Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീര്‍ക്കാഴ്ചയായി... ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം


ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്ര വിജയം സ്വന്തമാക്കി ഇന്ത്യ....


എയര്‍ ബസ് 400 തിരുവനന്തപുരത്ത് പറന്നിറങ്ങി..17 അമേരിക്കന്‍ വിദഗ്ധര്‍ ഇതിലുണ്ടെന്നാണ് സൂചന... യുദ്ധ വിമാനത്തില്‍ തിരുവനന്തപുരത്ത് തന്നെ അറ്റകുറ്റപണിക്ക് ശ്രമിക്കും..


പ്രസവിച്ചാല്‍ ഉടന്‍ പണം... സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭരണകൂടം നല്‍കിയ ഓഫര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് റഷ്യന്‍ ജനത..പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലവും..


റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...

ഇനിയല്ലേ ആവേശം... മൊറോക്കന്‍ പ്രതിരോധത്തെ ഇടിച്ചിട്ട് ഫ്രഞ്ച് പടയോട്ടം വിജയിച്ചു; ഫ്രാന്‍സ് ധീരമായി വെല്ലുവിളിയെ അതിജീവിച്ചു ഫൈനലില്‍; പൊരുതി വീണ് മൊറോക്കോ; ഫ്രാന്‍സിന് ഇരട്ടഗോള്‍ വിജയം; ഫൈനലില്‍ ഫ്രാന്‍സും അര്‍ജന്റീനയും

15 DECEMBER 2022 09:38 AM IST
മലയാളി വാര്‍ത്ത

വമ്പന്‍മാരുടെ പേടിസ്വപ്നമായ മൊറോക്കോ അവസാനം കാലിടറി വീണു. പലരുടേയും വഴി മുടക്കിയെങ്കിലും ഫ്രാന്‍സിനെ തോല്‍പ്പിക്കാനായില്ല. ഖത്തര്‍ ലോകകപ്പിലെ രണ്ടാമത്തെ സെമിയില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ആഫ്രിക്കന്‍ വീരന്മാരായ മൊറോക്കോയെ നാട്ടിലേക്ക് പറഞ്ഞുവിട്ടാണ് ഫ്രാന്‍സ് തുടര്‍ച്ചയായ രണ്ടാം വട്ടവും അവസാന അങ്കത്തിന് യോഗ്യത നേടിയത്.

ഫ്രഞ്ച് പടയ്ക്കായി തിയോ ഹെര്‍ണാണ്ടസും കോലോ മഔനിയും ഗോളുകള്‍ നേടി. ഒരു ആഫ്രിക്കന്‍ ടീമിന്റെ ലോകകപ്പുകളിലെ ഏറ്റവും മികച്ച പ്രകടനത്തോടെ ലോക ചാമ്പ്യന്മാരെയും വിറപ്പിച്ചാണ് മൊറോക്കോയുടെ മടക്കം. പൊരുതിത്തോറ്റു എന്ന് അഭിമാനിക്കാമെങ്കിലും എത്ര നല്ല അവസരമാണ് തങ്ങള്‍ നഷ്ടപ്പെടുത്തിയത് എന്നോര്‍ത്തു മൊറോക്കോ പരിതപിക്കുകയും ചെയ്യും.

കളിയിലുടനീളം തങ്ങളെ വിറപ്പിച്ച ആഫ്രിക്കന്‍ ടീമിനെ 2-0നു മറികടന്ന് ലോക ചാംപ്യന്‍മാരായ ഫ്രാന്‍സ് വീണ്ടും ലോകകപ്പ് ഫൈനലില്‍ കടന്നു. 5-ാം മിനിറ്റില്‍ തിയോ ഹെര്‍ണാണ്ടസ്, 79-ാം മിനിറ്റില്‍ പകരക്കാരന്‍ റന്‍ഡാല്‍ കോളോ മുവാനി എന്നിവരാണ് ഫ്രാന്‍സിന്റെ സ്‌കോറര്‍മാര്‍. മൈതാനത്തുടനീളം വീര്യത്തോടെ ഓടിക്കളിച്ചെങ്കിലും ഫ്രഞ്ച് പെനല്‍റ്റി ബോക്‌സിലെത്തിയപ്പോഴെല്ലാം കാലും മനസ്സും ഇടറിയതാണ് മൊറോക്കോയ്ക്കു തിരിച്ചടിയായത്. ഞായറാഴ്ച ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സ് അര്‍ജന്റീനയെ നേരിടും. ശനിയാഴ്ച ഖലീഫ സ്റ്റേഡിയത്തില്‍ നടക്കുന്ന മൂന്നാം സ്ഥാന മത്സരത്തില്‍ മൊറോക്കോ ക്രൊയേഷ്യയുമായി കളിക്കും.
ലോകകപ്പില്‍ ഒരു ഓണ്‍ ഗോള്‍ അല്ലാതെ മറ്റൊരു ഗോള്‍ പോലും വഴങ്ങാതെ പാറ പോലെ ഉറച്ച നിന്ന മെറോക്കന്‍ പ്രതിരോധത്തെ തകര്‍ത്തു കൊണ്ടാണ് ഫ്രാന്‍സ് തുടങ്ങിയത്. ആര്‍ത്തിരമ്പിയ മൊറോക്കന്‍ ആരാധകരെ നിശബ്ദരാക്കാന്‍ ഫ്രഞ്ച് കരുത്തന്മാര്‍ക്ക് വേണ്ടി വന്നത് വെറും അഞ്ച് മിനിറ്റാണ്. റാഫേല്‍ വരാന്റെ എണ്ണം പറഞ്ഞ ഒരു ത്രൂ ബോള്‍ മൊറോക്കന്‍ മതിലിനെ കീറി മുറിച്ചാണ് ഗ്രീസ്മാനിലേക്ക് എത്തിയത്.

ആടിയുലഞ്ഞ പ്രതിരോധ നിരയെ മുതലെടുത്ത് ഗ്രീസ്മാന്‍ പന്ത് എംബാപ്പെയിലേക്ക് നല്‍കി. താരത്തിന്റെ ഷോട്ട് ഗോളാകാതെ സംരക്ഷിച്ചെങ്കിലും ലെഫ്റ്റ് ബാക്കായ തിയോ ഹെര്‍ണാണ്ടസിന്റെ വരവിനെ തടുക്കാനുള്ള അസ്ത്രങ്ങള്‍ മൊറോക്കന്‍ ആവനാഴിയില്‍ ഉണ്ടായിരുന്നില്ല. ഫ്രാന്‍സിനെ തളച്ചിടാനുള്ള തന്ത്രവുമായി ഇറങ്ങിയ മൊറോക്കോയ്ക്ക് തങ്ങളുടെ ഗെയിം പ്ലാന്‍ ഉള്‍പ്പെടെ ആദ്യ നിമിഷങ്ങളിലെ ഒറ്റ ഗോളോടെ മാറ്റേണ്ടി വന്നു. പ്രതിരോധത്തില്‍ മാത്രം ഒതുങ്ങാതെ ഇതോടെ മൊറോക്കോ ആക്രമിക്കാനും ആരംഭിച്ചു.

10-ാം മിനിറ്റില്‍ മധ്യനിര താരം ഔനാഹി ബോക്‌സിന് പുറത്ത് നിന്ന് ലക്ഷ്യത്തിലേക്ക് ഷോട്ട് ഉതിര്‍ത്തെങ്കിലും ലോറിസിനെ കടക്കാനുള്ള ശേഷിയുണ്ടായിരുന്നില്ല. ഇംഗ്ലണ്ടിനെതിരെ എന്ന പോലെ എതിരാളിക്ക് ആവശ്യത്തിന് പൊസഷന്‍ അനുവദിച്ച് അവസരങ്ങളില്‍ തിരിച്ചടിക്കുക എന്ന് തന്ത്രം തന്നെയാണ് ദെഷാംസ് വീണ്ടും പയറ്റിയത്. 17-ാം മിനിറ്റില്‍ ബൗഫലിന്റെ പാസില്‍ നിന്ന് സിയെച്ചിന് ഷോട്ട് എടുക്കാന്‍ സാധിച്ചെങ്കിലും പുറത്തേക്ക് പോയി. തൊട്ട് പിന്നാലെ ഫ്രഞ്ച് ബോക്‌സില്‍ നിന്ന് വന്ന ലോംഗ് ബോള്‍ നിയന്ത്രിക്കാന്‍ മൊറോക്കന്‍ പ്രതിരോധത്തിന് സാധിക്കാതെ വന്നതോടെ ജിറൂദ് തന്റെ പെര്‍ഫെക്ട് സ്‌െ്രൈടക്കിഗ് എബിലിറ്റി പുറത്തെടുത്ത് ഇടംകാല് കൊണ്ട് കനത്ത ഷോട്ട് പായിച്ചെങ്കിലും ബാറില്‍ ഇടിച്ച് പുറത്തേക്ക് പോയി.

19-ാം മിനിറ്റില്‍ പരിക്ക് വലച്ച നായകന്‍ സയസ്സിനെ മൊറോക്കോയ്ക്ക് പിന്‍വലിക്കേണ്ടി വന്നത് ആഫ്രിക്കന്‍ സംഘത്തിന് തിരിച്ചടിയായി. സിയെച്ചിലൂടെയും ബൗഫലിലൂടെയുമെല്ലാം നല്ല നീക്കങ്ങള്‍ മെനഞ്ഞെടുക്കാന്‍ മൊറോക്കോയ്ക്ക് സാധിച്ചെങ്കിലും ഗോള്‍ നേടാന്‍ മാത്രം സാധിക്കാതെ ആഫ്രിക്കന്‍ ശക്തികള്‍ ബുദ്ധിമുട്ടുകയായിരുന്നു

35-ാം മിനിറ്റില്‍ കിലിയന്‍ എംബാപ്പെയുടെ പേസിന് മുന്നില്‍ മൊറോക്കന്‍ പ്രതിരോധം മത്സരത്തില്‍ ആദ്യമായി വിയര്‍ത്തു. ചൗമെനിയുടെ ത്രൂ ബോളിലേക്ക് പറന്ന് കയറി എംബാപ്പെ ശ്രമിച്ച് നോക്കിയെങ്കിലും ഹക്കിമി കൃത്യസമയത്ത് രക്ഷനായി. ക്ലിയര്‍ ചെയ്യപ്പെട്ട പന്ത് ഹെര്‍ണാണ്ടസ് ബോക്‌സിന് നടുക്ക് ആരും മാര്‍ക്ക് ചെയ്യാനില്ലാതെ നിന്ന ജിറൂദിലേക്ക് അതിവേഗം നല്‍കിയെങ്കിലും അത് ഗോളാകാതെ പോയത് മൊറോക്കോയുടെ ഭാഗ്യം കൊണ്ട് മാത്രമായിരുന്നു. 44-ാം മിനിറ്റില്‍ സിയെച്ചിന്റെ കോര്‍ണറിന് ഒടുവില്‍ യാമിഖിന്റെ അക്രോബാറ്റിക് ശ്രമം പോസ്റ്റിലിടിച്ച് മടങ്ങുന്നത് അവിശ്വസനീയതയോടെയാണ് മൊറോക്കന്‍ ആരാധകര്‍ കണ്ടത്. അവസാന നിമിഷം മൊറോക്കോ ആക്രമണം കടുപ്പിച്ചെങ്കിലും ഗോള്‍ വഴങ്ങാതെ ഫ്രാന്‍സ് പിടിച്ച് നിന്നു.

79-ാം മിനിറ്റില്‍ പകരക്കാരനായി എത്തിയ കോലോ മഔനി തന്റെ ആദ്യ ടച്ച് തന്നെ ഗോളാക്കി മാറ്റി ഫ്രാന്‍സിന്റെ ജയമുറപ്പിച്ച ഗോള്‍ഡന്‍ ബോയ് ആയി. ബോക്‌സിനുള്ളില്‍ വച്ച് തുറാം നല്‍കിയ പന്ത് തന്നെ പൊതിഞ്ഞ മൊറോക്കന്‍ താരങ്ങള്‍ക്കിടയിലൂടെ വെട്ടിയൊഴിഞ്ഞ് എംബാപ്പെ ലക്ഷ്യം വച്ചെങ്കിലും പ്രതിരോധ താരത്തിന്റെ കാലില്‍ തട്ടി. പക്ഷേ, തക്കം പാര്‍ത്ത് നിന്ന് മഔനിക്ക് ഒന്ന് ടാപ്പ് ഇന്‍ ചെയ്യേണ്ട കാര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. തോല്‍വി ഉറപ്പിച്ചിട്ടും തളരാത്ത മൊറോക്കന്‍ പോരാളികള്‍ ഫ്രാന്‍സ് ബോക്‌സിലേക്ക് വീണ്ടും കുതിപ്പ് തുടര്‍ന്നു. അപ്പോഴേക്കും ഫ്രാന്‍സ് ജയിച്ചിരുന്നു.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം...  (53 minutes ago)

ഗർവ്വും വീരസ്യങ്ങളും സ്വാർത്ഥ താല്പര്യങ്ങളും അധികാര കസേരയുടെ ആടയാഭരണങ്ങളാക്കി മാറ്റിയ ഡബിൾ ചങ്കന്മാരുടെ അഹന്ത മുറ്റിയ മുഖങ്ങളെ അടിമക്കൂട്ടങ്ങൾ ഒഴിച്ചുള്ള സാധാരണ ജനം വെറുപ്പോടെ നോക്കി മുഖം തിരിക്കുന്നു  (1 hour ago)

ഉപഭോക്താക്കളെ സൗരോര്‍ജ പദ്ധതികളില്‍ നിന്ന് അകറ്റി നിര്‍ത്തുന്ന ശുപാര്‍ശകള്‍ സംസ്ഥാനത്ത് ഊര്‍ജ പ്രതിസന്ധിയും പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ട സാഹചര്യവും വരുത്തി വയ്ക്കും; മുഖ്യമന്ത്രിക്ക് കത്ത് അയച്ച് ക  (1 hour ago)

കേരളത്തിലെ പത്തോളം പ്രമുഖ പഞ്ചനക്ഷത്ര സ്വകാര്യ ആശുപത്രികളിലെ മഹാഭൂരിപക്ഷം ഓഹരികൾ ചില വിദേശ നിക്ഷേപ കമ്പനികൾ കയ്യടക്കി കഴിഞ്ഞു; ചികിത്സാ കച്ചവടത്തിന് വിദേശ കമ്പനികൾക്ക് സർക്കാർ തന്നെ വഴിയൊരുക്കുകയാണ് എ  (1 hour ago)

കോട്ടയം കുറുപ്പന്തറയിൽ പള്ളിയുടെ മേൽക്കൂരയിൽ നിന്ന് അറ്റകുറ്റപ്പണികൾക്കിടെ താഴെ വീണ് പള്ളിയുടെ കൈക്കാരന് ദാരുണാന്ത്യം: രണ്ട് പേർക്ക് പരിക്ക് : സംഭവം കുറുപ്പന്തറ മണ്ണാറപ്പാറ പള്ളിയിൽ  (1 hour ago)

മീനച്ചിലാറ്റില്‍ തുണി കഴുകുന്നതിനിടെ ഗൃഹനാഥയെ നീര്‍നായ കടിച്ചു...  (1 hour ago)

173 പേരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി... 100 പേര്‍ പ്രാഥമിക പട്ടികയില്‍...  (1 hour ago)

രേവ്ദണ്ഡ കടല്‍ തീരത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ അജ്ഞാത ബോട്ട് കണ്ടെത്തി..  (2 hours ago)

വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ 2 മാസത്തോളമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു  (2 hours ago)

മിന്നല്‍ പ്രളയത്തില്‍ മരണം  (2 hours ago)

തോട്ടില്‍ വീണ ബൈക്ക് യാത്രക്കാരനെ...  (2 hours ago)

ഫോറസ്റ്റ് ഗാര്‍ഡിനെ മരിച്ചനിലയില്‍ ...  (3 hours ago)

ഈ ഭൂമിക്കടിയിൽ പെണ്ണുങ്ങളുടെ ശവമുണ്ട് സാറെ,അലറിവിളിച്ച് അയാൾ അടിവസ്ത്രമില്ലാതെ സ്‌കൂള്‍ കുട്ടിയെ കത്തിച്ചു,മാന്തി പുറത്തെടുക്കും  (3 hours ago)

ജനിച്ചിട്ട് 2 മാസമായില്ല കുഞ്ഞിനെ സുന്നത്ത് നടത്തി കൊന്നു ഈ തന്ത, അനസ്തേഷ്യ കുത്തിവെച്ച് മണിക്കൂറിനുള്ളിൽ  (3 hours ago)

പവന് 400 രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends