ആധാര്‍ സേവനകേന്ദ്രങ്ങള്‍ക്ക് പിടിവീഴുന്നു; അമിതനിരക്ക് ഈടാക്കിയാൽ 50000 രൂപ പിഴ
ആധാര്‍ സേവനകേന്ദ്രങ്ങളില്‍ അനുവദനീയമായതിലേറെ നിരക്ക് വാങ്ങുന്ന സ്ഥാപനങ്ങളില്‍നിന്ന് ഈടാക്കിയിരുന്ന പിഴ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.െഎ.!ഡി.എ.െഎ.) കുത്തനെ കൂട്ടി. അമിതനിരക്ക് വാങ്ങിയാല്‍ 10,000 രൂപ മുതല്‍ 50,000 രൂപ വരെ ഈടാക്കും. നേരത്തേ ഇത് പരമാവധി 10000 രൂപയായിരുന്നു.
ഇതോടൊപ്പം സ്ഥാപനത്തിന്റെ പ്രവര്‍ത്തനാനുമതിയും റദ്ദാക്കും. അധികനിരക്ക് ഈടാക്കിയ പതിനായിരത്തോളം സേവനകേന്ദ്രങ്ങളെ കരിമ്ബട്ടികയിലുള്‍പ്പെടുത്താനുള്ള നടപടിയും തുടങ്ങി.
പാന്‍കാര്‍ഡും സിംകാര്‍ഡും ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയതോടെ സേവനകേന്ദ്രങ്ങള്‍ അമിതനിരക്ക് ഈടാക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. സ്കൂളുകളില്‍ ചെറിയ ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു തുടങ്ങിയതോടെ കുട്ടികളുടെ ആധാര്‍ എടുക്കലിനും തിരക്കേറി.
പുതിയ ആധാറും 15 വയസ്സ് വരെയുള്ള കുട്ടികളുടെ ആധാര്‍തിരുത്തലും കൂട്ടിച്ചേര്‍ക്കലും പൂര്‍ണമായും സൗജന്യമാണെങ്കിലും പലേടത്തും 100 രൂപ വരെ ഈടാക്കുന്നു. മറ്റ് ആധാര്‍ സേവനങ്ങള്‍ക്ക് പരമാവധി 25 രൂപയാണ് ഈടാക്കാവുന്നത്. പക്ഷേ, 200 രൂപവരെ വാങ്ങുന്നവരുണ്ട്.
ആധാര്‍ സേവനങ്ങള്‍ക്ക് അക്ഷയ കേന്ദ്രങ്ങളില്‍ അമിത നിരക്ക് ഈടാക്കുന്നില്ലെന്ന് അസോസിയേഷന്‍ ഓഫ് െഎ.ടി. എംപ്ലോയീസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ഡി. ജയന്‍ പറഞ്ഞു.
ആധാര്‍ സേവനം, നിരക്ക്
*പുതിയ ആധാര്‍- 0
*15 വയസ്സുവരെയുള്ളവരുടെ ബയോമെട്രിക് വിവരം കൂട്ടിച്ചേര്‍ക്കല്‍- 0
*മുതിര്‍ന്നവരുടെ ബയോമെട്രിക് വിവരം കൂട്ടിച്ചേര്‍ക്കല്‍- 25 രൂപ
*മേല്‍വിലാസമടക്കമുള്ള വിവരങ്ങള്‍ മാറ്റല്‍- 25 രൂപ.
*ആധാര്‍ കണ്ടെത്തി കളറില്ലാത്ത പ്രിന്റ് എടുക്കല്‍- 10 രൂപ
*ആധാര്‍ കണ്ടെത്തി കളര്‍ പ്രിന്റ് എടുക്കല്‍- 20 രൂപ
https://www.facebook.com/Malayalivartha