Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു:- മലയോര/ തീരദേശ മേഖലയിൽ പ്രത്യേക ജാഗ്രത നിർദ്ദേശം...

02 OCTOBER 2023 04:04 PM IST
മലയാളി വാര്‍ത്ത

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

കേരളത്തിൽ വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ മഴ ശക്തി പ്രാപിക്കാൻ സാധ്യതയുള്ള മലയോര/ തീരദേശ മേഖലയിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ് നൽകുന്നു. അതേ സമയം കഴിഞ്ഞ ദിവസം പെയ്ത മഴയിൽ തിരുവനന്തപുരം നഗരത്തിന്റെ സമീപ പ്രദേശങ്ങളിൽ വീടുകളിലേക്ക് വെള്ളം കയറി.

വർഷങ്ങളായി ഇതേ കാര്യം സംഭവിച്ചിട്ടും ഇതിനു പരിഹാരം കാണാൻ അധികൃതർക്കായിട്ടില്ല. ഇന്നലെ ഉച്ചയ്ക്കു ശേഷം പെയ്ത മഴയിൽ നഗരപരിധിയിൽ രണ്ടിടങ്ങളിലായി വാഹനങ്ങൾ വെള്ളക്കെട്ടിൽ‌ അകപ്പെട്ടു. ഒട്ടേറെ റോഡുകൾ വെള്ളത്തിലായി. വീടുകളിൽ വെള്ളം കയറി.

ഇവയെല്ലാം പരിഹരിക്കാൻ ജില്ലാ കലക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെങ്കിലും എന്ന് സാധ്യമാകും എന്ന ചോദ്യമാണ് ജനങ്ങളിൽ ശേഷിക്കുന്നത്. ഇന്നലെ കനത്ത മഴയെത്തുടർന്ന് ശാസ്തമംഗലം കൊച്ചാർ റോഡ്, ഗൗരീശപട്ടം തേക്കുംമൂട്, ഇടപഴഞ്ഞി ചിത്രാനഗർ എന്നിവിടങ്ങളിൽ വെള്ളം കയറി. മരുതംകുഴി പടയണി ഗാർഡൻസിൽ ഒട്ടേറെ വീടുകളിൽ ഇന്നലെ വൈകിട്ടോടെ വെള്ളം കയറി. 

സമീപ ഓടകളിൽ മണ്ണ് വീണ് ഒഴുക്ക് തടസ്സപ്പെട്ടതാണ് കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞ ദിവസവും ഇതേ അവസ്ഥ ഉണ്ടായെന്നും എന്നാൽ നടപടി എടുത്തില്ലെന്നും ഇവർ ആരോപിക്കുന്നു. എസ്എസ് കോവിൽ റോഡ്, മോഡൽ സ്കൂൾ ജംക്‌ഷൻ, ഈഞ്ചക്കൽ–വള്ളക്കടവ് റോഡ്, വെള്ളയമ്പലം ജംക്‌ഷൻ തുടങ്ങിയ പ്രദേശങ്ങൾ പതിവ് വെള്ളക്കെട്ട് പ്രദേശങ്ങളാണ്. 

 

നഗരത്തിന്റെ പലഭാഗങ്ങളിലും വെള്ളക്കെട്ടിനു കാരണം ഓട മാലിന്യം കയറി അടഞ്ഞതാണെന്ന് നാട്ടുകാർ പറയുന്നു. ഇന്നലെ മാത്രം നഗരത്തിന്റെ പലയിടങ്ങളിലായി നടന്ന പത്തോളം സംഭവങ്ങളിൽ നേരിട്ടെത്തി ദൗത്യനിർവഹണം നടത്തി തിരുവനന്തപുരം ഫയർഫോഴ്സ് യൂണിറ്റ്. വെള്ളക്കെട്ടും മരം വീണതും വീട് തകർന്നതും ഉൾപ്പെടെയുള്ള സംഭവങ്ങളിൽ ഇവർ രക്ഷാ പ്രവർത്തനം നടത്തി. 

 

അഗ്നിരക്ഷാ നിലയത്തിൽ നിന്നു ഗ്രേഡ് അസിസ്റ്റന്റ് എസ്.ജയകുമാറിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങളാണ് പങ്കെടുത്തത്. ശക്തമായ മഴയിലും കാറ്റിലും മരങ്ങൾ വീണ് വിളവൂർക്കൽ പഞ്ചായത്തിലെ വീടിന് നാശം ഉണ്ടായി. ഗൃഹനാഥൻ പരുക്കേൽക്കാതെ രക്ഷപ്പെട്ടത്ത ലനാരിഴയ്‌ക്കായിരുന്നു. ശനിയാഴ്ച രാത്രിയാണ് ജയകുമാർ വിൽസന്റെ വീടിനു മുകളിലൂടെ സമീപത്തെ കൂറ്റൻ പുളി മരവും തേക്കും വീണത്. ഷീറ്റിട്ട മേൽക്കൂര പൂർണമായും തകർന്നു. 

ചുവരുകൾ വിണ്ടുകീറി. ജയകുമാർ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ശബ്ദം കേട്ട് ജയകുമാർ പുറത്തേക്ക് ഇറങ്ങിയതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി മലയിൻകീഴ് – പാപ്പനംകോട് റോഡിൽ വിളവൂർക്കൽ ചന്തയ്ക്കു സമീപം കൂറ്റൻ മരം കടപുഴകി വീണു, രാത്രി റോഡിൽ വാഹനങ്ങളും യാത്രക്കാരും ഇല്ലാതിരുന്നതിനാൽ ആളപായമില്ല. സമീപത്തെ ബസ്‌സ്റ്റോപ്പിനു ചെറിയ തകരാർ ഉണ്ടായി. 

മലയിൻകീഴ് പണ്ടാരകണ്ടം ഭാഗത്തും മരം റോഡിൽ വീണ് ഗതാഗതതടസ്സം ഉണ്ടായി. വിളവൂർക്കൽ പഞ്ചായത്തിലെ വിഴവൂർ വാർഡിലെ ചേനവിള ഷാനു നിവാസിൽ അനിലിന്റെ വീടിനോട് ചേർന്നുള്ള പതിനഞ്ചടിയോളം ഉയരമുള്ള സംരക്ഷണഭിത്തിയുടെ ഒരു ഭാഗം ഇടിഞ്ഞു വീണു. കരിങ്കല്ല് കൊണ്ടു നിർമിച്ച ഭിത്തിയാണ് ഇന്നലെ മഴയിൽ തകർന്നത്. വിളവൂർക്കൽ മലയം തൊഴുപുരവിള രമ്യയുടെ വീടിന്റെ അടിസ്ഥാനത്തിലെ ഭാഗം ഉൾപ്പെടെ മൺതിട്ട ഇടിഞ്ഞു തോട്ടിലേക്കു പതിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (2 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (3 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (4 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (4 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (4 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (4 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (4 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (4 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (6 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (7 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (9 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (9 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (9 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (9 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (9 hours ago)

Malayali Vartha Recommends