Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രന് നിയമനം...


ശബരിമല നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ.. ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ..ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി..മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം..


നഗരസഭാ പരിധിക്കുള്ളിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നിയമനടപടികളുമായി തിരുവനന്തപുരം നഗരസഭ...മേയർ വി വി രാജേഷ് നേരിട്ടിറങ്ങി..ആര്യയുടെ കാലത്തെ നിർമ്മാണങ്ങൾ..


കടൽ ചൂടിന്റെ സംഭരണിയാകുമ്പോൾ, ആ ചൂട് വായുവിലൂടെ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കും...ഈ ചൂട് വരും മാസങ്ങളിൽ പുറത്തുവരുന്നതോടെ ആഗോള കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...

കാലം കാത്ത് വച്ച ചരിത്രം... "ചന്ദ്രനിലെ നിധി ശേഖരം കണ്ണുവെച്ച് രാജ്യങ്ങൾ!

26 AUGUST 2023 04:08 PM IST
മലയാളി വാര്‍ത്ത

ദക്ഷിണധ്രുവത്തിൽ ചരിത്രമെഴുതിയ രാജ്യമാണ് ഇന്ത്യ. ഭാവിയിലെ ചാന്ദ്രപര്യവേഷണങ്ങളുടെ കേന്ദ്രബിന്ദുവാണ്‌ ദക്ഷിണ ധ്രുവം. ചന്ദ്രനിൽ പേടകമിറക്കുന്ന നാലാമത്തെ രാജ്യമാണെങ്കിലും ദക്ഷിണധ്രുവത്തിൽ തൊടുന്ന ആദ്യരാജ്യം ഇന്ത്യയാണ്. അത് ചരിത്രം. അമേരിക്കയും റഷ്യയും ചെെനയും ചന്ദ്രനിൽ പേടകമിറക്കിയിട്ടുണ്ടെങ്കിലും അവയെല്ലാം സ്വന്തം ശക്തിപ്രകടനങ്ങളായിരുന്നു. ഇന്ത്യ ചന്ദ്രയാൻ ഒന്ന് വിക്ഷേപിച്ചതോടെ ചന്ദ്രനിലെ ജലസാന്നിധ്യമാണ് ലോകത്തിന് മുന്നിൽ തുറക്കപ്പെട്ടത്.

ചന്ദ്രയാൻ 2 ലാൻഡറിനെ ഇറക്കുന്നതിൽ വിജയിച്ചില്ല. ചന്ദ്രപര്യവേഷണത്തിലെ നിർണ്ണായക സ്ഥലമായി ദക്ഷിണധ്രുവം മാറി. ആദ്യം ഇറങ്ങുന്നവർക്കുള്ള മേൽകോയ്‌മ കൊതിച്ചാണ് ചന്ദ്രയാന് മുമ്പേ ദക്ഷിണധ്രുവത്തിൽ തൊടാൻ റഷ്യ വെകിളിപിടിച്ച് ലൂണ 25 ഉം ആയി എത്തിയത്. എന്നാൽ ചന്ദ്രൻ ഇത് കാത്തുവെച്ചത് ഇന്ത്യയ്ക്ക് വേണ്ടിയായിരുന്നു.

ചന്ദ്രന്റെ ദക്ഷിണധ്രുവം ശാസ്ത്രജ്ഞർക്കു വലിയ താൽപര്യമുള്ള മേഖലയാണ്. ദക്ഷിണധ്രുവത്തിൽ പഠനം നടത്തുന്ന ആദ്യ രാജ്യമാകും ഇന്ത്യ. ചന്ദ്രന്റെ ഈ ഭാഗത്തേക്ക് ഇതുവരെ ഒരു ദൗത്യവും എത്തിയിട്ടില്ല. ചന്ദ്രനിലെ സവിശേഷതയാർന്ന മേഖലയായ എയ്‌റ്റ്കെൻ ബേസിൻ, 9.05 കിലോമീറ്റർ പൊക്കമുള്ള എപ്സിലോൺ കൊടുമുടി തുടങ്ങിയവയൊക്കെ ദക്ഷിണധ്രുവത്തിലാണ്.

 

ഇവിടെ കൂടുതൽ ജല സാന്നിധ്യം ഉണ്ടെന്നാണ് കരുതുന്നത്. ഭാവിയിലെ ഗോളാന്തര യാത്രകൾക്ക് ചന്ദ്രനിൽ താവളം സ്ഥാപിക്കാൻ പല രാജ്യങ്ങൾക്കും പദ്ധതിയുണ്ട്. അപ്പോൾ ഓക്സിജനും കുടിവെള്ളത്തിനും ഇന്ധനത്തിനും ഈ ജലസമ്പത്ത് ഉപയോഗിക്കാനാവും. ഈ ഭാഗത്തുള്ള ഗർത്തങ്ങളിൽ ആദ്യകാല സൗരയൂഥത്തിന്റെ ശേഷിപ്പുകളും പ്രതീക്ഷിക്കുന്നു.

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന്റെ ഒരു വശത്ത്, ഒരു വലിയ നിഴൽ പ്രദേശമുണ്ട്, മറുവശത്ത്, ധാരാളം കൊടുമുടികളുണ്ട്. ഈ കൊടുമുടികൾ സ്ഥിരമായി സൂര്യപ്രകാശത്തിലാണ്. അതിനാൽ ഒരു മനുഷ്യ കോളനി സ്ഥാപിക്കാൻ പറ്റിയ സ്ഥലമാണ്. 2030ഓടെ അവിടെ മനുഷ്യ കോളനി സ്ഥാപിക്കാൻ ചൈന ആലോചിക്കുന്നുണ്ട്. ചന്ദ്രനിൽ ധാരാളം അമൂല്യ ധാതുക്കളും ലഭ്യമാണ്. അതിലൊന്ന് ഹീലിയം 3 ആണ്, ഇത് വൈദ്യുതി ഉത്പാദിപ്പിക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ.

 

1960-കളിൽ, ആദ്യത്തെ അപ്പോളോ ലാൻഡിംഗിന് മുമ്പ്, ചന്ദ്രനിൽ ജലം നിലനിൽക്കുമെന്ന് ശാസ്ത്രജ്ഞർ ഊഹിച്ചിരുന്നു. 1960-കളുടെ അവസാനത്തിലും 1970-കളുടെ തുടക്കത്തിലും അപ്പോളോ ജീവനക്കാർ വിശകലനത്തിനായി തിരിച്ചയച്ച സാമ്പിളുകൾ വരണ്ടതായി കാണപ്പെട്ടു. 2008-ൽ, ബ്രൗൺ യൂണിവേഴ്‌സിറ്റി ഗവേഷകർ പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ആ ചാന്ദ്ര സാമ്പിളുകൾ വീണ്ടും സന്ദർശിക്കുകയും അഗ്നിപർവ്വത ഗ്ലാസിന്റെ ചെറിയ മുത്തുകൾക്കുള്ളിൽ ഹൈഡ്രജൻ കണ്ടെത്തുകയും ചെയ്തു.

2009-ൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ ചന്ദ്രയാൻ-1 പേടകത്തിലെ നാസയുടെ ഉപകരണം ചന്ദ്രന്റെ ഉപരിതലത്തിൽ ജലം കണ്ടെത്തി. അതേ വർഷം തന്നെ ദക്ഷിണധ്രുവത്തിൽ പതിച്ച മറ്റൊരു നാസ പേടകം ചന്ദ്രന്റെ ഉപരിതലത്തിന് താഴെ മഞ്ഞുപാളികൾ കണ്ടെത്തി. നേരത്തെ നാസയുടെ ദൗത്യമായ 1998 ലെ ലൂണാർ പ്രോസ്‌പെക്ടർ, ദക്ഷിണധ്രുവത്തിലെ നിഴൽ ഗർത്തങ്ങളിലാണ് ഏറ്റവും കൂടുതൽ മഞ്ഞുപാളികൾ ഉള്ളതെന്ന് തെളിവുകൾ കണ്ടെത്തിയിരുന്നു.

അമേരിക്കയുടെ ചന്ദ്രഗവേഷണപദ്ധതികൾ ദക്ഷിണധ്രുവം കേന്ദ്രീകരിച്ചാണ്. ആർട്ടിമസ് പദ്ധതിയിൽ ചന്ദ്രന്റെ ദക്ഷണധ്രുവത്തിൽ കൂടുതൽ പഠനങ്ങളും ഗവേഷണങ്ങളും നടത്തും. അമേരിക്ക,റഷ്യ,ചെെന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾക്ക് പിന്നാലെ ചന്ദ്രനെ ലക്ഷ്യമാക്കി നിരവധി രാജ്യങ്ങളാണ് ഒരുങ്ങുന്നത്. ജപ്പാനും യൂറോപ്യൻ യൂണിയനുമായി ചേർന്ന് കാനഡയും ജപ്പാനും യൂറോപ്യൻ യൂണിയനും സ്വന്തമായും ചാന്ദ്രദൗത്യങ്ങൾക്ക് ഒരുങ്ങുന്നുണ്ട്.

ഇസ്രയേലാണ് ചന്ദ്രനെ മോഹിക്കുന്ന മറ്റൊരു രാജ്യം. അവരുടെ ആദ്യ ലാൻഡർ ലാൻഡിങ് സമയത്ത് 2019ൽ ചന്ദ്രനിൽ തകർന്നു വീണിരുന്നു. ഭാവി പരിപാടികൾ ആസൂത്രണം ചെയ്തു വരുന്നു. മെക്സിക്കോ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, ടർക്കി, യുക്രെയ്ൻ, യു.എ.ഇ, യു.കെ എന്നീ രാജ്യങ്ങൾക്കും ചന്ദ്രനിൽ ഇറങ്ങാൻ വ്യക്തമായ പദ്ധതികളുണ്ട്. ഇതിന് പുറമെ ബ്ലൂ ഒറിജിൻ, സ്‌പെയ്സ്എക്സ്, വേൾഡ്‌ വ്യൂ എന്റർപ്രൈസസ് തുടങ്ങിയ സ്വകാര്യ കമ്പനികൾ വിനോദ സഞ്ചാരികളെ ചന്ദ്രനിലേക്ക് കൊണ്ടുപോകാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രന് നിയമനം...  (8 minutes ago)

കെ.സി.എൽ മൂന്നാം സീസണിൽ ആദ്യ ജയം തൃശൂർ ടൈറ്റാൻസിന്....  (20 minutes ago)

രാജ്യത്ത് പഞ്ചസാര വില കുതിച്ചുയരുന്നതിനിടെ വില നിയന്ത്രണത്തിന് അടിയന്തര നടപടിയുമായി കേന്ദ്രസർക്കാർ രം​ഗത്ത്...  (29 minutes ago)

വീണയ്‌ക്കെതിരായ ഇഡി അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന് ജോണ്‍ ബ്രിട്ടാസ് എം പി  (7 hours ago)

സൗദിയില്‍ കടല്‍കൊള്ളക്കാരുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരിച്ചു  (8 hours ago)

ഓണാഘോഷത്തിനിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (8 hours ago)

പുതുപ്പള്ളിയില്‍ ഐപിഎല്‍ മത്സരങ്ങള്‍ മാത്രമല്ല, രാജ്യാന്തര മത്സരങ്ങളെ വരെ നടത്തുമെന്ന് ചാണ്ടി ഉമ്മന്‍  (8 hours ago)

വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി  (8 hours ago)

ഓണക്കാലത്ത് കേരളത്തില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ അനുവദിച്ചു  (9 hours ago)

കേരളം മുഴുവന്‍ എതിര്‍ക്കത്തക്ക രീതിയില്‍ ഞാന്‍ വളര്‍ന്നെന്ന് അഖില്‍ മാരാര്‍  (9 hours ago)

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു  (9 hours ago)

കെപിസിസി അധ്യക്ഷനെ തീരുമാനിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല  (9 hours ago)

മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രനെ നിയമിച്ചു  (9 hours ago)

നെഹ്രു ട്രോഫി വള്ളം കളി ; ഓഗസ്റ്റ് 22ന് ആലപ്പുഴയില്‍ ബുധനാഴ്ച പ്രാദേശിക അവധി  (9 hours ago)

ആഘോഷത്തിരക്കില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരായ ജാഗ്രത കൈവെടിയരുതെന്ന് ആരോഗ്യമന്ത്രി മന്ത്രി കെ.മുരളീധരന്‍  (10 hours ago)

Malayali Vartha Recommends