Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

ദൈവം പകരക്കാരനായി അവതരിച്ചു... മരിയോ ഗോഡ്‌സെയുടെ ഗോളില്‍ ജര്‍മനി രാജാവായി

14 JULY 2014 08:56 AM IST
മലയാളി വാര്‍ത്ത.

ദൈവം പകരക്കാരനായി അവതരിച്ച ആ സുന്ദര നിമിഷത്തില്‍ ജര്‍മ്മനിക്ക്‌ രാജകീയ വിജയം. ലാറ്റിനമേരിക്കയുടെ കരുത്തുമായെത്തിയ മെസിയുടെ അര്‍ജന്റീനയെ കെട്ടുകെട്ടിച്ചാണ്‌ ജര്‍മനി മാരക്കാനയില്‍ ചരിത്രവിജയം നേടിയത്‌. അധിക സമയത്തേക്കു നീണ്ട കളിയില്‍ ഒരു ഗോളിനു അര്‍ജന്റീനയെ കീഴടക്കിയാണ്‌ ജര്‍മനി ലോക ചാമ്പ്യന്മാരായത്‌. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നടന്ന ലോകകപ്പ്‌ ആദ്യമായാണ്‌ ഒരു യൂറോപ്യന്‍ രാജ്യം സ്വന്തമാക്കുന്നത്‌. കിരീടം നഷ്ടപ്പെട്ടെങ്കിലും ലയണല്‍ മെസി ലോകകപ്പിലെ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കി.
നിശ്ചിത സമയത്തിനുള്ളില്‍ ഗോള്‍ പിറക്കാത്തതിനാല്‍ അധിക സമയത്തിലേക്ക്‌ നീണ്ടു. പകരക്കാരായിറങ്ങിയ ആന്ദ്രേ ഷൂറില്‍-മരിയോ ഗോഡ്‌സെ സഖ്യത്തിന്റെ മിന്നല്‍ നീക്കമാണ്‌ മാരക്കാനയില്‍ ഫലം കണ്ടത്‌. നൂറ്റി പതിമൂന്നാം മിനിറ്റില്‍ മധ്യഭാഗത്തു നിന്നും പന്തുമായി അതിവേഗം ഇടതു വിംഗിലൂടെ കുതിച്ച ഷൂറിന്റെ ക്രോസ്‌ അര്‍ജന്റീന ഗോള്‍ മുഖത്തേക്ക്‌. ഒപ്പമോടിയെത്തിയ മരിയോ ഗോഡ്‌സെ പന്ത്‌ നെഞ്ചിലെടുത്ത്‌ ഇടങ്കാല്‍കൊണ്ട്‌ വിദഗ്‌ദ്ധമായി ഒരു തട്ട്‌. പന്ത്‌ ഗോള്‍ പോസ്റ്റിന്റെ വലതു മൂലയില്‍ തുളഞ്ഞിറഞ്ഞി. അര്‍ജന്റീനയുടെ വിധി നിര്‍ണയിച്ച ഗോള്‍, 1990 ഫൈനലിന്റെ തനിയാവര്‍ത്തനം. മാറഡോണയുടെ കീഴില്‍ 1990 ലോകകപ്പ്‌ ഫൈനലിലും അര്‍ജന്റീന ജര്‍മനിക്കു മുന്നില്‍ കീഴടങ്ങിയിരുന്നു. \"\"
വെള്ളയും ഇളംനീലയും ജഴ്‌സിയില്‍ നിന്നും വ്യത്യസ്‌തമായി കടും നീലയിലാണ്‌ അര്‍ജന്റീന ഇറങ്ങിയത്‌. ടോണി ക്രൂസ്‌ ബോക്‌സിനു പുറത്തുനിന്നും തൊടുത്ത ലോംഗ്‌ റേഞ്ചര്‍ അര്‍ജന്റീന ഗോളി റൊമേരോ തട്ടിയകറ്റുന്നതു കണ്ടാണ്‌ കളി തുടങ്ങിയത്‌. ഇരുപത്തിരണ്ടാം മിനിറ്റില്‍ ഗോണ്‍സാലൊ ഹിഗ്വിന്‌ തുറന്ന അവസരം ലഭിച്ചെങ്കിലും ഫലം കണ്ടില്ല. ജര്‍മന്‍ ഗോളി ന്യൂവര്‍ മാത്രം മുന്നില്‍ നില്‍ക്കേ ഹിഗ്വിന്‍ തൊടുത്ത ഷോട്ട്‌ പോസ്റ്റിന്റെ അടുത്തെങ്ങുമെത്തിയില്ല. മ്യൂളര്‍, ക്ലോസെ, ഓസില്‍ ത്രയത്തെ ബോക്‌സിനു പുറത്തുവച്ച്‌ മസ്‌കരാനോയുടെ നേതൃത്വത്തില്‍ അര്‍ജന്റീന വരിഞ്ഞു മുറുക്കി. അതോടെ പതിവു ജര്‍മന്‍ ഇരച്ചുകയറ്റം ദുഷ്‌കരമായി. \"\"
മറുവശത്ത്‌ മെസിയെ മുന്‍നിര്‍ത്തി അര്‍ജന്റീന ഗാലറികളില്‍ തിങ്ങിക്കൂടിയ ആരാധകരെ ആവേശത്തിലാക്കി. മുപ്പത്തിരണ്ടാം മിനിറ്റില്‍ പരിക്കേറ്റ ക്രിസ്റ്റഫര്‍ ക്രാമറെ പിന്‍വലിക്കാന്‍ ജോക്കിം ലോ നിര്‍ബന്ധിതനായി. പകരമിറങ്ങിയത്‌ ആന്ദ്രേ ഷൂറിന്‍. ക്രൂസിന്റെ കോര്‍ണറില്‍ ഹൊലെഡ്‌സിന്റെ സുന്ദരന്‍ ഹെഡര്‍ പോസ്റ്റിലിടിച്ചു മടങ്ങി.
എസക്കിയേല്‍ ലാവേസിക്കു പകരം സെര്‍ജി അഗ്വെറോയെ കളത്തിലിറക്കിയാണ്‌ സബെല്ല രണ്ടാം പകുതി തുടങ്ങിയത്‌. ആദ്യ മിനിറ്റില്‍ത്തന്നെ മെസിയുടെ ഇടങ്കാലന്‍ ഷോട്ട്‌ ഗാലറിയെ ഇളക്കി. എന്നാല്‍, നേരിയ വ്യത്യാസത്തില്‍ പന്ത്‌ പുറത്തേക്കു പാഞ്ഞു.\"\"
അമ്പത്തിയാറാം മിനിറ്റില്‍ മികച്ച ഒരു അവസരം അര്‍ജന്റീനയ്‌ക്ക്. സബലേറ്റ മുന്നേറിക്കൊടുത്ത പന്ത്‌ കണക്‌ട് ചെയ്യാന്‍ ശ്രമിച്ച ഹിഗ്വയനെ മറികടന്ന്‌ ഗോളി മാനുവല്‍ ന്യൂയര്‍ പന്ത്‌ തട്ടിയകറ്റി. രണ്ടാംപകുതിയുടെ മധ്യത്തില്‍ മെസിയുടെ ഒറ്റയ്‌ക്കുള്ള മുന്നേറ്റങ്ങള്‍ കണ്ടു. ജര്‍മന്‍ പ്രതിരോധത്തെ മറികടന്നെങ്കിലും ലക്ഷ്യം മറികടക്കാന്‍ മെസിക്കായില്ല.

എഴുപത്തിയെട്ടാം മിനിറ്റില്‍ ഹിഗ്വിയനെ മാറ്റി റോഡ്രിഗോ പലോസിയെ അര്‍ജന്റീന ഇറക്കി. തൊട്ടുപിന്നാലെ പെരസിനു പകരം ഗാഗോയും ഇറങ്ങി. ജര്‍മനി അവസാനനിമിഷം ക്ലോസെയെ പിന്‍വലിച്ച്‌ ഗോട്‌സെയെയും ഇറക്കി. അധികസമയത്തും ഇരു ടീമുകള്‍ക്കും അവസരങ്ങള്‍ക്കു കുറവുണ്ടായിരുന്നില്ല. അര്‍ജന്റീന 4-3-3 ശൈലിയിലും ജര്‍മനി ക്ലോസെയെ ഏക സ്‌ട്രൈക്കറാക്കി 4-2-3-1 ലൈനപ്പിലുമാണ്‌ ഇറങ്ങിയത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി  (2 hours ago)

പ്രധാനമന്ത്രിയുടേയും അമ്മയുടേയും എ.ഐ വീഡിയോ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി  (2 hours ago)

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി  (3 hours ago)

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി ചെന്നൈയില്‍ നിന്നും തിരികെ എത്തിച്ചപ്പോള്‍ കുറഞ്ഞത് 4 കിലോ  (3 hours ago)

ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയും സുഹൃത്തും അറസ്റ്റില്‍  (3 hours ago)

നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളുമായി നിരവധിപേര്‍ രംഗത്ത്  (3 hours ago)

ഇടുക്കിയില്‍ മണ്‍തിട്ട ഇടിഞ്ഞു വീണ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (3 hours ago)

ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു  (4 hours ago)

ഏഴാം ക്ലാസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍  (4 hours ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (4 hours ago)

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (6 hours ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (6 hours ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (7 hours ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (7 hours ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (7 hours ago)

Malayali Vartha Recommends