പാരാലിമ്പിക്സിൽ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം; എസ്‌എല്‍3 പുരുഷ വ്യക്തിഗത ബാഡ്മിന്റെണ്‍ ഫൈനലിൽ സ്വർണ്ണം കരസ്ഥമാക്കിയത് പ്രമോദ് ഭാഗത്

പാരാലിമ്ബിക്സ് ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം. എസ്‌എല്‍3 പുരുഷ വ്യക്തിഗത ബാഡ്മിന്‍്റണ്‍ ഫൈനലിലാണ് ഇന്ത്യ ടോക്കിയോ പാരാലിമ്ബിക്സിലെ നാലാം സ്വര്‍ണം കുറിച്ചത്. ബ്രിട്ടണിന്‍്റെ ഡാനിയല്‍ ബെഥലിനെ കീഴടക്കി പ്രമോദ് ഭാഗത് ആണ് ഇന്ത്യക്കായി സുവര്‍ണ നേട്ടം കുറിച്ചത്. സ്കോര്‍ 21-14, 21-17. ഈയിനത്തില്‍ വെങ്കലവും ഇന്ത്യക്ക് തന്നെയാണ്.
ജപ്പാന്‍്റെ ദൈസുക്കെ ഫുജിഹാരയെ 22-20, 21-13 എന്ന സ്കോറുകള്‍ക്ക് കീഴടക്കി മനോജ് സര്‍ക്കാര്‍ ആണ് ഇന്ത്യക്കായി വെങ്കലം നേടിയത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നില 17 ആയി. 4 സ്വര്‍ണവും ഏഴ് വെള്ളിയും 6 വെങ്കലവുമാണ് ഇന്ത്യക്കുള്ളത്.
ലോക ഒന്നാം നമ്ബര്‍ താരമായ പ്രമോദും രണ്ടാം നമ്ബര്‍ താരമായ ബെഥലും തമ്മിലുള്ള പോരാട്ടത്തില്‍ ആധികാരികമായാണ് ഇന്ത്യന്‍ താരം വിജയിച്ചത്. രണ്ട് സെറ്റുകളിലും തുടക്കത്തില്‍ ലീഡെടുത്ത ബെഥലിനെ പിന്നീട് തുടര്‍ച്ചയായി പോയിന്‍്റുകള്‍ സ്വന്തമാക്കിയ പ്രമോദ് അനായാസം കീഴടക്കുകയായിരുന്നു.
മനോജ് സര്‍ക്കാര്‍ ആവട്ടെ ആദ്യ സെറ്റ് ജപ്പാന്‍ താരത്തിന്‍്റെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് സ്വന്തമാക്കിയത്. രണ്ടാം സെറ്റില്‍ കൂടുതല്‍ ആധികാരികത കാണിച്ച താരം സെറ്റും ഗെയിമും സ്വന്തമാക്കുകയായിരുന്നു.
ഇന്നലെ അമ്ബെയ്ത്തില്‍ ഹര്‍വിന്ദര്‍ സിംഗ് ഇന്ത്യയ്ക്കായി വെങ്കല മെഡല്‍ നേടിയിരുന്നു. പാരാലിമ്ബിക്സ് അമ്ബെയ്ത്തിലെ ഇന്ത്യയുടെ ആദ്യ മെഡലാണിത്. കൊറിയയുടെ എംഎസ് കിമ്മിനെയാണ് ഹര്‍വിന്ദര്‍ കീഴടക്കിയത്. ഷൂട്ടോഫിലേക്ക് നീണ്ട ആവേശജനകമായ മത്സരത്തില്‍ 6-5 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്‍്റെ ജയം. ഇതോടെ ടോക്കിയോ പാരാലിമ്ബിക്സില്‍ ഇന്ത്യയുടെ മെഡല്‍ നില 13 ആയി.
നേരത്തെ, വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ എസ്‌എച്ച് വിഭാഗത്തില്‍ ഇന്ത്യ മെഡല്‍ നേടിയിരുന്നു. ഇന്ത്യക്ക് വേണ്ടി അവനി ലെഖാരയാണ് വെങ്കല മെഡല്‍ നേടിയത്. നേരത്തെ, പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ സ്റ്റാന്‍ഡിംഗ് വിഭാഗത്തില്‍ അവനി നേരത്തെ സ്വര്‍ണം നേടിയിരുന്നു. ഇതോടെ പാരാലിമ്ബിക്സില്‍ ഇരട്ട മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിത എന്ന നേട്ടവും അവനി സ്വന്തമാക്കി.
https://www.facebook.com/Malayalivartha






















