വനിതാ ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിൽ ഇംഗ്ലണ്ടിന് പത്ത് വിക്കറ്റ് ജയം...

വനിതാ ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിൽ ഇംഗ്ലണ്ടിന് പത്ത് വിക്കറ്റ് ജയം. ഗുവാഹത്തി, ബർസപര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക കേവലം 20.4 ഓവറിൽ 69ന് എല്ലാവരും പുറത്ത് .
36 പന്തിൽ 22 റൺസ് നേടിയ സിനാലോ ജാഫ്ത മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ രണ്ടക്കം കണ്ടത്. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ട് 14.1 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. എമി ജോൺസ് (50 പന്തിൽ 40), താമി ബ്യൂമോണ്ട് (35 പന്തിൽ 21) ലക്ഷ്യം മറികടന്നു.
നേരത്തെ മൂന്ന് വിക്കറ്റ് നേടിയ ലിൻസി സ്മിത്ത്, രണ്ട് പേരെ വീതം പുറത്താക്കിയ നതാലി സ്‌കിവർ ബ്രണ്ട്, സോഫി എക്ലെസ്റ്റോൺ, ചാർളി ഡീൻ എന്നിവരാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്.
ദക്ഷിണാഫ്രിക്കയുടെ ആദ്യ അഞ്ച് താരങ്ങളും രണ്ടക്കം കാണാതെ പുറത്തായി. ലോറ വോൾവാർഡ് (5), ടസ്മിൻ ബ്രിറ്റ്‌സ് (5), സുനെ ലുസ് (2), മരിസാനെ കാപ്പ് (4), അന്നെകെ ബോഷ് (6) എന്നിവരാണ് പുറത്തായത്. ഇതോടെ അഞ്ചിന് 31 എന്ന നിലയിലായി ദക്ഷിണാഫ്രിക്ക. പിന്നാലെ ജാഫ്ത 22 റൺസെടുത്തു. ആ ഇന്നിംഗ്‌സ് കൂടി ഇല്ലായിരുന്നെങ്കിൽ ഇതിലും പരിതാപകരമായേനെ ദക്ഷിണാഫ്രിക്കയുടെ അവസ്ഥ.
ജാഫ്തയ്ക്ക് പിന്തുണ നൽകാൻ ദക്ഷിണാഫ്രിക്കൻ നിരയിൽ ആർക്കും കഴിഞ്ഞില്ല. ക്ലോ ട്രയോൺ (2), നദിൻ ഡി ക്ലർക്ക് (3), മസബതാ ക്ലാസ് (3), നോൺകുലുലേകോ ലാബ (3) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ.
"
https://www.facebook.com/Malayalivartha