വേദിയിൽ ഫോണുമായി മുഖ്യനരികിൽ പാഞ്ഞെത്തി.! സ്വന്തം പാർട്ടിക്കാരിയോട് മുഖം വെട്ടിച്ച് തിരിഞ്ഞ് നടന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; നിവേദനവുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനാണ് മുഖ്യമന്ത്രിയുടെ അടുത്തേക്ക് പോയതെന്ന് ജില്ലാ ഞ്ചായത്ത് അംഗം അഡ്വ. ആതിര ഗ്രേസ്

ചിത്രമെടുക്കാനെത്തിയ സിപിഎം പഞ്ചായത്തംഗത്തോട് പറ്റില്ലെന്നും മാറിനിൽക്കാനും പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. അമ്പൂരി കുമ്പിച്ചൽ കടവ് പാലത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് ജില്ലാ ഞ്ചായത്ത് അംഗം അഡ്വ. ആതിര ഗ്രേസ് സെൽഫിക്ക് ശ്രമിക്കവെയാണ് സംഭവം. ഉദ്ഘാടന ചടങ്ങ് കഴിഞ്ഞ് മുഖ്യമന്ത്രി പോകാൻ ഒരുങ്ങവേയാണ് ജില്ലാ പഞ്ചായത്തംഗം സെൽഫിയെടുക്കാൻ എത്തി.
നടന്നു നീങ്ങുന്ന മുഖ്യമന്ത്രിയുടെ സമീപത്തെത്തി ഫോൺ കാണിച്ചു. എന്നാൽ വേണ്ടെന്ന് പറഞ്ഞ് മുഖ്യമന്ത്രി നടന്ന് പോയി. നിരാശയോടെ ആതിര നിൽക്കുന്നതും വീഡിയോയിൽ കാണാം. വെള്ളറട ഡിവിഷനിൽ നിന്നുള്ള സിപിഎം അംഗമാണ് ആതിര ഗ്രേസ്. എന്നാൽ താൻ സെൽഫിയെടുക്കാനല്ല ശ്രമിച്ചതെന്നും ഒരു നിവേദനവുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനാണ് മുഖ്യമന്ത്രിയുടെ അടുത്തേക്ക് പോയതെന്നും ആതിര പറയുന്നു.
സെൽഫിയെടുക്കാൻ പോയതല്ല. ആ സമയത്ത് ഫോൺ കോൾ വന്നു. നിവേദനം കൊടുക്കാനായി പോയി. തിരക്കായിരുന്നു മുഖ്യമന്ത്രിക്ക്. മറ്റൊരു നിലയ്ക്കും വളച്ചൊടിക്കേണ്ടതില്ല. സെൽഫിയെടുക്കട്ടെയെന്ന് ചോദിച്ചിട്ടില്ല. മുഖ്യമന്ത്രി തന്നോട് മാറി നിൽക്കാനും പറഞ്ഞിട്ടില്ലെന്നും ആതിര പറഞ്ഞു.
https://www.facebook.com/Malayalivartha

























