Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

അച്ഛൻ ജയിൽ പുള്ളിയാണെന്ന് വന്നാൽ ഒരു പെൺ കൊച്ചിന്റെ ഭാവിയെ അത് ബാധിക്കുമെന്ന് കരുതി അന്ന് മഹേഷിനെ വെറുതെ വിട്ടു: ഇന്ന് അതിൽ പശ്ചാത്താപമുണ്ട്: മഹേഷിന്റെ അമ്മയ്ക്കും ഇതിൽ ഒരു പങ്കുണ്ട്: പ്രതികരിച്ച് ബന്ധുക്കളും, നാട്ടുകാരും....

11 JUNE 2023 12:56 PM IST
മലയാളി വാര്‍ത്ത

കുഞ്ഞ് നക്ഷത്രയ്ക്ക് ഏറെ പ്രിയപെട്ടവരായിരുന്നു മരിച്ചുപോയ 'അമ്മ' വിദ്യയുടെ മാതാപിതാക്കളും പത്തിയൂരിലെ വീടും. കൊല്ലപ്പെടും മുമ്പ് പോലും പത്തിയൂരിലെ വീട്ടിലേയ്ക്ക് പോകണമെന്നായിരുന്നു നക്ഷത്രമോൾ ആവശ്യപ്പെട്ടത്. ഇത് അച്ഛനും മകളും തമ്മിലുള്ള തർക്കത്തിന് കാരണമായി. ഇതിൽ ഇടപെട്ട അമ്മയെ മഹേഷ് മർദ്ദിച്ചതായി വിദ്യയുടെ കുടുംബം പറയുന്നു. ഇത് മനഃപൂർവം 'അമ്മ' മറച്ചുപിടിച്ചു. മഹേഷിന്റെ 'അമ്മ' നഴ്സും, അച്ഛൻ മിലിട്ടറിയിലും ആയിരുന്നു. നല്ല വിദ്യാഭ്യാസവും, സമ്പത്തും, സ്വാധീനവും ഉള്ള കുടുംബത്തിൽ മകൾ സുരക്ഷിതയായിരിക്കുമെന്ന് കരുതി വിവാഹം ചെയ്തു നൽകി.

സ്നേഹവും കരുതലും ആണെന്ന് പറഞ്ഞ ഇടത്ത് നിന്ന് തന്നെ പീഡനം ഉണ്ടായെന്ന് പറയാൻ വിദ്യ മടി കാണിച്ചു. എല്ലാം ക്ഷമിച്ചതിന്റെ ഭവിഷ്യത്താണ് ഇന്ന് പേരക്കുട്ടിയെ നഷ്ടപ്പെടാൻ ഇടയാക്കിയത്. എന്റെ മകളോ പോയി, ആ കുഞ്ഞിന് അച്ഛനെങ്കിലും വേണം എന്ന് കരുതി സമാധാനപ്പെട്ടു. ഒന്നാം ക്ലാസിൽ നക്ഷത്രയെ ചേർത്തതിന് ശേഷം പിന്നീട് കുഞ്ഞിനെ കൊണ്ടു വന്ന് കാണിക്കാൻ മഹേഷ് തയ്യാറായില്ല. പല വട്ടം കുഞ്ഞിനെ കൊണ്ടുവരാൻ ആവശ്യപ്പെട്ടെന്നും, കേസ് വരെ കൊടുത്തിരുന്നെന്നും വിദ്യയുടെ പിതാവ് പറയുന്നു. മഹേഷിന്റെ അമ്മയും ഇതിന് കൂട്ട് നിന്നെന്ന് വിചാരിക്കുന്നതായി സഹോദരനും ആരോപിക്കുന്നു.

 

അമ്മ' സുനന്ദയെ ശക്തമായി ചോദ്യം ചെയ്താലേ ഇതിലെ സത്യങ്ങൾ പുറത്ത് വരൂവെന്ന് വിഷ്ണു പറയുന്നു. കല്യാണ സമയത്ത് മഹേഷ് ഡീസന്റ് ആയിരുന്നു. കുറച്ച് നാൾ കഴിഞ്ഞാണ് സ്വഭാവത്തിൽ മാറ്റം വന്നു തുടങ്ങിയത്. മഹേഷിനെതിരെ വിദ്യയുടെ നാട്ടുകാരും രംഗത്തെത്തി. 'അപ്പൂപ്പനും അമ്മൂമ്മയും, അന്ന് ചിന്തിച്ചത് ഈ കുഞ്ഞിന് അമ്മയെ നഷ്ടമായി, കുഞ്ഞ് ഒരു പ്രായമായി വരുമ്പോൾ അച്ഛനും, അമ്മയും ഇല്ലാത്ത കുഞ്ഞായി വളരേണ്ട എന്ന് കരുതിയിട്ടാണ്.

 

അച്ഛൻ ജയിൽ പുള്ളിയാണെന്ന് വന്നാൽ ഒരു പെൺ കൊച്ചിന്റെ ഭാവിയെ അത് ബാധിക്കുമെന്ന് കരുതി. ഈ സ്നേഹവും, വാത്സല്യവും മഹേഷിനോട് അവർ കാണിച്ചിരുന്നു. അതുകൊണ്ടു തന്നെയാണ് അന്ന് അവർ കേസ് കൊടുക്കാതിരുന്നത്. അന്ന് അവര് കേസ് കൊടുക്കാതിരുന്നതിൽ ഇന്ന് ഈ അരുംകൊല ഉണ്ടാകില്ലെന്ന പശ്ചാത്താപം അച്ഛന്റെയും അമ്മയുടെയും മനസ്സിൽ കിടക്കുന്നുണ്ട്. ഇഞ്ചിഞ്ചായി അവൻ മരിക്കണമെന്ന് നാട്ടുകാർ പ്രതികരിക്കുന്നു.

വിദ്യയുടെ മരണത്തിൽ ഒരു പങ്ക് മഹേഷിന്റെ അമ്മയ്ക്കും ഉണ്ടെന്ന് ഇവർ പറയുന്നു. അവർക്കും അറിയാമായിരിക്കും. സ്വന്തം മക്കൾ തെറ്റുചെയ്താലും സംരക്ഷിക്കാൻ ഏതൊരമ്മമാരും ശ്രമിക്കും. അങ്ങനെ ചെയ്തതായിരിക്കാം ഇത്. ഞങ്ങളുടെ സുന്ദരിമോൾക്കും, കുഞ്ഞിനും നീതി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

സംഭവ ദിവസം നക്ഷത്രയുമായി ബീച്ചിൽ പോയ ശ്രീമഹേഷ് , വിദ്യയുടെ വീട്ടിലേക്കു അവിടെ വച്ച് ഫോൺ വിളിച്ചിരുന്നു. നക്ഷത്രയുമായി സംസാരിച്ചപ്പോൾ അടുത്ത ദിവസം പത്തിയൂരിലെ വീട്ടിലേക്കു വരാമെന്നു പറഞ്ഞാണു ഫോൺ വച്ചതെന്നു വീട്ടുകാർ പറഞ്ഞു.

ഭാര്യ വിദ്യ മരിച്ചതിനു ശേഷം മകൾ നക്ഷത്രയ്ക്കൊപ്പം പുന്നമ്മൂട് ആനക്കൂട്ടിൽ വീട്ടിലായിരുന്നു ശ്രീമഹേഷ് താമസിച്ചിരുന്നത്. ആദ്യം ഇരുവർക്കും ഒപ്പം താമസിച്ചിരുന്ന ശ്രീമഹേഷിന്റെ അമ്മ സുനന്ദ ഏതാനും നാളുകളായി സമീപത്തു തന്നെ മറ്റൊരു മകളുടെ വീട്ടിലാണു താമസം.

 

ദിവസവും വൈകിട്ടു മകളുമായി സ്കൂട്ടറിലോ കാറിലോ ശ്രീമഹേഷ് സവാരിക്കിറങ്ങുമായിരുന്നു. മകളുമായി ശ്രീമഹേഷിന് ഏറെ അടുപ്പമായിരുന്നെന്നു തോന്നിപ്പിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രീമഹേഷ് തന്നെ പോസ്റ്റ് ചെയ്തിരുന്നു. മകൾക്ക് സർപ്രൈസ് നൽകാമെന്ന് പറഞ്ഞ് തിരിച്ച് നിർത്തിയാണ് നഴ്‌സായി ജോലി ചെയ്തിരുന്ന മഹേഷ് ഒറ്റ വെട്ടിന് മകളുടെ ജീവനെടുത്തത്.

നക്ഷത്രയ്ക്ക്‌ വെട്ടേറ്റത് നട്ടെല്ലും തലയൊട്ടിയും ചേരുന്ന ഭാഗത്തെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കാണിക്കുന്നു. മുറിവിന് പത്ത് സെന്റീമീറ്ററോളം ആഴമുണ്ട്. തലയ്ക്ക് പിന്നിൽ നിന്ന് വായയുടെ ഉൾഭാഗം വരെ മുറിഞ്ഞു. ഇരു ചെവികളും രണ്ട് കഷ്ണങ്ങളായെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (6 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (6 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (6 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (6 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (7 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (7 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (8 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (8 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (8 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (8 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (9 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (9 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (9 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (10 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (10 hours ago)

Malayali Vartha Recommends