രാഹുലിന്റെ റീ എൻഡ്രി പ്ലാൻ..രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസില്‍ നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി...മുന്‍കൂര്‍ ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ്...

ആദ്യ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനു മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് രാഹുലിനു ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ചാൽ രാഹുൽ തെളിവു നശിപ്പിക്കുമെന്ന അതിജീവിത കോടതിയിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് രാഹുൽ കോടതിയിൽ വാദിച്ചത്. രാഹുലിന്റെ വാദം ശരിവച്ച കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.മൊബൈൽ ഫോൺ അന്വേഷണ ഉദ്യോഗസ്ഥനു കൈമാറണം. ഫെബ്രുവരി 16ന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ചോദ്യം ചെയ്യലിനു ഹാജരാകണമെന്നും കോടതി നിർദേശിച്ചു.
മൂന്നു ദിവസം ചോദ്യം ചെയ്യലിനു ഹാജരാകാനാണ് നിർദേശം. ഒപ്പം കേരളം വിട്ടു പോകരുതെന്നും രാഹുലിനോടു നിർദേശിച്ചിട്ടുണ്ട്. നേരത്തെ രണ്ടാം ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യവും മൂന്നാം ബലാത്സംഗ കേസിൽ ജാമ്യവും രാഹുലിനു ലഭിച്ചിരുന്നു. ഇതോടെ രാഹുലിനെതിരെ പൊലീസ് എടുത്ത മൂന്നു പീഡനക്കേസിലും ജാമ്യം ലഭിച്ചിരിക്കുകയാണ്.ആദ്യ കേസിൽ കൂടിയായിരുന്നു രാഹുലിനെ ജാമ്യം ലഭിക്കാൻ ഉണ്ടായിരുന്നത് . രണ്ടാം കേസിലും മൂന്നാം കേസിലും കീഴ്കോടതികൾ തന്നെ ജാമ്യം അനുവദിച്ചിരുന്നു . പക്ഷെ ആദ്യ കേസിൽ തിരുവനന്തപുരംഅഡീഷണൽ സെഷൻസ് കോടതി
മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്.ഗുരുതരമായ പരാമർശങ്ങളോട് കൂടിയാണ് അന്ന് അത് തള്ളിയത് .ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ സിംഗിൾ ബെച്ചാണ് രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം നൽകിയത് . നേരത്തെ കോടതി ഈ കേസ് പരിഗണിക്കുമ്പോൾ തന്നെ പറഞ്ഞത് ഇതിൽ ഏതെങ്കിലും തരത്തിൽ ഒരു ബലാത്സംഗം നിലനിൽക്കുമോ ? അതായത് ഇത് ഒരു ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമല്ല കാണാൻ ആവുക എന്ന കാര്യം കോടതി പ്രതേകം ചൂണ്ടി കാണിച്ചിരുന്നു , ഇനി കോടതി എന്തൊക്ക് നിരീക്ഷണങ്ങൾ നടത്തിയിരുന്നു എന്നുള്ളത് പിനീട് അറിയാം .
ഈ രാഹുലിന് അറസ്റ്റിന്റെ ജയിൽ വാസത്തിന്റെ ഒരു കാര്യം ആവശ്യമില്ല . ഇന്ന് ജാമ്യം തള്ളിയിരുനെൽ പൊലീസിന് രാഹുലിനെ പൊലീസിന് കസ്റ്റഡിയിൽ എടുക്കാമായിരുന്നു അതിനുള്ള സാധ്യത ഉണ്ടായിരുന്നു .ജാമ്യം അനുവദിക്കുന്നത് തന്റെ ജീവന് ഭീഷണിയാണെന്നും നിരവധി പെണ്‍കുട്ടികളെ സമാന രീതിയില്‍ പ്രതി പീഡിപ്പിച്ചിട്ടുണ്ട് എന്നും പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ യുവതിയുടെ മൊഴി പരിശോധിക്കുമ്പോള്‍ ബലാത്സംഗം നടന്നതായി കണക്കാക്കാന്‍ ആകില്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍.
തുടര്‍ന്നാണ് കര്‍ശന ഉപാധികളോടെ ഇപ്പോള്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്.വിവാഹിതയായ യുവതി മറ്റൊരു ബന്ധത്തില്‍ ഏര്‍പ്പെടുന്നത് നിയമപരമായും ധാര്‍മികമായും തെറ്റല്ല എന്നതിനാല്‍ എങ്ങനെ പ്രതിക്ക് ജാമ്യം നിഷേധിക്കാനാകുമെന്ന് കോടതി ചോദിച്ചു.നഗ്‌ന ദൃശ്യങ്ങള്‍ കൈവശം വെച്ചതായി കണ്ടെത്തിയാല്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നത് പരിഗണിക്കാനാകുമെന്ന് കോടതി പറഞ്ഞിരുന്നു.ആദ്യ ബലാത്സംഗ പരാതിക്ക് പിന്നാലെ മറ്റ് രണ്ട് പരാതികൾ കൂടി രാഹുലിനെതിരേ വന്നിരുന്നു. ബെംഗളൂരുവിൽനിന്ന് ഒരു യുവതി കെപിസിസി അധ്യക്ഷന് മെയിൽ മുഖാന്തരം പരാതി അയക്കുകയായിരുന്നു.
ഈ പരാതി പോലീസിന് കൈമാറുകയും അതിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. നിലവിൽ വിദേശത്തുള്ള പത്തനംതിട്ട സ്വദേശിനിയാണ് മൂന്നാമത്തെ പരാതി നൽകിയത്. ഈ പരാതിയെ തുടർന്നാണ് പോലീസ് രാഹുലിനെ അറസ്റ്റ് ചെയ്തത്.16 ന് അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാകണം. രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ മൂന്ന് ദിവസം ചോദ്യം ചെയ്യപ്പെടണമെന്നും ഉപാധിയിൽ പറയുന്നു
https://www.facebook.com/Malayalivartha

























