Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മരിക്കും മുമ്പ് കൊല്ലം സുധി, അമ്മിണിയമ്മയെ കാണാൻ എത്തി: ആറ്റിൽ ചാടി മരിക്കാൻ പോയ ആ അമ്മയ്ക്ക് വേണ്ടി സുജിത്ത്...

05 JULY 2023 04:01 PM IST
മലയാളി വാര്‍ത്ത

പുത്തൂരിലെ അമ്മിണിയമ്മയെ മരിക്കും മുമ്പ് കാണാൻ കൊല്ലം സുധിയെത്തിയ വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സ്വന്തമായി വീട് പോലും ഇല്ലാതെ ആറ്റിൽ ചാടി ആത്മത്യ ചെയ്യാൻ പോയ അമ്മിണിയമ്മയെ രക്ഷപ്പെടുത്തിയത് സുജിത്ത് മാറനാട്‌ എന്ന യുവാവാണ്. മിമിക്രി പരിപാടിയും, ഡ്രൈവിംഗ് പഠിപ്പിക്കുന്ന ജോലിയും ഉപേക്ഷിച്ച് ഇപ്പോൾ അമ്മിണിയമ്മയ്ക്ക് വീട് വയ്ക്കാനുള്ള ഒറ്റയാൾ പോരാട്ടം നടത്തുകയാണ് ഈ ചെറുപ്പക്കാരൻ.

വാഹനാപകടത്തിൽ മരിച്ച കൊല്ലം സുധിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഈ അമ്മയ്ക്ക് ഒരു വീട് വച്ച് നല്കണമെന്നുളത്. കുന്നത്തൂർ ആറ്റിൽ ചാടി മരിക്കാൻ നിന്ന അമ്മിണിയമ്മയെ, വീണ്ടും ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടു വരുകയായിരുന്നു ഈ ചെറുപ്പക്കാരൻ. അമ്മിണിയമ്മയെ ഞാൻ രക്ഷിക്കാമെന്ന സുജിത്തിന്റെ ഒറ്റവാക്കിൽ ആ 'അമ്മ' ഇന്നും ജീവിക്കുന്നു.

പലരുടെയും സഹായത്തോടെ സ്വന്തം ഉപജീവനമാർഗം പോലും ഉപേക്ഷിച്ച് ഈ യുവാവ് ഇപ്പോഴും ആ അമ്മയ്ക്ക് വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാനുള്ള ഓട്ടത്തിലാണ്. വസ്തുമാറി വീട് വച്ച് താമസിക്കുന്നതിനിടെ, വേറൊരാൾ അവരുടെ സ്ഥലമാണെന്ന് പറഞ്ഞ് ആ വീട് പൊളിച്ച് മാറ്റുകയായിരുന്നു. ഇതോടെ ജീവിക്കാനും, തല ചായ്ക്കാനും വീട് ഇല്ലാതെ തെരുവിലാക്കപ്പെട്ട സാഹചര്യമായിരുന്നു അമ്മിണിയമ്മേടേത്.

 

നഷ്ടപ്പെട്ടുപോയ അമ്മയുടെ സ്ഥലം വീണ്ടെടുത്ത് അവിടെ ഒരു വീട് വച്ച് നൽകുമെന്ന് ഉറപ്പ് നൽകിയാണ് സുജിത്ത് ഈ അമ്മയെ കൂടെ കൂട്ടിയത്. ഒരു തുണ്ട് ഭൂമി സ്വന്തമായിട്ട് ഇല്ലാതിരുന്നിട്ട് കൊല്ലം സുധി പോലും അമ്മിണിയമ്മയ്ക്ക് വേണ്ടി രംഗത്ത് ഇറങ്ങി. സുധിയടക്കമുള്ള കലാകാരന്മാർ ചേർന്ന് പരിപാടികൾ നടത്തി അതിനു പണം സ്വരുക്കൂട്ടാൻ ശ്രമിച്ചുകൊണ്ടിരുന്നു.

മിക്ക ദിവസങ്ങളിലും സുജിത്തിനെ തേടി വീട് പണി എന്തായി എന്ന സുധിയുടെ അന്വേഷണം എത്തുമായിരുന്നു. തുടർന്നുള്ള പണിക്കായി, ഈ മാസം കൊല്ലം സുധിയും സംഘവും കൊട്ടാരക്കരയിൽ ഒരു വലിയ പരിപാടി നടത്താനിരിക്കെയാണ് വിധി അപകടത്തിന്റെ രൂപത്തിൽ സുധിയെ തട്ടിയെടുത്തത്. സുജിത്തിന്റെ അവസ്ഥ കണ്ടറിഞ്ഞ് എത്തിയ രണ്ട് പാസ്റ്റർമാർ ദിവസവും തനിക്കൊപ്പം നിന്ന് എല്ലാ ജോലികളും ചെയ്ത് തരുമായിരുന്നെന്ന് കരഞ്ഞുകൊണ്ട് സുജിത്ത് പറയുന്നു.

 

അറുപത്തഞ്ച് വയസുള്ള ഒരു അമ്മയാണ്. മഴക്കാലത്തിന് മുമ്പ് കയറിക്കൊടുക്കാൻ ഒരിടം ഉണ്ടാക്കികൊടുക്കാൻ എല്ലാവരും സഹായിക്കണമെന്ന് സുജിത്ത് പറഞ്ഞു. ഈ ഭൂമിയിൽ ഇനി എന്ത് സംഭവിച്ചാലും കൊല്ലം സുധി ആഗ്രഹിച്ചത് പോലെ ഈ അമ്മയ്ക്ക് ഒരു വീട് കെട്ടി നൽകുമെന്ന ഉറപ്പിൽ തന്നയാണ് ഈ യുവാവ്.

വടകര ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജില്‍ നിന്നും ഫ്‌ളവേഴ്‌സ് ചാനലിന്റെ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയും സംഘവും സഞ്ചരിച്ച കാര്‍ തൃശൂരില്‍ വച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. ഒരു പിക്കപ്പ് ലോറിയുമായി ഇവര്‍ സഞ്ചരിച്ച വാഹനം കൂട്ടിയിടിക്കുകയായിരുന്നു. അപകടങ്ങളെ സുധി ഏറെ പേടിച്ചിരുന്നതായി രേണു ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു.

 

ഏത് പാതിരാത്രിയിലും എവിടെ വേണമെങ്കിലും നടന്നു പോകാന്‍ മടിയില്ലാത്ത ആളാണ് സുധി ചേട്ടന്‍ എന്നാണ് രേണു പറയുന്നത്. കാറിൽ ഒറ്റയ്ക്ക് യാത്ര ചെയ്യാറില്ല,ഡ്രൈവിംഗ് പഠിച്ചിട്ടില്ല. ഒരു വര്‍ഷം മുമ്പ് ഒരു സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങിയിരുന്നു . ആരെയെങ്കിലും കൂട്ടിയേ കാറിൽ യാത്ര ചെയ്യൂ . പേടി തന്നെയായിരുന്നു അതിന് കാരണം. വേഗം കൂടുതലായാല്‍ മെല്ലെ പോകാന്‍ പറയും.

റോഡപകടങ്ങള്‍ വളരെ പേടിയായിരുന്നു സുധിക്ക് . ഇളയകുഞ്ഞിന് വരെ സേഫ്റ്റി ബെല്‍റ്റിടും. അങ്ങനെയുള്ള സുധിച്ചേട്ടനാണ് അപകടത്തില്‍ ഞങ്ങളെ ഇട്ടിട്ടു പോയതെന്ന് രേണു ഓർക്കുന്നു. ബോട്ടപകടമുണ്ടായപ്പോള്‍ പറഞ്ഞു, അപകടത്തില്‍ മരിക്കരുതെന്നാണ് പ്രാര്‍ത്ഥന എന്ന്. റോഡും വണ്ടിയുമൊക്കെ വലിയ പേടിയായിരുന്നുവെന്നും രേണു ഓർക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമര്‍പ്പണ മനോഭാവം മാതൃകയാണ് ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹന്‍ലാല്‍  (1 hour ago)

എംഡിഎംഎയും കഞ്ചാവുമായി ഫുഡ് വ്‌ലോഗറും സുഹൃത്തും പിടിയില്‍  (1 hour ago)

ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും  (1 hour ago)

ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; നിലനില്‍ക്കാത്ത കേസ് എഴുതിത്തള്ളാനായി റഫര്‍ റിപ്പോര്‍ട്ട് നല്‍കാത്തതെന്തെന്ന് പൊലീസിനോട് ഹൈക്കോടതി  (1 hour ago)

സുരക്ഷാ നയതന്ത്ര കാരണങ്ങളാല്‍ അമേരിക്കയില്‍ കളിക്കാന്‍ ആവില്ല; ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് ഇറാന്‍ പിന്മാറിയതായി കായിക മന്ത്രി  (2 hours ago)

എപ്പോള്‍ വേണമെങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ എനിക്ക് കഴിയുമെന്ന് ട്രംപ്  (2 hours ago)

ഗ്യാസ് ബുക്ക് ചെയ്ത് സിലിണ്ടറുകള്‍ കരുതി വെയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍  (2 hours ago)

പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ചെന്ന വാര്‍ത്ത തള്ളി ഷാഫി പറമ്പില്‍  (2 hours ago)

തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് കോണ്‍ഗ്രസ് അംഗീകാരം  (3 hours ago)

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

ഇന്‍ഡോര്‍ സ്വദേശിനി മൊണാലിസയ്ക്കും മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനും കേരളത്തില്‍ മാംഗല്യം  (3 hours ago)

മന്ത്രി റിയാസിനെ ഒഴിവാക്കിയതില്‍ കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി  (4 hours ago)

കടകംപള്ളി സുരേന്ദ്രനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി  (4 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍  (5 hours ago)

പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് വി.ഡി. സതീശന്‍  (6 hours ago)

Malayali Vartha Recommends