നേട്ടങ്ങളെ അംഗീകരിക്കില്ല, പക്ഷേ ക്യാപ്റ്റന്റെ ഭാര്യയ്ക്ക് കാപ്പി കൊടുത്താല്‍ വിവാദമാക്കും! സെലക്ടര്‍മാര്‍ തങ്ങള്‍ ചെയ്യുന്ന ജോലിയ്ക്ക് അംഗീകാരവും പരിഗണനയും അര്‍ഹിക്കുന്നുണ്ട്; എംഎസ്കെ പ്രസാദ്
വളരെ ചെറിയ കാര്യങ്ങള്‍ക്ക് വരെ വിമര്‍ശനം നേരിടേണ്ടി വരുന്ന സെലക്ടര്‍മാര്‍ക്ക് ടീം നല്ല പ്രകടനം നടത്തിയാല്‍ പോലും അഭിനന്ദനങ്ങളോ, അംഗീകാരമോ ലഭിക്കാറില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ടീം സെലക്ടറായ എം.എസ്.കെ പ്രസാദ്. സെലക്ടര്‍മാര്‍ തങ്ങള്‍ ചെയ്യുന്ന ജോലിയ്ക്ക് അംഗീകാരവും പരിഗണനയും അര്‍ഹിക്കുന്നുണ്ട്.
പുറത്തുളളവര്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും ടീം മാനെജ്മെന്റിന് ഞങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് അറിയാം. ടീം മാനെജ്മെന്റില്‍ നിന്ന് ലഭിക്കുന്ന അംഗീകാരമാണ് തൃപ്തി നല്‍കുന്നതെന്നും പ്രസാദ് പറഞ്ഞു. മത്സരത്തിനിടെ ക്യാപ്റ്റന്‍ കോഹ്ലിയുടെ ഭാര്യ അനുഷ്ക ശര്‍മ്മയ്ക്ക് കാപ്പി നല്‍കിയത് വിവാദമായ സാഹചര്യത്തിലാണ് ക്രിക് ഇന്‍ഫോയോട് എംഎസ്കെ പ്രസാദിന്റെ പ്രതികരണം.
ടീമിനൊപ്പമുളള കാലത്ത് വളരെ ചെറിയ കാര്യങ്ങള്‍ക്ക് വരെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരും. എന്നാല്‍ നല്ല പ്രകടനം നടത്തുമ്പോൾ സെലക്ടര്‍മാര്‍ക്ക് അംഗീകാരമോ, പ്രോത്സാഹനമോ ലഭിക്കാറില്ല. ഏഴ് പ്രധാന താരങ്ങളില്ലാതെ ഓസ്ട്രേലിയയെ അവരുടെ മണ്ണില്‍വെച്ച് തോല്‍പ്പിച്ചാല്‍ ഒരിക്കല്‍ പോലും സെലക്ടര്‍മാര്‍ക്ക് ക്രെഡിറ്റോ, അഭിനന്ദനമോ ലഭിക്കാറില്ല. പുറത്തുളളവര്‍ അഭിനന്ദിച്ചാലും ഇല്ലെങ്കിലും ടീം മാനെജ്മെന്റിന് അറിയാം ഞങ്ങള്‍ ചെയ്യുന്നത് എന്താണെന്ന്.
സെലക്ടര്‍മാര്‍ക്ക് പ്രോത്സാഹനവും അഭിനന്ദനങ്ങളും നല്‍കുന്നത് അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. അംപയര്‍മാരുടെ ജോലി പോലെ തന്നെ വളരെ പ്രധാനപ്പെട്ടതും കടുപ്പമേറിയതുമാണ് സെലക്ടര്‍മാരുടെ ജോലിയും. താരങ്ങളെ ടീമില്‍ എടുത്താലും ആരെയെങ്കിലും ഒഴിവാക്കിയാലും ടീമിന്റെ പ്രകടനം മോശമായാലും സെലക്ടര്‍മാര്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരാറുണ്ടെന്നും പ്രസാദ് പറഞ്ഞു.
ക്രിക്കറ്റ് മത്സരത്തിനിടെ നേരത്തെ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ ഭാര്യ അനുഷ്ക ശര്‍മ്മയ്ക്ക് സെലക്ടര്‍മാര്‍ കാപ്പി നല്‍കിയതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇന്ത്യയിലേത് മിക്കി മൗസ് സെലക്ഷന്‍ കമ്മിറ്റി ആണെന്നാണ് മുന്‍ ഇന്ത്യന്‍താരം ഫറൂഖ് എന്‍ജിനീയര്‍ ഇതിനെക്കുറിച്ച് പറഞ്ഞത്.
2016 മുതല്‍ 2020 വരെയുളള കാലത്ത് ഇന്ത്യന്‍ ടീമിന്റെ പ്രധാന സെലക്ടര്‍മാരില്‍ ഒരാള്‍ എംഎസ്‌കെ പ്രസാദ് ആയിരുന്നു. ഈ കാലയളവിലാണ് ചാംപ്യന്‍സ് ട്രോഫി, 2019 ലോകകപ്പ് എന്നിവ നടന്നത്. എന്നാല്‍ ഇതിലൊന്നും കിരീടം നേടാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നില്ല.
https://www.facebook.com/Malayalivartha