Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...


അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...


മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..

മരിക്കും മുമ്പ് കൊല്ലം സുധി, അമ്മിണിയമ്മയെ കാണാൻ എത്തി: ആറ്റിൽ ചാടി മരിക്കാൻ പോയ ആ അമ്മയ്ക്ക് വേണ്ടി സുജിത്ത്...

05 JULY 2023 04:01 PM IST
മലയാളി വാര്‍ത്ത

പുത്തൂരിലെ അമ്മിണിയമ്മയെ മരിക്കും മുമ്പ് കാണാൻ കൊല്ലം സുധിയെത്തിയ വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സ്വന്തമായി വീട് പോലും ഇല്ലാതെ ആറ്റിൽ ചാടി ആത്മത്യ ചെയ്യാൻ പോയ അമ്മിണിയമ്മയെ രക്ഷപ്പെടുത്തിയത് സുജിത്ത് മാറനാട്‌ എന്ന യുവാവാണ്. മിമിക്രി പരിപാടിയും, ഡ്രൈവിംഗ് പഠിപ്പിക്കുന്ന ജോലിയും ഉപേക്ഷിച്ച് ഇപ്പോൾ അമ്മിണിയമ്മയ്ക്ക് വീട് വയ്ക്കാനുള്ള ഒറ്റയാൾ പോരാട്ടം നടത്തുകയാണ് ഈ ചെറുപ്പക്കാരൻ.

വാഹനാപകടത്തിൽ മരിച്ച കൊല്ലം സുധിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഈ അമ്മയ്ക്ക് ഒരു വീട് വച്ച് നല്കണമെന്നുളത്. കുന്നത്തൂർ ആറ്റിൽ ചാടി മരിക്കാൻ നിന്ന അമ്മിണിയമ്മയെ, വീണ്ടും ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടു വരുകയായിരുന്നു ഈ ചെറുപ്പക്കാരൻ. അമ്മിണിയമ്മയെ ഞാൻ രക്ഷിക്കാമെന്ന സുജിത്തിന്റെ ഒറ്റവാക്കിൽ ആ 'അമ്മ' ഇന്നും ജീവിക്കുന്നു.

പലരുടെയും സഹായത്തോടെ സ്വന്തം ഉപജീവനമാർഗം പോലും ഉപേക്ഷിച്ച് ഈ യുവാവ് ഇപ്പോഴും ആ അമ്മയ്ക്ക് വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാനുള്ള ഓട്ടത്തിലാണ്. വസ്തുമാറി വീട് വച്ച് താമസിക്കുന്നതിനിടെ, വേറൊരാൾ അവരുടെ സ്ഥലമാണെന്ന് പറഞ്ഞ് ആ വീട് പൊളിച്ച് മാറ്റുകയായിരുന്നു. ഇതോടെ ജീവിക്കാനും, തല ചായ്ക്കാനും വീട് ഇല്ലാതെ തെരുവിലാക്കപ്പെട്ട സാഹചര്യമായിരുന്നു അമ്മിണിയമ്മേടേത്.

 

നഷ്ടപ്പെട്ടുപോയ അമ്മയുടെ സ്ഥലം വീണ്ടെടുത്ത് അവിടെ ഒരു വീട് വച്ച് നൽകുമെന്ന് ഉറപ്പ് നൽകിയാണ് സുജിത്ത് ഈ അമ്മയെ കൂടെ കൂട്ടിയത്. ഒരു തുണ്ട് ഭൂമി സ്വന്തമായിട്ട് ഇല്ലാതിരുന്നിട്ട് കൊല്ലം സുധി പോലും അമ്മിണിയമ്മയ്ക്ക് വേണ്ടി രംഗത്ത് ഇറങ്ങി. സുധിയടക്കമുള്ള കലാകാരന്മാർ ചേർന്ന് പരിപാടികൾ നടത്തി അതിനു പണം സ്വരുക്കൂട്ടാൻ ശ്രമിച്ചുകൊണ്ടിരുന്നു.

മിക്ക ദിവസങ്ങളിലും സുജിത്തിനെ തേടി വീട് പണി എന്തായി എന്ന സുധിയുടെ അന്വേഷണം എത്തുമായിരുന്നു. തുടർന്നുള്ള പണിക്കായി, ഈ മാസം കൊല്ലം സുധിയും സംഘവും കൊട്ടാരക്കരയിൽ ഒരു വലിയ പരിപാടി നടത്താനിരിക്കെയാണ് വിധി അപകടത്തിന്റെ രൂപത്തിൽ സുധിയെ തട്ടിയെടുത്തത്. സുജിത്തിന്റെ അവസ്ഥ കണ്ടറിഞ്ഞ് എത്തിയ രണ്ട് പാസ്റ്റർമാർ ദിവസവും തനിക്കൊപ്പം നിന്ന് എല്ലാ ജോലികളും ചെയ്ത് തരുമായിരുന്നെന്ന് കരഞ്ഞുകൊണ്ട് സുജിത്ത് പറയുന്നു.

 

അറുപത്തഞ്ച് വയസുള്ള ഒരു അമ്മയാണ്. മഴക്കാലത്തിന് മുമ്പ് കയറിക്കൊടുക്കാൻ ഒരിടം ഉണ്ടാക്കികൊടുക്കാൻ എല്ലാവരും സഹായിക്കണമെന്ന് സുജിത്ത് പറഞ്ഞു. ഈ ഭൂമിയിൽ ഇനി എന്ത് സംഭവിച്ചാലും കൊല്ലം സുധി ആഗ്രഹിച്ചത് പോലെ ഈ അമ്മയ്ക്ക് ഒരു വീട് കെട്ടി നൽകുമെന്ന ഉറപ്പിൽ തന്നയാണ് ഈ യുവാവ്.

വടകര ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജില്‍ നിന്നും ഫ്‌ളവേഴ്‌സ് ചാനലിന്റെ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയും സംഘവും സഞ്ചരിച്ച കാര്‍ തൃശൂരില്‍ വച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. ഒരു പിക്കപ്പ് ലോറിയുമായി ഇവര്‍ സഞ്ചരിച്ച വാഹനം കൂട്ടിയിടിക്കുകയായിരുന്നു. അപകടങ്ങളെ സുധി ഏറെ പേടിച്ചിരുന്നതായി രേണു ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു.

 

ഏത് പാതിരാത്രിയിലും എവിടെ വേണമെങ്കിലും നടന്നു പോകാന്‍ മടിയില്ലാത്ത ആളാണ് സുധി ചേട്ടന്‍ എന്നാണ് രേണു പറയുന്നത്. കാറിൽ ഒറ്റയ്ക്ക് യാത്ര ചെയ്യാറില്ല,ഡ്രൈവിംഗ് പഠിച്ചിട്ടില്ല. ഒരു വര്‍ഷം മുമ്പ് ഒരു സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങിയിരുന്നു . ആരെയെങ്കിലും കൂട്ടിയേ കാറിൽ യാത്ര ചെയ്യൂ . പേടി തന്നെയായിരുന്നു അതിന് കാരണം. വേഗം കൂടുതലായാല്‍ മെല്ലെ പോകാന്‍ പറയും.

റോഡപകടങ്ങള്‍ വളരെ പേടിയായിരുന്നു സുധിക്ക് . ഇളയകുഞ്ഞിന് വരെ സേഫ്റ്റി ബെല്‍റ്റിടും. അങ്ങനെയുള്ള സുധിച്ചേട്ടനാണ് അപകടത്തില്‍ ഞങ്ങളെ ഇട്ടിട്ടു പോയതെന്ന് രേണു ഓർക്കുന്നു. ബോട്ടപകടമുണ്ടായപ്പോള്‍ പറഞ്ഞു, അപകടത്തില്‍ മരിക്കരുതെന്നാണ് പ്രാര്‍ത്ഥന എന്ന്. റോഡും വണ്ടിയുമൊക്കെ വലിയ പേടിയായിരുന്നുവെന്നും രേണു ഓർക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

12 വയസ്സുകാരനെ കഞ്ചാവ് നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (4 hours ago)

പാര്‍ക്കിലെ ചതുപ്പില്‍ വീണ് 5 വയസുകാരന്‍ മരിച്ച സംഭവം; കിഴക്കമ്പലം ഭരണസമിതിക്കെതിരെ പ്രതിഷേധം  (6 hours ago)

വ്യാജ രേഖ ചമച്ച് സ്പായില്‍ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശി യുവതികള്‍ അറസ്റ്റില്‍  (6 hours ago)

രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി  (6 hours ago)

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കി  (6 hours ago)

പാമ്പുകളെ അകറ്റാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാവ സുരേഷ്  (6 hours ago)

പാമ്പുകടിയേറ്റാല്‍ 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (6 hours ago)

റയില്‍വെ പാലത്തിനു താഴെ വെള്ളത്തില്‍ അവശനിലയില്‍ അഞ്ജനയെ കണ്ടത് നാട്ടുകാര്‍; മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ആണ്‍സുഹൃത്തിനു പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അമ്മ  (8 hours ago)

രാഘവ് ഛദ്ദ ഉള്‍പ്പെടെ ആം ആദ്മിയുടെ എംപിമാര്‍ ബിജെപിയിലേക്ക്  (9 hours ago)

കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലെ വിവരണത്തില്‍ വിവാദം  (9 hours ago)

ജിമ്മില്‍ നിന്ന് വീട്ടിലെത്തി കുഴഞ്ഞുവീണ യുവാവിനെ രക്ഷിച്ച് അമ്മ  (9 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ മരണം 15 ആയി  (10 hours ago)

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണമെന്ന് അഖില്‍ മാരാര്‍  (10 hours ago)

എറണാകുളത്ത് കടുത്ത ചൂടില്‍ ബൈക്കിന്റെ സീറ്റ് കത്തി  (10 hours ago)

വിജയ് സിനിമകളോട് തൃഷ നോ പറഞ്ഞത് 15 വര്‍ഷം  (10 hours ago)

Malayali Vartha Recommends