ഓസ്ട്രേലിയൻ ഓപ്പൺ കിരീടം ജപ്പാന്റെ നവോമി ഒസാക്കയ്ക്ക്
തുടര്‍ച്ചയായ രണ്ടാം ഗ്രാന്സ്ലാം കിരീടവുമായി ജപ്പാന്റെ നവോമി ഒസാക്ക ലോക ഒന്നാം നമ്ബറിനു പുത്തന്‍ അവകാശിയായി. യുഎസ് ഓപ്പണ്‍ കിരീടത്തിനു പിന്നാലെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം ചൂടി ടെന്നീസ് ലോകത്തെ പുത്തന്‍ വിസ്മയമായി ഒസാക്ക അവതരിച്ചു. ഓസ്ട്രേലിയന്‍ ഓപ്പണ്‍ കലാശപ്പോരില്‍ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് ചെക്ക് സുന്ദരി പെട്ര ക്വിറ്റോവയെ പരാജയപ്പെടുത്തി കരിയറിലെ രണ്ടാമത്തെ ഗ്രാന്സ്ലാം കിരീടം ഒസാക്ക സ്വന്തമാക്കി. ഒസാകയുടെ ആദ്യ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലായിരുന്നു ഇത്. സ്കോര്‍: 7-6 (7-2), 5-7, 6-4.
വിജയത്തോടെ സിമോണ ഹാലപ്പിനെ പിന്തള്ളി ഒസാക്ക ലോക ഒന്നാം നമ്ബര്‍ സ്ഥാനത്തിന് അര്‍ഹയായി. ലോക ഒന്നാം നമ്ബര്‍ സ്ഥാനത്തെത്തുന്ന ആദ്യ ജപ്പാന് താരവും ഏഷ്യന്‍ താരമാണ് ഒസാക്ക. കരോളിന വോസ്നിയാക്കിക്കു ശേഷം ലോക ഒന്നാം നമ്ബര്‍ സ്ഥാനത്തെത്തുന്ന പ്രായം കുറഞ്ഞ വനിതാ താരമെന്ന റിക്കാര്‍ഡും ഇരുപത്തിയൊന്നുകാരിയായ ഒസാക്ക സ്വന്തമാക്കി. 2010 ല്‍ ഇരുപതാം വയസിലാണ് വോസ്നിയാക്കി ലോക ഒന്നാം നമ്ബര്‍ ആയത്.
കന്നി ഗ്രാന്‍ഡ്സ്ലാം കിരീടത്തിനു പിന്നാലെ തൊട്ടടുത്ത ഗ്രാന്സ്ലാമിലും ചാമ്ബ്യനാകുന്ന രണ്ടാമത്തെ താരമാണ് ഒസാക്ക. നേരത്തെ യുഎസ് താരം ജെന്നിഫര്‍ കപ്രിയാറ്റി കരിയറില്‍ ആദ്യത്തെ രണ്ട് കിരീടങ്ങള്‍ അടുത്തടുത്ത ഗ്രാന്സ്ലാമുകളില്നിന്നാണ് സ്വന്തമാക്കിയത്. ഒസാക്കയാവട്ടെ ഈ കിരീടവിജയങ്ങള്‍ക്കു മുന്‍പ് ഗ്രാന്സ്ലാം ടൂര്‍ണമെന്റുകളുടെ നാലാം റൗണ്ടുപോലും കടന്നിട്ടുണ്ടായിരുന്നില്ല.
കത്തിയാക്രമണത്തില്‍ പരിക്കേറ്റ് വിശ്രമത്തിലായിരുന്ന പെട്ര ക്വിറ്റോവ മടങ്ങിവന്നതിനു ശേഷം ആദ്യമായാണ് ഗ്രാന്സ്ലാം ഫൈനലില്‍ കടക്കുന്നത്. ഓസ്ട്രേലിയന്‍ ഓപ്പണിലെ രണ്ടാം സ്ഥാനം ക്വിറ്റോവയെ റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ത്തും.
https://www.facebook.com/Malayalivartha