"അവന്‍ പോയിക്കഴിഞ്ഞിരുന്നു. ഞങ്ങള്‍ ശ്വാസം നല്‍കാന്‍ തുടങ്ങി. വിജയം കാണുകയും ചെയ്തൂ. അവന്‍ നമ്മെ വിട്ടുപോകാന്‍ എത്ര അടുത്തായിരുന്നുവെന്നോ? അറിയില്ല..." ക്രിസ്റ്റ്യന്‍ എറിക്സണ് മൈതാനത്ത് കുഴഞ്ഞുവീണത് ഹൃദയം നിലച്ച് മരണത്തോടു മുഖാമുഖം നിന്നായിരുന്നു! ഡോക്ടര്‍ പറയുന്നു
യൂറോ കപ്പ് മത്സരത്തിനിടെ ഡെന്‍മാര്‍ക് താരം ക്രിസ്റ്റ്യന്‍ എറിക്സണ് മൈതാനത്ത് കുഴഞ്ഞുവീണ സംഭവം ലോകം ഞെട്ടലോടെയാണ് കണ്ടത്. ഗാലറികളിലെ ആർപ്പുവിളികൾ ഒരു നിമിഷം കൊണ്ട് നിലച്ചു. കണ്ണുകൾ നിറഞ്ഞ് ആരാധകർ പ്രാർത്ഥനകളിൽ മുഴുകി. ഇപ്പോഴിതാ മരണത്തിൽ നിന്നും അവൻ ജീവിതത്തിലേക്ക് തിരികെ എത്തിയിരിക്കുകയാണ്. ഇതിനിടെ ഡോക്ടറുടെ അനുഭവം ഏറെ വൈറലാകുന്നു. ക്രിസ്റ്റ്യന്‍ എറിക്സണ് ഹൃദയം നിലച്ച് മരണത്തോടു മുഖാമുഖം നിന്നായിരുന്നുവെന്ന് ഡോക്ടര്‍.
''അവന്‍ പോയിക്കഴിഞ്ഞിരുന്നു. ഞങ്ങള്‍ ശ്വാസം നല്‍കാന്‍ തുടങ്ങി. വിജയം കാണുകയും ചെയ്തൂ. അവന്‍ നമ്മോടു വിട്ടുപോകാന്‍ എത്ര അടുത്തായിരുന്നുവെന്നോ? അറിയില്ല. ശ്വാസം തിരിച്ചുപിടിക്കാനുള്ള ആദ്യ ശ്രമം തന്നെ വിജയം കണ്ടു, അതോടെ എല്ലാം വേഗത്തിലായി''- എന്നും ഡെന്‍മാര്‍ക് ടീം ഡോക്ടര്‍ മോര്‍ട്ടന്‍ ബോസണ്‍ പറഞ്ഞു. പരിക്കുപറ്റി അത്ര വേഗത്തില്‍ കൂടെയുള്ളവര്‍ പ്രതികരിച്ചതാണ് എല്ലാം നേരെയാക്കിയതെന്ന് പരിശീലകന്‍ കാസ്പര്‍ യുല്‍മണ്ടും വ്യക്തമാക്കി. ''സംഭവം നടന്ന് എത്ര വേഗത്തില്‍ സഹായം ലഭിക്കുന്നു എന്നതാണ് പ്രധാനം. വളരെ ചുരുങ്ങിയ സമയമേ എടുത്തുള്ളൂ''- യുല്‍മണ്ട് തുടര്‍ന്നു.
അതോടൊപ്പം തന്നെ ഒരിക്കലും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സ തേടിയിട്ടില്ലാത്ത എറിക്സണ് എങ്ങനെ ഇതു സംഭവിച്ചുവെന്നറിയാന്‍ പരിശോധനകള്‍ നടത്തിവരികയാണ്. നിലവില്‍ പ്രയാസങ്ങളൊന്നും കാണിക്കാത്ത താരം അതിവേഗം ജീവിതത്തിലേക്ക് തിരിച്ചുവരികയാണ് എന്നാണ് ഡോക്ടർമാർ പറയുന്നത്. ഹൃദയം പതിവുപോലെ മിടിക്കുന്നുണ്ട്. ഇതുവരെ ചെയ്ത പരിശോധനകളില്‍ കുഴപ്പങ്ങള്‍ കാണിച്ചിട്ടില്ല. എന്തുകൊണ്ട് ഇത് സംഭവിച്ചുവെന്നതിന് വിശദീകരണം ലഭിക്കാത്തതാണ് കുഴക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ച ഫിന്‍ലന്‍ഡിനെതിരായ കളിയുടെ ആദ്യ പകുതി അവസാനിരിക്കെയാണ് ഡെന്മാര്‍ക് താരം എറിക്സണ് കുഴഞ്ഞുവീണത്. മൈതാനത്ത് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ആശുപത്രിയിലേക്ക് ഉടനെ തന്നെ മാറ്റുകയായിരുന്നു. എന്നാൽ മണിക്കൂറുകള്‍ കഴിഞ്ഞ് എറിക്സണ് കൂടി താല്‍പര്യമറിയിച്ചതനുസരിച്ച് പുനരാരംഭിച്ച കളി ഡെന്‍മാര്‍ക് തോറ്റിരുന്നു.
കുഴഞ്ഞുവീഴ്ചയും അതുകഴിഞ്ഞു നടന്നതും ഓര്‍മയില്ലെന്ന് എറിക്സണ് പറഞ്ഞതായി കോച്ച് വ്യക്തമാക്കി. ഇപ്പോള്‍ ഉണര്‍ന്നിരിക്കുന്ന താരം ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി പറയുന്നുണ്ട്. ഹൃദയം പതിവുതാളം വീണ്ടെടുത്തിട്ടുണ്ട്. ഇനിയും താന്‍ മൈതാനത്തുണ്ടാകുമെന്നാണ് ആശുപത്രിയിലും എറിക്സന്റെ ആഗ്രഹം പങ്കുവച്ചത്.
അതേസമയം സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ടെലിവിഷന്‍ കാമറകള്‍ തത്സമയം കാണിച്ചത് വ്യാപക വിമര്‍ശനത്തിനിടയാക്കിയിരുന്നു. താരത്തെ മാത്രമല്ല, കണ്ണീരണിഞ്ഞ് തകര്‍ന്ന് മൈതാനത്തുനിന്ന പത്നി സബ്രീന ക്വിസ്റ്റിനെയും ഏറെനേരം കാണിക്കുകയുണ്ടായി. ബി.ബി.സി പിന്നീട് ദൃശ്യങ്ങള്‍ക്ക് മാപ്പുചോദിച്ചിരുന്നു.
https://www.facebook.com/Malayalivartha