Widgets Magazine
14
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്തെ എൻഡിഎയുടെ വിജയം മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നത്: വർഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളിലും, കുടിലതന്ത്രങ്ങളിലും ജനങ്ങൾ അകപ്പെട്ട് പോകാതിരിക്കാനുള്ള ജാഗ്രത ശക്തമാക്കേണ്ടതുണ്ട് എന്ന മുന്നറിയിപ്പാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്; കനത്ത തിരിച്ചടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ...


ക്ഷേമപ്രവര്‍ത്തനങ്ങള്‍, റോഡ്, പാലം, വികസന പ്രവര്‍ത്തനങ്ങള്‍, ജനക്ഷേമ പരിപാടികള്‍ ഇതുപോലെ കേരളത്തിന്‍റെ ചരിത്രത്തിൽ നടന്നിട്ടുണ്ടോ? ഇല്ലല്ലോ? വോട്ടര്‍മാര്‍ നന്ദികേട് കാണിച്ചു; “പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റി ശാപ്പാട് കഴിച്ചവര്‍ നല്ല ഭംഗിയായി നമുക്കിട്ട് വെച്ചു; എം.എം. മണിയെ പച്ചയ്ക്ക് പറഞ്ഞ് ജനം...


പ്രവർത്തകരുടെ അദ്ധ്വാന വിജയം: ചെറിയാൻ ഫിലിപ്പ്...


ജനം പ്രബുദ്ധരാണ്.. എത്ര ബഹളം വെച്ചാലും, അവർ കേൾക്കേണ്ടത് കേൾക്കും, എത്ര മറച്ചാലും അവർ കാണേണ്ടത് കാണും: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന കുതിപ്പിന് പിന്നാലെ മുഖ്യനെ പരിഹസിച്ച് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍...


തിരുവനന്തപുരം കോർപറേഷനിൽ ഇഞ്ചോടിഞ്ച് പോരാട്ടം... ഇടത് കോട്ടയായ മുട്ടട ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്‌ണ സുരേഷ് വിജയിച്ചു

സച്ചിനുശേഷവും ഇന്ത്യയുണ്ട്‌... ഓസ്‌ട്രേലിയെ അടിച്ച്‌ പരത്തി ഇരട്ട സെഞ്ച്വറിയോടെ രോഹിത്‌ ശര്‍മ്മ ഇന്ത്യയ്‌ക്ക്‌ പരമ്പര സമ്മാനിച്ചു

02 NOVEMBER 2013 12:31 PM IST
മലയാളി വാര്‍ത്ത.

രോഹിത്‌ ശര്‍മ്മയുടെ ഇരട്ട സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ഇന്ത്യയ്‌ക്ക്‌ ഏകദിന വിജയവും പരമ്പരയും. ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഓസീസിനെ 57 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ പരമ്പര നേട്ടം. രോഹിതിന്റെ ഇരട്ടസെഞ്ച്വറി പ്രകടനത്തില്‍ ഇന്ത്യ പടുത്തുയര്‍ത്തിയ 384 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 45.1 ഓവറില്‍ 326 റണ്‍സിന് ഓള്‍ ഔട്ടായി. സച്ചിനും സേവാഗിനും ശേഷം ഒരു ഇന്ത്യക്കാരന്‍ ഏകദിനത്തില്‍ നേടുന്ന ഇരട്ട ശതകമാണ് രോഹിത് ശര്‍മ്മ ബംഗളൂരുവില്‍ കുറിച്ചത്. 

158 പന്തില്‍ 209 റണ്‍സാണ് രോഹിതിന്റെ ബാറ്റിംഗ് ഇന്നിംഗ്‌സില്‍ പിറന്നത്. 12 ഫോറുകളും 16 സിക്‌സറുകളും അടങ്ങുന്നതായിരുന്നു രോഹിത് ശര്‍മ്മയുടെ പ്രകടനം. ഇതോടെ ഒരു ഏകദിന മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമെന്ന ഷെയന്‍ വാട്‌സന്റെ റെക്കോര്‍ഡ് രോഹിത് പഴങ്കഥയാക്കി. ഏകദിന ക്രിക്കറ്റിലെ മൂന്ന് ഇരട്ട സെഞ്ച്വറികളും ഇന്ത്യന്‍ താരങ്ങളുടെ പേരിലാണ് കുറിക്കപ്പെട്ടിട്ടുള്ളത്. വീരേന്ദ്ര സേവാഗിന്(219) പിന്നില്‍ ഏകദിനത്തിലെ രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് രോഹിത് ശര്‍മ്മ കുറിച്ചത്. ഏകദിനക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യ സെഞ്ച്വറി നേടിയത് സച്ചിന്‍ ടെണ്ടുല്‍ക്കറാണ് (200*). ഓസീസിനെതിരായ പ്രകടനത്തിലൂടെ ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍ എന്ന റെക്കോര്‍ഡ് സച്ചിനെ മറിക്കടന്ന് രോഹിത് തന്റെ പേരിനൊപ്പം ചേര്‍ത്തു. 219 റണ്‍സെടുത്ത സേവാഗിന്റെ പേരിലാണ് ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോര്‍ .

രോഹിത്തിന്റെ ബാറ്റിംഗ് പ്രകടനത്തിന് ജെയിംസ് ഫോല്‍ക്കനറുടെ സെഞ്ച്വറി(117) പ്രകടനത്തിലൂടെ ഓസീസ് മറുപടി നല്‍കിയെങ്കിലും വിജയം അവരില്‍ നിന്നും അകലുകയായിരുന്നു. 3-2നാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഏഴ് മല്‍സരങ്ങളുടെ പരമ്പരയില്‍ രണ്ടെണ്ണം മഴമൂലം ഉപേക്ഷിച്ചിരുന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 383 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയത്. ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ഇന്ത്യ ഇന്ന് കുറിച്ചത്.

രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും ഒത്തുചേര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ടില്‍ 112 റണ്‍സാണ് പിറന്നത്. അവസാന അഞ്ച് ഓവറുകളില്‍ മാത്രം പിറന്നത് 101 റണ്‍സാണ്. 94 പന്തുകളില്‍ നിന്ന് രോഹിത് ധോണി കൂട്ടുകെട്ട് 167 റണ്‍സ് പടുത്തുയര്‍ത്തി. 38 പന്തുകളില്‍ നിന്ന് 62 റണ്‍സാണ് ക്യാപ്റ്റന്റെ സമ്പാദ്യം.

ഇരട്ടശതക പ്രകടനത്തോടെ ഏകദിനത്തില്‍ ഈ വര്‍ഷം 1000 റണ്‍സെന്ന നാഴികകല്ലും ഏകദിന കരിയറില്‍ 3000 റണ്‍സും രോഹിത് സ്വന്തമാക്കി. 107 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള രോഹിത് 3 സെഞ്ച്വറികളും 19 അര്‍ദ്ധ സെഞ്ച്വറികളും നേടിയിട്ടുണ്ട്.

ഇതേസമയം ഓസീസിന്റെ ബാറ്റിംഗ് തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ ഏഴ് റണ്‍സുള്ളപ്പോള്‍ ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിനെ സന്ദര്‍ശകര്‍ക്ക് നഷ്ടപ്പെട്ടു. തുടര്‍ന്ന് തുടരെതുടരെ വിക്കറ്റുകള്‍ വീണത് ഓസീസിനെ സമ്മര്‍ദ്ദത്തിലാക്കി. ഒരുഘട്ടത്തില്‍ നാലിന് 74 എന്ന നിലയിലായിരുന്നു സന്ദര്‍ശകര്‍. 22 പന്തില്‍ 60 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ്‌വെല്ലും 22 പന്തില്‍ 49 റണ്‍സെടുത്ത ഷെയിന്‍ വാട്‌സണും കത്തികയറിയപ്പോള്‍ ഇന്ത്യ സമ്മര്‍ദ്ദത്തിലായി. എന്നാല്‍ ഇരുവരേയും പുറത്താക്കി ഇന്ത്യന്‍ വിനയ് കുമാറും ജഡേജയും ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 30 ഓവറില്‍ എട്ടിന് 211 എന്ന നിലയിലായിരുന്നു ഓസീസ് ആ സമയത്ത്. എന്നാല്‍ ജെയിംസ് ഫോല്‍ക്കനര്‍ കേവലം അമ്പത്തേഴ് പന്തില്‍ സെഞ്ച്വറി നേടി. ഏകദിനത്തില്‍ ഒരു ഓസീസ് താരം നേടുന്ന വേഗതയേറിയ സെഞ്ച്വറിയാണിത്. വിനയ് കുമാറാണ് ഫോല്‍ക്കനറുടെ ബാറ്റിന്റെ ചൂട് ശരിക്കുമറിഞ്ഞത്.

ജഡേയും ഷമിയും മൂന്ന് വിക്കറ്റുകള്‍ നേടിയപ്പോള്‍ ആര്‍ അശ്വിന്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തദ്ദേശത്തില്‍ വീണത് അംഗീകരിക്കാതെ കണ്ണൂരിലെ സി പി എം ഗുണ്ടകള്‍ വെറിപിടിച്ച് ആക്രമണം അഴിച്ചുവിടുന്നു ; പഞ്ചായത്തുകളും കൈവിട്ടതോടെ അടിത്തറ ഇളകിയെന്ന് ഭയപ്പെട്ട് സി പി എം ; നിന്നെയൊക്കെ ഭരിപ്പിക്കാം ഭരിക  (1 hour ago)

ഗുരുതര പരിക്ക്  (4 hours ago)

നിലപാട് തിരുത്തി , പക്ഷെ യോജിക്കാനാകില്ല  (4 hours ago)

അമ്മയെ പീഡിപ്പിക്കുമെന്ന് ഭീഷണിയെ തുടർന്ന്  (4 hours ago)

പരസ്യമായി മീശവടിച്ച് നേതാവ്  (5 hours ago)

അർജുൻ രാംപാലിന്റെ വിവാഹനിശ്ചയം  (5 hours ago)

ചിലന്തി പോലുള്ള പോറൽ വിശദീകരിച്ച് ശാസ്ത്രജ്ഞർ  (5 hours ago)

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായ വിമർശനം  (5 hours ago)

ശബരിമല സന്നിധാനത്ത് അപകടം പൊലീസ് കേസെടുത്തു  (6 hours ago)

അമേരിക്കക്കാരെ ലക്ഷ്യമിട്ടാണ് ആക്രമണം  (6 hours ago)

മസൂദ് അസ്ഹർ ഓർമ്മിക്കുന്നു  (6 hours ago)

ചാരവൃത്തി നടത്തിയതിന് അറസ്റ്റിൽ  (7 hours ago)

ഒളിവിലിരുന്നു മത്സരിച്ച്‌ മിന്നും ജയം  (7 hours ago)

യുഎസിലെ ബ്രൗൺ സർവകലാശാലയിൽ വെടിവയ്പ്  (7 hours ago)

പരാജയത്തിന് പിന്നാലെ വ്യാപക അക്രമം  (7 hours ago)

Malayali Vartha Recommends