തന്ത്രി നമ്മളുദ്ദേശിച്ച ആളല്ല കേട്ടോ... പിടി അങ്ങ് പോലീസിൽ; പുറകിലുള്ളത് വൻ ടീം

കൊല്ലത്ത് പതിനാറു വയസ്സുകാരിയുടെ ശരീരത്തിൽ കയറിയ ബാധ ഒഴുപ്പിക്കാനെന്ന വ്യാചേന പീഢന ശ്രമം നടത്തിയ മുരാരി തന്ത്രിയെന്നറിയപ്പെടുന്ന ബാബുവിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. അയാൾക്ക് ഗൾഫ് രാജ്യങ്ങളിലേക്ക് പെൺകുട്ടികളെ എത്തിക്കുന്ന രീതിയുണ്ട്. ആ പെൺകുട്ടികൾ എവിടെ പോകുന്നു എന്നോ അവർ എന്താണ് അവിടെ ചെയ്യുന്നതെന്നോ ആർക്കുമറിയില്ല. പിറകിൽ സ്ത്രീകളെ കടത്തുന്ന മാഫിയാ സംഘമാണോ എന്നതടക്കമുള്ള സംശയമുണ്ടെന്നാണ് നിലവിൽ ഉയരുന്ന സംശയം. ക്ഷേത്രങ്ങളിൽ വിവിധ പൂജകൾക്കായെത്തിയിരുന്നു തന്ത്രി ലക്ഷങ്ങളാണ് ആവശവപ്പെട്ടതെന്നും അയാൾ വൻ ഫ്രോഡ് എന്നുമുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്.
അതേ സമയം നിലവിലുളള കേസിൽ അന്വേഷണം തുടരുകയാണ് പോലീസ്. മന്ത്രവാദം ചെയ്ത് ബാധയൊഴിപ്പിക്കാമെന്ന പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തേവലപ്പുറം കിഴക്ക് അരീക്കൽ സരസ്വതിമന്ദിരത്തിൽ (ചെറുവള്ളി) വി.എസ്.മുരാരി തന്ത്രി എന്നറിയപ്പെടുന്ന രാജൻ ബാബു(47)വാണ് പോലീസ് പിടിയിലായത്.
സംഭവദിവസം മുരാരി പെൺകുട്ടിയെ ക്രൂരമായി മർദിച്ചതായി പോലീസ് റിപ്പോർട്ടിലുണ്ട്. കഴുത്തിലും തലയിലും മുറിവുകളേറ്റിട്ടുണ്ട്. ഭിത്തിയും തറയിലുമെല്ലാം ചോരപ്പാടുകൾ ഉണ്ടായിരുന്നു. പെൺകുട്ടിയുടെ തലപിടിച്ച് ഭിത്തിയിൽ ഇടിച്ചതായും പോലീസ് പറയുന്നു. ഫൊറൻസിക് വിദഗ്ധർ മുറിയിൽ പരിശോധന നടത്തി.
വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയ സമയം തന്നെ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും 20 ലക്ഷം രൂപ തന്നോട് ആവശ്യപ്പെട്ടെന്നും അതിന് തെളിവായി വീഡിയോ ഉണ്ടെന്നും രാജൻ ബാബു ആരോപിച്ചിരുന്നു. എന്നാൽ ഇത് പച്ചക്കള്ളമാണെന്നാണ് പോലീസ് പറയുന്നത്. ഇത് കേസ് വഴിതിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഇയാൾ നടത്തുന്ന നാടകമാണിതെന്നും പുത്തൂർ എസ്.എച്ച്.ഒ. സി. ബാബുക്കുറുപ്പ് പറഞ്ഞു.
ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ ശരീരത്തിൽ ബാധ കയറിയിട്ടുണ്ടെന്നും അത് ഒഴിപ്പിക്കുന്നതോടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകുമെന്നും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു. അമ്മയെ പുറത്തിരുത്തി പെൺകുട്ടിയെ മാത്രം മുറിയിലേക്ക് കൊണ്ടുപോയി മുരാരി അതിക്രമം കാട്ടുകയായിരുന്നു. മണിക്കൂറുകൾ കഴിഞ്ഞിട്ടും മകൾ മടങ്ങിവരാത്തതിനാൽ അമ്മ അന്വേഷിച്ച് ചെന്നപ്പോഴാണ് പെൺകുട്ടി വിവരം പറയുന്നത്. തുടർന്നാണ് പ്രതിഷേധവുമായി ആളുകൾ എത്തുന്നതും പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുക്കുന്നതും.
https://www.facebook.com/Malayalivartha

























