സമയത്ത് ഉറക്കമില്ലാത്ത രാത്രികള്‍ കരിയറിലുണ്ടായി; ഓരോ മത്സരത്തിന് മുൻപും സമ്മര്‍ദ്ദവും ഉത്കണ്ഠയും വേട്ടയാടി; ഗ്രൗണ്ടിലെത്തും മുൻപ് മനസ്സില്‍ മത്സരം തുടങ്ങും; ക്രമേണ അത് ഉള്‍ക്കൊള്ളാന്‍ പഠിച്ചു'; സച്ചിന്‍ തെണ്ടുല്‍ക്കര്‍

17 MAY 2021 10:43 PM IST
മലയാളി വാര്‍ത്ത

More Stories...

ന്യൂസിലാൻഡിനെതിരായ അഞ്ചാം ട്വന്റി 20 മത്സരം... ഉജ്ജ്വല വിജയം നേടി ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കി

  യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ... ഇന്ന് രാത്രി നടക്കുന്ന രണ്ടാം പാദ പ്രീ ക്വാർട്ടറുകളിൽ വിജയം തേടി മുൻ ചാമ്പ്യന്മാരായ ബാഴ്സലോണയും ലിവർപൂളും ബയേൺ മ്യൂണിക്കും മുൻ റണ്ണേഴ്സ് അപ്പ് അത്‌ലറ്റിക്കോ മാഡ്രിഡും ഇറങ്ങുന്നു.

കേരള ക്രിക്കറ്റ് അസോസിയേഷന്റെ മംഗലപുരം ക്രിക്കറ്റ് സ്റ്റേഡിയം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകിട്ട് ആറിന്‌ നാടിന്‌ സമർപ്പിക്കും...കേരളത്തിന്റെ അഭിമാനതാരം സഞ്ജു സാംസണിനെ മുഖ്യമന്ത്രി ആദരിക്കും

സഞ്ജു സാംസണെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആദരിക്കും

ബംഗ്ലാദേശിനെ തകര്‍ത്ത് പാകിസ്ഥാന്‍...

ലോക ക്രിക്കറ്റിന്റെ ചരിത്ര പുസ്തകത്തില്‍ ഏറ്റവും കൂടുതല്‍ തവണ എഴുതിച്ചേര്‍ക്കപ്പെട്ട പേരാണ് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടേത്. സെഞ്ചുറികളുടേതോ, നേടിയ റണ്‍സിന്റെതോ ഏതുമാകട്ടെ, ഇതിഹാസ തുല്യമായ

ഇന്നിങ്‌സുകളിലൂടെ സച്ചിന്‍ എന്ന പേരിന് മുന്നില്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഓരോ തവണയും എഴുതിച്ചേര്‍ത്തത് പുതിയ മാനങ്ങളാണ്, നാഴികക്കല്ലുകളാണ്. ക്രിക്കറ്റ് ആരാധകര്‍ ഇത്രത്തോളം നെഞ്ചേറ്റിയ മറ്റൊരു താരവും ക്രിക്കറ്റ് ലോകത്ത് ഉണ്ടാകില്ല. അതുകൊണ്ടു തന്നെയാണ് താരത്തെ ക്രിക്കറ്റ് ഇതിഹാസമെന്ന് വിശേഷിപ്പിക്കുന്നതും.

 

ക്രിക്കറ്റ് ലോകം ഇത്രത്തോളം ഹൃദയത്തില്‍ ഏറ്റു വാങ്ങുമ്പോഴും, ഗാലറികളില്‍ നിന്നും സച്ചിന്‍.... സച്ചിന്‍... എന്ന പേര് താളത്തില്‍ ഉയര്‍ന്നു കേൾക്കുമ്പോഴുംകരിയറില്‍ താന്‍ അനുഭവിച്ച ഉത്കണ്ഠയും സമ്മര്‍ദ്ദവും തുറന്നു പറയുകയാണ് സച്ചിന്‍. മത്സരത്തിന് ഇറങ്ങുമ്പോൾ ഒരു സാധാരണ ക്രിക്കറ്റ് താരത്തെ പോലെയായിരുന്നു സച്ചിനും.

ഓരോ മത്സരത്തിന് മുൻപും സമ്മർദ്ദവും ഉത്കണ്ഠയും തന്നെ വേട്ടയാടിയിരുന്നതായി സച്ചിന്‍ പറയുന്നു. എല്ലാ തയ്യാറെടുപ്പുകളും നടത്തിയാലും ഉത്കണ്ഠ തന്റെ ഉള്ളില്‍ തന്നെയുണ്ടാകുമെന്ന് സച്ചിന്‍ പറയുന്നു.

 

 

'ഞാന്‍ ഇന്ത്യന്‍ ജ്ഴ്സിയില്‍ കളിക്കുന്ന സമയത്ത് ഉറക്കമില്ലാത്ത രാത്രികള്‍ എന്റെ കരിയറിലുണ്ടായിരുന്നു. ഒരു മത്സരത്തിന് ഇറങ്ങും മുൻപും ശാരീരികമായി തയ്യാറെടുക്കുന്നതിനൊപ്പം മാനസികമായും തയ്യാറെടുപ്പ് നടത്തണമെന്ന് ഞാന്‍ അന്ന് സ്വന്തം അനുഭവത്തിലൂടെ മനസ്സിലാക്കി. ഞാന്‍ ഗ്രൗണ്ടില്‍ എത്തുന്നതിന് മുൻപ് തന്നെ എന്റെ മനസ്സില്‍ ഞാന്‍ മത്സരം തുടങ്ങിയിട്ടുണ്ടാകും. ആ സമയത്ത് എന്റെ ഉത്കണ്ഠയും സമ്മര്‍ദ്ദവും കൂടും. പിന്നീട് ക്രമേണ അത് ഉള്‍ക്കൊള്ളാന്‍ ഞാന്‍ പഠിച്ചു.

മത്സരത്തിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണ് ഇതെന്ന് ഞാന്‍ സ്വയം വിശ്വസിച്ചു. ഉറങ്ങാന്‍ കഴിയാത്തത് ഒരു പ്രശ്നമല്ലെന്നും മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു. ആ സമയങ്ങളില്‍ മത്സരവുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ ആലോചിക്കാന്‍ ശ്രമിച്ചു.' സച്ചിന്‍ പറയുന്നു.

 

പ്രധാന മത്സരങ്ങള്‍ക്കു മുന്‍പുള്ള രാത്രികളില്‍ എനിക്ക് ഉറക്കം കിട്ടിയിരുന്നില്ല. രാത്രി വൈകിവരെ ടിവി കണ്ടും പുലര്‍ച്ചെ എഴുന്നേറ്റു വിഡിയോ ഗെയിം കളിച്ചുമാണു ഞാന്‍ ആ മോശം അവസ്ഥ മറികടന്നത്. രാവിലെ തനിയെ ഒരു കപ്പ് കാപ്പിയുണ്ടാക്കുന്നതുപോലും മനോധൈര്യം കൂട്ടുമെന്ന് അക്കാലത്ത് എനിക്കു മനസ്സിലായി' സച്ചിന്‍ പറയുകയുണ്ടായി.

ഒരു കായികതാരത്തിനു ശാരീരികമായ ആരോഗ്യം മാത്രമല്ല മാനസികാരോഗ്യവും അത്ര തന്നെ പ്രധാനപ്പെട്ടതാണെന്നമാണ് സച്ചിന്റെ അഭിപ്രായം. കടുത്ത മാനസിക സമ്മര്‍ദ്ദങ്ങളും വിഷാദ രോഗവുമെല്ലാം കാരണം മല്‍സര രംഗത്തു നിന്നു പിന്മാറുകയോ,

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

വിട്ടു നില്‍ക്കുകയോ ചെയ്ത ഒരുപാട് കായിക താരങ്ങള്‍ നമുക്ക് മുന്നിലുണ്ട്. ഏറ്റവും അവസാനമായി ഓസ്ട്രേലിയയുടെ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലും ഈ തരത്തില്‍ ക്രിക്കറ്റില്‍ നിന്നും ചെറിയ ഇടവേളയെടുത്തിരുന്നു.

ശാരീരികമായി മാത്രമല്ല ഒരു മല്‍സരത്തിനു മുൻപ് മാനസികമായും നമ്മള്‍ കരുത്ത് നേടേണ്ടതുണ്ട്. ഈ യാഥാര്‍ഥ്യം ഒരു സമയത്തു ഞാനും തിരിച്ചറിഞ്ഞിരുന്നു. ശരീരത്തിനൊപ്പം മനസും പൂര്‍ണമായും ആരോഗ്യത്തോടെ നിലനിര്‍ത്തുകയെന്നത് വളരെ പ്രധാനമാണ്.

 

കരിയറില്‍ 10 - 12 വര്‍ഷത്തോളം ഓരോ മത്സരത്തിനും മുന്‍പ് കടുത്ത ഉത്കണ്ഠയും ഭീതിയും ഞാന്‍ നേരിട്ടിരുന്നു. നിര്‍ണായക മത്സരങ്ങള്‍ക്ക് മുൻപുള്ള രാത്രികളില്‍ എനിക്കു ഉറക്കം കിട്ടിയിരുന്നില്ല. പിന്നീടാണ് എന്റെ തയ്യാറെടുപ്പിന്റെ ഭാഗമാണ് ഇതെന്നും ഞാന്‍ അംഗീകരിച്ചു തുടങ്ങിയത്. ഇതു കൂടാതെ, തന്റെ സഹോദരന്‍ നല്‍കിയ ചില ഉപദേശങ്ങളും ഉത്കണ്ഠയെ മറികടക്കാന്‍ സഹായിച്ചിരുന്നതായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ വ്യക്തമാക്കി. കൂടാതെ, വസ്ത്രങ്ങള്‍ ഇസ്തിരിയിടുന്നതും അലക്കുന്നതുമെല്ലാം കളിക്കു തയ്യാറെടുക്കാന്‍ എന്നെ സഹായിച്ച കാര്യങ്ങളാണ്.

മത്സരത്തിന്റെ തലേദിവസം തന്നെ താന്‍ തന്റെ ക്രിക്കറ്റ് ബാഗ് തയ്യാറാക്കി വെക്കുമായിരുന്നു. ഇക്കാര്യങ്ങളെല്ലാം തന്നെ പഠിപ്പിച്ചത് സഹോദരനായിരുന്നു. പിന്നീടുള്ള തന്റെ കരിയറില്‍ ഇവയെല്ലാം ശീലമായി മാറുകയും ചെയ്തു. ഇന്ത്യക്കു വേണ്ടി കരിയറിലെ അവസാനത്തെ മല്‍സരത്തില്‍ കളിക്കുന്നതിനു മുൻപും ഇവയൊക്കെ താന്‍ ആവര്‍ത്തിച്ചിരുന്നതായും സച്ചിന്‍ വിശദമാക്കി.

 

 

ഉത്കണ്ഠ ഉള്‍പ്പെടെയുള്ള മാനസിക പ്രശ്നങ്ങളുണ്ടെങ്കില്‍ അവയെ അംഗീകരിക്കുകയെന്നതാണ് അവയെ മറികടക്കാനുള്ള ആദ്യത്തെ വഴിയെന്നു സച്ചിന്‍ പറഞ്ഞു. പരുക്കേല്‍ക്കുകയാണെങ്കില്‍ അത് പരിശോധിക്കാനും ഭേദമാക്കാനുമെല്ലാം ഡോക്ടര്‍മാരും ഫിസിയോമാരുമുണ്ടാവും. മാനസികാരോഗ്യത്തിന്റെ കാര്യത്തിലും ഇതു തന്നെയാണ് സ്ഥിതി.

കരിയറില്‍ ഉയര്‍ച്ചകളും താഴ്ചകളും ഉണ്ടാവുകയെന്നത് സാധാരണമാണ്. എന്നാല്‍, തിരിച്ചടികള്‍ നേരിടുന്ന സമയങ്ങളില്‍ നിങ്ങള്‍ക്കു ചുറ്റിലും ആളുകള്‍ വേണം. തനിക്കു മാനസിക പ്രശ്നങ്ങളുണ്ടെന്നു സ്വയം ഒരാള്‍ അംഗീകരിച്ചു കഴിഞ്ഞാല്‍ അതില്‍ നിന്നും പുറത്ത് വരാനുള്ള വഴികള്‍ അയാള്‍ തന്നെ സ്വയം കണ്ടെത്തുമെന്നും സച്ചിന്‍ അഭിപ്രായപ്പെട്ടു.

 

അതോടൊപ്പം, ഒരു വ്യക്തിക്ക് ഏതൊരാളില്‍ നിന്നും പലതും പഠിക്കാന്‍ കഴിയുമെന്ന് തന്റെ ജീവിതത്തിലെ ഒരു സംഭവം ഉദാഹരണമായി കാണിച്ച്‌ സച്ചിന്‍ വ്യക്തമാക്കി. ഒരിക്കല്‍ ചെന്നൈയിലെ ഒരു ഹോട്ടല്‍ സ്റ്റാഫിന്റെ ഉപദേശം ബാറ്റിങ് മെച്ചപ്പെടുത്താന്‍ തന്നെ സഹായിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.

'ഹോട്ടലില്‍ താമസിക്കവെ ദോശയുമായി അകത്തേക്കു വന്ന റൂംബോയ് അതു മേശയ്ക്കു മുകളില്‍ വച്ച ശേഷം എനിക്കൊരു ഉപദേശവും നല്‍കി. ബാറ്റ് സ്വിങ് ചെയ്യിക്കുന്നതില്‍ നിങ്ങള്‍ക്കു തടസമാവുന്നത് കൈമുട്ടിലെ ഗാര്‍ഡാണെന്നൊയിരുന്നു അയാള്‍ ചൂണ്ടിക്കാട്ടിയത്. ഇതു തന്നെയയായിരുന്നു സത്യമെന്നു എനിക്കു ബോധ്യമായി. ഈ ഉപദേശം സ്വീകരിച്ച്‌ ഞാന്‍ വരുത്തിയ മാറ്റം എന്റെ പ്രശ്നം പരിഹരിക്കാന്‍ സഹായിച്ചു.' സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വേനലവധി ആഘോഷമാക്കാൻ വ്യത്യസ്ത പാക്കേജുമായി കെ.എസ്.ആർ.ടി.സി.. .  (2 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ വര്‍ധന  (17 minutes ago)

പൊതുജനങ്ങൾക്ക് വോട്ടർ പട്ടിക പരിശോധിക്കാം...  (4 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം 4ന് പാലായിലും തിരുവനന്തപുരത്തും എത്തും  (5 hours ago)

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ഇന്ന് മുതല്‍ വീണ്ടും സമരത്തിലേക്ക്....  (5 hours ago)

. കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്...മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (5 hours ago)

ഹോർമുസ് കടലിടുക്കിൽക്കൂടി ഇന്ത്യ, പാകിസ്താൻ, ഇറാഖ്, ചൈന, റഷ്യ തുടങ്ങിയ സുഹൃദ്‌രാജ്യങ്ങളുടെ കപ്പലുകൾക്ക് യാത്രാനുമതി നൽകിയിട്ടുണ്ടെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി  (5 hours ago)

 കണ്ണീർക്കാഴ്ചയായി... പാലക്കാട് കുളപ്പുള്ളി വാണിയംകുളം പാതിപ്പാറയിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം  (5 hours ago)

ആരോഗ്യത്തിലും കൂട്ടുകെട്ടുകളിലും ശ്രദ്ധിക്കുക! വൃശ്ചികം, തുലാം, മീനം രാശിക്കാർക്ക് ജാഗ്രത!  (5 hours ago)

പശ്ചിമേഷ്യൻ സംഘർഷം രാജ്യത്തുളവാക്കുന്ന പ്രത്യാഘാതങ്ങളും അതു തരണം ചെയ്യാനുള്ള പദ്ധതികളും ചർച്ച ചെയ്യാൻ മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി....  (5 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വ്യാപാരിക്ക് ദാരുണാന്ത്യം....  (5 hours ago)

സംസ്ഥാനത്ത് നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധനയും പത്രിക പിൻവലിക്കാനുള്ള സമയ പരിധിയും ഇന്നലെ അവസാനിച്ചു... സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൻറെ മത്സര രംഗത്ത് ആകെ 890 സ്ഥാനാർത്ഥികൾ  (6 hours ago)

രണ്ടു ദിവസമായി കാണാതായ യുവതി അയല്‍വാസിയുടെ വീട്ടില്‍ മരിച്ച നിലയില്‍  (10 hours ago)

ലോഡ്ജ് മുറിയില്‍ ഹോട്ടല്‍ തൊഴിലാളി കൊല്ലപ്പെട്ട നിലയില്‍  (10 hours ago)

ഒരുമാസത്തെ പ്ലാനില്‍ 28 ദിവസങ്ങള്‍ മാത്രം; ടെലികോം കമ്പനികളുടെ കൊള്ള അവസാനിപ്പിക്കാന്‍ ട്രായ്  (11 hours ago)

Malayali Vartha Recommends