എന്നെയും ഭാര്യയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസിസ്
ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ന്യൂസീലന്‍ഡിനോട് 49 റണ്‍സിന് തോറ്റ് ദക്ഷിണാഫ്രിക്ക പുറത്തായത്തോടെ തനിക്ക് വധഭീഷണി ഉണ്ടായെന്ന് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കൻ മുൻ നായകൻ ഫാഫ് ഡുപ്ലെസിസ്. 2011ലെ മല്‍സരത്തില്‍ തോറ്റതൊടെയാണ് സംഭവം ഉണ്ടായത്
കരുത്തരായ ബാറ്റിങ് നിരയും അതിനൊത്ത ബൗളിങ് നിരയും എന്നും ദക്ഷിണാഫ്രിക്കയ്ക്ക് ഉണ്ടെങ്കിലും ലോകകപ്പ് എന്നത് ദക്ഷിണാഫ്രിക്കന്‍ ടീമിന് ഒരു കിട്ടാക്കനി തന്നെയാണ്. 2011ൽ നടന്ന ലോകകപ്പിൽ വിജയിച്ചത് ഇന്ത്യയായിരുന്നു. 28 വര്‍ഷത്തിന് ശേഷം ധോണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ത്യയിലേക്ക് ലോകകപ്പ് എത്തിച്ചത്. ഫൈനലില്‍ ശ്രീലങ്ക ആയിരുന്നു ഇന്ത്യയുടെ എതിരാളി.
ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ന്യൂസീലന്‍ഡിനോട് 49 റണ്‍സിന് തോറ്റാണ് ദക്ഷിണാഫ്രിക്ക പുറത്തായത്. 222 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ദക്ഷിണാഫ്രിക്ക 40 പന്ത് ബാക്കി നിൽക്കെ 172 റണ്‍സിന് പുറത്തായിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലിലെ തോല്‍വിക്ക് ശേഷം ആണ് തനിക്കും ഭാര്യക്കും നേരെ വധഭീഷണി ഉണ്ടായത് എന്ന് ഫാഫ് ഡുപ്ലെസിസ്. സാമൂഹ്യ മാധ്യമത്തിലൂടെയായിരുന്നു ഭീഷണി. ഈ സംഭവത്തിന് ശേഷം ആളുകളോട് ഇടപഴകുന്നതിൽ കൂടുതൽ ജാഗ്രത നോക്കിയിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫാഫ് ഡുപ്ലെസിസ് ദക്ഷിണാഫ്രിക്കയുടെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കായി 69 ടെസ്റ്റില്‍ 10 സെഞ്ച്വറികളടക്കം 4163 റണ്‍സും 143 ഏകദിനത്തില്‍ നിന്ന് 12 സെഞ്ച്വറികള്‍ ഉള്‍പ്പെടെ 5507 റൺസ് താരം നേടിയിട്ടുണ്ട്.
50 ടി20യില്‍ നിന്ന് ഒരു സെഞ്ച്വറിയടക്കം 1528 റണ്‍സും ഡുപ്ലെസിസിന്റെ പേരിലുണ്ട്. 91 ഐ പി എല്ലില്‍ നിന്നായി 2622 റണ്‍സും ഡുപ്ലെസിസിന്റെ അക്കൗണ്ടിലുണ്ട്. ഇത്തവണത്തെ സീസണിലും ചെന്നൈക്ക് വേണ്ടി ഗംഭീര ഓപ്പണിങ് പ്രകടനമായിരുന്നു താരം കാഴ്ച വെച്ചത്.
തങ്ങളുടെ ആരാധനാപാത്രങ്ങള്‍ കളിക്കളത്തില്‍ പ്രതീക്ഷക്കൊത്ത് ഉയരാതെ വരുമ്പോൾ അതിനെ വൈകാരികമായി സമീപിക്കുന്നതാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകുന്നത്. പല മുന്‍നിര ക്രിക്കറ്റ് താരങ്ങള്‍ക്കും കരിയറില്‍ ഇത്തരത്തില്‍ ഉള്ള ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ മുന്‍ ഇന്ത്യന്‍ നായകന്‍, എം എസ് ധോണി ഉള്‍പ്പെടെയുള്ളവരുടെ വീടിനു നേരെയും ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്.
https://www.facebook.com/Malayalivartha