ട്വന്റി 20 ലോകകപ്പ് ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ; കൊവിഡ് സാഹചര്യം കണക്കിലെടുത്ത് മത്സരങ്ങൾ യു എ ഇയില്‍ നടത്തുമെന്ന് ഐ സി സി
ഈവര്‍ഷത്തെ ട്വന്റി 20 ലോകകപ്പ് ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ യു എ ഇയില്‍ നടക്കുമെന്ന് ഐ സി സി അറിയിച്ചു. ഇന്ത്യയില്‍ വച്ച് നടത്താനിരുന്ന മത്സരങ്ങള്‍ രാജ്യത്തെ കൊവിഡ് സാഹചര്യം കാരണം യു എ ഇയിലേക്ക് മാറ്റുകയായിരുന്നു. ടൂര്‍ണമെന്റ് മാറ്റാന്‍ ഇന്ത്യ ഇന്നലെ സമ്മതം അറിയിച്ചതിനെ തുടര്‍ന്നാണ് ഐ സി സി തീരുമാനം എടുത്തത്. ഇന്ത്യക്ക് വെളിയില്‍ ആണ് നടത്തപ്പെടുന്നതെങ്കിലും ടൂര്‍ണമെന്റിന്റെ സംഘാടനം ബി സി സി ഐക്ക് തന്നെ ആയിരിക്കും. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയം, അബുദാബിയിലെ ഷെയ്ക്ക് സയെദ് സ്റ്റേഡിയം, ഷാര്‍ജാ ക്രിക്കറ്റ് സ്റ്റേഡിയം, ഒമാന്‍ ക്രിക്കറ്റ് അക്കാഡമി എന്നിവിടങ്ങളിലായിരിക്കും മത്സരങ്ങള്‍ നടക്കുക.
ടൂര്‍ണമെന്റിന്റെ യോഗ്യതാ മത്സരങ്ങള്‍ യു എ ഇയിലും ഒമാനിലും ആയിട്ടായിരിക്കും നടക്കുക. എട്ടു ടീമുകള്‍ പങ്കെടുക്കുന്ന യോഗ്യതാ റൗണ്ടില്‍ നിന്ന് നാലു ടീമുകള്‍ ലോകകപ്പിലേക്ക് യോഗ്യത നേടും. ബംഗ്ളാദേശ്, ശ്രീലങ്ക, അയര്‍ലാന്‍ഡ്, നെതര്‍ലാന്‍ഡ്സ്, സ്കോട്ടലാന്‍ഡ്, നമീബിയ, ഒമാന്‍, പപ്പുവ ന്യൂഗിനിയ എന്നിവരാണ് യോഗ്യതാ റൗണ്ടില്‍ കളിക്കുന്നത്.
https://www.facebook.com/Malayalivartha