Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....


സിറിയയ്‌ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ചു കൊണ്ടുള്ള ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു....


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...

ഇതെന്റെ രണ്ടാം ജന്മം... മൂന്നു മണിക്കൂര്‍ അബോധാവസ്ഥയില്‍ കിടന്നു; ഞാന്‍ മരിച്ചുവെന്ന് പരിശീലകന്‍ ഇന്ത്യന്‍ സംഘത്തെ വിളിച്ചു പറഞ്ഞു

23 AUGUST 2016 10:37 AM IST
മലയാളി വാര്‍ത്ത

More Stories...

സന്തോഷ് ട്രോഫി ജേതാവും മുന്‍ കേരള ഫുട്ബാള്‍ ടീം നായകനുമായ നജിമുദ്ദീന്‍ അന്തരിച്ചു

മുന്‍ ലോക ഹെവി വെയ്റ്റ് ബോക്സിങ് ചാമ്പ്യനും ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവുമായ ജോര്‍ജ് ഫോര്‍മാന്‍ അന്തരിച്ചു

ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റിന്റെ രണ്ടാം സെമിയില്‍ ന്യൂസിലന്‍ഡും ദക്ഷിണാഫ്രിക്കയും ഇന്ന് ഏറ്റുമുട്ടും....

കലാശപ്പോരിലേക്ക് ....ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ഒന്നാം സെമി പോരാട്ടത്തില്‍ ഓസ്ട്രേലിയയുമായി ഏറ്റുമുട്ടും...

കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: മനു ഭാക്കറിനും ഗുകേഷിനുമുള്‍പ്പെടെ നാല് പേര്‍ക്ക് ഖേല്‍രത്‌ന; മലയാളി നീന്തല്‍ താരം സജന്‍ പ്രകാശിന് അര്‍ജുന അവാര്‍ഡ്; പുരസ്‌കാരങ്ങള്‍ ജനുവരി 17ന് രാഷ്ട്രപതി സമ്മാനിക്കും

ഇത് എന്റെ രണ്ടാം ജന്മമാണ്. ഒളിംപിക്‌സ് മാരത്തണില്‍ ഫിനിഷ് ചെയ്തയുടന്‍ തളര്‍ന്നുവീണ എനിക്കു ബോധമില്ലായിരുന്നു. മൂന്നു മണിക്കൂര്‍ അബോധാവസ്ഥയില്‍ കിടന്നു എന്നു പിന്നീട് അറിഞ്ഞു. ഇടയ്ക്കു പരിശീലകന്‍ വന്നു നോക്കുമ്പോള്‍ പള്‍സ് പോലും ഇല്ലായിരുന്നത്രെ. ഞാന്‍ മരിച്ചുവെന്നാണ് അദ്ദേഹം ഇന്ത്യന്‍ സംഘത്തെ വിളിച്ചു പറഞ്ഞത്... ഇത് പറയുന്നത് റിയോയില്‍ മാരത്തണ്‍ മല്‍സരത്തിനിടെ കുടിക്കാന്‍ തുള്ളി വെള്ളംപോലും കിട്ടാതെ ഇന്ത്യന്‍ അധികൃതരുടെ അനാസ്ഥക്കിരയായ മലയാളിതാരം ഒ.പി.ജയ്ഷ. പനിയും ചുമയും മൂലം വിശ്രമത്തിലാണു ജയ്ഷ. സിക്ക വൈറസ് ബാധയുണ്ടോയെന്ന് ഇന്നലെ പരിശോധന നടത്തി. ഇല്ലെന്നു തെളിഞ്ഞു. ഇവിടെ സഹോദരിക്കൊപ്പം വിശ്രമത്തിലാണു ക്ഷീണിതയായ ജയ്ഷ.

മാരത്തണില്‍ 89ാമതായിരുന്നു ജയ്ഷയുടെ ഫിനിഷ്. ഒപ്പം മല്‍സരിച്ച കവിത റൗത്ത് 120ാം സ്ഥാനത്തും. 42 കിലോമീറ്ററാണു മാരത്തണിന്റെ ദൈര്‍ഘ്യം. മല്‍സരം നടക്കുമ്പോള്‍ റിയോയില്‍ 35 ഡിഗ്രി ചൂടായിരുന്നുവെന്നു ജയ്ഷ പറഞ്ഞു. 'റോഡിലൂടെ മല്‍സരം പുരോഗമിക്കുന്തോറും ചൂട് കൂടിവന്നു. ഓരോ എട്ടു കിലോമീറ്റര്‍ കൂടുമ്പോഴാണു സംഘാടകര്‍ വെള്ളം ക്രമീകരിച്ചിരുന്നത്. പക്ഷേ, അത്രയും പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ഓരോ രണ്ടര കിലോമീറ്ററിലും അതതു രാജ്യങ്ങള്‍ക്കു വെള്ളവും പഴങ്ങളും വയ്ക്കാം. പക്ഷേ, ആ പോയിന്റുകളില്‍ ഇന്ത്യയുടെ പേരെഴുതിയ ബോര്‍ഡല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. മറ്റു രാജ്യക്കാര്‍ക്കായി വച്ചിരിക്കുന്ന വെള്ളമോ പഴങ്ങളോ എടുക്കാന്‍ വൊളന്റിയര്‍മാര്‍ സമ്മതിക്കില്ല. കുഴഞ്ഞു തളര്‍ന്ന് ഒരുവിധത്തിലാണു ഫിനിഷിലേക്കെത്തിയത്. ശരീരത്തിലെ ജലാംശം മുഴുവന്‍ നഷ്ടപ്പെട്ടിരുന്നു.

'ഫിനിഷ് ചെയ്തതും ഞാന്‍ തളര്‍ന്നുവീണു. പിന്നീടുള്ള കാര്യങ്ങള്‍ മറ്റുള്ളവര്‍ പറഞ്ഞാണ് അറിയുന്നത്. വൊളന്റിയര്‍മാര്‍ എന്നെ ഒരു ക്ലിനിക്കിലേക്കു മാറ്റി. അവിടെ തണുത്ത വെള്ളത്തിലാണു ഡോക്ടര്‍ എന്നെ കിടത്തിയത്. ഒരു കയ്യിലൂടെ ഗ്ലൂക്കോസും മറ്റേ കയ്യിലൂടെ സോഡിയവും കടത്തിവിട്ടു. ഡോക്ടര്‍ ഇടയ്ക്കിടെ എന്റെ മുഖത്തു തട്ടുന്നുണ്ടായിരുന്നു. കണ്ണു തുറന്നുവെന്നല്ലാതെ എന്താണു സംഭവിക്കുന്നതെന്ന് എനിക്കറിയില്ലായിരുന്നു. അതിനിടയിലായിരിക്കണം എന്റെ പരിശീലകന്‍ നിക്കൊളായ് സ്‌നസരേവ് അവിടെയെത്തിയത്. അദ്ദേഹം എന്റെ കയ്യില്‍ പിടിച്ചു നോക്കിയപ്പോള്‍ പള്‍സില്ലായിരുന്നു. ഉടന്‍ അദ്ദേഹം ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രാധാകൃഷ്ണന്‍ നായരെ വിളിച്ചു പറഞ്ഞതു ജയ്ഷ മരിച്ചു, നിങ്ങള്‍ വേഗം ഇവിടേക്ക് എത്തണമെന്നാണ്. ഡോക്ടര്‍മാരോടു വിവരങ്ങള്‍ തിരക്കുന്നതിനിടെ നിയന്ത്രണം വിട്ട കോച്ചിനെ അധികൃതര്‍ പുറത്താക്കി. രാധാകൃഷ്ണന്‍ സാറും മറ്റുള്ളവരുമെത്തിയശേഷം എന്നെ ഗെയിംസ് വില്ലേജിലെ ക്ലിനിക്കിലേക്കു മാറ്റി. വൈകുന്നേരം മുതല്‍ രാത്രി പത്തുവരെ എനിക്ക് അവിടെ കഴിയേണ്ടിവന്നു.' 

ഇതുപോലൊരു സംഭവം ജീവിതത്തില്‍ ആദ്യമാണെന്നു താരം പറഞ്ഞു. മാരത്തണ്‍ ഓടാന്‍ പറ്റില്ലെന്നറിയിച്ച് അത്‌ലറ്റിക് ഫെഡറേഷനും സായിക്കും താന്‍ കത്തെഴുതിയിരുന്നു. പക്ഷേ, കോച്ച് സമ്മതിച്ചില്ല. 1500ല്‍ മല്‍സരിച്ചു യോഗ്യത നേടാനുള്ള തന്റെ ശ്രമത്തെ നിക്കൊളായ് നിരുല്‍സാഹപ്പെടുത്തി. ഇനി ഒരിക്കലും മാരത്തണില്‍ മല്‍സരിക്കുന്നില്ലെന്നും 1500ല്‍ ദേശീയ റെക്കോര്‍ഡ് തിരുത്തിയശേഷം വിരമിക്കുകയാണു ലക്ഷ്യമെന്നും താരം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാലചന്ദ്രമേനോനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് കേസില്‍ നടി മിനു മുനീര്‍ അറസ്റ്റില്‍  (20 minutes ago)

കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത; നാളെ കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്  (1 hour ago)

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിദഗ്ധ സംഘവും പരിശോധന നടത്തി  (1 hour ago)

മെഡിക്കല്‍ കോളേജ് ആശുപത്രി സര്‍ക്കാരിന്റെ അപമാനകരമായ കാര്യക്ഷമത ഇല്ലായ്മമൂലം സ്തംഭനാവസ്ഥയിലാണ്; ആരോഗ്യവകുപ്പ് കുത്തഴിഞ്ഞ് ചിതറി ജീര്‍ണ്ണിചിരിക്കുകയാണെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരന്‍  (1 hour ago)

കേരളം പണ്ട് നിർമാർജ്ജനം ചെയ്ത രോഗങ്ങൾ തിരിച്ചു വന്നിരിക്കുന്നതാണോ നമ്പർ വൺ മാതൃക ? കേന്ദ്ര ഫണ്ട് വക മാറ്റിയും, പാഴാക്കിയും കേരളത്തിലെ സർക്കാർ ആശുപത്രികളെ പിണറായി വിജയൻ സർക്കാർ അസ്ഥി കൂടമാക്കി മാറ്റിയെ  (1 hour ago)

കോട്ടയം കോടിമതയിൽ ബൊളോറോ ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; രണ്ടു പേർ മരിച്ചു  (1 hour ago)

മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു..  (2 hours ago)

ആഴ്ചകളായി പ്രദേശത്ത് ഭീതി വിതച്ചിരുന്ന പുലി കൂട്ടില്‍ കുടുങ്ങി....  (3 hours ago)

പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം...  (3 hours ago)

സങ്കടമടക്കാനാവാതെ നിലവിളിച്ച് വീട്ടുകാര്‍... യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു  (3 hours ago)

മലയാളി സൗദിയിലെ ജിദ്ദക്ക് സമീപം  (4 hours ago)

വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം  (4 hours ago)

മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ  (4 hours ago)

ഓഹരി വിപണിയും ഇന്ന് തിരിച്ചുകയറി...  (4 hours ago)

ജീവനക്കാര്‍ക്കൊപ്പമാണ് എന്നും എപ്പോഴുമെന്നും മന്ത്രി  (5 hours ago)

Malayali Vartha Recommends