Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പെണ്ണായി പിറന്നിട്ടും കുടുംബത്തിനുവേണ്ടി ആൺ വേഷം കെട്ടി ജീവിക്കുന്ന സിത്താരയെ കുറിച്ച് സോഷ്യൽ മീഡിയയിൽ വൈറലായ പോസ്റ്റ് .... സിതാര വഫേദാര്‍ എന്ന പെണ്‍കുട്ടിയാണ് പത്തുവര്‍ഷത്തിലേറെയായി ആണ്‍വേഷത്തില്‍ ജീവിക്കുന്നത്

28 APRIL 2018 04:31 PM IST
മലയാളി വാര്‍ത്ത

മാതാപിതാക്കൾക്ക് വേണ്ടി സിതാര ആണായി ജീവിച്ചത് ഒരു പതിറ്റാണ്ട്. 'ബച്ചാ പോഷി' എന്ന ഈ സമ്പ്രദായം കാലങ്ങളായി അഫ്ഗാന്റെ കിഴക്കന്‍ പ്രവിശ്യയിലുള്ള നന്‍ഗര്‍ഹാര്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നതാണ്. ആണ്‍മക്കളില്ലാത്തവര്‍ പെണ്‍മക്കളിലൊരാളെ ഇങ്ങനെ ആണ്‍കുട്ടിയായി വളര്‍ത്തും. ആണ്‍കുട്ടിയായാല്‍ ലഭിക്കുന്ന സുരക്ഷിതത്വവും അവകാശങ്ങളുമായിരുന്നു മകളെ അങ്ങനെ വേഷം ധരിപ്പിക്കാന്‍ മാതാപിതാക്കളെ പ്രേരിപ്പിക്കുന്നത് .

സ്ത്രീകളെ രണ്ടാംതരക്കാരായി കാണുന്ന അഫ്ഗാന്‍ സമൂഹത്തില്‍ കുടുംബത്തിന്റെ നിത്യജീവിതച്ചെലവിന് വക കണ്ടെത്താന്‍ അധ്വാനിക്കേണ്ടിവരുന്ന ഏതൊരു പെണ്ണിന്റെയും അവസ്ഥ ഇത് തന്നെയാണ് . ഏറിയ പങ്കും ആര്‍ത്തവാരംഭത്തോടെ പെണ്‍ജീവിതത്തിലേക്ക് മടങ്ങും.

മാതാപിതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് പത്തുവര്‍ഷംമുൻപ് എട്ടാമത്തെ വയസ്സില്‍ ആദ്യമായി സിതാര ആണ്‍വേഷം ധരിച്ചത്. ചുടുകട്ട നിര്‍മ്മാണകമ്പനിയിൽ പിതാവിനൊപ്പം ജോലിക്ക് പോയിത്തുടങ്ങാനായിരുന്നു അത്.
വിവാഹം കഴിച്ച്‌ കുടുംബവും കുട്ടികളുമായാല്‍ അവരുടെ ജീവിതം വീടിനുള്ളില്‍ത്തന്നെയാണ്. സ്ത്രീകള്‍ക്ക് ജോലി ചെയ്ത് ജീവിക്കാനുള്ള അവകാശം ഇവര്‍ക്കിടയിലില്ല. അതുകൊണ്ടാണ് 18 വയസ്സായിട്ടും താന്‍ ആണ്‍കുട്ടിയായി തുടരുന്നതെന്ന് സിതാര പറയുന്നു. ചേച്ചിമാര്‍ മൂന്നു പേരും വിവാഹിതരാണ്. താന്‍ പെണ്‍കുട്ടിയായി ജീവിക്കാന്‍ തീരുമാനിച്ചാല്‍ 13കാരിയായ അനിയത്തിക്ക് തന്നെപ്പോലെ ആണ്‍വേഷം കെട്ടേണ്ടിവരും. അവളുടെ സ്വപ്നങ്ങള്‍ കൂടി ഇല്ലാതാവേണ്ടെന്ന് കരുതിയാണ് ഈ വേഷം തുടരുന്നതെന്നും സിതാര പറയുന്നു.

പ്രമേഹരോഗിയായ അമ്മയ്ക്ക് മരുന്നുകള്‍ വാങ്ങാനും കുടുംബത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാനും സിതാരയുടെ ഈ ആണ്‍വേഷമല്ലാതെ വേറെ നിവൃത്തിയില്ലെന്ന് പിതാവ് പറയുന്നു. തൊഴിലിടത്തില്‍ ഒരു പെണ്‍കുട്ടിയിങ്ങനെ ജോലി ചെയ്യുന്നുണ്ടെന്നറിഞ്ഞാല്‍ അവളുടെ ജീവന്‍ പോലും അപകടത്തിലാവാനുള്ള സാധ്യയുണ്ടെന്നും പിതാവ് പറയുന്നു.

ആണ്‍വേഷത്തില്‍ ജീവിക്കുന്നതു കൊണ്ടുമാത്രം മരണാനന്തരച്ചടങ്ങുകളില്‍ പങ്കെടുക്കാനും പല പ്രധാനചുമതലകളും കുടുംബത്തിനു വേണ്ടി നിര്‍വ്വഹിക്കാനും സിതാരക്ക് കഴിയുന്നു.

ബച്ചാ പോഷി സമ്പ്രദായം പിന്തുടരുന്ന പെണ്‍കുട്ടികളുടെ മാനസികാരോഗ്യം പ്രതിസന്ധിയിലാകുമെന്ന് മാനസികാരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഒരു പ്രായം വരെ ആണ്‍കുട്ടികളെപ്പോലെ ജീവിക്കുന്ന ഇവര്‍ക്ക് പിന്നീട് വിവാഹജീവിതത്തതിലേക്ക് കടക്കുമ്പോൾ സ്ത്രീകളെപ്പോലെ പെരുമാറാന്‍ കഴിഞ്ഞില്ലെന്ന് വരാം. വിഷാദരോഗത്തിലേക്കോ ഗാര്‍ഹികപീഡനത്തിലേക്കോ ഒക്കെ ഇത്തരക്കാര്‍ നയിക്കപ്പെടുമെന്നും വിദഗ്ധര്‍ പറയുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊണ്ടിമുതല്‍ മോഷണംപോയ സംഭവത്തില്‍ ഒളിവിലായിരുന്ന പൊലീസുകാരന്‍ പിടിയില്‍  (3 hours ago)

സെമിത്തേരികളിലെ ഗ്രാനൈറ്റ് മോഷണ സംഘം പിടിയില്‍  (3 hours ago)

തീക്കോയില്‍ മണ്ണിടിച്ചിലില്‍ ഇരുചക്രവാഹന യാത്രികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

കോഴിക്കോട് കോര്‍പറേഷന്റെ സിറ്റി സൈക്കിള്‍ പദ്ധതി വന്‍ പരാജയം  (4 hours ago)

ഉറങ്ങിക്കിടന്ന ബിഎസ്‌സി വിദ്യാര്‍ഥിയെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു  (4 hours ago)

എയര്‍ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവറായി 25കാരി  (4 hours ago)

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (6 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (7 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (7 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (7 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (7 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (7 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (8 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (8 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends