തുടക്കം മുതലാക്കാനാകാതെ സഞ്ജു സാംസണ്‍; അര്‍ധ സെഞ്ച്വറിയുമായി സൂര്യകുമാര്‍ യാദവ്; ശ്രീലങ്കയ്ക്ക് 165 റണ്‍സ് വിജയ ലക്ഷ്യം
ഇന്ത്യ ശ്രീലങ്ക ടി 20 ആദ്യ മത്സരത്തിൽ ആദ്യ പന്തില്‍ പുറത്താകാനായിരുന്നു പൃഥ്വി ഷായ്ക്കു വിധി. മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും മുതലാക്കാനാകാതെ സഞ്ജു സാംസണ്‍. അര്‍ധ സെഞ്വറിയുമായി സൂര്യകുമാര്‍ യാദവ്. ശ്രീലങ്കയ്ക്കെതിരായ ഒന്നാം ട്വന്റി20 മത്സരത്തില്‍ ഇന്ത്യ ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് എടുത്തു. ടോസ് നേടിയ ശ്രീലങ്കന്‍ നായകന്‍ ദസൂണ്‍ ഷാനക ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പൃഥ്വി ഷായ്ക്കു പുറമെ മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയും ഇന്ന് അരങ്ങേറ്റം കുറിച്ചു.
ആദ്യ പന്തില്‍ തന്നെ ഷാ പുറത്തായപ്പോള്‍ സഞ്ജു എത്തി.ക്യാപ്റ്റന്‍ ശിഖര്‍ ധവാനൊപ്പം അടിച്ചു കളിച്ചെങ്കിലും ആയുസ് കുറവായിരുന്നു.20 പന്തില്‍ 27 റണ്‍സ് എടുത്ത് പുറത്ത്. വാനിന്ദു ഹസാര വിക്കറ്റിന് മുന്നില്‍ കുടുക്കി. തുടര്‍ന്ന് ശിഖര്‍ ധവാനും സൂര്യകുമാറും മികച്ച രീതിയില്‍ കളിച്ചു.
15-ാം ഓവറില്‍ ആദ്യ പന്തില്‍ധവാന്‍ പുറത്ത്. 36 പന്തില്‍ 46 ധവനെ ചാമിക കരുണരത്‌നയാണ് പുറത്താക്കിയത്. 16-ാം ഓവറിന്റെ ആദ്യ പന്തില്‍ സിക്‌സര്‍ അടിച്ച് അര്‍ധ സെഞ്വറി തികച്ച സൂര്യകുമാര്‍ തൊട്ടടുത്ത പന്തില്‍ പുറത്തായി. ഹാര്‍ദ്ദിക് പണ്ഡ്യയാണ് പുറത്തായ മറ്റൊരാള്‍( 10 പന്തില്‍ 12). 14 പന്തില്‍ 20 റണ്‍സ് എടുത്ത ഇയാന്‍ കിഷനും മുന്നു റണ്‍സുമായി കുനാല്‍ പാണ്ഡ്യയും പുറത്താകാതെനിന്നു.
https://www.facebook.com/Malayalivartha