Widgets Magazine
05
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.ബി.ഐ ഉദ്യോഗസ്ഥർ തമിഴഗ വെട്രി കഴകം ആസ്ഥാനം സന്ദർശിച്ചു.. പാർട്ടി നടത്തിയ പ്രചാരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ..സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടു..


തിരുവനന്തപുരത്തും കോഴിക്കോടും കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം: കേരളത്തിൽ ഈ മാസം സാധാരണയേക്കാൾ കൂടുതൽ മഴ സാധ്യത...


പ്രഭാത നടത്തത്തിനിറങ്ങിയ യുവതിക്കു നേരേ ലൈംഗികാതിക്രമം..പിന്നില്‍ നിന്ന് മാഡം എന്ന് വിളിച്ച് യുവതി തിരിഞ്ഞുനോക്കിയപ്പോള്‍ ഇയാള്‍ നഗ്നനായി സ്വയംഭോഗം ചെയ്യുന്നു..നടുക്കം മാറാതെ യുവതി..


സ്വന്തം വർഗക്കാർ തന്നെ തോക്കും ബോംബും യുദ്ധ ടാങ്കുകളുമായി ആർത്തട്ടഹസിച്ച് വരുന്നു..സുഡാനിൽ അതിഭീകരമായ അവസ്ഥ..റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് നടത്തിയതു കൊടിയ ക്രൂരതകൾ..


2024 ൽ ദേവസ്വം ബോർഡ് ഇറക്കിയ ഉത്തരവിലും ചെമ്പ് പരാമർശം; എന്‍ വാസുവിന് കൂടുതല്‍ കുരുക്കായി മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസർ ഡി സുധീഷ് കുമാറിന്റെ മൊഴി: അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്...

പാസ്പോർട്ട് കൊടുക്കില്ല' ദുബായിലെ ഒളിച്ചോട്ടത്തിന് പിന്നാലെ, കുഞ്ഞിനെ വേണമെന്ന് ആവശ്യപ്പെട്ട് യുവതി

21 MAY 2023 11:18 AM IST
മലയാളി വാര്‍ത്ത

കാമുകൻ നൽകിയ വിസയിൽ കുഞ്ഞുമായി ഗൾഫിലെത്തിയ യുവതി കുട്ടിയെ ഭർത്താവിനെ ഏൽപ്പിച്ച് കാമുകനൊടൊപ്പം പോയ സംഭവത്തിൽ ഒത്തുതീർപ്പ് ചർച്ചകൾക്കൊടുവിൽ കുഞ്ഞിന്റെ പാസ്പോർട്ട് കൈമാറുമെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. മണിക്കൂറുകൾ പിന്നിടുമ്പോൾ തന്നെ വീണ്ടും മാധ്യമങ്ങൾക്ക് മുന്നിൽ പാസ്പോർട്ട് കൈമാറില്ലെന്നും, കുഞ്ഞിനെ വേണമെന്ന നിലപാടിലേയ്ക്കും ചുവട് മാറ്റി. കോഴിക്കോട് നാദാപുരം സ്വദേശിനി ഇർഷാനയാണ് വാണിമേൽ സ്വദേശിയായ ഫയാസിനൊപ്പം ദുബായിൽ 'ഒളിച്ചോടി'യത്.

രണ്ട് ദിവസം മുമ്പാണ് രണ്ടര വയസ്സുള്ള കുഞ്ഞുമായി യുവതി ദുബായിൽ എത്തിയത്. ഭാർത്താവിന്റെ താമസ സ്ഥലത്ത് എത്തി കുഞ്ഞിനെ മാറിയ ശേഷം ഫയാസിന്റെ കൂടെ മടങ്ങുകയായിരുന്നു. കുട്ടി തന്റെ കയ്യിൽ സുരക്ഷിതയാണെന്നും, ഭാര്യയും കാമുകനും ഒളിച്ചോടുകയാണെന്നും ഭർത്താവ് ഷെരീഫ് പുറത്ത് വിട്ട വീഡിയോയിൽ പറയുന്നത് കേൾക്കാം. കാമുകനുമായി നാട്ടിൽ നിന്ന് വരുമ്പോൾ കൊണ്ടുവന്ന ബാഗുമായി യുവതി പോകുന്നതിന്റെ ദൃശ്യവും കാണാം.

ഭർത്താവിന്റെ ദുരവസ്ഥ പുറത്ത് വന്നതോടെ ഭാര്യയ്ക്കും, കാമുകനുമെതിരെ രൂക്ഷ പ്രതികരണങ്ങളായിരുന്നു ഉയർന്ന് വന്നത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി യുവതിയും രംഗത്തെത്തിയിട്ടുണ്ട്. വിഡിയോയിൽ കണ്ടത് മാത്രമല്ല സത്യം എന്നും, തനിക്ക് കുഞ്ഞിനെ വേണമെന്നും പാസ്പോർട്ട് തിരികെ നൽകാൻ ഒരുക്കമല്ലെന്നുമാണ് ഇർഷാനയുടെ നിലപാട്.

ഇരുവരും പോലീസ് സ്റ്റേഷനിൽ വച്ച് ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും ഭർത്താവുമായി ഒരുമിച്ച് പോകാൻ കഴിയില്ലെന്നും നേരത്തെ പറഞ്ഞിരുന്നതായി ഇർഷാന പറയുന്നു. അഞ്ചോളം കേസുകൾ സ്റ്റേഷനിൽ ഭർത്താവിനെതിരെ കൊടുത്തിട്ടുണ്ട്. വിവാഹം കഴിഞ്ഞ സമയത്ത് പലപ്പോഴായി കുടുംബ പ്രശ്നങ്ങൾ നേരിട്ടതായി യുവതി പറഞ്ഞു.

കോളേജിൽ പോകുന്ന വഴിയിൽ പ്രശ്നം ഉണ്ടാക്കിയെന്നും, ഫോൺ പിടിച്ച് വാങ്ങിയ ശേഷം സുഹൃത്തുമായുള്ള ചിത്രത്തിന് താഴെ ക്യാപ്‌ഷൻ ഇട്ട് ചിലർക്ക് അയച്ചതായി യുവതി ആരോപിക്കുന്നു.

അതിനു ശേഷം കുഞ്ഞിനെ വേണമെന്ന് ഷെരീഫ് പലപ്പോഴായി ആവശ്യപ്പെട്ടു. ദുബായിലേയ്ക്ക് ആദ്യം വരാൻ ഭർത്താവ് തന്നെയാണ് പറഞ്ഞതെന്നും, പിന്നീട് വേണ്ടെന്നും പറഞ്ഞു. നാട്ടിൽ പല കളികളും കളിച്ച് തന്റെ ജോലി ഇല്ലാതാക്കി.. ജീവിക്കാൻ പറ്റാത്ത സ്ഥിതി ആയെന്നും ഇതിന് ഒരു തീരുമാനം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ടിരുന്നതായി ഇർഷാന പറയുന്നു. ദുബായിലേയ്ക്ക് വരുമ്പോൾ ഉമ്മയെ കൊണ്ട് തന്നെയും കുഞ്ഞിനെയും കാണാനില്ലെന്ന് പരാതി പോലീസ് സ്റ്റേഷനിൽ കൊടുപ്പിച്ചിരുന്നു.

എല്ലാം ഭർത്താവിന്റെ കളിയാണെന്നും, ദുബായിലേയ്ക്ക് താൻ വന്നത് വേർപിരിയുന്ന കാര്യത്തിൽ തീരുമാനം ആക്കാനാണെന്നും യുവതി പറയുന്നു. ഒപ്പം കുഞ്ഞിനെ തനിക്ക് വേണം. കുട്ടി ഇല്ലാതെ ജീവിക്കാൻ കഴിയില്ല. പാസ്പോർട്ട് നൽകിയാൽ കുട്ടിയെ തിരിച്ച് കിട്ടില്ല. അതുകൊണ്ടു പാസ്പോർട്ട് നൽകാൻ തയ്യാറല്ലെന്നാണ് യുവതി ആരോപിക്കുന്നത്. അതേ സമയം ദുബൈയിൽ വിമാനം ഇറങ്ങിയ യുവതി കുട്ടിയെ ഭർത്താവിന്റെ കൈയ്യിൽ ഏല്പ്പിച്ച ശേഷം തിരിഞ്ഞ് നോക്കാതെ കാമുകനൊപ്പം പോവുകയായിരുന്നു.

 

കൂടെ പോകുന്ന വീഡിയോ ഭർത്താവ് തന്നെ എടുത്ത് പങ്കുവയ്ക്കുകയായിരുന്നു. യുവതിയും കാമുകനും എല്ലാം പറഞ്ഞ് ഉറപ്പിച്ച പദ്ധതിയായിരുന്നു എന്നും വീഡിയോയിൽ വ്യക്തമാണ്‌. ഭർത്താവ് പുറകിൽ നിന്ന് തിരികെ വിളിച്ചിട്ടും യുവതി തിരിഞ്ഞ് പോലും നോക്കാതെ കാമുകനൊപ്പം പോകുന്നതും കാണാം. ദുബായിലെ സാമൂഹിക പ്രവർത്തകരായ സലാം പാപ്പിനിശ്ശേരി ഭാര്യയെ നഷ്ട്ടപ്പെട്ട യുവാവിനോടൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിന് നിരവധി പ്രതികരണങ്ങളാണ് ഗൾഫ് മലയാളികൾ നടത്തിയത്.

 

നാല് വർഷം മുമ്പാണ് ഷെരീഫിന്റെയും, ഇർഷാനയുടെയും പ്രണയ വിവാഹം നടന്നത്. രണ്ട് മാസം മുമ്പ് ഭാര്യയുടെ ഉമ്മ തന്നെയാണ് ഭാര്യക്ക് മറ്റൊരു ബന്ധമുണ്ടെന്ന് വിളിച്ചു പറഞ്ഞതെന്ന് ഷെരീഫ് പറയുന്നു. കൂടുതൽ സമയവും ഭാര്യ സുഹൃത്തുമായി ഫോണിൽ സംസാരിച്ചിരിക്കും. കുട്ടിയെ ഭാര്യ കുറച്ച് കാലമായി ശ്രദ്ധിച്ചിരുന്നില്ല. അതുകൊണ്ട് കുഞ്ഞിനും ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു- ഷെരീഫ് ചൂണ്ടിക്കാട്ടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐസിസി വനിതാ ടീമിനെ പ്രധാനമന്ത്രി നാളെ കാണും  (1 hour ago)

യുഎഇയിലെ കാറപകടത്തില്‍ 29 കാരന് ദാരുണാന്ത്യം  (1 hour ago)

പാല്‍ വില കൂട്ടുന്നത് തിരഞ്ഞെടുപ്പിന് ശേഷം പരിഗണിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി  (4 hours ago)

ഛത്തീസ്ഗഡില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് പേര്‍ മരിച്ചു  (4 hours ago)

ശബരിമല പൂജകള്‍ നാളെ മുതല്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം  (4 hours ago)

ക്ലാസ് സമയത്ത് കുട്ടികളെ കൊണ്ട് കാല്‍ മസാജ് ചെയ്യിച്ച അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍  (4 hours ago)

സീരിയല്‍ നടിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ മലയാളി യുവാവ് അറസ്റ്റില്‍  (5 hours ago)

അബദ്ധത്തില്‍ രണ്ടുമാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വീണ സംഭവം: ഗ്രില്ലും ആള്‍മറയും ഉള്ള കിണറ്റില്‍ കുട്ടി എങ്ങനെ വീണുയെന്ന് പൊലീസ്  (6 hours ago)

ജോണ്‍ട്യൂറിംഗ് വാട്‌സണ്‍ സോഫ്റ്റ്വെയര്‍ സൊല്യൂഷന്‍സ് ഇന്‍ഫോപാര്‍ക്കില്‍ പുതിയ ഓഫീസ് തുറന്നു...  (6 hours ago)

ഇടതുപക്ഷസർക്കാരിന്റെ ജനക്ഷേമപ്രവർത്തനങ്ങളെ പ്രതിപക്ഷം ഭയക്കുന്നു: മുഹമ്മദ് മൊഹിസിൻ എം.എൽ.എ...  (6 hours ago)

ട്രെയിൻ യാത്രക്കാരുടെ സുരക്ഷിതത്വം കേന്ദ്ര സർക്കാർ ഉറപ്പ് വരുത്തുക; ഡിവൈഎഫ്ഐ...  (6 hours ago)

പിഎം ശ്രീ നിര്‍ത്തി വച്ചെന്ന് കേന്ദ്രത്തിന് കത്തയച്ചിട്ടില്ലെന്ന് വി ശിവന്‍കുട്ടി  (7 hours ago)

ആഗോള നിക്ഷേപകരായ ആന്റ്‌ലറിന്റെ പ്രീ-സീഡ് ഫണ്ടിംഗ് സ്വന്തമാക്കി മലയാളി എ.ഐ സംരംഭം...  (7 hours ago)

ശൈത്യ ചെയ്തതിലും എത്രയോ വലിയ തെറ്റുകൾ കുണുമോൾ അവിടെ ചെയ്തിട്ടുണ്ട്; അനുമോളെ വലിച്ച് കീറി കുറിപ്പ്  (7 hours ago)

3 മെഡിക്കല്‍ കോളേജുകള്‍ക്ക് പുതിയ കാത്ത് ലാബുകള്‍: അത്യാധുനിക സംവിധാനങ്ങള്‍ക്ക് 44.30 കോടിയുടെ ഭരണാനുമതി...  (7 hours ago)

Malayali Vartha Recommends