മദ്യം കഴിക്കാതിരുന്ന സത്യേട്ടൻ മദ്യത്തിന് അടിമയായി; പ്രാണനുതുല്യം കരുതിയ ഫുട്ബോള്‍ കളിയോട് പോലും താല്‍പര്യമില്ലാതെയായി: ഫുട്‌ബോള്‍ ക്യാപ്റ്റന്‍ വി പി സത്യന്റെ മാനസികാവസ്ഥയെക്കുറിച്ച് ഭാര്യയുടെ വെളിപ്പെടുത്തൽ...
ചാനല്‍ പരിപാടിയിൽ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ വി പി സത്യന്റെ മാനസികാവസ്ഥയെക്കുറിച്ചു തുറന്നു പറഞ്ഞു ഭാര്യ അനിത സത്യന്‍. അനിതയുടെ വാക്കുകള്‍ ഇങ്ങനെ. സത്യേട്ടന് ഡിപ്രഷനാണെന്ന് എനിക്ക് മനസിലായില്ലായിരുന്നു. അദ്ദേഹത്തിന് ആത്മഹത്യ പ്രവണതയുണ്ടായിരുന്നു. പലവട്ടം അതിന് ശ്രമിച്ചിട്ടുണ്ട്. പക്ഷെ സ്വയം പിന്തിരിഞ്ഞിട്ട് എന്നോട് വന്നുപറയാറുണ്ടായിരുന്നു. ആദ്യമൊക്കെ മാറ്റം സ്വഭാവത്തിന്റെയാണെന്നാണ് കരുതിയത്.
സത്യേട്ടന് മദ്യം കഴിക്കാത്ത ആളായിരുന്നു. പക്ഷെ പതിയെ മദ്യത്തിന് അടിമയായി. പ്രാണനുതുല്യം കരുതിയ ഫുട്ബോള്‍ കളിയോട് പോലും താല്‍പര്യമില്ലാതെയായി. വിശ്രമിക്കാനായി ടീമിന് ഒന്നോ രണ്ടോ ദിവസം അനുവദിക്കാറുണ്ടായിരുന്നു. ആക്ടീവ് റെസ്റ്റ് എന്നായിരുന്നു അദ്ദേഹമതിനെ വിളിച്ചിരുന്നത്. എന്നാല്‍ വിഷാദരോഗം പിടിമുറുക്കിയതോടെ ഈ വിശ്രമദിവസങ്ങളുടെ ദൈര്‍ഘ്യം കൂടി. രണ്ടുദിവസമെന്നുള്ളത് നാലും അഞ്ചും ദിവസമായി മാറിയിട്ടുണ്ട്.
മദ്യത്തിന് അടിമയായ സമയത്ത് സത്യേട്ടന്‍ മദ്യകുപ്പി വാങ്ങാന്‍ കൂടെ ഞാന്‍ പോയിട്ടുണ്ട്. പലരും എന്നോട് എന്തിനാണ് ഒപ്പം താമസിക്കുന്നത്, കളഞ്ഞിട്ട് പൊയ്ക്കൂടെ എന്ന് പോലും ചോദിച്ചിട്ടുണ്ട്. സുഹൃത്തുക്കളെല്ലാം പതിയെ അകന്നിരുന്നു. അവസാനം ഞങ്ങള്‍ മാത്രമായിട്ടുണ്ട്. എനിക്കായി സത്യേട്ടന് കുറിപ്പുകള്‍ എഴുതുമായിരുന്നു. എനിക്ക് ഭാവിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകരുതെന്ന് പറയുന്നതായിരുന്നു ആ കത്തുകള്‍. സത്യേട്ടന് ആത്മഹത്യാപ്രവണതയുണ്ടായിരുന്നു. മൂന്നാലുകത്തുകള്‍ എഴുതിയിട്ടുണ്ട്.
ആ തോന്നല്‍ ഉണ്ടാകുമ്പോഴായിരുന്നു കത്ത് എഴുതുന്നത്. എഴുതി കഴിയുമ്പോൾ മൂഡ് മാറുന്നതും പതിവായിരുന്നു. സിനിമയില്‍ സത്യേട്ടന്റെ ആത്മഹത്യാകുറിപ്പ് കിട്ടുന്നതായി കാണിക്കുന്നുണ്ടെങ്കിലും എനിക്ക് ജീവിതത്തില്‍ കുറച്ചുകഴിഞ്ഞാണത് ലഭിക്കുന്നത്. കരയുക അല്ലാതെ എന്തുചെയ്യാന്‍ പറ്റും. മരിക്കുന്ന സമയത്ത് ആ കത്ത് പോക്കറ്റിലുണ്ടായിരുന്നു.
സത്യേട്ടന്റെ മരണത്തെക്കുറിച്ച് പല അഭ്യൂഹങ്ങളും പരക്കുന്നുണ്ടായിരുന്നു. സാമ്പത്തിക പ്രയാസം കൊണ്ടാണ് മരിച്ചതെന്നും എന്നെക്കുറിച്ചുമൊക്കെ ഒരുപാട് കഥകള്‍ പറഞ്ഞിരുന്നു. സത്യേട്ടന് ആത്മഹത്യചെയ്യാന്‍ സാധിക്കില്ല. സത്യേട്ടന് ആ പ്രവണതയുണ്ടെങ്കില്‍പ്പോലും എന്നെ വിട്ട് പോകാന്‍ സാധിക്കില്ല. സത്യേട്ടന് സാമ്പത്തിക പ്രശ്നം മൂലം മരിച്ചു എന്നൊക്കെയുള്ള വാര്‍ത്തകള്‍ എന്നെ വേദനിപ്പിച്ചിരുന്നു. മരണം സംഭവിക്കുന്നത് പകല്‍ പതിനൊന്നുമണിക്കാണ്. ആത്മഹത്യചെയ്യണമെന്നുള്ളയാള്‍ പകല്‍ സ്റ്റേഷനില്‍ പോയി ട്രെയിനിന്റെ മുന്നിലേക്ക് ചാടുമെന്ന് വിശ്വസിക്കാനാവില്ല. ട്രെയിന്‍ പതുകയെ വരൂ, ആത്മഹത്യചെയ്യണമെന്ന് വിചാരിച്ച് ചാടിയാലും മരിക്കില്ല എന്നു അനിത പറഞ്ഞു.
https://www.facebook.com/Malayalivartha