എ.ആര്‍ നഗര്‍ ബാങ്കില്‍ കൂട്ട സ്ഥലമാറ്റം: സാധാരണ നടപടിയെന്ന് സെക്രട്ടറി, സഹകരണ രജിസ്ട്രാറുടെ നിര്‍ദേശമനുസരിച്ചാണ് സ്ഥലം മാറ്റമെന്നാണ് ബാങ്ക് ഭരണസമിതി
വേങ്ങരയിലെ എ. ആര്‍ നഗര്‍ ബാങ്കിലെ കൂട്ട സ്ഥലമാറ്റം സാധാരണ നടപടി മാത്രമെന്ന് ബാങ്ക് സെക്രട്ടറി വിജയ്. രണ്ടു വര്‍ഷം കൂടുമ്പോഴുള്ള പൊതുസ്ഥലം മാറ്റം മാത്രമാണിതെന്നും അദ്ദേഹം 'മാധ്യമ'ങ്ങളോട് വ്യക്തമാക്കി.
സെക്രട്ടറി, അസി.സെക്രട്ടറി തുടങ്ങി പ്രധാന തസ്തികയിലുള്ളവര്‍ ഒഴികെ ബാക്കിയുള്ളവരെയാണ് എ. ആര്‍. നഗറിലെ വിവിധ ബ്രാഞ്ചുകളിലേക്ക് സ്ഥലം മാറ്റിയിരിക്കുന്നത്. ക്രമക്കേട് ആരോപണമുയര്‍ന്ന ബാങ്കില്‍ മുന്‍ സെക്രട്ടറിയും നിലവില്‍ അഡ്മിനിസ്ട്രേറ്ററുമായ വി.കെ ഹരികുമാറിനെതിരെ അന്വേഷണ ഏജന്‍സികള്‍ക്ക് മൊഴി നല്‍കിയവര്‍ക്കും സ്ഥലംമാറ്റം നൽകിയെന്നാണ് പുറത്ത് വന്നിരിക്കുന്ന വിവരം.
സഹകരണ രജിസ്ട്രാറുടെ നിര്‍ദേശമനുസരിച്ചാണ് സ്ഥലം മാറ്റമെന്നാണ് ബാങ്ക് ഭരണസമിതി വിശദീകരണം നൽകി. രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ ഒരേ സ്ഥലത്ത് ജോലിചെയ്യുന്നവരെ മറ്റു ബ്രാഞ്ചുകളിലേക്ക് മാറ്റണമെന്ന നിര്‍ദേശമനുസരിച്ചാണ് സ്ഥലംമാറ്റമെന്നും ഇത് ഇനിയും തുടരുമെന്നും വ്യക്തമാക്കി.
എ.ആര്‍.നഗര്‍ സഹകരണ ബാങ്കില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ 1021 കോടി രൂപയുടെ കള്ളപ്പണ ഇടപാടുകള്‍ നടന്നെന്ന ആരോപണവുമായി മുന്‍ മന്ത്രി കെ.ടി. ജലീല്‍ രംഗത്ത് എത്തിയത് ജനശ്രദ്ധ നേടിയിരുന്നു.
https://www.facebook.com/Malayalivartha