Widgets Magazine
05
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേൽ ആക്രമണം കനക്കുന്നു; ഗാസയിൽ നരമേധം: അടിയന്തിര നടപടിയാവശ്യപ്പെട്ട് യുഎൻ...


ഭാര്യാ സഹോദരനെ വിമാനത്താവളത്തിലാക്കി മടങ്ങിയത് അമിത വേഗതയിൽ; ഥാര്‍ കെഎസ്ആര്‍ടിസി ബസിലേയ്ക്ക് ഇടിച്ചുകയറി: ബസിന്റെ മുൻചക്രങ്ങൾ തെറിച്ചുപോയി; ഥാര്‍ പൂര്‍ണമായും തകര്‍ന്നു: തേവലക്കര സ്വദേശിയായ പ്രിൻസിനും, മക്കൾക്കും ദാരുണാന്ത്യം: മറ്റൊരു മകളുടെ നില ഗുരുതരം; ഭാര്യ ചികിത്സയിൽ...20 പേര്‍ക്ക് പരിക്ക്


കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; വടക്കൻ ജില്ലകൾക്ക് അലർട്ട്


അയ്യപ്പന്റെ മറിമായങ്ങള്‍... ഇന്നലെയും ഇന്നും നാളെയും സിപിഎം വിശ്വാസികള്‍ക്കൊപ്പം തന്നെയെന്ന എംവി ഗോവിന്ദന്‍ വ്യക്തമാക്കിയത് കോണ്‍ഗ്രസിനേറ്റ അടി; തെരഞ്ഞെടുപ്പ് തൊട്ട് മുമ്പില്‍


കാസര്‍കോട് അമ്പലത്തറ പറക്കളായിയില്‍ ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ ഇളയ മകന്‍ രാകേഷും മരണത്തിന് കീഴടങ്ങി

പ്രേതാലയം പോലെ ലൈല ഭഗവൽസിംഗ് ദമ്പതികളുടെ വീട്: അർദ്ധരാത്രി പോലും സന്ദർശനത്തിന് ആളുകൾ: നരബലി വീട്ടിൽ മോഷണവും

03 JULY 2023 05:33 PM IST
മലയാളി വാര്‍ത്ത

നരബലിയുടെ പേരിൽ നാടിനെ നടുക്കിയ ഭീകര കൊലപാതകങ്ങൾ നടന്ന ഇലന്തൂർ കടകംപള്ളിൽ വീട്ടിലേയ്ക്ക് സന്ദർശനം നടത്തിയത് ഏകദേശം ഇരുപത്തഞ്ച് ലക്ഷത്തോളം പേരാണെന്നാണ് പുറത്ത് വരുന്ന വിവരം. ലൈല ഭഗവൽസിംഗ് ദമ്പതികളുടെ വീട് ഒരു പ്രേതാലയം പോലെ നിലകൊള്ളുന്നു. ഈ വീടിനെ ഏറെ ഇഷ്ടപ്പെടുന്നത് ഇപ്പോൾ മോഷ്ടാക്കളാണ്. ഭഗവൽസിംഗിന്റെ വീടിന് സമീപമുള്ള ജോസിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളാണ് കേസിൽ ഏറെ നിർണായകമായത്. ഇപ്പോഴത്തെ ഇവിടത്തെ സ്ഥിതിയെക്കുറിച്ച് അയൽവാസിയെ ജോസ് തന്നെ മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുകയാണ്.

ഇന്ന് വീടും പരിസരവും കാട് പിടിച്ച് കിടക്കുകയാണ്, പോലീസ് വീട് സീൽ ചെയ്തതിനു ശേഷം ദിവസവും മുന്നൂറോളം പേർ ഇവിടേയ്ക്ക് എത്തിയിട്ടിരുന്നു. അഞ്ച് മാസം, മുമ്പ് നൂറ്റമ്പതോളം പേരായി ദിവസവും വരുന്നത്. ഇപ്പോഴും മുറിയ്ക്കുള്ളിൽ ചീറ്റിക്കിടക്കുന്ന രക്തക്കറകൾ കാണാൻ കഴിയും. വീട് മോശം അവസ്ഥയിലേയ്ക്ക് എത്തി. വീട്ടിലെ മോട്ടർ വരെ കള്ളന്മാർ അറുത്തെടുത്ത് കടത്തി.

പോലീസിൽ വിവരം അറിയിച്ചിട്ടുണ്ടെന്നും ജോസ് പറയുന്നു. അർദ്ധരാത്രി പന്ത്രണ്ട് മണിയ്ക്കും, വെളുപ്പിന് മൂന്നും, നാലും മണിയ്ക്ക് വരെ ഇവിടെ സന്ദർശകരെന്ന പേരിൽ ചിലർ എത്താറുണ്ട്. നല്ല ഉദ്ദേശത്തോടെ ആയിരിക്കില്ല അവർ ഇവിടെ എത്തുന്നത്. ഈ പറമ്പിൽ ഇനിയും മൃതദേഹങ്ങൾ കുഴിച്ചിട്ട കുഴികൾ ഉണ്ടെന്നും, പോലീസ് മുകളിൽ നിന്നുള്ള ഉത്തരവ് അനുസരിച്ച് ഓരോ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

ഭഗവൽസിംഗിന്റെ വീടിന്റെ ഒരു വാതിൽ ചവിട്ടിപ്പൊളിച്ച നിലയിൽ ആയിരുന്നു. പോലീസ് വീണ്ടും എത്തി സീൽ ചെയ്തു. വിദേശത്ത് നിന്ന് അവധിയ്ക്ക് നാട്ടിൽ എത്തുന്നവർ പോലും വീട്ടിൽ പറയാതെ എന്താ സംഭവമെന്ന് കാണാൻ ഇങ്ങോട്ടേക്ക് എത്താറുണ്ടെന്ന് ജോസ് പറയുന്നു. പത്ത് മാസം മുമ്പായിരുന്നു കേരളത്തെ ഞെട്ടിച്ച ഇരട്ട നരബലി നടന്നത്.

മനുഷ്യ മാംസം കഴിച്ചുവെന്നും ഫ്രിഡ്ജില്‍ സൂക്ഷിച്ചുവെന്നും ഞെട്ടലോടെ മലയാളികള്‍ കേട്ടു. മാത്രമല്ല ഭഗവല്‍ സിംഗിന്റെ മുമ്പില്‍ ഭാര്യയുമായി ഷാഫി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു എന്ന കഥകളും പുറത്തായി. ഇലന്തൂര്‍ നരബലി കേസില്‍ ആദ്യ കുറ്റപത്രം ജനുവരി ഏഴിനാണ് സമർപ്പിച്ചത്. കൊലപാതകം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, തുടങ്ങി നിരവധി കുറ്റങ്ങളാണ് ചുമത്തിയത്.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്നും, പ്രതികള്‍ക്ക് വധശിക്ഷ നല്‍കേണ്ടതുണ്ടെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കിരുന്നു. സ്ത്രീയെന്ന പരിഗണനയില്‍ ജാമ്യം നല്‍കണം എന്ന ലൈലയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. കേസിലെ മൂന്നാം പ്രതിയാണ് ലൈല. ജാമ്യം നല്‍കിയാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു.

ഫലസിദ്ധിക്ക് വേണ്ടി കെന്ന് തിന്നാൻ വരെ മടിയില്ലാത്ത ആളുകൾ ഈ നൂറ്റാണ്ടിലും ഉണ്ടെന്ന് തെളിയിക്കുന്ന സംഭവമായിരുന്നു ഇരട്ട നരബലി. ഒരു മടിയും കൂടാതെ ഫലസിദ്ധിക്കായി രണ്ട് സ്ത്രീകളെ കബളിപ്പിച്ച് വലയിലാക്കിയാണ് നരബലി നടത്തിയത്. ക്രൂരമായി കൊലപ്പെടുത്തിയതിന് പുറമേ കൂടുതൽ ഫലസിദ്ധിക്കായി സ്ത്രീകളുടെ മാംസം പാകം ചെയ്ത് കഴിക്കുകയും ചെയ്തിരുന്നു.ഈ സംഭവത്തിന്റെ ഞെട്ടൽ കേരള ജനതയ്ക്ക് ഇനിയും മാറിയിട്ടില്ല.

ധനസമ്പാദനത്തിനും ഐശ്വര്യത്തിനുമായി നരബലി നടത്താമെന്നും മനുഷ്യമാസം വിറ്റ് പണം സമ്പാദിക്കാമെന്നും മറ്റു രണ്ട് പ്രതികളെ പറഞ്ഞ് പ്രേരിപ്പിച്ച മുഹമ്മദ് ഷാഫിയാണ് ഒന്നാം പ്രതി. പാരമ്പര്യ ചികിത്സ നടത്തുന്ന ഇലന്തൂരിലെ ഭഗവൽ സിങ്, ഇയാളുടെ ഭാര്യ ലൈല എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. ഫ്രിഡ്ജിൽ നിന്നുള്ള രക്തക്കറ ഉൾപ്പടെ നിർണായകമായ നാൽപത്തിലധികം തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചു.

തുടർന്ന് എറണാകുളം ജില്ലയിലെ വിവിധ സ്ഥലങ്ങളിലെത്തിച്ചും തെളിവ് ശേഖരിച്ചു. കൊല്ലപ്പെട്ട പത്മത്തിന്റെ സ്വർണം കണ്ടെടുത്തു. സെപ്തംബർ 26-ാം തിയതിയാണ് പത്മയെ കാണാതാകുന്നത്. പത്മയെന്ന സ്ത്രീയുടെ തിരോധാനത്തെ കുറിച്ചുള്ള പൊലീസിന്റെ അന്വേഷണമാണ് കൊലപാതകത്തിലേക്കും അത് നരബലിയാണെന്നുമുള്ള വെളിപ്പെടുത്തലിലേക്കും വഴി തെളിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവോണത്തെ വരവേല്‍ക്കാനൊരുങ്ങി മലയാളികള്‍....  പ്രിയ പ്രേക്ഷകര്‍ക്ക് മലയാളി വാര്‍ത്തയുടെ ഓണാശംസകള്‍  (20 minutes ago)

ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ അതുല്യയുടെ റീ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്  (6 hours ago)

എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയില്‍  (6 hours ago)

വിവിധരാജ്യങ്ങള്‍ക്കുമേല്‍ ചുമത്തിയ തീരുവകളെ ന്യായീകരിച്ചാണ് ട്രംപ് ഭരണകൂടം  (6 hours ago)

ഉത്രാടപാച്ചിലില്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ നീണ്ട ക്യൂ  (7 hours ago)

സുജിത്തിനെ സ്‌റ്റേഷനില്‍ വച്ച് മര്‍ദിച്ചത് നിസാരവത്ക്കരിച്ച് ഡിഐജി റിപ്പോര്‍ട്ട്  (7 hours ago)

കണ്ണീര്‍ക്കടലിലായി തേവലക്കര ഗ്രാമം: അപകടത്തില്‍ പൊലിഞ്ഞത് നാടിന്റെ സ്വന്തം പ്രിന്‍സിനെ  (7 hours ago)

കുവൈത്ത് വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ അവയവങ്ങള്‍ ദാനം ചെയ്തു  (7 hours ago)

സുജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം : പൊലീസുകാരെ സര്‍വീസില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വി.ഡി. സതീശന്‍  (8 hours ago)

ബിഗ് ബോസില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് ആര്?  (9 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു  (9 hours ago)

തൃശൂര്‍ ലുലു മാള്‍ വിവാദത്തില്‍ നിയമപരമായി മുന്നോട്ടുപോകുമെന്ന് യൂസഫലി  (10 hours ago)

തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഒളിച്ചുകളിക്കുന്നെന്ന് വി എസ് സുനില്‍കുമാര്‍  (10 hours ago)

വന്ദേഭാരതില്‍ കോച്ചുകളുടെ എണ്ണം കൂട്ടി  (11 hours ago)

മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ വാഹനത്തില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണം വിജിലന്‍സ് പിടികൂടി  (11 hours ago)

Malayali Vartha Recommends