Widgets Magazine
10
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബിഗ് ബോസ് മലയാളം 7 ന്റെ കപ്പ് പൊക്കി അനുമോൾ; രണ്ടാം സ്ഥാനത്ത് 'ആ മത്സരാർത്ഥി'


സ്വർണം പൂശി തിരികെ ഘടിപ്പിച്ച പാളികൾ യഥാർത്ഥമാണോ, വ്യാജമാണോ..? ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ പ്രത്യേക അന്വേഷണ സംഘം: സ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നു...


150 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുമെന്ന് കരുതിയിരുന്ന പ്രളയം, ഇനി മുതൽ 25 വർഷത്തിലൊരിക്കൽ ആവർത്തിക്കും - കേരളത്തിന് മുന്നറിയിപ്പായി പുതിയ പഠനം: . കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്നത് പ്രധാന അടിസ്ഥാന സൗകര്യങ്ങളെ ദുർബലമാക്കും...


ശബരിമല തീർഥാടനത്തിന് വെർച്വൽ ക്യൂ ബുക്കിങ്​ നിർബന്ധം...


ആ ചുവന്ന ഷർട്ടുകാരൻ എവിടെ..? സാമ്യമുള്ള രണ്ടുപേരെ കണ്ടതായി ഫോൺ സന്ദേശങ്ങൾ: കേസിൽ സാക്ഷിയാകുമെന്ന ഭയത്തിൽ ഒളിവിലെന്ന് സംശയം: ആക്രമിക്കപ്പെട്ട ശ്രീക്കുട്ടിയുടെ നില ഇപ്പോഴും ഗുരുതരം: രാത്രിസർവീസുകളിൽ പൊലീസിന്റെ സാന്നിധ്യം വർധിപ്പിക്കണമെന്ന് യാത്രക്കാരുടെ സംഘടനകൾ...

പാക്കിസ്ഥാനെ തകര്‍ത്ത് തരിപ്പണമാക്കി ഇന്ത്യ

05 JUNE 2017 08:06 AM IST
മലയാളി വാര്‍ത്ത

ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ പാക്കിസ്ഥാനെ 124 റണ്‍സിന് പരാജയപ്പെടുത്തി. മൂന്നു തവണ മഴ തടസ്സപ്പെടുത്തിയ മല്‍സരത്തില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 124 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 48 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സെടുത്തു, ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം പാക്കിസ്ഥാന് ജയിക്കാന്‍ 41 ഓവറില്‍ 289 റണ്‍സ് വേണമായിരുന്നു. എന്നാല്‍ അവരുടെ പോരാട്ടം 33.4 ഓവറില്‍ 164 റണ്‍സിലൊതുങ്ങി. ബോളിങ്ങിനിടെ പരുക്കേറ്റ പാക്ക് താരം വഹാബ് റിയാസ് ബാറ്റിങ്ങിനിറങ്ങിയില്ല. യുവരാജ് സിങ്ങാണ് കളിയിലെ കേമന്‍.

അര്‍ധസെഞ്ചുറി നേടിയ അസ്ഹര്‍ അലിയാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍. മുഹമ്മദ് ഹഫീസ് 33 റണ്‍സെടുത്തു. ഇന്ത്യയ്ക്കായി ഉമേഷ് യാദവ് മൂന്നും ജഡേജ, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. അതേസമയം, ബാബര്‍ അസം (12 പന്തില്‍ എട്ട്), അഹമ്മദ് ഷെഹ്‌സാദ് (22 പന്തില്‍ 12), ശുഐബ് മാലിക്ക് (ഒന്‍പതു പന്തില്‍ 15), മുഹമ്മദ് ആമിര്‍ (16 പന്തില്‍ 9) ഇമാദ് വാസിം (0), സര്‍ഫ്രാസ് അഹമ്മദ് (16 പന്തില്‍ 15), ഹസന്‍ അലി (0) എന്നിവര്‍ നിരാശപ്പെടുത്തി. മികച്ച തുടക്കം ലഭിച്ച ശുഐബ് മാലിക്ക് ജഡേജയുടെ തകര്‍പ്പന്‍ ത്രോയില്‍ റണ്ണൗട്ടാവുകയായിരുന്നു. ഷദാബ് ഖാന്‍ 14 റണ്‍സുമായി പുറത്താകാതെ നിന്നു.

ടോസ് നേടിയ പാക്കിസ്ഥാന്‍ ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍മാരായ ശിഖര്‍ ധവാന്‍ (68), രോഹിത് ശര്‍മ (91), ക്യാപ്റ്റന്‍ വിരാട് കോഹ്!ലി (81*), യുവരാജ് സിങ് (53) എന്നിവരാണ് ഇന്ത്യന്‍ സ്‌കോര്‍ 300 കടത്തിയത്. അവസാന ഓവറില്‍ തകര്‍ത്തടിച്ച ഹാര്‍ദിക് പാണ്ഡ്യ ആറു പന്തില്‍ 20 റണ്‍സുമായി പുറത്താകാതെ നിന്നു. അവസാന നാല് ഓവറില്‍ മാത്രം 72 റണ്‍സ് നേടിയാണ് ഇന്ത്യ പാക്കിസ്ഥാന് മുന്നില്‍ റണ്‍മല തീര്‍ത്തത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം പതര്‍ച്ചയോടെയായിരുന്നു. പാക്ക് ബോളര്‍മാര്‍ക്കു മുന്നില്‍ പതറിയ ധവാനും രോഹിതിനും പിന്നീട് തിരിച്ചുവരികയായിരുന്നു. ആദ്യ ഓവറില്‍ ഇന്ത്യയ്ക്ക് റണ്ണൊന്നും നേടാനായില്ല. ഇമാദ് വാസിം എറിഞ്ഞ രണ്ടാം ഓവറില്‍ മൂന്നും ആമിറിന്റെ അടുത്ത ഓവറില്‍ രണ്ടും റണ്‍സും മാത്രമേ സ്‌കോര്‍ ചെയ്യാനായുള്ളൂ. അഞ്ച് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 15 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. എന്നാല്‍, മല്‍സരം പുരോഗമിക്കുന്തോറും താളം വീണ്ടെടുത്ത ഇന്ത്യ മേധാവിത്തം വീണ്ടെടുത്തു. രണ്ടു തവണയായെത്തിയ മഴ ഇടയ്ക്ക് രസംകൊല്ലിയായെങ്കിലും അതിനൊന്നും ധവാന്റെയും രോഹിതിന്റെയും വീര്യം കെടുത്താനായില്ല.

തുടക്കത്തിലെ മികച്ച കൂട്ടുകെട്ടുകളുടെ പിന്‍ബലത്തിലാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ നേടാനായത്. രോഹിത്-ധവാന്‍ സഖ്യം ഒന്നാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ട് (136) തീര്‍ത്തപ്പോള്‍, രണ്ടാം വിക്കറ്റില്‍ രോഹിത-കോഹ്!ലി സഖ്യവും (56) മൂന്നാം വിക്കറ്റില്‍ കോഹ്!ലി-യുവരാജ് സഖ്യവും (93) അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്തു. പിരിയാത്ത നാലാം വിക്കറ്റില്‍ കോഹ്!ലി-ഹാര്‍ദിക് പാണ്ഡ്യ സഖ്യം 10 പന്തില്‍ 34 റണ്‍സെടുത്ത് ഇന്നിങ്‌സിന് വേഗത പകര്‍ന്നു.

24.3 ഓവര്‍ ക്രീസില്‍ നിന്ന ഇരുവരും 136 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് മടങ്ങിയത്. 65 പന്തുകള്‍ നേരിട്ട് ആറു ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടെ 68 റണ്‍സെടുത്ത ധവാനാണ് ആദ്യം പുറത്തായത്. ഷതാബ് ഖാന്റെ പന്തില്‍ അസ്ഹര്‍ അലിക്കു ക്യാച്ചു നല്‍കിയായിരുന്നു ധവാന്റെ മടക്കം. കോഹ്!ലിയുമൊത്ത് അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്തതിനു പിന്നാലെ രോഹിതും മടങ്ങി. 119 പന്തില്‍ ഏഴു ബൗണ്ടറിയും രണ്ടു സിക്‌സും ഉള്‍പ്പെടെ 91 റണ്‍സെടുത്ത രോഹിത് ശര്‍മ, റണ്ണൗട്ടാവുകയായിരുന്നു. അതിനു മുന്‍പ് 33.1 ഓവറില്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തു നില്‍ക്കെ മഴയെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് 48 ഓവറാക്കി വെട്ടിച്ചുരുക്കിയശേഷമാണ് മല്‍സരം പുനരാരംഭിച്ചത്. നേരത്തെ, 9.5 ഓവറില്‍ ഇന്ത്യ 46 റണ്‍സെടുത്തു നില്‍ക്കെ മഴ അല്‍പസമയം മല്‍സരം തടസ്സപ്പെടുത്തിയിരുന്നു.

രോഹിത്തും പുറത്തായശേഷമെത്തിയ യുവരാജ് സിങ്ങാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് ഗതിവേഗം പകര്‍ന്നത്. അതുവരെ ഇഴഞ്ഞുനീങ്ങിയ ഇന്ത്യന്‍ ഇന്നിങ്‌സിന് യുവരാജിന്റെ വരവോടെ വേഗത കൈവന്നു. 32 പന്തില്‍ എട്ടു ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടെ 53 റണ്‍സെടുത്ത യുവരാജ് ഹസന്‍ അലിക്കു വിക്കറ്റ് സമ്മാനിച്ചു മടങ്ങി. മൂന്നാം വിക്കറ്റില്‍ കോഹ്!ലി-യുവരാജ് സഖ്യം കൂട്ടിച്ചേര്‍ത്തത് 93 റണ്‍സ്.

യുവരാജിനു പിന്നാലെ ധോണിയെ പ്രതീക്ഷിച്ചിരുന്ന ആരാധകര്‍ക്കു മുന്നിലേക്കെത്തിയത് ഹാര്‍ദിക് പാണ്ഡ്യ. വന്നതു വെറുതെയല്ലെന്ന് ആറു പന്തുകള്‍ മാത്രം നീണ്ട ഇന്നിങ്‌സില്‍ തെളിയിച്ച പാണ്ഡ്യ, അതില്‍ മൂന്നു പന്തും ഗാലറിയിലെത്തിച്ച് 20 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്നിങ്‌സ് അവസാനിക്കുമ്പോഴേക്കും ഫോമിന്റെ ഉത്തുംഗശൃംഗത്തിലെത്തിയ കോഹ്!ലി, 68 പന്തില്‍ ആറു ബൗണ്ടറിയും മൂന്നു സിക്‌സും ഉള്‍പ്പെടെ 81 റണ്‍സെടുത്തു പുറത്താകാതെ നിന്നു. ഹസന്‍ അലി, ഷതാബ് ഖാന്‍ എന്നിവര്‍ പാക്കിസ്ഥാനായി ഓരോ വിക്കറ്റ് വീഴ്ത്തി. വഹാബ് റിയാസ് 8.4 ഓവറില്‍ 87 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും നേടാനായില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയെ കൊലപ്പെടുത്തി ചൂളയില്‍ കത്തിച്ചു: സിനിമയെ വെല്ലും കൊലപാതക തിരക്കഥ  (2 hours ago)

തിരുവനന്തപുരം ശാസ്തമംഗലം വാര്‍ഡില്‍ ആര്‍ ശ്രീലേഖ ബിജെപി സ്ഥാനാര്‍ഥി  (3 hours ago)

ബലാത്സംഗക്കേസിലെ പ്രതിയായ ആം ആദ്മി പാര്‍ട്ടി എംഎല്‍എ ഓസ്‌ട്രേലിയയില്‍  (5 hours ago)

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് പണിഷ്‌മെന്റ് നല്‍കി കോണ്‍ഗ്രസ്  (5 hours ago)

വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള തര്‍ക്കത്തിനൊടുവില്‍ സഹപാഠിയ്ക്ക് നേരെ വെടിയുതിര്‍ത്ത് വിദ്യാര്‍ത്ഥികള്‍  (5 hours ago)

കോളേജ് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം 27; വ്യവസായ മന്ത്രി പി.രാജീവിൻ്റെ സാന്നിധ്യത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ അർദ്ധ വാർഷിക അവലോകന യോഗം ചേർന്നു  (7 hours ago)

ആദ്യഘട്ടത്തിൽ 67 സ്ഥാനാര്‍ത്ഥികൾ; തിരുവനന്തപുരം കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്  (7 hours ago)

ബിഗ് ബോസ് മലയാളം 7 ന്റെ കപ്പ് പൊക്കി അനുമോൾ; രണ്ടാം സ്ഥാനത്ത് 'ആ മത്സരാർത്ഥി'  (7 hours ago)

രാഷ്ട്രത്തെ തന്നെ അപമാനിക്കുന്നതിന്ന് തുല്യം; കൃത്യമായ അജണ്ടയോടു കൂടിയുള്ള കാവിവൽക്കരണ ഗൂഢാലോചന; വിദ്യാർഥികളെ കൊണ്ട് ഗണഗീതം പാടിപ്പിച്ചത് നിന്ദ്യമാണെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നി  (8 hours ago)

ഓപ്പറേഷന്‍ ഡി-ഹണ്ട്; സംസ്ഥാനവ്യാപകമായി സ്പെഷ്യല്‍ ഡ്രൈവ്; വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 67 കേസുകള്‍  (8 hours ago)

സംസ്കൃതത്തിൽ ഗവേഷണം ചെയ്ത വിദ്യാർത്ഥിക്കെതിരെ ഫാക്കൽറ്റി ഡീൻ ജാത്യാധിക്ഷേപം നടത്തിയ സംഭവം; അടിയന്തരാന്വേഷണത്തിന് നിർദ്ദേശം നൽകി മന്ത്രി ആർ ബിന്ദു  (8 hours ago)

അടിസ്ഥാനസൗകര്യമേഖലയിൽ വികസനപദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കും; വിവിധപദ്ധതികളുടെ നിർമാണപുരോഗതി വിലയിരുത്തി മന്ത്രി കെ എൻ ബാലഗോപാൽ  (8 hours ago)

കുട്ടികളെ വർഗീയതയിലേക്ക് തള്ളിവിട്ട്, ഔദ്യോഗിക സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് കേന്ദ്ര സർക്കാർ വെറുപ്പിന്റെ രാഷ്ട്രീയം നടപ്പിലാക്കുന്നു; വന്ദേഭാരതിന്റെ ഉദ്ഘാടനച്ചടങ്ങിനിടെ വിദ്യാര്‍ഥികളെക്കൊണ്ട് ആര്‍എസ്  (8 hours ago)

ഉത്തരേന്ത്യയിലേതു പോലെ വിഭജനത്തിന്റെ രാഷ്ട്രീയമാണ് ബി.ജെ.പി കേരളത്തിലും നടപ്പാക്കാന്‍ ശ്രമിക്കുന്നത്; വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച റെയില്‍വെയുടെ നടപടി നിയമവിരുദ്ധം ; വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സത  (8 hours ago)

Malayali Vartha Recommends