വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്.. കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍..മുഖ്യമന്ത്രി പിണറായി വിജയനേക്കാള്‍ ജനപ്രീതിയില്‍ മുന്നിലെത്തിയിരുന്നു..

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഏത് വിധേനയും ഇടത് മുന്നണിയെ താഴെയിറക്കി ഭരണം പിടിക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫ്. അതിന്റെ ഭാഗമായി പുതുയുഗ യാത്ര സംഘടിപ്പിച്ചിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനും മറ്റ് യുഡിഎഫ് നേതാക്കളും. അതിനിടയിൽ നിർണായകമായ ഒരു സർവേയുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തന്നെയാകണം കോണ്‍ഗ്രസിന്റെ മുഖമെന്ന് സര്‍വേ റിപ്പോര്‍ട്ട്.
തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു നടത്തിയ മൂന്നാമത്തെ സര്‍വേയിലാണ് സതീശന് വലിയ ജനപിന്തുണയുള്ളതായി വ്യക്തമാക്കുന്നത്. രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാല്‍, ശശി തരൂര്‍ തുടങ്ങിയ പ്രമുഖ നേതാക്കളേക്കാള്‍ സതീശന്‍ ബഹുദൂരം മുന്നിലാണെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു. നിലവിൽ കോൺഗ്രസിൽ സ്‌റ്റാർ ക്യാമ്പയിനർ ഇമേജ് കൂടി ഉള്ളയാളാണ് വിഡി സതീശൻ എന്നതാണ് പ്രധാന കാര്യം.കോണ്‍ഗ്രസിന് അധികാരം ലഭിച്ചാല്‍ വി.ഡി. സതീശന്‍ മുഖ്യമന്ത്രിയാകണമെന്നാണ് ഭൂരിഭാഗം ജനങ്ങളും ആഗ്രഹിക്കുന്നത്. അടുത്തിടെ പുറത്തുവന്ന എന്‍ഡിടിവി സര്‍വേയിലും വി.ഡി. സതീശന്‍ (22%)
മുഖ്യമന്ത്രി പിണറായി വിജയനേക്കാള്‍ (18%) ജനപ്രീതിയില്‍ മുന്നിലെത്തിയിരുന്നു.ഓരോ മണ്ഡലത്തിലും വിജയിക്കാന്‍ സാധ്യതയുള്ള 6 പേരുകള്‍ വീതം സര്‍വേയിലൂടെ കണ്ടെത്തിയിട്ടുണ്ട്. മണ്ഡലത്തിന് പുറത്തുള്ള നേതാക്കളെയും ജനങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.സർക്കാരിനെ പല്ലും നഖവും ഉപയോഗിച്ചു നിരന്തരം ആക്രമിക്കുന്ന ശൈലിയിലൂടെയാണ് കഴിഞ്ഞ കുറച്ച് കാലമായി പ്രതിപക്ഷത്തിന്റെ ഒന്നാകെ മുഖമായി വിഡി സതീശൻ ഉയർന്നുവന്നിരുന്നു. അതിനിടയിലാണ് കനഗോലു നടത്തിയ നിർണായക സർവേയിലും വിഡിക്ക് ഈ മേധാവിത്തം പുലർത്താൻ സാധിക്കുന്നത്. രമേശ് ചെന്നിത്തല,
കെസി വേണുഗോപാല്‍, ശശി തരൂര്‍ തുടങ്ങിയവരെക്കാൾ ജനസമ്മതി വിഡി സതീശനാണെന്ന് സർവേ പറയുന്നു.സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം, ഇഷ്ടപ്പെട്ട മുഖ്യമന്ത്രി, സര്‍ക്കാരിന്റെ പോരായ്മകള്‍ തുടങ്ങി 12 പ്രധാന ചോദ്യങ്ങളാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. മുതിര്‍ന്ന നേതാക്കളായ പിണറായി വിജയന്‍, കെ.കെ. ശൈലജ, രാജീവ് ചന്ദ്രശേഖര്‍ എന്നിവരുടെ പേരുകളും സര്‍വേയില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ കോണ്‍ഗ്രസിനുള്ളിലെ മത്സരത്തില്‍ സതീശന്റെ പടയോട്ടമാണ് പ്രകടമാകുന്നത്.വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന 'ലക്ഷ്യ 2026' നേതൃ ക്യാമ്പില്‍ സുനില്‍ കനഗോലു സ്ഥാനാര്‍ത്ഥികളുടെ മാനദണ്ഡ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചിരുന്നു.
'വിന്നബിലിറ്റി' (വിജയസാധ്യത) മാത്രമായിരിക്കും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ മാനദണ്ഡമെന്ന് ഹൈക്കമാന്‍ഡും വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























