Widgets Magazine
23
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


200 പവൻ സ്‌ത്രീധനമായി വാങ്ങിയിട്ടും മാനസികമായി പീഡിപ്പിച്ചു: ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണത്തിനും സ്വത്തിനും ഉണ്ണികൃഷ്‌ണന് അവകാശമില്ല; തങ്ങളുടെ പേരിലുള്ള വീടും വാഹനങ്ങളും ബന്ധുക്കൾക്ക് നൽകണമെന്ന് ആത്മഹത്യാക്കുറിപ്പ്: എന്റെ മകളെ 25 ദിവസം ഉപയോഗിച്ച ഉടുപ്പ് പോലെ ആണ് എറിഞ്ഞത്... ഗുരുതര ആരോപണങ്ങൾ


പാർട്ടിയിൽനിന്ന് പുറത്താക്കിയ കോൺഗ്രസും, മുസ്‌ലിം ലീഗും കമ്മിറ്റിയിൽ എന്ത് സമീപനം സ്വീകരിക്കും: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ ഡി.കെ. മുരളി എംഎൽഎ നൽകിയ പരാതി സ്പീക്കർ എ.എൻ. ഷംസീർ എത്തിക്സ് കമ്മിറ്റിക്ക് വിട്ടു...


കാവിപ്പതാക വിവാദത്തിൽ.. ജില്ലാ കളക്ടർ 'ഓം' ആലേഖനം ചെയ്ത കാവിപ്പതാകയേന്തിയത് വിവാദമായി.. കോൺഗ്രസ് ഘടകം മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചു..


യുദ്ധക്കപ്പലുകൾ പശ്ചിമേഷ്യയിലേക്ക് നീങ്ങിത്തുടങ്ങി..മുഴുവൻ കരുത്തുമെടുത്ത് തിരിച്ചടിക്കാൻ ഞങ്ങളുടെ സൈന്യം മടിക്കില്ല’– ഇറാൻ വിദേശകാര്യ മന്ത്രി..വീണ്ടും യുദ്ധകാഹളം മുഴങ്ങുന്നു..


'സ്വർണ്ണം കട്ടത് ആരപ്പാ-സഖാക്കളാണ് അയ്യപ്പാ..'പ്രതിപക്ഷത്തെ ചൊടിപ്പിച്ച് ഭരണപക്ഷത്തെ താരമായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി..സഭയിൽ പാട്ട് കച്ചേരി..

രണ്ടാം കെട്ടിൽ നിന്ന് പൊലീസുകാരി പിന്മാറിയത് നീ കാരണം തന്നെ! മഹേഷിനെ ചൊടിപ്പിച്ച സുനന്ദയെ പുറകെ ഓടി നടന്ന് വെട്ടി: അവൻ കുഞ്ഞിനെ കൊന്നുവെന്ന നിലവിളി കേട്ട് ഓടിക്കൂടിയ ആൾക്കാർ കണ്ടത് ചോരയിൽ കുളിച്ച് കിടക്കുന്ന പൊന്നുമോളെ... ടാബിൽ ഗെയിം കളിക്കാൻ കൊടുത്ത്, തിരിഞ്ഞ് നിന്നാൽ സർപ്രൈസ് നൽകാമെന്ന് പറഞ്ഞ് പിന്നിൽ നിന്ന് വെട്ടി:- ആത്മഹത്യക്ക് ശ്രമിച്ച മഹേഷ് സംസാരിച്ച് തുടങ്ങി:- ആരോഗ്യനില ഇങ്ങനെ....

09 JUNE 2023 11:51 AM IST
മലയാളി വാര്‍ത്ത

More Stories...

ഫോട്ടോഗ്രാഫി, വൈക്കോല്‍ നെയ്ത്ത്, കളിമണ്‍ ശില്‍പശാലകളുമായി കൊച്ചി ബിനാലെ ഫൗണ്ടേഷന്‍

പ്രതിധ്വനി വോളിബോള്‍ ടൂര്‍ണമെന്‍റ്: രജിസ്ട്രേഷന്‍ ആരംഭിച്ചു: ടൂര്‍ണമെന്‍റ് ഫെബ്രുവരി 10 മുതല്‍ 13 വരെ

അന്താരാഷ്ട്ര സ്പൈസ് റൂട്ട്സ് സമ്മേളനത്തില്‍ പ്രമുഖ ചരിത്രകാരന്മാരും പണ്ഡിതന്മാരും സെഷനുകള്‍ക്ക് നേതൃത്വം നല്‍കും: ത്രിദിന സമ്മേളനത്തിന് ജനുവരി 6 ന് കൊച്ചിയില്‍ തുടക്കമാകും...

ആശ്വാസ ഭവനിലെ കുട്ടികൾക്കൊപ്പം ക്രിസ്തുമസ് മരത്തെ പ്രഭയണിയിച്ച് ക്രൗൺ പ്ലാസ കൊച്ചി

ടെക്നോപാര്‍ക്കില്‍ പ്രതിധ്വനി ഏജന്‍റിക് എഐ വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചു: ഹഡില്‍ ഗ്ലോബല്‍ 2025-ല്‍ മികച്ച അഞ്ച് ഏജന്‍റിക് എഐ സൊല്യൂഷനുകള്‍ക്ക്; കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ 25 ലക്ഷം രൂപ വീതം പ്രഖ്യാപിച്ചു...

സുഖ ജീവിതത്തിന് തടസം നിന്ന മകളെ കൊന്ന് അറസ്റ്റിലായതിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിൽ കഴിയുന്ന പിതാവ് മഹേഷിന്റെ നിലയിൽ പുരോഗതി. ആലപ്പുഴ മെഡിക്കൽ കോളേജിലെ സർജിക്കൽ ഐസിയുവിലുള്ള മഹേഷ് ഇപ്പോൾ സംസാരിച്ചു തുടങ്ങി. മാവേലിക്കര സബ് ജയിലിൽ വെച്ചാണ് ശ്രീ മഹേഷ് ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവമുണ്ടായത്.

പ്രതിയെ സെല്ലിലേക്ക് മാറ്റും മുമ്പ് രേഖകൾ ശരിയാക്കാനായി ജയിൽ സൂപ്രണ്ടിന്റെ ഓഫീസിലേക്ക് എത്തിച്ചപ്പോഴാണ് പേപ്പർ മുറിക്കുന്ന കത്തി കൊണ്ട് കഴുത്തിലെയും കൈയിലേയും ഞരമ്പ് മുറിച്ചത്. സിറ്റൗട്ടിൽ ഇരുന്ന് പഠിക്കുകയായിരുന്ന നക്ഷത്രയ്ക്ക് ടാബിൽ ഗെയിം കളിക്കാൻ കൊടുത്ത ശേഷമായിരുന്നു ഇയാൾ കൊലപ്പെടുത്തിയത്. തിരിഞ്ഞിരുന്നാൽ സർപ്രൈസ് നൽകാം എന്ന് മകളോട് പറഞ്ഞു. കുട്ടി തിരിഞ്ഞിരുന്നതോടെ മഴു ഉയോഗിച്ച് കഴുത്തിന് ആഞ്ഞുവെട്ടുകയായിരുന്നുവെന്നും ശ്രീമഹേഷ് പോലീസിനോട് പറഞ്ഞു.

വലിയ ബഹളം കേട്ട് പുന്നമ്മൂട് ചന്തയ്ക്ക് കിഴക്കുള്ളവർ ഓടിയെത്തിയപ്പോൾ കയ്യിൽ മഴുവുമായി കൊലവിളി നടത്തുന്ന ശ്രീമഹേഷിനെയാണു കണ്ടത്. കൈക്കും തലയിലും വെട്ടേറ്റ് ഓടിയ സുനന്ദ, ‘അവൻ കുഞ്ഞിനെ കൊന്നു’ എന്നു പറഞ്ഞ് നിലവിളിക്കുന്നുണ്ടായിരുന്നു. ഓടിയെത്തിയ അയൽവാസികൾ വീടിനുള്ളിലേക്കു കടക്കാൻ ശ്രമിച്ചപ്പോൾ ശ്രീമഹേഷ് മഴു വീശി അക്രമാസക്തനായി. പൊലീസ് സംഘമെത്തിയാണു ശ്രീമഹേഷിനെ കീഴ്പ്പെടുത്തിയത്. ഭയാനകമായ സംഭവ വികാസങ്ങളായിരുന്നു ആനക്കൂട്ടിൽ വീട്ടിൽ അരങ്ങേറിയത്. ഭാര്യ വിദ്യ മരിച്ചതിനു ശേഷം മകൾ നക്ഷത്രയ്ക്കൊപ്പം പുന്നമ്മൂട് ആനക്കൂട്ടിൽ വീട്ടിലായിരുന്നു ശ്രീമഹേഷ് താമസിച്ചിരുന്നത്.

 

ആദ്യം ഇരുവർക്കും ഒപ്പം താമസിച്ചിരുന്ന ശ്രീമഹേഷിന്റെ അമ്മ സുനന്ദ ഏതാനും നാളുകളായി സമീപത്തു തന്നെ മറ്റൊരു മകളുടെ വീട്ടിലാണു താമസം. മഹേഷിന്റെ ആക്രമത്തിൽ പരിക്കേറ്റ് തലയിൽ കൈ അമർത്തി സുനന്ദ നിൽക്കുന്നത് കണ്ട ആ രംഗം ഇപ്പോഴും അയൽവാസികളായ നിഷയ്ക്കും ഫേബയ്ക്കും മറക്കാൻ കഴിയുന്നില്ല. ഓടിച്ചെന്ന് അമ്മയെ പിടിച്ചു വേഗം വീട്ടിലേക്കു കൊണ്ടുപോയി, അപ്പോഴും ഭീഷണിയുമായി ശ്രീമഹേഷ് പിന്നിലുണ്ടായിരുന്നു. മുഖത്തു കൂടി രക്തം ഒഴുകുന്നുണ്ടായിരുന്നു. വീട്ടിലെത്തി വെള്ളം കുടിക്കാൻ കൊടുത്തപ്പോൾ, മക്കളേ അവൻ കുഞ്ഞിനെയും കൊല്ലും എന്ന് സുനന്ദ അമ്മച്ചി പറയുന്നുണ്ടായിരുന്നു.

 

നക്ഷത്ര വീടിനു അകത്തുള്ളത് അറിഞ്ഞതോടെ ഫേബ ഓടി ആനക്കൂട്ടിൽ വീടിനു മുന്നിലെത്തിയപ്പോൾ ഏറെ ആളുകളുണ്ട്. കുഞ്ഞ് അകത്തുണ്ടെന്നു നാട്ടുകാരോട് ഫേബ പറഞ്ഞപ്പോൾ ശ്രീമഹേഷ് അകത്തേക്കു കയറാൻ അനുവദിച്ചില്ല. പൊലീസെത്തി ശ്രീമഹേഷിനെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി. ഗ്രിൽ തുറന്ന് അകത്തു കടന്നപ്പോഴാണു സിറ്റൗട്ടിൽ സോഫയിൽ ചരിഞ്ഞു കിടക്കുന്ന നക്ഷത്രയെ കണ്ടത്. അപ്പോഴും രക്തം ഒഴുകുന്നുണ്ടായിരുന്നു. മോളെ ആശുപത്രിയിൽ വേഗം കൊണ്ടുപോകൂ എന്നു ഫേബ അലറി വിളിച്ചപ്പോൾ, വൈകിപ്പോയി എന്നാണു കൂടി നിന്നവർ തേങ്ങലോടെ പറഞ്ഞത്.

സ്വന്തം ചോരയിലുള്ള മകളെ വെട്ടിക്കൊന്നവനെ മാനസിക രോഗിയായി ചിത്രീകരിച്ചു രക്ഷപ്പെടുത്താനുള്ള നീക്കം അനുവദിക്കില്ലെന്ന് തെളിവെടുപ്പിനിടെ നാട്ടുകാർ ക്ഷുഭിതരായി. അവനെ വിട്ടു തരൂ, ഞങ്ങൾ ശിക്ഷിക്കാം, അല്ലെങ്കിൽ ഞങ്ങളുടെ മുന്നിലിട്ട് അവന് ഇടി കൊടുക്കൂ, ആരും വിഡിയോ എടുക്കില്ലെന്നായിരുന്നു വൈകാരികമായി നാട്ടുകാർ ആക്രോശിച്ചത്.

ഇതിനിടെ ‘ഞാൻ എന്റെ കുഞ്ഞിനെ കൊന്നു, അതിനു നിങ്ങൾക്കെന്താ’ എന്നാണു ശ്രീമഹേഷ് പ്രതികരിച്ചത്. വൻ പൊലീസ് അകമ്പടിയോടെ എത്തിച്ച പ്രതിയെ ജനക്കൂട്ടത്തിന്റെ രോഷത്തിൽ നിന്നു രക്ഷിക്കാൻ വീടിന്റെ ഗേറ്റ് പൊലീസ് പൂട്ടിയിരുന്നു. ‘അവനെന്താ വലിയ രാജാവാണോ ഇത്രത്തോളം സംരക്ഷണം നൽകാൻ, അവനെ ഇറക്കിവിടൂ’ എന്നു നാട്ടുകാർ വിളിച്ചുപറഞ്ഞു.

അതേ സമയം ശ്രീമഹേഷുമായുള്ള വിവാഹത്തില്‍ നിന്ന് പോലീസ് ഉദ്യോഗസ്ഥ പിന്മാറിയിരുന്നു. ശ്രീമഹേഷിന്റെ സ്വഭാവദൂഷ്യം ആരോപിച്ചായിരുന്നു പിന്മാറ്റം. ഉദ്യോഗസ്ഥ പിന്മാറിയത് മകന്റെ കാരണത്താല്‍ തന്നെയാണെന്ന് അമ്മയും ശ്രീമഹേഷിനെ കുറ്റപ്പെടുത്തി. ഇത് മഹേഷിനെ ചൊടിപ്പിച്ചു. തുടര്‍ന്ന് ഒരു മഴു ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തു. ഇത് കിട്ടിയില്ല. പിന്നാലെ മാവേലിക്കരയില്‍നിന്ന് പ്രത്യേകമായി പറഞ്ഞു നിര്‍മിച്ച മഴുവുമായി എത്തിയശേഷം മകളെ കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ തെളിവെടുപ്പില്‍ കട്ടിലിനടിയില്‍വെച്ച് ഈ മഴു പോലീസ് കണ്ടെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ് യാത്രയ്ക്കിടെ ഷിംജിതയെ ഒരാള്‍ ശല്യം ചെയ്തുവെന്ന് പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കി സഹോദരന്‍  (3 hours ago)

സുഹൃത്തുക്കള്‍ക്കൊപ്പം നദിയില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു  (3 hours ago)

നവജാത ശിശുവിന്റെ തള്ള വിരല്‍ ചികിത്സക്കിടെ അറ്റുപോയതായി പരാതി  (3 hours ago)

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍  (3 hours ago)

കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ  (3 hours ago)

അത് വലിയ തമാശയായിപ്പോയി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭാവന സിപിഎം സ്ഥാനാര്‍ത്ഥി?  (4 hours ago)

15 വർഷം മുമ്പ് ഫുകുഷിമയിൽ സംഭവിച്ചത്! വീണ്ടും ആണവ നിലയം ഉണരുമ്പോൾ... ലോകത്തിലെ ഏറ്റവും വലിയ ആണവ നിലയം  (4 hours ago)

ട്വന്റി ട്വന്റി എൻഡിഎയിലേക്ക്; നാളെ പ്രധാനമന്ത്രി കേരളത്തിലെത്താനിരിക്കെ നിർണായക നീക്കം  (4 hours ago)

ഇന്ത്യയില്‍ തുടര്‍ച്ചയായി ഗതാഗത നിയമലംഘനം നടത്തുന്നവര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍  (5 hours ago)

ഉമ്മന്‍ ചാണ്ടി എന്റെ കുടുംബം തകര്‍ത്തുവെന്ന് മന്ത്രി ഗണേശ് കുമാര്‍  (5 hours ago)

വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ പത്താംക്ലാസ് വിദ്യാർഥികളായ രണ്ടുപേർ മുങ്ങിമരിച്ചു  (5 hours ago)

വിജയ്‌യുടെ ടിവികെയ്ക്ക് വിസില്‍ ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍  (5 hours ago)

CCTV-യിൽ അസ്വാഭാവികമായി ഒന്നുമില്ല- പോലീസ്..ചിത്രീകരിച്ചത് 7 വീഡിയോ, അറിവുണ്ടായിട്ടും പരാതിനൽകിയില്ല,  (5 hours ago)

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെയും മകൻ ചാണ്ടി ഉമ്മനെതിരെയും രൂക്ഷമായ ആരോപണങ്ങളുമായി മന്ത്രി കെ ബി ഗണേഷ് കുമാർ  (6 hours ago)

ഭോജ്ശാല ക്ഷേത്രംകമല്‍ മൗല പള്ളി തര്‍ക്കം: ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും പ്രാര്‍ഥിക്കാമെന്ന് സുപ്രീം കോടതി  (6 hours ago)

Malayali Vartha Recommends