Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പരിചയം പ്രണയമായി, കൈമാറിയ കത്തുകൾ അർജ്ജുന്റെ കൈയിൽ ഇന്നും ഭദ്രം: അർജ്ജുൻ നൽകിയ ഫോണും പ്രണയവും വീട്ടിൽ അറിഞ്ഞതോടെ യുവാവിന്റെ വീട്ടിൽ പിതാവ് എത്തി: മകൻ ഗൾഫിൽ പോകുന്നെന്നും ഇനി ശല്യം ഉണ്ടാവില്ലെന്നും ഉറപ്പ് നൽകിയത് അർജ്ജുന്റെ അച്ഛൻ; ട്യുഷന് പോയി വരുമ്പോൾ അർജ്ജുൻ തന്നെ കണ്ട കാര്യം വീട്ടിൽ അറിയിച്ചത് രാഖിശ്രീ...

24 MAY 2023 03:56 PM IST
മലയാളി വാര്‍ത്ത

എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയതിനു പിന്നാലെ ചിറയിൻകീഴിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രാഖിശ്രീയെ പിന്നാലെ നടന്ന് ശല്യം ചെയ്തുവെന്ന് ആരോപണം ഉയർന്ന യുവാവിന്റെ കുടുംബം ഇരുവരും, പ്രണയത്തിലായിരുന്നുവെന്ന് തെളിക്കുന്ന തെളിവുകളുമായി രംഗത്ത് എത്തിയിരുന്നു. എന്നാൽ പെൺകുട്ടി ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവുമുണ്ടായിരുന്നില്ലെന്നാണ് പെൺകുട്ടിയുടെ വീട്ടുകാരും പറയുന്നത്.

മരണത്തിനു തൊട്ടുമുൻപു വരെ എല്ലാപേരോടും ചിരിച്ചു കളിച്ച് ഇടപെട്ട് നടന്നിരുന്ന പെൺകുട്ടി എങ്ങനെ ആത്മഹത്യ ചെയ്തുവെന്ന ചോദ്യമാണ് വീട്ടുകാർ ഉയർത്തുന്നതും. ഒരു വർഷത്തിനു മുൻപാണ് ചിറയിൻകീഴ് ശാരദവിലാസം സ്കൂളിലെ വിദ്യാർത്ഥിനിയായ രാഖിശ്രീ അർജുനുമായി പരിചയപ്പെടുന്നത്. അന്ന് സ്കൂളിൽ നെെപുണ്യ വികസന പദ്ധതിയുടെ ഭാഗമായ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ആ പാരിപാടിയിൽ വാളണ്ടിയറായിരുന്നു അർജുൻ.

അവിടെ വച്ചാണ് അർജുനും രാഖിശ്രീയും തമ്മിൽ പരിചയപ്പെടുന്നത്. പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു എന്നാണ് വിവരം. ഇതിനിടയിൽ കത്തുകൾ കെെമാറ്റം ചെയ്യാൻ ആരംഭിച്ചു. ഈ കത്തുകൾ ഇപ്പോഴും അർജുൻ്റെ പക്കൽ ഭദ്രമായിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം അർജുൻ്റെ സഹോദരിയും വെളിപ്പെടുത്തിയിരുന്നു. പിന്നീട് അർജുൻ പെൺകുട്ടിക്ക് ഫോൺ വാങ്ങി നൽകുകയായിരുന്നു എന്നാണ് വിവരം. അതിനുശേഷം ഇരുവരും തമ്മിൽ ഫോണിലൂടെയായി സംസാരം.

ഇതിനിടയിൽ പ്രണയം പെൺകുട്ടിയുടെ വീട്ടിൽ അറിയുകയായിരുന്നു. കത്തും ഫോണും ഉൾപ്പെടെ പെൺകുട്ടിയിൽ നിന്ന് പിതാവ് കണ്ടെടുത്തിരുന്നു. പിടിച്ചെടുത്ത കത്തിൽ ഫോൺ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും തന്നെ വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ തൻ്റെ സഹോദരിയേയോ അമ്മയേയോ വിളിക്കണമെന്നും യുവാവ് പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു. തുടർന്ന് ഈ കത്തുകളും ഫോണുമായി രാഖിശ്രീയുടെ പിതാവ് യുവാവിൻ്റെ പിതാവിനെ പോയി കണ്ടു. ഇരുവരും തമ്മിൽ വളരെ മാന്യമായ രീതിയിൽ ഈ വിഷയം സംസാരിക്കുകയും ചെയ്തിരുന്നു. ഈ സമയത്ത് മകൻ ഗൾഫിലേക്ക് പോവുകയാണെന്നും ഇനി അവൻറെ ശല്യം ഉണ്ടാകില്ലെന്നും യുവാവിൻ്റെ പിതാവ് രാഖിശ്രീയുടെ വീട്ടുകാർക്ക് ഉറപ്പു നൽകുകയായിരുന്നു.

തുടർന്ന് രാഖിശ്രീ സാധാരണ പോലെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും എസ്എസ്എൽസി പരീക്ഷ എഴുതുകയും ചെയ്തു. റിസൾട്ട് വരുന്നതിനു മുൻപ് തന്നെ പെൺകുട്ടി പ്ലസ് വൺ ട്യൂഷന് പോയി തുടങ്ങിയിരുന്നു. മെയ് മാസം 16ന് ട്യൂഷൻ കഴിഞ്ഞു വരുന്ന വഴി ആറ്റിങ്ങൽ പ്രൈവറ്റ് ബസ്റ്റാൻഡിൽ വച്ച് പെൺകുട്ടിയെ യുവാവ് കണ്ടുമുട്ടുകയായിരുന്നു. അതിനുശേഷം വീട്ടിലെത്തിയ പെൺകുട്ടി അച്ഛനോട് ഇക്കാര്യം പറഞ്ഞുവെന്നാണ് വിവരം. തന്നെ വിവാഹം കഴിക്കണമെന്ന് യുവാവ് ആവശ്യപ്പെട്ടെന്നും പെൺകുട്ടി പിതാവിനോട് പറഞ്ഞിരുന്നു എന്നും പറയപ്പെടൃന്നു.

 

തുടർന്ന് പിതാവ് പ്രദേശത്തെ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായി ബന്ധപ്പെടുകയും അദ്ദേഹം പെൺകുട്ടിയുമായി സംസാരിക്കുകയും ചെയ്തു. യുവാവിൻ്റെ ഇടപെടൽ പ്രശ്നമാണെങ്കിൽ നമുക്ക് കേസ് കൊടുക്കാം എന്നും അദ്ദേഹം പെൺകുട്ടിക്ക് വാക്കു നൽകിയിരുന്നു. എന്നാൽ അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ നമുക്ക് കേസ് കൊടുക്കാമെന്ന് പെൺകുട്ടിയും ഉറപ്പു പറഞ്ഞു. റിസൾട്ട് വന്നു കഴിഞ്ഞിട്ടു അങ്ങനെയെന്തെങ്കിലുമുണ്ടെങ്കിൽ ഞാൻ പറയാമെന്നാണ് പെൺകുട്ടി പറഞ്ഞത്.

റിസൾട്ട് വന്ന ദിവസം വളരെ സന്തോഷവതി ആയിരുന്നു രാഖിശ്രീ. അയൽക്കാർക്കും കൂട്ടുകാർക്കുമൊക്കെ വിജയം ആഘോഷിക്കുന്നതിൻ്റെ ഭാഗമായി ലഡു ഉൾപ്പെടെ പെൺകുട്ടി വിതരണം ചെയ്തിരുന്നു. പിറ്റേദിവസം സ്കൂളിൽ എത്തിയ പെൺകുട്ടി ടീച്ചർമാരെ കാണുകയും അവർക്ക് മധുരം വിതരണം ചെയ്യുകയും ചെയ്തു. തുടർന്ന് അധ്യാപകരുമായി ഫോട്ടോയും എടുത്തു. അതിനുശേഷം വീട്ടിലെത്തിയ പെൺകുട്ടി വൈകുന്നേരം അഞ്ചുമണിയായപ്പോൾ അമ്മയോട് കുളിക്കാൻ പോവുകയാണെന്ന് പറഞ്ഞു. `മോളു പോയി കുളിച്ചിട്ടു വാ´ എന്നു പറഞ്ഞ് അമ്മ മുറ്റമടിക്കാൻ പോയി. മുക്കാൽ മണിക്കൂർ കഴിഞ്ഞിട്ടും പെൺകുട്ടി കുളിച്ചിട്ടു വരാത്തതിനെ തുടർന്നാണ് മാതാവ് കുളിമുറിയിൽ ചെന്ന് നോക്കിയത്.

 

ഈ സമയത്താണ് കിണറിൽ കെട്ടുന്ന പ്ലാസ്റ്റിക് കയറി പെൺകുട്ടി തൂങ്ങി നിൽക്കുന്നത് കണ്ടത്. ഉടൻതന്നെ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. വളരെ സന്തോഷവതിയായിരുന്നു പെൺകുട്ടിയെന്നും അതിനിടയിലാണ് മരണം നടന്നതെന്നും വീട്ടുകാർ പറയുന്നു ഇതിനിടയിൽ എന്താണ് സംഭവിച്ചതെന്നാറിയില്ല. യുവാവിനെ ചോദ്യം ചെയ്യുകയും ഫോൺ കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയും ചെയ്താൽ രാഖിശ്രീയുടെ മരണത്തിൻ്റെ യഥാർത്ഥ കാരണം അറിയാൻ കഴിയുമെന്നാണ് പെൺകുട്ടിയുടെ വീട്ടുകാരുടെ വാദം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (13 minutes ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (26 minutes ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (37 minutes ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (42 minutes ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (49 minutes ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (1 hour ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (1 hour ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (2 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (4 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (5 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (5 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (5 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (5 hours ago)

Malayali Vartha Recommends