Widgets Magazine
06
Jun / 2023
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നീരുവെച്ച കുഞ്ഞിന്റെ മുഖം വീഡിയോ കോളില്‍ കണ്ടതോടെ സുധി പരിഭ്രമത്തിലായി: ഒരുങ്ങിയിരിക്കാൻ പറഞ്ഞ് വച്ച സുധിയുടെ ഫോൺ കോളിന് പിന്നാലെ, എത്തിയത് മരണ വാർത്ത......


 സുധി ഇനി ഇല്ല എന്നത് ഉള്‍ക്കൊള്ളാനാകാതെ.... അന്തരിച്ച ചലച്ചിത്ര മിമിക്രി താരം കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന്... രാവിലെ ഏഴര മുതല്‍ കോട്ടയം വാകത്താനം പൊങ്ങന്താനത്തുള്ള സുധിയുടെ വീട്ടിലും പിന്നീട് പൊങ്ങന്താനം യു പി സ്‌കൂള്‍, വാകത്താനം പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍ എന്നിവിടങ്ങളിലും പൊതു ദര്‍ശനം,ശേഷം വിലാപയാത്രയായിട്ടാവും മൃതദേഹം സെമിത്തേരിയില്‍ എത്തിക്കുക


 റോഡിലെ ക്യാമറ വഴി ഇന്നലെ കണ്ടെത്തിയ ഗതാഗത നിയമലംഘനങ്ങളില്‍ ഇന്നുമുതല്‍ നോട്ടീസ് ... പിഴയടക്കേണ്ടത് പതിനാല് ദിവസത്തിനുള്ളില്‍, പതിനഞ്ച് ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാം,ക്യാമറ വന്നശേഷം നിയമലംഘനങ്ങള്‍ കുറഞ്ഞുവെന്ന് ഗതാഗതവകുപ്പിന്റെ വിലയിരുത്തല്‍


നാണക്കേടായി റിയാസ് സഖാവേ ....വെറും മിസ്റ്റർ മരുമകനായല്ലോ...മന്ത്രി പി എ മുഹമ്മദ് റിയാസ് നടത്തിയ പ്രതിച്ഛായ പരാമർശം മന്ത്രി റിയാസിന് തിരിച്ചടിയായി.... മുഖ്യമന്ത്രിക്കെതിരായ ആക്രമണം പ്രതിരോധിക്കാൻ മന്ത്രിമാർക്ക് ബാധ്യതയുണ്ട്...എം എം മണി പോലും ഇപ്പോൾ ഏറെക്കുറെ നിശബ്ദനാണ്...


മോർച്ചറിയ്ക്ക് പുറത്ത് അച്ഛന്റെ ജീവനറ്റ ശരീരം കണ്ട് പൊട്ടിക്കരഞ്ഞ് രാഹുൽ മോൻ: അച്ഛൻ മകൻ ബന്ധത്തേക്കാൾ ഉപരി ഇരുവരും നല്ല സുഹൃത്തുക്കൾ:- കൈക്കുഞ്ഞായിരുന്ന രാഹുലിനെ ഉറക്കിക്കിടത്തി പരിപാടികൾ ചെയ്തു നടന്ന സുധിയ്ക്ക് അഞ്ചാം വയസിൽ കര്‍ട്ടന്‍ പിടിച്ച് സഹായിച്ച മകൻ... കണ്ണുകളെ ഈറനണിയിപ്പിക്കുന്ന രംഗങ്ങൾ....

പരിചയം പ്രണയമായി, കൈമാറിയ കത്തുകൾ അർജ്ജുന്റെ കൈയിൽ ഇന്നും ഭദ്രം: അർജ്ജുൻ നൽകിയ ഫോണും പ്രണയവും വീട്ടിൽ അറിഞ്ഞതോടെ യുവാവിന്റെ വീട്ടിൽ പിതാവ് എത്തി: മകൻ ഗൾഫിൽ പോകുന്നെന്നും ഇനി ശല്യം ഉണ്ടാവില്ലെന്നും ഉറപ്പ് നൽകിയത് അർജ്ജുന്റെ അച്ഛൻ; ട്യുഷന് പോയി വരുമ്പോൾ അർജ്ജുൻ തന്നെ കണ്ട കാര്യം വീട്ടിൽ അറിയിച്ചത് രാഖിശ്രീ...

24 MAY 2023 03:56 PM IST
മലയാളി വാര്‍ത്ത

More Stories...

വീടിനുള്ളിലിരുന്ന് കഞ്ചാവ് ഉപയോഗിക്കുന്നത് വിലക്കിയ യുവതിയെ വലിച്ചിഴച്ച് മുറിയ്ക്കുള്ളിൽ ക്രൂര പീഡനത്തിനിരയാക്കി: പിന്നാലെ കഴുത്തിൽ തുണിമുറുക്കി സീലിങ്ങ് ഫാനിൽ കെട്ടിത്തൂക്കി കൊലപ്പെടുത്താൻ ശ്രമം: പത്ത് വയസുകാരന്റെ സമയോചിതമായ ഇടപെടലിൽ അമ്മയെ രക്ഷപ്പെടുത്തി: പിടിയിലായ ആൺ സുഹൃത്ത് കൊലക്കേസ് പ്രതി

തെളിവെടുപ്പിനിടയിലും കൂസലില്ലാതെ പെരുമാറ്റം: ഷിബിലി ഞാൻ സ്നേഹിക്കുന്ന ആൾ... ചോര പുരണ്ട വസ്ത്രങ്ങൾ വാഷിങ് മെഷീനിൽ അലക്കിയ ശേഷം, കത്തിച്ചു!

സൗന്ദര്യ മത്സരത്തിലെ ഒരു മത്സരാര്‍ഥി രണ്ടാം സ്ഥാനത്ത് എത്തിയതോടെ ദേഷ്യം നിയന്ത്രിക്കാനാകാതെ ഭര്‍ത്താവ്...!ഭാര്യക്ക് ഒന്നാം സ്ഥാനം ലഭിക്കാതിരുന്നതില്‍ ദേഷ്യത്തിലായിരുന്നു അയാള്‍.... വിജയിയുടെ തലയില്‍ അണിയിക്കേണ്ട കിരീടം ബലമായി പിടിച്ചുവാങ്ങി തറയിലേക്ക് വലിച്ചെറിഞ്ഞു... ചടങ്ങില്‍ നിന്ന് ഭാര്യയെ കൈപിടിച്ച് വലിച്ചുകൊണ്ടു പോകാന്‍ ശ്രമിക്കുകയും ചെയ്തു...

തനിക്ക് ഇന്ന് നേരിൽ കാണണമെന്ന് 37കാരി: അശ്ലീല ചാറ്റിൽ വീണ് യുവതിയെ കാണാൻ ഓടിപ്പിടച്ചെത്തിയ 65കാരനെ പൊക്കി നാട്ടുകാർ: നഷ്ടമായത് ലക്ഷങ്ങൾ... കാമുകിയും, കൂട്ടാളികളും അറസ്റ്റിൽ

ഒന്ന് കൂടണം! ഒരു റൂമിന് പകരം സിദ്ദിക്ക് ബുദ്ധിപൂർവം രണ്ട് മുറികളെടുത്തു: ഫർഹാന പോയ മുറി നോക്കി വച്ച ഷിബിലി ആഷിക്കുമായി മുറിയിലേയ്ക്ക് പാഞ്ഞെത്തി: മദ്യപിച്ചിരുന്ന വ്യാപാരിക്ക് മുന്നിൽ ഫർഹാന നഗ്നയായി:- ബലം പ്രയോഗിച്ച് സിദ്ദിഖിനെ നഗ്നനാക്കാനുള്ള ശ്രമത്തിനിടെ സംഭവിച്ചത്....

എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയതിനു പിന്നാലെ ചിറയിൻകീഴിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രാഖിശ്രീയെ പിന്നാലെ നടന്ന് ശല്യം ചെയ്തുവെന്ന് ആരോപണം ഉയർന്ന യുവാവിന്റെ കുടുംബം ഇരുവരും, പ്രണയത്തിലായിരുന്നുവെന്ന് തെളിക്കുന്ന തെളിവുകളുമായി രംഗത്ത് എത്തിയിരുന്നു. എന്നാൽ പെൺകുട്ടി ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവുമുണ്ടായിരുന്നില്ലെന്നാണ് പെൺകുട്ടിയുടെ വീട്ടുകാരും പറയുന്നത്.

മരണത്തിനു തൊട്ടുമുൻപു വരെ എല്ലാപേരോടും ചിരിച്ചു കളിച്ച് ഇടപെട്ട് നടന്നിരുന്ന പെൺകുട്ടി എങ്ങനെ ആത്മഹത്യ ചെയ്തുവെന്ന ചോദ്യമാണ് വീട്ടുകാർ ഉയർത്തുന്നതും. ഒരു വർഷത്തിനു മുൻപാണ് ചിറയിൻകീഴ് ശാരദവിലാസം സ്കൂളിലെ വിദ്യാർത്ഥിനിയായ രാഖിശ്രീ അർജുനുമായി പരിചയപ്പെടുന്നത്. അന്ന് സ്കൂളിൽ നെെപുണ്യ വികസന പദ്ധതിയുടെ ഭാഗമായ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ആ പാരിപാടിയിൽ വാളണ്ടിയറായിരുന്നു അർജുൻ.

അവിടെ വച്ചാണ് അർജുനും രാഖിശ്രീയും തമ്മിൽ പരിചയപ്പെടുന്നത്. പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു എന്നാണ് വിവരം. ഇതിനിടയിൽ കത്തുകൾ കെെമാറ്റം ചെയ്യാൻ ആരംഭിച്ചു. ഈ കത്തുകൾ ഇപ്പോഴും അർജുൻ്റെ പക്കൽ ഭദ്രമായിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം അർജുൻ്റെ സഹോദരിയും വെളിപ്പെടുത്തിയിരുന്നു. പിന്നീട് അർജുൻ പെൺകുട്ടിക്ക് ഫോൺ വാങ്ങി നൽകുകയായിരുന്നു എന്നാണ് വിവരം. അതിനുശേഷം ഇരുവരും തമ്മിൽ ഫോണിലൂടെയായി സംസാരം.

ഇതിനിടയിൽ പ്രണയം പെൺകുട്ടിയുടെ വീട്ടിൽ അറിയുകയായിരുന്നു. കത്തും ഫോണും ഉൾപ്പെടെ പെൺകുട്ടിയിൽ നിന്ന് പിതാവ് കണ്ടെടുത്തിരുന്നു. പിടിച്ചെടുത്ത കത്തിൽ ഫോൺ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും തന്നെ വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ തൻ്റെ സഹോദരിയേയോ അമ്മയേയോ വിളിക്കണമെന്നും യുവാവ് പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു. തുടർന്ന് ഈ കത്തുകളും ഫോണുമായി രാഖിശ്രീയുടെ പിതാവ് യുവാവിൻ്റെ പിതാവിനെ പോയി കണ്ടു. ഇരുവരും തമ്മിൽ വളരെ മാന്യമായ രീതിയിൽ ഈ വിഷയം സംസാരിക്കുകയും ചെയ്തിരുന്നു. ഈ സമയത്ത് മകൻ ഗൾഫിലേക്ക് പോവുകയാണെന്നും ഇനി അവൻറെ ശല്യം ഉണ്ടാകില്ലെന്നും യുവാവിൻ്റെ പിതാവ് രാഖിശ്രീയുടെ വീട്ടുകാർക്ക് ഉറപ്പു നൽകുകയായിരുന്നു.

തുടർന്ന് രാഖിശ്രീ സാധാരണ പോലെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും എസ്എസ്എൽസി പരീക്ഷ എഴുതുകയും ചെയ്തു. റിസൾട്ട് വരുന്നതിനു മുൻപ് തന്നെ പെൺകുട്ടി പ്ലസ് വൺ ട്യൂഷന് പോയി തുടങ്ങിയിരുന്നു. മെയ് മാസം 16ന് ട്യൂഷൻ കഴിഞ്ഞു വരുന്ന വഴി ആറ്റിങ്ങൽ പ്രൈവറ്റ് ബസ്റ്റാൻഡിൽ വച്ച് പെൺകുട്ടിയെ യുവാവ് കണ്ടുമുട്ടുകയായിരുന്നു. അതിനുശേഷം വീട്ടിലെത്തിയ പെൺകുട്ടി അച്ഛനോട് ഇക്കാര്യം പറഞ്ഞുവെന്നാണ് വിവരം. തന്നെ വിവാഹം കഴിക്കണമെന്ന് യുവാവ് ആവശ്യപ്പെട്ടെന്നും പെൺകുട്ടി പിതാവിനോട് പറഞ്ഞിരുന്നു എന്നും പറയപ്പെടൃന്നു.

 

തുടർന്ന് പിതാവ് പ്രദേശത്തെ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായി ബന്ധപ്പെടുകയും അദ്ദേഹം പെൺകുട്ടിയുമായി സംസാരിക്കുകയും ചെയ്തു. യുവാവിൻ്റെ ഇടപെടൽ പ്രശ്നമാണെങ്കിൽ നമുക്ക് കേസ് കൊടുക്കാം എന്നും അദ്ദേഹം പെൺകുട്ടിക്ക് വാക്കു നൽകിയിരുന്നു. എന്നാൽ അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ നമുക്ക് കേസ് കൊടുക്കാമെന്ന് പെൺകുട്ടിയും ഉറപ്പു പറഞ്ഞു. റിസൾട്ട് വന്നു കഴിഞ്ഞിട്ടു അങ്ങനെയെന്തെങ്കിലുമുണ്ടെങ്കിൽ ഞാൻ പറയാമെന്നാണ് പെൺകുട്ടി പറഞ്ഞത്.

റിസൾട്ട് വന്ന ദിവസം വളരെ സന്തോഷവതി ആയിരുന്നു രാഖിശ്രീ. അയൽക്കാർക്കും കൂട്ടുകാർക്കുമൊക്കെ വിജയം ആഘോഷിക്കുന്നതിൻ്റെ ഭാഗമായി ലഡു ഉൾപ്പെടെ പെൺകുട്ടി വിതരണം ചെയ്തിരുന്നു. പിറ്റേദിവസം സ്കൂളിൽ എത്തിയ പെൺകുട്ടി ടീച്ചർമാരെ കാണുകയും അവർക്ക് മധുരം വിതരണം ചെയ്യുകയും ചെയ്തു. തുടർന്ന് അധ്യാപകരുമായി ഫോട്ടോയും എടുത്തു. അതിനുശേഷം വീട്ടിലെത്തിയ പെൺകുട്ടി വൈകുന്നേരം അഞ്ചുമണിയായപ്പോൾ അമ്മയോട് കുളിക്കാൻ പോവുകയാണെന്ന് പറഞ്ഞു. `മോളു പോയി കുളിച്ചിട്ടു വാ´ എന്നു പറഞ്ഞ് അമ്മ മുറ്റമടിക്കാൻ പോയി. മുക്കാൽ മണിക്കൂർ കഴിഞ്ഞിട്ടും പെൺകുട്ടി കുളിച്ചിട്ടു വരാത്തതിനെ തുടർന്നാണ് മാതാവ് കുളിമുറിയിൽ ചെന്ന് നോക്കിയത്.

 

ഈ സമയത്താണ് കിണറിൽ കെട്ടുന്ന പ്ലാസ്റ്റിക് കയറി പെൺകുട്ടി തൂങ്ങി നിൽക്കുന്നത് കണ്ടത്. ഉടൻതന്നെ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. വളരെ സന്തോഷവതിയായിരുന്നു പെൺകുട്ടിയെന്നും അതിനിടയിലാണ് മരണം നടന്നതെന്നും വീട്ടുകാർ പറയുന്നു ഇതിനിടയിൽ എന്താണ് സംഭവിച്ചതെന്നാറിയില്ല. യുവാവിനെ ചോദ്യം ചെയ്യുകയും ഫോൺ കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയും ചെയ്താൽ രാഖിശ്രീയുടെ മരണത്തിൻ്റെ യഥാർത്ഥ കാരണം അറിയാൻ കഴിയുമെന്നാണ് പെൺകുട്ടിയുടെ വീട്ടുകാരുടെ വാദം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോളിവുഡ് നടന്‍ ബാരി ന്യൂമാന്‍ അന്തരിച്ചു...  (8 minutes ago)

കാട്ടാനയെക്കാള്‍ വലുത് സ്വന്തം ജനതയുടെ ജീവനും സ്വത്തും, പിണറായുടേയും മന്ത്രി എ.കെ ശശീന്ദ്രന്റെയും മെല്ലെപ്പോക്ക് നയമല്ല തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കാണിച്ചത്, നിരപരാധികളായ ജനങ്ങള  (13 minutes ago)

 മലപ്പുറം മാറഞ്ചേരി കാഞ്ഞിരമുക്കില്‍ നൃത്താദ്ധ്യാപിക വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍  (16 minutes ago)

നീരുവെച്ച കുഞ്ഞിന്റെ മുഖം വീഡിയോ കോളില്‍ കണ്ടതോടെ സുധി പരിഭ്രമത്തിലായി: ഒരുങ്ങിയിരിക്കാൻ പറഞ്ഞ് വച്ച സുധിയുടെ ഫോൺ കോളിന് പിന്നാലെ, എത്തിയത് മരണ വാർത്ത......  (43 minutes ago)

കെഎസ്ആര്‍ടിസി ബസില്‍ യുവതി കുഴഞ്ഞു വീണു...  (49 minutes ago)

  തമിഴ്നാട് വനംവകുപ്പ് അധികൃതര്‍ മയക്കുവെടിവച്ച് പിടികൂടിയ അരിക്കൊമ്പനെ മുണ്ടന്‍തുറെ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ടു...തുറന്നു വിട്ടത് മതിയായ ചികിത്സ നല്‍കിയശേഷം  (1 hour ago)

 കോഴിക്കോട് വെള്ളയില്‍ വയോധികയെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റ്...  (1 hour ago)

. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ വേദിയായ ഓവലില്‍ ഇന്ത്യന്‍ ടീം പരിശീലനം തുടങ്ങി..  (1 hour ago)

അട്ടിമറി സാധ്യത തള്ളിക്കളയാനാവില്ലെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, എല്ലാം ഇരട്ട പൂട്ടിട്ട് പൂട്ടാൻ റെയിൽവേ, സിബിഐ ഉദ്യോഗസ്ഥർ ബാലസോറിൽ, ഇന്റർലോക്കിങ് സംവിധാനത്തിലുണ്ടായ പിഴവാണ് അപകടകാരണം എന്ന്  (1 hour ago)

രാജ്യത്തെ മുഴുവന്‍ സ്ഥാപനങ്ങളെയും പരിഗണിക്കുന്ന ഓവറോള്‍ വിഭാഗത്തില്‍ കേരളത്തിലെ മൂന്നു സര്‍വകലാശാലയും കോഴിക്കോട് എന്‍ഐടിയും ഇടംനേടി...  (1 hour ago)

മയക്കിയിട്ടും മയക്കിയിട്ടും മയങ്ങാതെ... തമിഴ്‌നാട് പിടിച്ച അരിക്കൊമ്പനെ മണിമുത്താറിലെത്തിച്ചു; കേരളത്തിലേക്ക് എത്താന്‍ അരിക്കൊമ്പന് സാധ്യതകളേറെ: അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന ആവശ്യത്തിലടക്കം തീര  (2 hours ago)

കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയ സംവിധാനം ശക്തിപ്പെടുത്തുന്നതിന്  (2 hours ago)

ഇടവപ്പാതി കനക്കും... കേരളത്തില്‍ മഴ പെയ്യാത്തത് സംബന്ധിച്ച് ആരും ചോദ്യം ചോദിക്കാത്തത് എന്തുകൊണ്ടെന്ന വിചിത്ര ചോദ്യവുമായി പ്രതിപക്ഷ നേതാവ്; ഇന്ന് തീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെടും, തെക്ക്-മധ്യ കേരളത്തില്‍  (2 hours ago)

നല്ലപിള്ളമാരായി തുടങ്ങി... കെ ഫോണ്‍ വന്ന ദിവസം തന്നെ എഐ ക്യാമറയും കണ്ണു തുറന്നു; മര്യാദയ്ക്ക് വണ്ടിയോടിച്ചില്ലേല്‍ പോക്കറ്റ് കാലിയാകും; റോഡിലെ ക്യാമറ വഴി ഇന്നലെ കണ്ടെത്തിയ ഗതാഗത നിയമലംഘനങ്ങളില്‍ ഇന്നു  (2 hours ago)

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഐ എന്‍ റ്റി യു സി അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായിരുന്ന കുമളി പ്ലാവുവച്ചതില്‍ പി എ ജോസഫ് അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു  (2 hours ago)

Malayali Vartha Recommends