Widgets Magazine
13
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും നമ്മുടെ കേരള പോലീസ്.. എയര്‍ഫോഴ്‌സിന്റെ സണ്‍ഗ്ലാസ് മോഷ്ടാവിനെ കേരളാ പോലീസ് പിടികൂടിയത് അതിവേഗം... കേസ് തെളിയിക്കാന്‍ പോലീസിന് വേണ്ടി വന്നത് വെറും 4 മണിക്കൂര്‍..


അന്വേഷണം ആരംഭിച്ച് എന്‍ഐഎ..റിപ്പബ്ലിക്, ദീപാവലി ദിനങ്ങളിലായിരുന്നു ആക്രമണത്തിന് പദ്ധതി..ഭീകരർ ജനുവരിയില്‍ ഡല്‍ഹി സന്ദര്‍ശിച്ചതായും അന്വേഷണ സംഘം..


പ്രതിക്കൊപ്പമുള്ള പോലീസുകാർ അതീവ ശ്രദ്ധാലുക്കളാണ്..ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് പിന്നാലെ ക്യാമറയുമായി നടക്കുകയാണ് സർക്കാർ..


രാജ്യത്തെ നടുക്കിയ ആ ദൃശ്യങ്ങൾ... സ്റ്റേഷന് സമീപത്തെ തിരക്കേറിയ റോഡിലൂടെ പതിയെ കാര്‍ നീങ്ങുന്നതും പെട്ടെന്ന് പൊട്ടിത്തെറിക്കുന്നതുമായ, 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങൾ..


സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്.. ഇന്ന് പവന് 240 രൂപ കുറഞ്ഞ് 92,040 രൂപയിലാണ് വ്യാപാരം നടക്കുന്നത്.. ഗ്രാമിന് 11,505 രൂപയാണ് വില..

കാലം കാത്ത് വച്ച ചരിത്രം... "ചന്ദ്രനിലെ നിധി ശേഖരം കണ്ണുവെച്ച് രാജ്യങ്ങൾ!

26 AUGUST 2023 04:08 PM IST
മലയാളി വാര്‍ത്ത

ദക്ഷിണധ്രുവത്തിൽ ചരിത്രമെഴുതിയ രാജ്യമാണ് ഇന്ത്യ. ഭാവിയിലെ ചാന്ദ്രപര്യവേഷണങ്ങളുടെ കേന്ദ്രബിന്ദുവാണ്‌ ദക്ഷിണ ധ്രുവം. ചന്ദ്രനിൽ പേടകമിറക്കുന്ന നാലാമത്തെ രാജ്യമാണെങ്കിലും ദക്ഷിണധ്രുവത്തിൽ തൊടുന്ന ആദ്യരാജ്യം ഇന്ത്യയാണ്. അത് ചരിത്രം. അമേരിക്കയും റഷ്യയും ചെെനയും ചന്ദ്രനിൽ പേടകമിറക്കിയിട്ടുണ്ടെങ്കിലും അവയെല്ലാം സ്വന്തം ശക്തിപ്രകടനങ്ങളായിരുന്നു. ഇന്ത്യ ചന്ദ്രയാൻ ഒന്ന് വിക്ഷേപിച്ചതോടെ ചന്ദ്രനിലെ ജലസാന്നിധ്യമാണ് ലോകത്തിന് മുന്നിൽ തുറക്കപ്പെട്ടത്.

ചന്ദ്രയാൻ 2 ലാൻഡറിനെ ഇറക്കുന്നതിൽ വിജയിച്ചില്ല. ചന്ദ്രപര്യവേഷണത്തിലെ നിർണ്ണായക സ്ഥലമായി ദക്ഷിണധ്രുവം മാറി. ആദ്യം ഇറങ്ങുന്നവർക്കുള്ള മേൽകോയ്‌മ കൊതിച്ചാണ് ചന്ദ്രയാന് മുമ്പേ ദക്ഷിണധ്രുവത്തിൽ തൊടാൻ റഷ്യ വെകിളിപിടിച്ച് ലൂണ 25 ഉം ആയി എത്തിയത്. എന്നാൽ ചന്ദ്രൻ ഇത് കാത്തുവെച്ചത് ഇന്ത്യയ്ക്ക് വേണ്ടിയായിരുന്നു.

ചന്ദ്രന്റെ ദക്ഷിണധ്രുവം ശാസ്ത്രജ്ഞർക്കു വലിയ താൽപര്യമുള്ള മേഖലയാണ്. ദക്ഷിണധ്രുവത്തിൽ പഠനം നടത്തുന്ന ആദ്യ രാജ്യമാകും ഇന്ത്യ. ചന്ദ്രന്റെ ഈ ഭാഗത്തേക്ക് ഇതുവരെ ഒരു ദൗത്യവും എത്തിയിട്ടില്ല. ചന്ദ്രനിലെ സവിശേഷതയാർന്ന മേഖലയായ എയ്‌റ്റ്കെൻ ബേസിൻ, 9.05 കിലോമീറ്റർ പൊക്കമുള്ള എപ്സിലോൺ കൊടുമുടി തുടങ്ങിയവയൊക്കെ ദക്ഷിണധ്രുവത്തിലാണ്.

 

ഇവിടെ കൂടുതൽ ജല സാന്നിധ്യം ഉണ്ടെന്നാണ് കരുതുന്നത്. ഭാവിയിലെ ഗോളാന്തര യാത്രകൾക്ക് ചന്ദ്രനിൽ താവളം സ്ഥാപിക്കാൻ പല രാജ്യങ്ങൾക്കും പദ്ധതിയുണ്ട്. അപ്പോൾ ഓക്സിജനും കുടിവെള്ളത്തിനും ഇന്ധനത്തിനും ഈ ജലസമ്പത്ത് ഉപയോഗിക്കാനാവും. ഈ ഭാഗത്തുള്ള ഗർത്തങ്ങളിൽ ആദ്യകാല സൗരയൂഥത്തിന്റെ ശേഷിപ്പുകളും പ്രതീക്ഷിക്കുന്നു.

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന്റെ ഒരു വശത്ത്, ഒരു വലിയ നിഴൽ പ്രദേശമുണ്ട്, മറുവശത്ത്, ധാരാളം കൊടുമുടികളുണ്ട്. ഈ കൊടുമുടികൾ സ്ഥിരമായി സൂര്യപ്രകാശത്തിലാണ്. അതിനാൽ ഒരു മനുഷ്യ കോളനി സ്ഥാപിക്കാൻ പറ്റിയ സ്ഥലമാണ്. 2030ഓടെ അവിടെ മനുഷ്യ കോളനി സ്ഥാപിക്കാൻ ചൈന ആലോചിക്കുന്നുണ്ട്. ചന്ദ്രനിൽ ധാരാളം അമൂല്യ ധാതുക്കളും ലഭ്യമാണ്. അതിലൊന്ന് ഹീലിയം 3 ആണ്, ഇത് വൈദ്യുതി ഉത്പാദിപ്പിക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ.

 

1960-കളിൽ, ആദ്യത്തെ അപ്പോളോ ലാൻഡിംഗിന് മുമ്പ്, ചന്ദ്രനിൽ ജലം നിലനിൽക്കുമെന്ന് ശാസ്ത്രജ്ഞർ ഊഹിച്ചിരുന്നു. 1960-കളുടെ അവസാനത്തിലും 1970-കളുടെ തുടക്കത്തിലും അപ്പോളോ ജീവനക്കാർ വിശകലനത്തിനായി തിരിച്ചയച്ച സാമ്പിളുകൾ വരണ്ടതായി കാണപ്പെട്ടു. 2008-ൽ, ബ്രൗൺ യൂണിവേഴ്‌സിറ്റി ഗവേഷകർ പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ആ ചാന്ദ്ര സാമ്പിളുകൾ വീണ്ടും സന്ദർശിക്കുകയും അഗ്നിപർവ്വത ഗ്ലാസിന്റെ ചെറിയ മുത്തുകൾക്കുള്ളിൽ ഹൈഡ്രജൻ കണ്ടെത്തുകയും ചെയ്തു.

2009-ൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ ചന്ദ്രയാൻ-1 പേടകത്തിലെ നാസയുടെ ഉപകരണം ചന്ദ്രന്റെ ഉപരിതലത്തിൽ ജലം കണ്ടെത്തി. അതേ വർഷം തന്നെ ദക്ഷിണധ്രുവത്തിൽ പതിച്ച മറ്റൊരു നാസ പേടകം ചന്ദ്രന്റെ ഉപരിതലത്തിന് താഴെ മഞ്ഞുപാളികൾ കണ്ടെത്തി. നേരത്തെ നാസയുടെ ദൗത്യമായ 1998 ലെ ലൂണാർ പ്രോസ്‌പെക്ടർ, ദക്ഷിണധ്രുവത്തിലെ നിഴൽ ഗർത്തങ്ങളിലാണ് ഏറ്റവും കൂടുതൽ മഞ്ഞുപാളികൾ ഉള്ളതെന്ന് തെളിവുകൾ കണ്ടെത്തിയിരുന്നു.

അമേരിക്കയുടെ ചന്ദ്രഗവേഷണപദ്ധതികൾ ദക്ഷിണധ്രുവം കേന്ദ്രീകരിച്ചാണ്. ആർട്ടിമസ് പദ്ധതിയിൽ ചന്ദ്രന്റെ ദക്ഷണധ്രുവത്തിൽ കൂടുതൽ പഠനങ്ങളും ഗവേഷണങ്ങളും നടത്തും. അമേരിക്ക,റഷ്യ,ചെെന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾക്ക് പിന്നാലെ ചന്ദ്രനെ ലക്ഷ്യമാക്കി നിരവധി രാജ്യങ്ങളാണ് ഒരുങ്ങുന്നത്. ജപ്പാനും യൂറോപ്യൻ യൂണിയനുമായി ചേർന്ന് കാനഡയും ജപ്പാനും യൂറോപ്യൻ യൂണിയനും സ്വന്തമായും ചാന്ദ്രദൗത്യങ്ങൾക്ക് ഒരുങ്ങുന്നുണ്ട്.

ഇസ്രയേലാണ് ചന്ദ്രനെ മോഹിക്കുന്ന മറ്റൊരു രാജ്യം. അവരുടെ ആദ്യ ലാൻഡർ ലാൻഡിങ് സമയത്ത് 2019ൽ ചന്ദ്രനിൽ തകർന്നു വീണിരുന്നു. ഭാവി പരിപാടികൾ ആസൂത്രണം ചെയ്തു വരുന്നു. മെക്സിക്കോ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, ടർക്കി, യുക്രെയ്ൻ, യു.എ.ഇ, യു.കെ എന്നീ രാജ്യങ്ങൾക്കും ചന്ദ്രനിൽ ഇറങ്ങാൻ വ്യക്തമായ പദ്ധതികളുണ്ട്. ഇതിന് പുറമെ ബ്ലൂ ഒറിജിൻ, സ്‌പെയ്സ്എക്സ്, വേൾഡ്‌ വ്യൂ എന്റർപ്രൈസസ് തുടങ്ങിയ സ്വകാര്യ കമ്പനികൾ വിനോദ സഞ്ചാരികളെ ചന്ദ്രനിലേക്ക് കൊണ്ടുപോകാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

AKG സെന്ററിൽപോയി കളിക്കെടാ നീ..! ആർഷോയുടെ കഴുത്തിന് പിടിച്ച് പ്രശാന്ത് ശിവൻ തൂറി മെഴുകി,പാലക്കാട് കലാപം ..!  (54 minutes ago)

BLAST-ന് ഒരാഴ്ച മുന്നേ, കിളുന്ത് ബീവിമാരെ ഇറക്കി..! പർദ്ദയ്ക്കുള്ളിൽ RDX..?  (1 hour ago)

സൂചന പോലും ലഭിച്ചില്ലെന്ന്  (2 hours ago)

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഞ്ഞ അലർട്ട്; നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

ഉപയോഗിച്ചത് സെഷൻ ആപ്പ്  (2 hours ago)

കൃത്യമായ നിമിഷം  (3 hours ago)

ബന്ധം ഡോ. ഷഹീൻ സയീദ് വഴി  (3 hours ago)

തിഹാർ ജയിലിൽ കിടന്നിട്ടുണ്ട്  (3 hours ago)

വിവാഹച്ചടങ്ങിനിടെ വരന് കുത്തേറ്റ സംഭവത്തില്‍ ഡ്രോണ്‍ ദൃശ്യങ്ങള്‍ നിര്‍ണ്ണായക തെളിവ്  (11 hours ago)

ശബരിമല സ്വര്‍ണക്കൊളള കേസില്‍ പ്രക്ഷോഭം തുടരാനൊരുങ്ങി കോണ്‍ഗ്രസ്  (11 hours ago)

എന്‍.പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ 6 മാസം നീട്ടി  (12 hours ago)

മുന്‍ ചെല്‍സി താരം ജിമ്മില്‍ പരിശീലനത്തിനിടെ കുഴഞ്ഞു വീണു  (12 hours ago)

നടന്‍ അമിത് ചക്കാലക്കലിന് ഇ ഡി നോട്ടീസ്  (12 hours ago)

മുട്ടക്കറിയുടെ പേരിലുണ്ടായ തര്‍ക്കം: ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ച യുവാക്കള്‍ അറസ്റ്റില്‍  (13 hours ago)

കെസി വേണുഗോപാലിനെതിരെ സൈബര്‍ ആക്രമണം  (14 hours ago)

Malayali Vartha Recommends