Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

കാലം കാത്ത് വച്ച ചരിത്രം... "ചന്ദ്രനിലെ നിധി ശേഖരം കണ്ണുവെച്ച് രാജ്യങ്ങൾ!

26 AUGUST 2023 04:08 PM IST
മലയാളി വാര്‍ത്ത

ദക്ഷിണധ്രുവത്തിൽ ചരിത്രമെഴുതിയ രാജ്യമാണ് ഇന്ത്യ. ഭാവിയിലെ ചാന്ദ്രപര്യവേഷണങ്ങളുടെ കേന്ദ്രബിന്ദുവാണ്‌ ദക്ഷിണ ധ്രുവം. ചന്ദ്രനിൽ പേടകമിറക്കുന്ന നാലാമത്തെ രാജ്യമാണെങ്കിലും ദക്ഷിണധ്രുവത്തിൽ തൊടുന്ന ആദ്യരാജ്യം ഇന്ത്യയാണ്. അത് ചരിത്രം. അമേരിക്കയും റഷ്യയും ചെെനയും ചന്ദ്രനിൽ പേടകമിറക്കിയിട്ടുണ്ടെങ്കിലും അവയെല്ലാം സ്വന്തം ശക്തിപ്രകടനങ്ങളായിരുന്നു. ഇന്ത്യ ചന്ദ്രയാൻ ഒന്ന് വിക്ഷേപിച്ചതോടെ ചന്ദ്രനിലെ ജലസാന്നിധ്യമാണ് ലോകത്തിന് മുന്നിൽ തുറക്കപ്പെട്ടത്.

ചന്ദ്രയാൻ 2 ലാൻഡറിനെ ഇറക്കുന്നതിൽ വിജയിച്ചില്ല. ചന്ദ്രപര്യവേഷണത്തിലെ നിർണ്ണായക സ്ഥലമായി ദക്ഷിണധ്രുവം മാറി. ആദ്യം ഇറങ്ങുന്നവർക്കുള്ള മേൽകോയ്‌മ കൊതിച്ചാണ് ചന്ദ്രയാന് മുമ്പേ ദക്ഷിണധ്രുവത്തിൽ തൊടാൻ റഷ്യ വെകിളിപിടിച്ച് ലൂണ 25 ഉം ആയി എത്തിയത്. എന്നാൽ ചന്ദ്രൻ ഇത് കാത്തുവെച്ചത് ഇന്ത്യയ്ക്ക് വേണ്ടിയായിരുന്നു.

ചന്ദ്രന്റെ ദക്ഷിണധ്രുവം ശാസ്ത്രജ്ഞർക്കു വലിയ താൽപര്യമുള്ള മേഖലയാണ്. ദക്ഷിണധ്രുവത്തിൽ പഠനം നടത്തുന്ന ആദ്യ രാജ്യമാകും ഇന്ത്യ. ചന്ദ്രന്റെ ഈ ഭാഗത്തേക്ക് ഇതുവരെ ഒരു ദൗത്യവും എത്തിയിട്ടില്ല. ചന്ദ്രനിലെ സവിശേഷതയാർന്ന മേഖലയായ എയ്‌റ്റ്കെൻ ബേസിൻ, 9.05 കിലോമീറ്റർ പൊക്കമുള്ള എപ്സിലോൺ കൊടുമുടി തുടങ്ങിയവയൊക്കെ ദക്ഷിണധ്രുവത്തിലാണ്.

 

ഇവിടെ കൂടുതൽ ജല സാന്നിധ്യം ഉണ്ടെന്നാണ് കരുതുന്നത്. ഭാവിയിലെ ഗോളാന്തര യാത്രകൾക്ക് ചന്ദ്രനിൽ താവളം സ്ഥാപിക്കാൻ പല രാജ്യങ്ങൾക്കും പദ്ധതിയുണ്ട്. അപ്പോൾ ഓക്സിജനും കുടിവെള്ളത്തിനും ഇന്ധനത്തിനും ഈ ജലസമ്പത്ത് ഉപയോഗിക്കാനാവും. ഈ ഭാഗത്തുള്ള ഗർത്തങ്ങളിൽ ആദ്യകാല സൗരയൂഥത്തിന്റെ ശേഷിപ്പുകളും പ്രതീക്ഷിക്കുന്നു.

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന്റെ ഒരു വശത്ത്, ഒരു വലിയ നിഴൽ പ്രദേശമുണ്ട്, മറുവശത്ത്, ധാരാളം കൊടുമുടികളുണ്ട്. ഈ കൊടുമുടികൾ സ്ഥിരമായി സൂര്യപ്രകാശത്തിലാണ്. അതിനാൽ ഒരു മനുഷ്യ കോളനി സ്ഥാപിക്കാൻ പറ്റിയ സ്ഥലമാണ്. 2030ഓടെ അവിടെ മനുഷ്യ കോളനി സ്ഥാപിക്കാൻ ചൈന ആലോചിക്കുന്നുണ്ട്. ചന്ദ്രനിൽ ധാരാളം അമൂല്യ ധാതുക്കളും ലഭ്യമാണ്. അതിലൊന്ന് ഹീലിയം 3 ആണ്, ഇത് വൈദ്യുതി ഉത്പാദിപ്പിക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ.

 

1960-കളിൽ, ആദ്യത്തെ അപ്പോളോ ലാൻഡിംഗിന് മുമ്പ്, ചന്ദ്രനിൽ ജലം നിലനിൽക്കുമെന്ന് ശാസ്ത്രജ്ഞർ ഊഹിച്ചിരുന്നു. 1960-കളുടെ അവസാനത്തിലും 1970-കളുടെ തുടക്കത്തിലും അപ്പോളോ ജീവനക്കാർ വിശകലനത്തിനായി തിരിച്ചയച്ച സാമ്പിളുകൾ വരണ്ടതായി കാണപ്പെട്ടു. 2008-ൽ, ബ്രൗൺ യൂണിവേഴ്‌സിറ്റി ഗവേഷകർ പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ആ ചാന്ദ്ര സാമ്പിളുകൾ വീണ്ടും സന്ദർശിക്കുകയും അഗ്നിപർവ്വത ഗ്ലാസിന്റെ ചെറിയ മുത്തുകൾക്കുള്ളിൽ ഹൈഡ്രജൻ കണ്ടെത്തുകയും ചെയ്തു.

2009-ൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ ചന്ദ്രയാൻ-1 പേടകത്തിലെ നാസയുടെ ഉപകരണം ചന്ദ്രന്റെ ഉപരിതലത്തിൽ ജലം കണ്ടെത്തി. അതേ വർഷം തന്നെ ദക്ഷിണധ്രുവത്തിൽ പതിച്ച മറ്റൊരു നാസ പേടകം ചന്ദ്രന്റെ ഉപരിതലത്തിന് താഴെ മഞ്ഞുപാളികൾ കണ്ടെത്തി. നേരത്തെ നാസയുടെ ദൗത്യമായ 1998 ലെ ലൂണാർ പ്രോസ്‌പെക്ടർ, ദക്ഷിണധ്രുവത്തിലെ നിഴൽ ഗർത്തങ്ങളിലാണ് ഏറ്റവും കൂടുതൽ മഞ്ഞുപാളികൾ ഉള്ളതെന്ന് തെളിവുകൾ കണ്ടെത്തിയിരുന്നു.

അമേരിക്കയുടെ ചന്ദ്രഗവേഷണപദ്ധതികൾ ദക്ഷിണധ്രുവം കേന്ദ്രീകരിച്ചാണ്. ആർട്ടിമസ് പദ്ധതിയിൽ ചന്ദ്രന്റെ ദക്ഷണധ്രുവത്തിൽ കൂടുതൽ പഠനങ്ങളും ഗവേഷണങ്ങളും നടത്തും. അമേരിക്ക,റഷ്യ,ചെെന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾക്ക് പിന്നാലെ ചന്ദ്രനെ ലക്ഷ്യമാക്കി നിരവധി രാജ്യങ്ങളാണ് ഒരുങ്ങുന്നത്. ജപ്പാനും യൂറോപ്യൻ യൂണിയനുമായി ചേർന്ന് കാനഡയും ജപ്പാനും യൂറോപ്യൻ യൂണിയനും സ്വന്തമായും ചാന്ദ്രദൗത്യങ്ങൾക്ക് ഒരുങ്ങുന്നുണ്ട്.

ഇസ്രയേലാണ് ചന്ദ്രനെ മോഹിക്കുന്ന മറ്റൊരു രാജ്യം. അവരുടെ ആദ്യ ലാൻഡർ ലാൻഡിങ് സമയത്ത് 2019ൽ ചന്ദ്രനിൽ തകർന്നു വീണിരുന്നു. ഭാവി പരിപാടികൾ ആസൂത്രണം ചെയ്തു വരുന്നു. മെക്സിക്കോ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, ടർക്കി, യുക്രെയ്ൻ, യു.എ.ഇ, യു.കെ എന്നീ രാജ്യങ്ങൾക്കും ചന്ദ്രനിൽ ഇറങ്ങാൻ വ്യക്തമായ പദ്ധതികളുണ്ട്. ഇതിന് പുറമെ ബ്ലൂ ഒറിജിൻ, സ്‌പെയ്സ്എക്സ്, വേൾഡ്‌ വ്യൂ എന്റർപ്രൈസസ് തുടങ്ങിയ സ്വകാര്യ കമ്പനികൾ വിനോദ സഞ്ചാരികളെ ചന്ദ്രനിലേക്ക് കൊണ്ടുപോകാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (3 hours ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (3 hours ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (3 hours ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (4 hours ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (4 hours ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (4 hours ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (4 hours ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (4 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (5 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (5 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (5 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (6 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (7 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (8 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (8 hours ago)

Malayali Vartha Recommends